മോളു - അമ്മാമ്മേ അമ്മാമ്മേ ഒരു കഥ പറയോ? രാജകുമാരീടെം രാജകുമാരന്റേം കഥ?
അമ്മാമ്മ - രാജകുമാരീടെ കഥപറഞ്ഞ് അമ്മാമ്മയ്ക്ക് ബോറടിച്ചു മോളു. അമ്മാമ്മ ഇനിയൊരു കടങ്കഥ പറയട്ടെ?
മോളു - കടങ്കഥീം രാജകുമാരീര്യാ?
അമ്മാമ്മ - അല്ലാല്ലോ.. ഇത് രാജവില്ലാത്ത, രാജകുമാരീം രാജകുമാരനുമില്ലാത്ത ഒരു രാജ്യത്തിന്റെ കഥ. അപ്പോ കഥയേതാ? ഉത്തരം പറഞ്ഞില്ലെങ്കില്‍ മോളൂന് ആയിരം കടം.
കടങ്കഥയ്ക്കുത്തരം കണ്ടെത്താന്‍ എല്ലാവരും ജനുവരി 10 നു ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തുമല്ലോ
Friday, January 09, 2009
Sunday, June 08, 2008
Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം
Joining hands with injipennu against the black world of kerals.com. Requesting all of you to join this protest.
other blogs joined in the protest ( List in Alphabetical Order)
1.Raj Neetiyath
2.One Swallow
3.Vellezhuthth
4.Visalamanaskan
5.Choottazhi
6.Guptham
7.Ithentha
8.Salini
9.Kumar
10.Anchalkkaran
11.Najoos
12.Wakkarimashta
13.Idival
14.Bindu
15.Pachalam
16.Njan
17.Sree
18.Siju
19.Beerankutti
20.Reshma
21.Moorthy
22.Saramgi
23.Sebin Jacob
24.Sreevallabhan
25.Anamgari
26.Sankuchithan
27.Yarid
28.Sundaran
29.Devan
30. Sapthavarnangal
31.Venu
32.Shiju
33.Vavachi
34.Mayoora
35.Pulli
36.Anilan
37.Kannuran
38.G. Manu
39.Thamanu
40.Shefi
41.Tharavadi & Valyammayi
42.Sakshi
43.Ziya
44.Kunjans
45.Nazeer
46.Cheedappi
47.Kuttenmenon
48.Anony Antony
49.Prasanth Kalathil
50.Keralafarmer
51.Dasthakir
52.Kinav
53.Nishkalankan
54.Asha
55.Latheesh Mohan
56.P.R
57.Sidarthan
58.Bhumiputhri
59.Kala
60.Agrajan
61.Sharu
62.Chintha
63.Umesh
64.Cibu
65.Indira
66.DesiPundit
67.Thahirabdhu
68.MS
69.Viswam
70.Baji Odamveli
71.Revathi
72.Hariyanan
73.Viswam Tumblr
74.Karinkallu
75.Patrix
76.Kovalakrishnan
77.Jayarajan
78.Jihesh
79.Bikku
80.Basheer Vellarakkad
81.Sreelal
82.Melodious
83.Nandan
84.Anjathan
85.Ithirivettam
86.Thonnivasan
87.Coolsun
88.Vayadi Malayali
89.Priyamvada
90.Wonderstruck
91.Neha Viswanathan
92.Santhosh
93.Nikhil
94.Ranjith chemmad
95.Anil
96.Lapuda
97.Sabi
98.Achinthya
99.Nalan
100.Saljo
101.Malayaali
102.Santhosh Pillai
103.Sini
104.Kaithamullu
105.Nandini Vishwanath
106.Thathamma
107.Bee and Jai
108.Chithal
109.Karim Mash
110.Jyonavan
111.Anuraj
112.Shankupushpam
113.Kavalan
114.IdliDosa
115.Ravunni
116.Panchali
117.Kochuthresia
118.Sreedevi Nair
119.Visakh Sankar
120.Cartoonist
121.Silverine
122.P.Anoop
123.Amrutha
124.Santosh
125.Lakshmy
126.Uganda Randaman
127.Sia
128.Trevor Penn
129.Drisyan
130.Kochumuthalali
131.Krish
132.Abdul Aleef
133.Naagurinch
134.Aisibi
135.Appu
136.Ittimalu
137.Baburaj Bagavathi
138.Anomani
139.Jyothirmayi
140.Sajith M
141.Vimmuuu
142. FLu!D
143.nE0999
144.Papi
145.Anish Thomas Panicker
146.Sijonane
147.Sahodharan
148.FLu!D
149.Shubha Ravikoti
150.Nandita
151.Alootechie
152.Su
153. Nikolai
Supporters of the Black Protest (As per their comments to this post)
1.Arundathi
2.Shammi
3.Pooja
4.Sunitha
5.pippala leaf
6.Priya
7.Kalai
8.Mallugirl
9.RP
10.Pravs
11.Cherthalakkaran
News
1.e-pathram
2.ThatsMalayalam
3.Webdunia
4.The New Indian Express
5.Mathrubhumi
More about kerals.com's content theft and protests (blogs)
Answers to some F.A.Q about black protest - Njaan, Anchalkkaran
Monday, June 02, 2008
‘ഒഴക്ക് കഞ്ഞെര്‍ള്ള’ത്തിന്റെ കാലങ്ങള്‍
കാലം: 1960-70
കോക്കാഞ്ചിറയില്‍ നിന്നു് പടിഞ്ഞാട്ടു നടന്നു് കോന്നിമേസ്രിയുടെ പറമ്പില്‍ കയറി ആലും വെട്ടോഴിയില്‍ ഇറങ്ങി അവിടന്നും പടിഞ്ഞാട്ടു നടന്നു് കൂര്‍ക്കഞ്ചേരിയിലെത്തി, അവിടന്നും പടിഞ്ഞാട്ടു് നടന്നു് തങ്കമണിക്കേറ്റത്തെത്തിയാല്‍ അവിടെ ഒരു വീടുണ്ടു്. അവിടെ അരിയുണ്ടു്. അല്ലാതെ ഈ ലോകത്തെവിടെയും അരിയില്ല...
...രാത്രി രണ്ടു മണിക്കെഴുന്നേറ്റു് അമരപ്പന്തലിലിരിക്കുകയാണു് ആനിയും അമ്മാമയും. അമ്മ ചിന്നമ്മ ചിയ്യമ്മ ഇവരും ഉണ്ടു്. തൃപ്പവെടിപ്പെട്ടുമ്പോള്‍ കോച്ചാത്തി എത്തും. കോച്ചാത്തിയുടെ കൂടെ ആനിയും അമ്മാമയും തങ്കമണിക്കേറ്റത്തു് പോവുകയാണു്. കുട്ടിപ്പാപ്പന്‍ അറിയാതെയാണു് പോകുന്നതു്. കുട്ടിപ്പാപ്പനും വല്യമ്മായിയും അന്തം വിട്ടുറങ്ങുകയാണു്. അമരപ്പന്തലില്‍ എല്ലാവരും കുശുക്കുശുക്കാനെ പാടുള്ളൂ. കോച്ചാത്തിയൂടെ ചപ്പട്ടക്കാലും ചപ്പട്ടക്കൈയും വീശിയുള്ള നടത്തം കണക്കാക്കിയാല്‍ തൃപ്പവെടി പത്തുവട്ടം പൊട്ടിയാലെ അവന്‍ ഇവിടെയെത്തൂ എന്നു് അമ്മാമ കുശുകുശുത്തു. എന്തിനാണു് കോച്ചാത്തി വരുന്നതു്? ആരെങ്കിലും വെറുതെ കേറിച്ചെന്നാലൊന്നും അവിടന്ന് അരി കിട്ടില്ല. കോച്ചാത്തി കൊണ്ടു് ചെല്ലുന്നവര്‍ക്കേ അരിയുള്ളൂ. ഇതൊന്നുമറിയാതെ കോക്കഞ്ചറക്കാരില്‍ ചിലര്‍ തങ്കമണീകേറ്റത്തു ചെന്ന് അരി ചോദിച്ചു. അപ്പോള്‍ അവിടെ ഒരപ്പാപ്പന്‍ പ്രത്യക്ഷപ്പെട്ടു. അപ്പാപ്പന്‍ ചോദിച്ചു
"എന്തരി ഏതരി?"
വീടുതെറ്റിയതാണെന്നു കരുതി കോക്കാഞ്ചിറക്കാര്‍ മടങ്ങിപ്പോന്നു. വിവരങ്ങളറിഞ്ഞു കോച്ചാത്തി സ്വന്തം സത്യം വെളിപ്പെടുത്തി. അങ്ങനെയാണു് കോക്കാഞ്ചിറക്കാര്‍ക്കു് കോച്ചത്തിയുടെ കഴിവു് മനസ്സിലായതു്...
കാലം: 2008
ലോകം മുഴുവന്‍ അരിക്ഷാമം തുടരുന്നു.കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയെ കുറിച്ചു് ആലോചകള്‍, ഗ്വാ..ഗ്വാ വിളികള്‍. കൃഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകര്‍ സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന സ്വപ്ന പദ്ധതിയെ കുറിച്ച് പറയുന്നു. (മനോരമ, മാരീചന്‍) അവശ്യസാധങ്ങളുടെ വില കുതിച്ചു കയറുന്നു. ഇവിടെ ബസുമതി കിലോയ്ക്ക് ഏകദേശം 160 (16 ഷെക്കല്‍) രൂപയ്ക്കു് മുകളിലായി. മറ്റ് അരികള്‍ക്ക് ഇരട്ടി വിലയും. അറുപതുകള്‍- എഴുപതുകളിലെ തലമുറ ഈ ക്ഷാമം ശരിയ്ക്കും അനുഭവിച്ചിരുന്നു. അക്കാലത്ത് ഗ്രാമങ്ങളില്‍ നെല്‍കൃഷിയും മറ്റു കൃഷികളുമായിരുന്നു വരുമാനമാര്‍ഗ്ഗം എന്നതിനാല്‍ ഗ്രാമങ്ങള്‍ ഈ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത അനുഭവിച്ചു് കാണില്ലായിരിക്കും. നഗരങ്ങളിലെ പണക്കാരെ വിലകൂടുതല്‍ ബാധിച്ചിരുന്നില്ല. എന്നാല്‍ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള സാധാരണക്കാരന്‍ (മദ്ധ്യവര്‍ഗ്ഗം) വറുതിയുടെ, പട്ടിണിയുടെ ഭീകരത ശരിയ്ക്കും അറിഞ്ഞിരുന്നു(പട്ടിണിപാവങ്ങള്‍ക്കു എന്നും ഭക്ഷ്യക്ഷാമം!). കൊള്ളി (കപ്പ) കേരളത്തിന്റെ പ്രധാനഭക്ഷണം ആയതു് അക്കാലത്താണെന്ന് എന്‍.പി. രാജേന്ദ്രന്‍. (1, 2) ക്ഷാമക്കാലത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് വലിയ പിടിപാടിലെന്നു് മനസ്സിലായി. കേരളത്തില്‍ അരികിട്ടാനില്ലാതിരുന്ന അക്കാലത്തു് പട്ടിണി കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ കമ്യൂണസത്തിലേക്ക് വീണാലോ എന്നോര്‍ത്ത് അമേരിക്ക നല്‍കിയിരുന്ന അമേരിക്കന്‍ ഉപ്പുമാവും, പാല്‍പ്പൊടിയും, റൊട്ടിയും, ചുവന്ന നിറത്തിലുള്ള മീനെണ്ണ ഗുളികയും ഓര്‍ക്കുന്നവര്‍ നിരവധിയാണു്.
കാലം: 1960-70
“പൂവാ മറിഞ്ചേട്ത്ത്യേ“ കൊച്ചാത്തി വിളിച്ചു് ചോദിച്ചു.
“പതുക്കെ പറയരാ പിശാശേ“ അമ്മാമ സന്തോഷത്തോടെ പറഞ്ഞു. കുട്ടിപ്പാപ്പനുണര്‍ന്നാല്‍ അരി കൊണ്ടുവരാനുള്ള പോക്കു് നടക്കില്ല.
“വേണ്ടാ.” കുട്ടിപ്പാപ്പന്‍ പറയും.
“കോക്കാഞ്ചറേല് എല്ലാവാരും കെടക്കണ പട്ടിണ്യന്ന്യല്ലേ നമുക്കും ഉള്ളോ? കരിഞ്ചന്തേന്നു് അരി വാങ്ങിക്കണ്ടാ.”
എന്നീട്ട് കൊള്ളിപ്പൊടി കുറുക്കിയതു് കഴിച്ചു് കുട്ടിപ്പാപ്പന്‍ നിര്‍ത്താതെ ഛര്‍ദ്ദിയ്ക്കും.
“സൂക്ഷിച്ചോളോട്ടാ അമ്മേ“
അമ്മ ആനിയെ കെട്ടിപ്പിടിച്ചിറുക്കിയീട്ട് അമ്മാമയെ ഓര്‍മ്മിപ്പിച്ചു
“ഇല്യാ! നിന്റെ ക്ടാവിനെ ഞാനാകളയും.അല്ലപിന്നെ! നിങ്ങള് പോയി കെടന്നേരീ പെണ്ണുങ്ങളേ”...
... തങ്കമണിക്കേറ്റത്തെ വീട്ടിലെത്തിയെന്നു് കോച്ചാത്തി അറിയിച്ചപ്പോള്‍ ആനിയ്ക്കു് അത്ഭുതവും ഒപ്പം നിരാശയും തോന്നി. ‘തങ്കമണിക്കേറ്റം’ അവളുടെ ഉള്ളില്‍ പൊന്നിന്റേയും തങ്കത്തിന്റേയും പളപളപ്പായിരുന്നു. ഇപ്പോള്‍ കുറ്റാക്കുറ്റിരുട്ടത്തു് തപ്പിത്തടഞ്ഞു് ഏതോ ഒരു വീട്ടിന്റെ പടിക്കല്‍ അവര്‍ നില്‍ക്കുകയാണു്. ഇരുട്ടു് മാത്രമേ ഉള്ളൂ;നോക്കുന്നിടത്തൊക്കെ.ഇതാണത്രെ തങ്കമണീക്കുട്ടിക്കേറ്റം! അപ്പാപ്പനും പ്രത്യക്ഷപ്പെട്ടില്ല.പകരം ഒരു സാധാരണ മനുഷ്യന്‍ വാതില്‍ തുറന്നു.
“എന്തോരം വേണം?” അയാള്‍ ചോദിച്ചു.അമ്മാമ മുണ്ടിന്റെ മടി നീട്ടിക്കാട്ടി
ചാക്കില്ലേ” അയാള്‍ ചോദിച്ചു.
എനിക്കൊരെടങ്ങഴ്യര്യാ വേണ്ട്വോ മോനേ..ഒരു സൂക്കേട്കാരന്ണ്ട് വീട്ടില്. പിന്നെ ദേ ഈ ക്ടാവും.അവറ്റയ്ക്കു് രണ്ടിനും ഒഴുക്കീശ്ശെ കഞ്ഞെര്‍ള്ളം കൊട്ക്കാന്‍ ഓരോ പിട്യാ ഇട്ടു് തെളപ്പിയ്ക്കണം. അതാവേണ്ട്വോ”
“ഇനി വന്നാ കിട്ടില്ലാട്ടാ.” അയാള്‍ ഓര്‍മ്മിപ്പിച്ചു.
ഇത്രയും കുറച്ചു് അരി വാങ്ങാനാണോ പാതിരാത്രിക്കു് ഈ വഴി മുഴുവന്‍ നടത്തിച്ചതു് എന്നൂം ചോദിച്ചു് കോച്ചാത്തിയും ദേഷ്യപ്പെട്ടു. ആനിയ്ക്കു് സങ്കടവും നാണക്കേടും തോന്നി. ഒരു ചാക്കില്‍ അരി വാങ്ങാനുള്ള കാശൊന്നും ആനിയുടെ വീട്ടീല്‍ ഇല്ല. എന്നാലും ഒരു അരിത്തൊട്ടി നിറയെ എങ്കിലും വാങ്ങിച്ചാല്‍ നാണം കെടാതിരിക്കാമായിരുന്നു.
അവസാനം അമ്മാമ അഞ്ഞാഴി അരി മടിക്കുത്തില്‍ വാങ്ങി മുണ്ടു് മുറുക്കി ഉടുത്തു...
കാലം: 2008
അറുപതുകളില്‍ ലോകം അനുഭവിച്ച ക്ഷാമത്തെ തുടര്‍ന്നു് 1967 -ഇല്‍ William Paddock & Paul Paddock ചേര്‍ന്നു ഒരു പുസ്തകം എഴുതി-FAMINE-1975! 1975-ല്‍ വരാനിരുന്ന ക്ഷാമത്തെ മുന്‍കൂട്ടി പ്രവചിച്ചു എഴുതിയിരുന്ന പുസ്തകമാണു് ക്ഷാമം-1975. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ചില രാജ്യങ്ങള്‍ രക്ഷിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോകുമെന്നും അമേരിക്കയ്ക്കു മാത്രമേ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയൂ എന്നും പുസ്തകത്തില്‍ മുന്‍കൂട്ടി കണ്ടിരുന്നത്രേ!! പക്ഷേ ഹരിതവിപ്ലവങ്ങള്‍ അവര്‍ മുന്‍കൂട്ടി കണ്ടില്ല. ഹരിത വിപ്ലവം മുന്‍കൂട്ടി കണ്ട ചിലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതിനാല്‍ 75 ലെ ക്ഷാമത്തില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമായില്ല.
കാലം: 1960-70
ആലുംവെട്ടോഴിയുടെ നടുവിലെത്തിയപ്പോള്‍ അമ്മാമ പെട്ടെന്നു് നിന്നു. എതിരെ ആരോ വരുന്നുണ്ടു് എന്നു് അമ്മാമയ്ക്കു തോന്നി.
മിണ്ടണ്ട ട്ടാ! അരിപിട്ത്തക്കാര്ണ്ന്നാ തോന്നണേ.
അമ്മാമ അവളെ ഒതുക്കിപ്പിടിച്ചു് വഴിയുടെ ഓരം ചേര്‍ന്നു് പതുക്കെ നടന്നു.
“ആര്ണത്” അവര്‍ ചോദിച്ചു. അവര്‍ അമ്മാമയുടേയും ആനിയുടേയും അടുത്തേയ്ക്കു് വന്നു.അഞ്ചെട്ടു പേരുണ്ടു്.
“ഞാന്ണ്.” അമ്മാമയുടെ ഒച്ച വിറയ്ക്കുന്നു.കൈയ് വിറയ്ക്കുന്നു.
എവ്ട്ന്നണ് ഈ നേരത്ത്”
“ഞാനെന്റെ മോളടെ വീട്ടിന്ന്‌ണ്. എന്റെ വീട്ടിലയ്ക്ക് പൂവ്ണ്.”
“ഈ നേരത്താ?“
“നേരം വെള്ക്കമ്പഴയ്ക്കും ഇനിക്കെന്റെ വീട്ടിലെത്തണം മക്കളെ ചെന്നട്ട് മീന്‍ കച്ചോടത്തിന് പൂവാനുള്ളത്‌ണ്.”
“ഏതാ ഈ കുട്ടി?“
“എന്റെ മോന്റെ കുട്ടിണ്.”
തീപ്പെട്ടി ഉരച്ച്യ് അവര്‍ അമ്മാമയെ നോക്കി.ആനിയെ നോക്കി.ആനിയുടെ കണ്ണില്‍ നിന്ന് കുടുകുടാ കണ്ണീര്‍ ചാടുന്നുണ്ടായിരുന്നു. ചുണ്ടു് കൂട്ടികടിച്ചു് അവള്‍ കരച്ഛിലമര്‍ത്തി നില്‍ക്കുകയണു്.
“ന്തുട്ടാ കൈയില്?“ അരിപിടുത്തക്കാര്‍ ചോദിച്ചു.
“അരയ്ക്കലാമ്പ് വെളക്ക്‍ണ്.” അമ്മാമ വിളക്ക് പൊക്കിക്കാട്ടി.
“ങ് ആ പൊക്കോ“
അവര്‍ പേടിപ്പിക്കുന്ന ഒച്ചയില്‍ പറഞ്ഞു.അമ്മാമയുടെ വിറയല്‍ കൂടുന്നതു് ആനിയ്ക്കു് സ്വന്തം കൈയില്‍ അറിയാമായിരുന്നു.
അരിപിടുത്തക്കാര്‍ പോയി. അവര്‍ തെല്ലകലത്തായതും അടക്കിപ്പിടിച്ച സങ്കടവും നാണക്കേടും മുഴുവന്‍ പൊട്ടിത്തെറിച്ചു് ആനി ഉറക്കെ കരഞ്ഞു. ഒരു ഞെട്ടലോടെ അമ്മാമ അവളെ കെട്ടിപ്പിടിച്ചു.
“ഇല്ലെറീ. ഒന്നൂല്യറീ മോളേ..ഒന്നൂല്യ.ഒന്നൂല്യാട്ടാ.”
അമ്മാമ ആനിയുടെ കണ്ണും മൂക്കും മുഖവും ഒക്കെ തുടച്ചു. അമ്മാമയും കരയുകയാണെന്നു് ആനിയ്ക്കു് തോന്നി.
“തെണ്ടന്മാരേക്കാലും മീതിണ് മോളേ അരിപിട്ത്തക്കാര്! മ്മള് പാവങ്ങള്ടെ പിച്ചച്ചട്ടീന്ന്ണ് അവര് കയ്യിട്ടാ വാര്വാ.വല്യോമ്മാര്യൊന്നും അവര് തൊട്‌ല്യാ.ഇതൊക്കെ എന്തൂട്ട് അരി പിട്ത്തം? ഇപ്പ യുദ്ധൊന്നുല്യാല്ലോ?“...
കാലം: 2008
നന്നായി തുടച്ച ഊണുമേശമേല്‍ ചോറുകിണ്ണം വച്ചു്തന്നു കുഞ്ഞുകൈക്കിടയില്ലൂടെ ഊര്‍ന്നു് നിലത്തു വീണു പോകുന്ന ഒരോ വറ്റും പെറുക്കി കിണ്ണത്തിലിട്ടു അപ്പച്ചന്‍ വിവരിക്കുമായിരുന്നു വറുതിയുടെ ദിനങ്ങള്‍.. കവടിപിഞ്ഞാണത്തില്‍ ഒഴിച്ച കഞ്ഞിയില്‍ വീടിന്റെ കഴുക്കോല്‍ എണ്ണിയിരുന്നതു്.. കിണ്ണത്തിനു താഴെയുള്ള വറ്റു പറുക്കുമായിരുന്നതു്.. അന്നു അപ്പച്ചന്‍ ഇതിലുംനന്നായി കഞ്ഞിവെള്ളത്തെ വര്‍ണ്ണിച്ചീട്ടുണ്ടാവണം. കശുമാന്തോപ്പില്‍ മീശയുള്ള സര്‍പ്പത്തെ കണ്ട അപ്പാപ്പന്റെ കഥ തെല്ലതിശയോക്തിയായിരുന്നെങ്കിലും കശുമാങ്ങ പെറുക്കാനും മുളയരി അടിച്ചു കൂട്ടാനും പോയിരുന്നൊരു കാലം ഇപ്പോഴങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടു്. പഴമക്കാര്‍ പറയും മുള പൂത്താല്‍ ക്ഷാമം വരുമെന്നു്.ലോകത്തിലെല്ലായിടത്തും മുള പൂത്തുവോ ഇപ്പോള്‍? ഇന്ത്യയില്‍ പൂത്തിരിക്കുന്നുവെന്നു് നാഷണല്‍ ജ്യോഗ്രഫി ന്യൂസ്.
കാലം: 1960-70
... അരിഡിപ്പോവില്‍ നിന്നു് പച്ചരിയ്ക്കു പുറമേ കിട്ടുന്നതു് അമ്മയും അമ്മാമയും ജീവിതത്തില്‍ കണ്ടീട്ടില്ലാത്ത തരം വിത്തുകളോ പുല്ലുകളോ ഒക്കെയാണു്.ചാമയുമല്ല കഞ്ഞിപ്പുല്ലുമല്ലാത്തൊരു ‘സാധനം’ എങ്ങനെയാണു് വേവിക്കേണ്ടതെന്നറിയാതെ അമ്മാമ കഷ്ടപ്പെട്ടു. കോക്കാഞ്ചിറയിലാര്‍ക്കും അതെന്തു ചെയ്യണമെന്നറിഞ്ഞുകൂടായിരുന്നു. ഇടിയ്ക്കണോ? പൊടിയ്ക്കണോ? തൊണ്ടുകളയണോ? രണ്ടു ദിവസം വെച്ചു് കൊണ്ടിരുന്നു. അവസാനം അമ്മാമ പറഞ്ഞു:
“നീയാ പണ്ടാറങ്ങട് അട്പ്പത്ത്‌ട്ടാ പുഴ്ങ്ങ്! എന്തൂട്ടാണ്ടാവണേന്ന് നോക്കാലോ.”
അമ്മ അതു പുഴുങ്ങി. അതു് വെന്തിരുന്നോ എന്നു് ഇപ്പോഴും ആര്‍ക്കും അറിയില്ല. ആരും അതു തിന്നില്ല. ഉമി വായിലിലിട്ടു ചവക്കുന്നതു പോലെ ആയിരുന്നു അതിന്റെ രുചി. തുരുതുരാ പുറത്തേയ്ക്കു് തുപ്പിക്കളയാനാണു് തോന്നുക.അരിഡിപ്പോയില്‍ ഒരുദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കണ്ടീട്ടും കേട്ടീട്ടും ഇല്ലാത്ത ഇത്തരം 'പണ്ടാറങ്ങള്‍‘ ആണ് കോക്കഞ്ചിറക്കാരെ ഏറ്റവും കഷ്പ്പെടുത്തിയതു്. ഉള്ളതില്‍ ഭേദം ഉണക്കക്കൊള്ളിയായിരുന്നു.അതെന്തു ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. വെട്ടിനുറുക്കി പുഴുവിനെ കളയലാണു് പ്രയാസമുള്ള പണി...
...
"ഇനി ജീവിക്കണങ്ങില് മര്യാദവെലഷാപ്പ് വരണം.”
കുട്ടിപ്പാപ്പന്‍ ഇടയ്ക്കിടെ മര്യാദവെല ഷാപ്പുകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കോക്കാഞ്ചറയിലും മര്യാദവെല ഷാപ്പ് തുറക്കും.
“ആന്ധ്‌റേന്ന് അരി വര്ത്താന്ണ് നീക്കം. അഞ്ചണയ്ക്ക് എല്ലാവര്ക്കും അരി എത്തിക്കണം. ഇതാണ് മര്യാദവെലഷാപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.“
കുട്ടിപ്പാപ്പാന്‍ വര്‍ത്തമാനക്കടലാസില്‍ നോക്കി അമ്മാമയ്ക്കു് വായിച്ചു് കൊടുത്തു. കോക്കാഞ്ചിറയിലെല്ലാര്‍ക്കും അഞ്ചണയ്ക്കു് അരി കിട്ടുന്ന മര്യാദവെല ഷാപ്പിനെ കാണാന്‍ ആനിയ്ക്ക് തിടുക്കമായി. എവിടെയായിരിക്കും മര്യാദവെല ഷാപ്പ് വരിക? അതു് മുക്കിലെ ചാക്കുവിന്റെ കടയുടെ നേരെ മുന്നില്‍ വരണമെന്നു് ആനി ആഗ്രഹിച്ചു. എങ്കിലെ മുക്കിലെ ചാകുവിനു് നാണക്കേടാവൂ. ആനിയ്ക്കു് ആ പേരും ഇഷ്ടപ്പെട്ടു.മര്യാദവെല ഷാപ്പ്. ഏതുകാര്യത്തിനും ഒരു ‘നേരും നെറീം മര്യാദീം‘ വേണമെന്നു് അമ്മാമ പറയാറുണ്ടല്ലോ. മര്യാദയുള്ള ഒരു ഷാപ്പ് മുക്കിലെ ചാക്കുവിന്റെ പീടികയുടെ മുന്നില്‍ വരട്ടെ. കോക്കാഞ്ചിറക്കാര്‍ക്കു് മാന്യമായി അരി വാങ്ങാമല്ലോ...
കാലം: 2008/strong>
സ്കൂളിലെ ഉപ്പുമാവിന്റെ നാണക്കേടോര്‍ത്തു് അതു് തിന്നാതെ, അപ്പന്‍ ഉച്ചയ്ക്കെങ്കിലും അരിയുമായി എത്തിയിരിക്കും എന്ന പ്രത്യാശയില്‍ വരുന്ന കുഞ്ഞനുജന്‍ അടുപ്പില്‍ കയറ്റി വച്ച വെറും കലം നോക്കുന്നതു കാണുമ്പോള്‍ വിതുമ്പുമായിരുന്ന ചേച്ചി കഥകള്‍..കൊള്ളി പുഴുങ്ങിയതു് കഴിക്കാതെ പാത്രം നിരക്കുന്ന ബാല്യത്തിനു് കേള്‍ക്കേണ്ടി വരുമായിരുന്നതു് നീലച്ച കൊള്ളി പുഴുക്കു്, ഉണക്ക കൊള്ളി, കൊള്ളി പൊടി കുറുക്കു്, കൊള്ളിപുട്ട്, ചക്ക, മാങ്ങ കഥകള്‍. ഗോതുമ്പുണ്ട തിന്നു ഉദ്യോഗത്തിനു പോയിരുന്ന അച്ചീച്ചി കഥകള്‍..കരിഞ്ചന്തയെ കുറിച്ചു്,അരിപിടുത്തക്കാരെ കുറിച്ചു് പേടിപ്പെടുത്തുന്ന കഥകള്‍..അമ്മായപ്പനും മരുമകനും ചോറു് കൊടുത്തു് വീട്ടിലുള്ളവരെല്ലാം ഗോതമ്പു് ദോശ കഴിച്ചിരുന്നതു് പറഞ്ഞു് കളിയാക്കിയിരുന്ന മരുമകന്‍ കഥകള്‍..എല്ലാം തന്നെ ദാരിദ്ര്യം കണ്ടീട്ടില്ലാത്ത കുഞ്ഞു മനസ്സുകള്‍ക്കതു് ഏതോ ‘മക്കോണ്ടാ‘ കഥാകളായിരുന്നു. നൊസ്റ്റാള്‍ജിയ എന്നു മുതിര്‍ന്നവര്‍ കളിയാക്കി. അതിനും മുന്‍തലമുറ പക്ഷേ പട്ടിണി, യുദ്ധം , ദാരിദ്ര്യം, വറുതി മുതലായവയില്‍ നിന്നു രക്ഷിക്കാന്‍ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലി, മനസ്സുകൊണ്ടു് പട്ടിണിക്കാലത്തെ ‘മക്കോണ്ട‘യില്‍ തന്നെ ജീവിച്ചു. ഇന്നു വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ടു് ആ കഥകളെല്ലാം. മലയാളിയ്ക്കു് അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടാണു് നല്ല എഴുത്തുകള്‍ ഇല്ലാത്തതു് എന്നൊരു പ്രശസ്തമായ നിരീക്ഷണമുണ്ടു് (കൃഷ്ണന്‍ നായരുടേതാണെനെന്നു തോന്നുന്നു). ഇനി അനുഭവങ്ങളുടെ കാലമാവും. അനുഭവിക്കാന്‍ കാത്തിരിക്കുക തന്നെയാണു് മലയാളി ഇപ്പോള്‍ ചെയ്യുന്നതു് എന്നാണു് മനസ്സിലാവുന്നതു്. അതുകൊണ്ടു് അനുഭവിക്കാന്‍ തയ്യാറെടുക്കാം. ചില സാമ്പിള്‍സ് 60-70കളില്‍ നിന്നും.
കാലം: 1960-70
...മുക്കിലെ ചാക്കുവിന്റെ പീടികയില്‍ അരിയുണ്ടു്. പക്ഷേ കോക്കാഞ്ചറക്കാര്‍ക്കു് അവിടന്നു് അരി കിട്ടില്ല. മുക്കിലെ ചാക്കുവിന്റെ കടയില്‍ വന്നു് നോട്ടുകള്‍ വാരിയെറിഞ്ഞിട്ടു് അരി കൊണ്ടു് പോകുന്നവരുണ്ടത്രെ. എന്തുകൊണ്ടാണു് കൊക്കാഞ്ചറക്കാര്‍ക്കു് അരിയില്ലത്തതു്? കോക്കാഞ്ചറക്കാര്‍ക്കു് അഞ്ചണയുടെ അരി വാങ്ങനുള്ള കാശേ ഉള്ളുവെന്നു് അമ്മാമ പറയുന്നു.
“എടങ്ങാഴി അരിയ്ക്ക് അഞ്ചേമുക്കാല്‍ രൂവ്യാ? ഇവിടെ മനിഷ്യമ്മാര് ഒര് രൂവ തെകച്ച് കണ്ടള്ള കാലാ മറന്നു!.”...
...പുഴുപച്ചരി തിന്നീട്ടാണു് തോട്ടികളുടെ കോളനിയില്‍ ‘തൂറലും ശര്‍ദ്ദിയും’ ഉണ്ടായതു്. കുഞ്ചന്‍ കമ്പോണ്ടറുടെമരുന്നൊന്നും ഫലിച്ചില്ല. ശര്‍ദ്ദിച്ചു് ശര്‍ദ്ദിച്ചു് കുട്ടികള്‍ പിന്നെ ശര്‍ദ്ദിക്കാതായി. മിണ്ടാതായി. കണ്ണു തുറക്കാതായി.തോട്ടികളുടെ വീട്ടില് നിന്നു് നെഞ്ചത്തടിയും നിലവിളിയും പൊങ്ങി. കോക്കാഞ്ചറക്കാര്‍ ഓടി കൂടുമ്പോള്‍ തീട്ടത്തിലും ശര്‍ദ്ദിയിലും നിന്നു് നീക്കി കിടത്താന്‍ പോലും ആളിലാത്ത വിധം എല്ലാവരും അവശരായിരുന്നു. ഈച്ചയും നാറ്റവും കൊണ്ടു് അവിടേയ്ക്കടുക്കാനും വയ്യായിരുന്നു. ആരോടും ഒന്നും ചോദിക്കാന്‍ നില്‍ക്കതെ നനഞ്ഞു കുഴഞ്ഞു ഈര്‍ച്ചയാര്‍ക്കുന്ന കുട്ടികളേയും എടുത്തുകൊണ്ടു് കുഞ്ചന്‍ കമ്പോണ്ടറും വല്യമ്മായിയും തൃശൂരാശുപത്രിയിലേക്കോടി. പിന്നാലെ പതിന്നാലു കേഡികള്‍ പതിന്നാലു കുട്ടികളേയും എടുത്തുകൊണ്ടോടി.
“അയ്യോ! ദെര്‍മ്മാശൂത്രില് കൊണ്ടോയി കൊല്ല്ണേ!“ എന്നു നിലവിളിച്ചു് പിന്നാലെ വന്ന പെണ്ണുങ്ങളെ കേഡികള്‍ പേടിപ്പിച്ചു.
“ചങ്കിലിട്യാ കിട്ടൂട്ടാ. ക്ടാങ്ങളെ രക്ഷിക്കാന്‍ നോക്ക്‌ബ്‌ള്ണ് ഒര് മയിറ്റല്! പോട്യവടന്ന് തീട്ടംകോര്യോളേ!“...
മലയാളത്തിനു് മഹാസാഹിത്യകാരന്മാരെ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ ‘ഒഴക്ക് കഞ്ഞെര്‍ള്ള‘കാലത്തിനൊരുങ്ങുക. സാഹിത്യകാരന്മാരാകാത്തവരെ കാത്തിരിക്കുന്നതോ സുന്ദരമായ നൊസ്റ്റാള്‍ജിയയുടെ ‘മക്കൊണ്ട‘കള്‍!
കടപ്പാടു് : ആയിരത്തിതൊള്ളായിരത്തി അറുപതുകളിലേയും എഴുപതുകളിലേയും കാലം. എടുത്തിരിക്കുന്നതു് സാറാജോസഫ് എഴുതിയ ആലാഹയുടെ പെണ്മക്കളില്‍ നിന്നും. പ്രസാധകര്‍ - കറന്റ്ബുക്സ് തൃശ്ശൂര്‍.
സമര്‍പ്പണം കൊള്ളിപ്പുട്ടിന്റെ ആരാധകര്‍ക്കും ‘ആലാഹയെ‘ വായിക്കാത്തവര്‍ക്കും.
കോക്കാഞ്ചിറയില്‍ നിന്നു് പടിഞ്ഞാട്ടു നടന്നു് കോന്നിമേസ്രിയുടെ പറമ്പില്‍ കയറി ആലും വെട്ടോഴിയില്‍ ഇറങ്ങി അവിടന്നും പടിഞ്ഞാട്ടു നടന്നു് കൂര്‍ക്കഞ്ചേരിയിലെത്തി, അവിടന്നും പടിഞ്ഞാട്ടു് നടന്നു് തങ്കമണിക്കേറ്റത്തെത്തിയാല്‍ അവിടെ ഒരു വീടുണ്ടു്. അവിടെ അരിയുണ്ടു്. അല്ലാതെ ഈ ലോകത്തെവിടെയും അരിയില്ല...
...രാത്രി രണ്ടു മണിക്കെഴുന്നേറ്റു് അമരപ്പന്തലിലിരിക്കുകയാണു് ആനിയും അമ്മാമയും. അമ്മ ചിന്നമ്മ ചിയ്യമ്മ ഇവരും ഉണ്ടു്. തൃപ്പവെടിപ്പെട്ടുമ്പോള്‍ കോച്ചാത്തി എത്തും. കോച്ചാത്തിയുടെ കൂടെ ആനിയും അമ്മാമയും തങ്കമണിക്കേറ്റത്തു് പോവുകയാണു്. കുട്ടിപ്പാപ്പന്‍ അറിയാതെയാണു് പോകുന്നതു്. കുട്ടിപ്പാപ്പനും വല്യമ്മായിയും അന്തം വിട്ടുറങ്ങുകയാണു്. അമരപ്പന്തലില്‍ എല്ലാവരും കുശുക്കുശുക്കാനെ പാടുള്ളൂ. കോച്ചാത്തിയൂടെ ചപ്പട്ടക്കാലും ചപ്പട്ടക്കൈയും വീശിയുള്ള നടത്തം കണക്കാക്കിയാല്‍ തൃപ്പവെടി പത്തുവട്ടം പൊട്ടിയാലെ അവന്‍ ഇവിടെയെത്തൂ എന്നു് അമ്മാമ കുശുകുശുത്തു. എന്തിനാണു് കോച്ചാത്തി വരുന്നതു്? ആരെങ്കിലും വെറുതെ കേറിച്ചെന്നാലൊന്നും അവിടന്ന് അരി കിട്ടില്ല. കോച്ചാത്തി കൊണ്ടു് ചെല്ലുന്നവര്‍ക്കേ അരിയുള്ളൂ. ഇതൊന്നുമറിയാതെ കോക്കഞ്ചറക്കാരില്‍ ചിലര്‍ തങ്കമണീകേറ്റത്തു ചെന്ന് അരി ചോദിച്ചു. അപ്പോള്‍ അവിടെ ഒരപ്പാപ്പന്‍ പ്രത്യക്ഷപ്പെട്ടു. അപ്പാപ്പന്‍ ചോദിച്ചു
"എന്തരി ഏതരി?"
വീടുതെറ്റിയതാണെന്നു കരുതി കോക്കാഞ്ചിറക്കാര്‍ മടങ്ങിപ്പോന്നു. വിവരങ്ങളറിഞ്ഞു കോച്ചാത്തി സ്വന്തം സത്യം വെളിപ്പെടുത്തി. അങ്ങനെയാണു് കോക്കാഞ്ചിറക്കാര്‍ക്കു് കോച്ചത്തിയുടെ കഴിവു് മനസ്സിലായതു്...
കാലം: 2008
ലോകം മുഴുവന്‍ അരിക്ഷാമം തുടരുന്നു.കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയെ കുറിച്ചു് ആലോചകള്‍, ഗ്വാ..ഗ്വാ വിളികള്‍. കൃഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകര്‍ സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന സ്വപ്ന പദ്ധതിയെ കുറിച്ച് പറയുന്നു. (മനോരമ, മാരീചന്‍) അവശ്യസാധങ്ങളുടെ വില കുതിച്ചു കയറുന്നു. ഇവിടെ ബസുമതി കിലോയ്ക്ക് ഏകദേശം 160 (16 ഷെക്കല്‍) രൂപയ്ക്കു് മുകളിലായി. മറ്റ് അരികള്‍ക്ക് ഇരട്ടി വിലയും. അറുപതുകള്‍- എഴുപതുകളിലെ തലമുറ ഈ ക്ഷാമം ശരിയ്ക്കും അനുഭവിച്ചിരുന്നു. അക്കാലത്ത് ഗ്രാമങ്ങളില്‍ നെല്‍കൃഷിയും മറ്റു കൃഷികളുമായിരുന്നു വരുമാനമാര്‍ഗ്ഗം എന്നതിനാല്‍ ഗ്രാമങ്ങള്‍ ഈ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത അനുഭവിച്ചു് കാണില്ലായിരിക്കും. നഗരങ്ങളിലെ പണക്കാരെ വിലകൂടുതല്‍ ബാധിച്ചിരുന്നില്ല. എന്നാല്‍ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള സാധാരണക്കാരന്‍ (മദ്ധ്യവര്‍ഗ്ഗം) വറുതിയുടെ, പട്ടിണിയുടെ ഭീകരത ശരിയ്ക്കും അറിഞ്ഞിരുന്നു(പട്ടിണിപാവങ്ങള്‍ക്കു എന്നും ഭക്ഷ്യക്ഷാമം!). കൊള്ളി (കപ്പ) കേരളത്തിന്റെ പ്രധാനഭക്ഷണം ആയതു് അക്കാലത്താണെന്ന് എന്‍.പി. രാജേന്ദ്രന്‍. (1, 2) ക്ഷാമക്കാലത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് വലിയ പിടിപാടിലെന്നു് മനസ്സിലായി. കേരളത്തില്‍ അരികിട്ടാനില്ലാതിരുന്ന അക്കാലത്തു് പട്ടിണി കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ കമ്യൂണസത്തിലേക്ക് വീണാലോ എന്നോര്‍ത്ത് അമേരിക്ക നല്‍കിയിരുന്ന അമേരിക്കന്‍ ഉപ്പുമാവും, പാല്‍പ്പൊടിയും, റൊട്ടിയും, ചുവന്ന നിറത്തിലുള്ള മീനെണ്ണ ഗുളികയും ഓര്‍ക്കുന്നവര്‍ നിരവധിയാണു്.
കാലം: 1960-70
“പൂവാ മറിഞ്ചേട്ത്ത്യേ“ കൊച്ചാത്തി വിളിച്ചു് ചോദിച്ചു.
“പതുക്കെ പറയരാ പിശാശേ“ അമ്മാമ സന്തോഷത്തോടെ പറഞ്ഞു. കുട്ടിപ്പാപ്പനുണര്‍ന്നാല്‍ അരി കൊണ്ടുവരാനുള്ള പോക്കു് നടക്കില്ല.
“വേണ്ടാ.” കുട്ടിപ്പാപ്പന്‍ പറയും.
“കോക്കാഞ്ചറേല് എല്ലാവാരും കെടക്കണ പട്ടിണ്യന്ന്യല്ലേ നമുക്കും ഉള്ളോ? കരിഞ്ചന്തേന്നു് അരി വാങ്ങിക്കണ്ടാ.”
എന്നീട്ട് കൊള്ളിപ്പൊടി കുറുക്കിയതു് കഴിച്ചു് കുട്ടിപ്പാപ്പന്‍ നിര്‍ത്താതെ ഛര്‍ദ്ദിയ്ക്കും.
“സൂക്ഷിച്ചോളോട്ടാ അമ്മേ“
അമ്മ ആനിയെ കെട്ടിപ്പിടിച്ചിറുക്കിയീട്ട് അമ്മാമയെ ഓര്‍മ്മിപ്പിച്ചു
“ഇല്യാ! നിന്റെ ക്ടാവിനെ ഞാനാകളയും.അല്ലപിന്നെ! നിങ്ങള് പോയി കെടന്നേരീ പെണ്ണുങ്ങളേ”...
... തങ്കമണിക്കേറ്റത്തെ വീട്ടിലെത്തിയെന്നു് കോച്ചാത്തി അറിയിച്ചപ്പോള്‍ ആനിയ്ക്കു് അത്ഭുതവും ഒപ്പം നിരാശയും തോന്നി. ‘തങ്കമണിക്കേറ്റം’ അവളുടെ ഉള്ളില്‍ പൊന്നിന്റേയും തങ്കത്തിന്റേയും പളപളപ്പായിരുന്നു. ഇപ്പോള്‍ കുറ്റാക്കുറ്റിരുട്ടത്തു് തപ്പിത്തടഞ്ഞു് ഏതോ ഒരു വീട്ടിന്റെ പടിക്കല്‍ അവര്‍ നില്‍ക്കുകയാണു്. ഇരുട്ടു് മാത്രമേ ഉള്ളൂ;നോക്കുന്നിടത്തൊക്കെ.ഇതാണത്രെ തങ്കമണീക്കുട്ടിക്കേറ്റം! അപ്പാപ്പനും പ്രത്യക്ഷപ്പെട്ടില്ല.പകരം ഒരു സാധാരണ മനുഷ്യന്‍ വാതില്‍ തുറന്നു.
“എന്തോരം വേണം?” അയാള്‍ ചോദിച്ചു.അമ്മാമ മുണ്ടിന്റെ മടി നീട്ടിക്കാട്ടി
ചാക്കില്ലേ” അയാള്‍ ചോദിച്ചു.
എനിക്കൊരെടങ്ങഴ്യര്യാ വേണ്ട്വോ മോനേ..ഒരു സൂക്കേട്കാരന്ണ്ട് വീട്ടില്. പിന്നെ ദേ ഈ ക്ടാവും.അവറ്റയ്ക്കു് രണ്ടിനും ഒഴുക്കീശ്ശെ കഞ്ഞെര്‍ള്ളം കൊട്ക്കാന്‍ ഓരോ പിട്യാ ഇട്ടു് തെളപ്പിയ്ക്കണം. അതാവേണ്ട്വോ”
“ഇനി വന്നാ കിട്ടില്ലാട്ടാ.” അയാള്‍ ഓര്‍മ്മിപ്പിച്ചു.
ഇത്രയും കുറച്ചു് അരി വാങ്ങാനാണോ പാതിരാത്രിക്കു് ഈ വഴി മുഴുവന്‍ നടത്തിച്ചതു് എന്നൂം ചോദിച്ചു് കോച്ചാത്തിയും ദേഷ്യപ്പെട്ടു. ആനിയ്ക്കു് സങ്കടവും നാണക്കേടും തോന്നി. ഒരു ചാക്കില്‍ അരി വാങ്ങാനുള്ള കാശൊന്നും ആനിയുടെ വീട്ടീല്‍ ഇല്ല. എന്നാലും ഒരു അരിത്തൊട്ടി നിറയെ എങ്കിലും വാങ്ങിച്ചാല്‍ നാണം കെടാതിരിക്കാമായിരുന്നു.
അവസാനം അമ്മാമ അഞ്ഞാഴി അരി മടിക്കുത്തില്‍ വാങ്ങി മുണ്ടു് മുറുക്കി ഉടുത്തു...
കാലം: 2008
അറുപതുകളില്‍ ലോകം അനുഭവിച്ച ക്ഷാമത്തെ തുടര്‍ന്നു് 1967 -ഇല്‍ William Paddock & Paul Paddock ചേര്‍ന്നു ഒരു പുസ്തകം എഴുതി-FAMINE-1975! 1975-ല്‍ വരാനിരുന്ന ക്ഷാമത്തെ മുന്‍കൂട്ടി പ്രവചിച്ചു എഴുതിയിരുന്ന പുസ്തകമാണു് ക്ഷാമം-1975. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ചില രാജ്യങ്ങള്‍ രക്ഷിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോകുമെന്നും അമേരിക്കയ്ക്കു മാത്രമേ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയൂ എന്നും പുസ്തകത്തില്‍ മുന്‍കൂട്ടി കണ്ടിരുന്നത്രേ!! പക്ഷേ ഹരിതവിപ്ലവങ്ങള്‍ അവര്‍ മുന്‍കൂട്ടി കണ്ടില്ല. ഹരിത വിപ്ലവം മുന്‍കൂട്ടി കണ്ട ചിലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതിനാല്‍ 75 ലെ ക്ഷാമത്തില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമായില്ല.
കാലം: 1960-70
ആലുംവെട്ടോഴിയുടെ നടുവിലെത്തിയപ്പോള്‍ അമ്മാമ പെട്ടെന്നു് നിന്നു. എതിരെ ആരോ വരുന്നുണ്ടു് എന്നു് അമ്മാമയ്ക്കു തോന്നി.
മിണ്ടണ്ട ട്ടാ! അരിപിട്ത്തക്കാര്ണ്ന്നാ തോന്നണേ.
അമ്മാമ അവളെ ഒതുക്കിപ്പിടിച്ചു് വഴിയുടെ ഓരം ചേര്‍ന്നു് പതുക്കെ നടന്നു.
“ആര്ണത്” അവര്‍ ചോദിച്ചു. അവര്‍ അമ്മാമയുടേയും ആനിയുടേയും അടുത്തേയ്ക്കു് വന്നു.അഞ്ചെട്ടു പേരുണ്ടു്.
“ഞാന്ണ്.” അമ്മാമയുടെ ഒച്ച വിറയ്ക്കുന്നു.കൈയ് വിറയ്ക്കുന്നു.
എവ്ട്ന്നണ് ഈ നേരത്ത്”
“ഞാനെന്റെ മോളടെ വീട്ടിന്ന്‌ണ്. എന്റെ വീട്ടിലയ്ക്ക് പൂവ്ണ്.”
“ഈ നേരത്താ?“
“നേരം വെള്ക്കമ്പഴയ്ക്കും ഇനിക്കെന്റെ വീട്ടിലെത്തണം മക്കളെ ചെന്നട്ട് മീന്‍ കച്ചോടത്തിന് പൂവാനുള്ളത്‌ണ്.”
“ഏതാ ഈ കുട്ടി?“
“എന്റെ മോന്റെ കുട്ടിണ്.”
തീപ്പെട്ടി ഉരച്ച്യ് അവര്‍ അമ്മാമയെ നോക്കി.ആനിയെ നോക്കി.ആനിയുടെ കണ്ണില്‍ നിന്ന് കുടുകുടാ കണ്ണീര്‍ ചാടുന്നുണ്ടായിരുന്നു. ചുണ്ടു് കൂട്ടികടിച്ചു് അവള്‍ കരച്ഛിലമര്‍ത്തി നില്‍ക്കുകയണു്.
“ന്തുട്ടാ കൈയില്?“ അരിപിടുത്തക്കാര്‍ ചോദിച്ചു.
“അരയ്ക്കലാമ്പ് വെളക്ക്‍ണ്.” അമ്മാമ വിളക്ക് പൊക്കിക്കാട്ടി.
“ങ് ആ പൊക്കോ“
അവര്‍ പേടിപ്പിക്കുന്ന ഒച്ചയില്‍ പറഞ്ഞു.അമ്മാമയുടെ വിറയല്‍ കൂടുന്നതു് ആനിയ്ക്കു് സ്വന്തം കൈയില്‍ അറിയാമായിരുന്നു.
അരിപിടുത്തക്കാര്‍ പോയി. അവര്‍ തെല്ലകലത്തായതും അടക്കിപ്പിടിച്ച സങ്കടവും നാണക്കേടും മുഴുവന്‍ പൊട്ടിത്തെറിച്ചു് ആനി ഉറക്കെ കരഞ്ഞു. ഒരു ഞെട്ടലോടെ അമ്മാമ അവളെ കെട്ടിപ്പിടിച്ചു.
“ഇല്ലെറീ. ഒന്നൂല്യറീ മോളേ..ഒന്നൂല്യ.ഒന്നൂല്യാട്ടാ.”
അമ്മാമ ആനിയുടെ കണ്ണും മൂക്കും മുഖവും ഒക്കെ തുടച്ചു. അമ്മാമയും കരയുകയാണെന്നു് ആനിയ്ക്കു് തോന്നി.
“തെണ്ടന്മാരേക്കാലും മീതിണ് മോളേ അരിപിട്ത്തക്കാര്! മ്മള് പാവങ്ങള്ടെ പിച്ചച്ചട്ടീന്ന്ണ് അവര് കയ്യിട്ടാ വാര്വാ.വല്യോമ്മാര്യൊന്നും അവര് തൊട്‌ല്യാ.ഇതൊക്കെ എന്തൂട്ട് അരി പിട്ത്തം? ഇപ്പ യുദ്ധൊന്നുല്യാല്ലോ?“...
കാലം: 2008
നന്നായി തുടച്ച ഊണുമേശമേല്‍ ചോറുകിണ്ണം വച്ചു്തന്നു കുഞ്ഞുകൈക്കിടയില്ലൂടെ ഊര്‍ന്നു് നിലത്തു വീണു പോകുന്ന ഒരോ വറ്റും പെറുക്കി കിണ്ണത്തിലിട്ടു അപ്പച്ചന്‍ വിവരിക്കുമായിരുന്നു വറുതിയുടെ ദിനങ്ങള്‍.. കവടിപിഞ്ഞാണത്തില്‍ ഒഴിച്ച കഞ്ഞിയില്‍ വീടിന്റെ കഴുക്കോല്‍ എണ്ണിയിരുന്നതു്.. കിണ്ണത്തിനു താഴെയുള്ള വറ്റു പറുക്കുമായിരുന്നതു്.. അന്നു അപ്പച്ചന്‍ ഇതിലുംനന്നായി കഞ്ഞിവെള്ളത്തെ വര്‍ണ്ണിച്ചീട്ടുണ്ടാവണം. കശുമാന്തോപ്പില്‍ മീശയുള്ള സര്‍പ്പത്തെ കണ്ട അപ്പാപ്പന്റെ കഥ തെല്ലതിശയോക്തിയായിരുന്നെങ്കിലും കശുമാങ്ങ പെറുക്കാനും മുളയരി അടിച്ചു കൂട്ടാനും പോയിരുന്നൊരു കാലം ഇപ്പോഴങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടു്. പഴമക്കാര്‍ പറയും മുള പൂത്താല്‍ ക്ഷാമം വരുമെന്നു്.ലോകത്തിലെല്ലായിടത്തും മുള പൂത്തുവോ ഇപ്പോള്‍? ഇന്ത്യയില്‍ പൂത്തിരിക്കുന്നുവെന്നു് നാഷണല്‍ ജ്യോഗ്രഫി ന്യൂസ്.
കാലം: 1960-70
... അരിഡിപ്പോവില്‍ നിന്നു് പച്ചരിയ്ക്കു പുറമേ കിട്ടുന്നതു് അമ്മയും അമ്മാമയും ജീവിതത്തില്‍ കണ്ടീട്ടില്ലാത്ത തരം വിത്തുകളോ പുല്ലുകളോ ഒക്കെയാണു്.ചാമയുമല്ല കഞ്ഞിപ്പുല്ലുമല്ലാത്തൊരു ‘സാധനം’ എങ്ങനെയാണു് വേവിക്കേണ്ടതെന്നറിയാതെ അമ്മാമ കഷ്ടപ്പെട്ടു. കോക്കാഞ്ചിറയിലാര്‍ക്കും അതെന്തു ചെയ്യണമെന്നറിഞ്ഞുകൂടായിരുന്നു. ഇടിയ്ക്കണോ? പൊടിയ്ക്കണോ? തൊണ്ടുകളയണോ? രണ്ടു ദിവസം വെച്ചു് കൊണ്ടിരുന്നു. അവസാനം അമ്മാമ പറഞ്ഞു:
“നീയാ പണ്ടാറങ്ങട് അട്പ്പത്ത്‌ട്ടാ പുഴ്ങ്ങ്! എന്തൂട്ടാണ്ടാവണേന്ന് നോക്കാലോ.”
അമ്മ അതു പുഴുങ്ങി. അതു് വെന്തിരുന്നോ എന്നു് ഇപ്പോഴും ആര്‍ക്കും അറിയില്ല. ആരും അതു തിന്നില്ല. ഉമി വായിലിലിട്ടു ചവക്കുന്നതു പോലെ ആയിരുന്നു അതിന്റെ രുചി. തുരുതുരാ പുറത്തേയ്ക്കു് തുപ്പിക്കളയാനാണു് തോന്നുക.അരിഡിപ്പോയില്‍ ഒരുദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കണ്ടീട്ടും കേട്ടീട്ടും ഇല്ലാത്ത ഇത്തരം 'പണ്ടാറങ്ങള്‍‘ ആണ് കോക്കഞ്ചിറക്കാരെ ഏറ്റവും കഷ്പ്പെടുത്തിയതു്. ഉള്ളതില്‍ ഭേദം ഉണക്കക്കൊള്ളിയായിരുന്നു.അതെന്തു ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. വെട്ടിനുറുക്കി പുഴുവിനെ കളയലാണു് പ്രയാസമുള്ള പണി...
...
"ഇനി ജീവിക്കണങ്ങില് മര്യാദവെലഷാപ്പ് വരണം.”
കുട്ടിപ്പാപ്പന്‍ ഇടയ്ക്കിടെ മര്യാദവെല ഷാപ്പുകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കോക്കാഞ്ചറയിലും മര്യാദവെല ഷാപ്പ് തുറക്കും.
“ആന്ധ്‌റേന്ന് അരി വര്ത്താന്ണ് നീക്കം. അഞ്ചണയ്ക്ക് എല്ലാവര്ക്കും അരി എത്തിക്കണം. ഇതാണ് മര്യാദവെലഷാപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.“
കുട്ടിപ്പാപ്പാന്‍ വര്‍ത്തമാനക്കടലാസില്‍ നോക്കി അമ്മാമയ്ക്കു് വായിച്ചു് കൊടുത്തു. കോക്കാഞ്ചിറയിലെല്ലാര്‍ക്കും അഞ്ചണയ്ക്കു് അരി കിട്ടുന്ന മര്യാദവെല ഷാപ്പിനെ കാണാന്‍ ആനിയ്ക്ക് തിടുക്കമായി. എവിടെയായിരിക്കും മര്യാദവെല ഷാപ്പ് വരിക? അതു് മുക്കിലെ ചാക്കുവിന്റെ കടയുടെ നേരെ മുന്നില്‍ വരണമെന്നു് ആനി ആഗ്രഹിച്ചു. എങ്കിലെ മുക്കിലെ ചാകുവിനു് നാണക്കേടാവൂ. ആനിയ്ക്കു് ആ പേരും ഇഷ്ടപ്പെട്ടു.മര്യാദവെല ഷാപ്പ്. ഏതുകാര്യത്തിനും ഒരു ‘നേരും നെറീം മര്യാദീം‘ വേണമെന്നു് അമ്മാമ പറയാറുണ്ടല്ലോ. മര്യാദയുള്ള ഒരു ഷാപ്പ് മുക്കിലെ ചാക്കുവിന്റെ പീടികയുടെ മുന്നില്‍ വരട്ടെ. കോക്കാഞ്ചിറക്കാര്‍ക്കു് മാന്യമായി അരി വാങ്ങാമല്ലോ...
കാലം: 2008/strong>
സ്കൂളിലെ ഉപ്പുമാവിന്റെ നാണക്കേടോര്‍ത്തു് അതു് തിന്നാതെ, അപ്പന്‍ ഉച്ചയ്ക്കെങ്കിലും അരിയുമായി എത്തിയിരിക്കും എന്ന പ്രത്യാശയില്‍ വരുന്ന കുഞ്ഞനുജന്‍ അടുപ്പില്‍ കയറ്റി വച്ച വെറും കലം നോക്കുന്നതു കാണുമ്പോള്‍ വിതുമ്പുമായിരുന്ന ചേച്ചി കഥകള്‍..കൊള്ളി പുഴുങ്ങിയതു് കഴിക്കാതെ പാത്രം നിരക്കുന്ന ബാല്യത്തിനു് കേള്‍ക്കേണ്ടി വരുമായിരുന്നതു് നീലച്ച കൊള്ളി പുഴുക്കു്, ഉണക്ക കൊള്ളി, കൊള്ളി പൊടി കുറുക്കു്, കൊള്ളിപുട്ട്, ചക്ക, മാങ്ങ കഥകള്‍. ഗോതുമ്പുണ്ട തിന്നു ഉദ്യോഗത്തിനു പോയിരുന്ന അച്ചീച്ചി കഥകള്‍..കരിഞ്ചന്തയെ കുറിച്ചു്,അരിപിടുത്തക്കാരെ കുറിച്ചു് പേടിപ്പെടുത്തുന്ന കഥകള്‍..അമ്മായപ്പനും മരുമകനും ചോറു് കൊടുത്തു് വീട്ടിലുള്ളവരെല്ലാം ഗോതമ്പു് ദോശ കഴിച്ചിരുന്നതു് പറഞ്ഞു് കളിയാക്കിയിരുന്ന മരുമകന്‍ കഥകള്‍..എല്ലാം തന്നെ ദാരിദ്ര്യം കണ്ടീട്ടില്ലാത്ത കുഞ്ഞു മനസ്സുകള്‍ക്കതു് ഏതോ ‘മക്കോണ്ടാ‘ കഥാകളായിരുന്നു. നൊസ്റ്റാള്‍ജിയ എന്നു മുതിര്‍ന്നവര്‍ കളിയാക്കി. അതിനും മുന്‍തലമുറ പക്ഷേ പട്ടിണി, യുദ്ധം , ദാരിദ്ര്യം, വറുതി മുതലായവയില്‍ നിന്നു രക്ഷിക്കാന്‍ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലി, മനസ്സുകൊണ്ടു് പട്ടിണിക്കാലത്തെ ‘മക്കോണ്ട‘യില്‍ തന്നെ ജീവിച്ചു. ഇന്നു വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ടു് ആ കഥകളെല്ലാം. മലയാളിയ്ക്കു് അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടാണു് നല്ല എഴുത്തുകള്‍ ഇല്ലാത്തതു് എന്നൊരു പ്രശസ്തമായ നിരീക്ഷണമുണ്ടു് (കൃഷ്ണന്‍ നായരുടേതാണെനെന്നു തോന്നുന്നു). ഇനി അനുഭവങ്ങളുടെ കാലമാവും. അനുഭവിക്കാന്‍ കാത്തിരിക്കുക തന്നെയാണു് മലയാളി ഇപ്പോള്‍ ചെയ്യുന്നതു് എന്നാണു് മനസ്സിലാവുന്നതു്. അതുകൊണ്ടു് അനുഭവിക്കാന്‍ തയ്യാറെടുക്കാം. ചില സാമ്പിള്‍സ് 60-70കളില്‍ നിന്നും.
കാലം: 1960-70
...മുക്കിലെ ചാക്കുവിന്റെ പീടികയില്‍ അരിയുണ്ടു്. പക്ഷേ കോക്കാഞ്ചറക്കാര്‍ക്കു് അവിടന്നു് അരി കിട്ടില്ല. മുക്കിലെ ചാക്കുവിന്റെ കടയില്‍ വന്നു് നോട്ടുകള്‍ വാരിയെറിഞ്ഞിട്ടു് അരി കൊണ്ടു് പോകുന്നവരുണ്ടത്രെ. എന്തുകൊണ്ടാണു് കൊക്കാഞ്ചറക്കാര്‍ക്കു് അരിയില്ലത്തതു്? കോക്കാഞ്ചറക്കാര്‍ക്കു് അഞ്ചണയുടെ അരി വാങ്ങനുള്ള കാശേ ഉള്ളുവെന്നു് അമ്മാമ പറയുന്നു.
“എടങ്ങാഴി അരിയ്ക്ക് അഞ്ചേമുക്കാല്‍ രൂവ്യാ? ഇവിടെ മനിഷ്യമ്മാര് ഒര് രൂവ തെകച്ച് കണ്ടള്ള കാലാ മറന്നു!.”...
...പുഴുപച്ചരി തിന്നീട്ടാണു് തോട്ടികളുടെ കോളനിയില്‍ ‘തൂറലും ശര്‍ദ്ദിയും’ ഉണ്ടായതു്. കുഞ്ചന്‍ കമ്പോണ്ടറുടെമരുന്നൊന്നും ഫലിച്ചില്ല. ശര്‍ദ്ദിച്ചു് ശര്‍ദ്ദിച്ചു് കുട്ടികള്‍ പിന്നെ ശര്‍ദ്ദിക്കാതായി. മിണ്ടാതായി. കണ്ണു തുറക്കാതായി.തോട്ടികളുടെ വീട്ടില് നിന്നു് നെഞ്ചത്തടിയും നിലവിളിയും പൊങ്ങി. കോക്കാഞ്ചറക്കാര്‍ ഓടി കൂടുമ്പോള്‍ തീട്ടത്തിലും ശര്‍ദ്ദിയിലും നിന്നു് നീക്കി കിടത്താന്‍ പോലും ആളിലാത്ത വിധം എല്ലാവരും അവശരായിരുന്നു. ഈച്ചയും നാറ്റവും കൊണ്ടു് അവിടേയ്ക്കടുക്കാനും വയ്യായിരുന്നു. ആരോടും ഒന്നും ചോദിക്കാന്‍ നില്‍ക്കതെ നനഞ്ഞു കുഴഞ്ഞു ഈര്‍ച്ചയാര്‍ക്കുന്ന കുട്ടികളേയും എടുത്തുകൊണ്ടു് കുഞ്ചന്‍ കമ്പോണ്ടറും വല്യമ്മായിയും തൃശൂരാശുപത്രിയിലേക്കോടി. പിന്നാലെ പതിന്നാലു കേഡികള്‍ പതിന്നാലു കുട്ടികളേയും എടുത്തുകൊണ്ടോടി.
“അയ്യോ! ദെര്‍മ്മാശൂത്രില് കൊണ്ടോയി കൊല്ല്ണേ!“ എന്നു നിലവിളിച്ചു് പിന്നാലെ വന്ന പെണ്ണുങ്ങളെ കേഡികള്‍ പേടിപ്പിച്ചു.
“ചങ്കിലിട്യാ കിട്ടൂട്ടാ. ക്ടാങ്ങളെ രക്ഷിക്കാന്‍ നോക്ക്‌ബ്‌ള്ണ് ഒര് മയിറ്റല്! പോട്യവടന്ന് തീട്ടംകോര്യോളേ!“...
മലയാളത്തിനു് മഹാസാഹിത്യകാരന്മാരെ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ ‘ഒഴക്ക് കഞ്ഞെര്‍ള്ള‘കാലത്തിനൊരുങ്ങുക. സാഹിത്യകാരന്മാരാകാത്തവരെ കാത്തിരിക്കുന്നതോ സുന്ദരമായ നൊസ്റ്റാള്‍ജിയയുടെ ‘മക്കൊണ്ട‘കള്‍!
കടപ്പാടു് : ആയിരത്തിതൊള്ളായിരത്തി അറുപതുകളിലേയും എഴുപതുകളിലേയും കാലം. എടുത്തിരിക്കുന്നതു് സാറാജോസഫ് എഴുതിയ ആലാഹയുടെ പെണ്മക്കളില്‍ നിന്നും. പ്രസാധകര്‍ - കറന്റ്ബുക്സ് തൃശ്ശൂര്‍.
സമര്‍പ്പണം കൊള്ളിപ്പുട്ടിന്റെ ആരാധകര്‍ക്കും ‘ആലാഹയെ‘ വായിക്കാത്തവര്‍ക്കും.
Friday, May 30, 2008
The story of robbery: Plagiarism by kerals.com
If you wish to make money from your portal what would you do?
kerals.com is demonstrating the easiest path. Just run towards the blogs or any other easily available Internet contents, drag and drop to their portal. How easy the things are! You will get the money from others effort. What a nice idea!
But listen kerals.com guys. This is plagiarism, a criminal punishable offense as per Section 63 of Copyright Act, 1957, India.
The fellow blogger Saji was the one who first reported about this in his blog. When I checked the portal to verify this I realized that all most all of their malayalam poem and malayalam novel section contents are simply a copy of the active malayalam blog contents without proper credits and links. I was shocked by seeing Thulasi's photos as their greeting cards.
Shame on you kerals.com. Remove all the stolen stuffs from your portal and write apology. I strongly protest against this plagiarism, the shameless crime act committed by Kerals.com.
References:
Anchalkaran
Aravind
Cibu
Copyrightviolations
Injipennu
Injipennu
Abdu
Thulasi
Kannus
Bhumiputhri
Saji
Njan
Raj Nettiyath
Pramod
Reshma
Valyammayi
Mayoora
Mayoora
Satheesh
Blogbarathi
Lapuda
Saljo
Nalan
Malayaali
Santhosh Pillai
kerals.com is demonstrating the easiest path. Just run towards the blogs or any other easily available Internet contents, drag and drop to their portal. How easy the things are! You will get the money from others effort. What a nice idea!
But listen kerals.com guys. This is plagiarism, a criminal punishable offense as per Section 63 of Copyright Act, 1957, India.
The fellow blogger Saji was the one who first reported about this in his blog. When I checked the portal to verify this I realized that all most all of their malayalam poem and malayalam novel section contents are simply a copy of the active malayalam blog contents without proper credits and links. I was shocked by seeing Thulasi's photos as their greeting cards.
Shame on you kerals.com. Remove all the stolen stuffs from your portal and write apology. I strongly protest against this plagiarism, the shameless crime act committed by Kerals.com.
References:
Anchalkaran
Aravind
Cibu
Copyrightviolations
Injipennu
Injipennu
Abdu
Thulasi
Kannus
Bhumiputhri
Saji
Njan
Raj Nettiyath
Pramod
Reshma
Valyammayi
Mayoora
Mayoora
Satheesh
Blogbarathi
Lapuda
Saljo
Nalan
Malayaali
Santhosh Pillai
Saturday, May 24, 2008
കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും
കന്യാസ്ത്രീ മഠത്തേയും കന്യാസ്ത്രീകളേയും ചുറ്റിപറ്റി വളര്‍ന്നതാണെന്റെ ബാല്യം. പിന്നീടു് ചേച്ചിമാരും, അനിയത്തിമാരും, ബന്ധുക്കളില്‍ ചിലരും,കൂട്ടുകാരും, പരിചയക്കാരും കന്യാസ്ത്രീകളായി. നിയമങ്ങളുടേയും, നിര്‍ദ്ദേശങ്ങളുടെയും, പാരതന്ത്ര്യത്തീന്റേയും ചങ്ങലകളില്‍ കുരുങ്ങി ജീവിതം കഴിച്ചിരുന്ന അവരെ കണ്ടും കൊണ്ടും വളര്‍ന്നതു് കൊണ്ടു് അവരുമായി താദാത്മ്യപ്പെടാന്‍ എളുപ്പം കഴിഞ്ഞിരുന്നു. അക്കാലങ്ങളില്‍ മഠത്തില്‍ വരാറുണ്ടായിരുന്ന ആസ്പിരന്റ്സ് ധാരാളം (ഭക്തി) ഗാനങ്ങള്‍ എഴുതുകയും അതെല്ലാം ഈണമിട്ടു് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവരില്‍ ആരെങ്കിലും കവിതയെഴുതിയിരുന്നോ? കഥയോ?
എഴുതിയിരുന്നിരിക്കാം. എന്നാല്‍ മലയാളി ചൊല്ലി പതിഞ്ഞ കവിതകള്‍ എഴുതിയ ഒരേ ഒരു കന്യാസ്ത്രീയെ ഉള്ളൂ; മേരി ജോണ്‍ തോട്ടം എന്ന സിസ്റ്റര്‍ മേരി ബനീഞ്ജ. ഇപ്പോള്‍ മനസ്സില്‍ വന്ന കവിതയേതാണു്?
സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മലയാളത്തിനു് സമ്മാനിച്ചതു് ഒരുപിടി പ്രതിഭാധനകളായ എഴുത്തുകാരികളെയാണു്. മേരി ജോണ്‍ തോട്ടം, കൂത്താട്ടുകുളം മേരി ജോണ്‍, മുതുകുളം പാര്‍വതി അമ്മ, കടത്തിനാട്ടു് മാധവി അമ്മ, ലളിതാംബിക അന്തര്‍ജ്ജനം, ബാലാമണിയമ്മ എന്നിങ്ങനെ. ആധുനിക മലയാളത്തിലെ സ്ത്രീ എഴുത്തില്‍ തുടങ്ങിയതു് ഇക്കാലയളവിലാണെന്നു് കരുതാം. അന്നു് ഇന്ത്യമുഴുവന്‍ നിറഞ്ഞു് നിന്നിരുന്ന സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ സ്ത്രീ എഴുത്തുക്കാരേയും ധാരാളമായി സ്വാധീനിച്ചിരുന്നു.
സവര്‍ണ്ണ പുരുഷാധിപത്യം മലയാളസാഹിത്യം അടക്കിവാണിരുന്ന കാലമായിരുന്നുവതു്. അന്നു് ക്രിസ്ത്യന്‍,മുസ്ലിം എഴുത്തുകാര്‍ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ശ്രീയേശു വിജയം എഴുതിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ക്രിസ്ത്യാനികളുടെ കാളിദാസന്‍ എന്നു വിളിച്ചു് ആക്ഷേപിച്ചിരുന്ന കാലത്താണു് ഒരു കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി ബനീഞ്ജ എഴുതിയ കവിതാരാമം ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപ്പോയതു്.
ഇരുപത്തിയേഴാം വയസ്സില്‍ തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കന്യാസ്ത്രീജീവിതം തിരഞ്ഞെടുത്തു് ഐഹീക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടന്നിരുന്നു മേരി ജോണ്‍ തോട്ടം. ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യ സമരത്തേയോ സാമൂഹിക പ്രശ്നങ്ങളേയോ നേരിട്ടു് തന്റെ കവിതയില്‍ അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും തത്ത്വചിന്ത, അദ്ധ്യാത്മികത എന്നിവയിലൂന്നിയുള്ള എഴുത്തിലും സ്ത്രീ എന്ന തന്റെ സ്വത്വത്തെ കുറിച്ചു് ബോധ്യവതിയായിരുന്നു.പുരുഷാധിപത്യത്തിനും പുരുഷസ്വാര്‍ത്ഥതയ്ക്കുമെതിരെ ഉയര്‍ന്ന ഒരു സ്ത്രീപക്ഷ ആര്‍ത്തനാദമായിരുന്നു പ്രഭാവതി എന്ന കവിത.
തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്‍മതിലെന്തു ചെയ്യാം
ചതികളുമിതുമട്ടില്‍ പൂരുഷന്മാര്‍ തുടര്‍ന്നാല്‍
സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.
(പ്രഭാവതി)
സിസ്റ്ററുടെ തത്ത്വചിന്താപരമായ കവിതകള്‍ പോലും ആദ്യതലമുറ മലയാളസ്ത്രീ എഴുത്തുകാരുടെ എഴുത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണു്. ആദ്യതലമുറയിലുള്ളവര്‍ ദൈവസ്തോത്രങ്ങളാണു് ധാരാളമായി എഴുതിയതെങ്കില്‍ മേരി ബനീഞ്ജയുടെ കവിതകള്‍ സൃഷ്ടികര്‍ത്താവിനോടുള്ള വിശ്വാസത്തില്‍ അടിയുറച്ചു് ഇഹലോകജീവിതത്തിന്റെ സുഖങ്ങളെ ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.
തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി
(ലോകമേ യാത്ര)
ഭൌതീക സുഖങ്ങളുപേക്ഷിച്ചു് സര്‍വ്വേശ്വരനില്‍ ചേരാനുള്ള ആഗ്രഹത്തിന്റെ കഠിനതയാണു് ആദ്യകാലങ്ങളിലെ കവിതകളെങ്കില്‍ പിന്നീടതു് പരമോന്നതനുമായി ലയിച്ചനുഭവിക്കുന്ന ആനന്ദത്തെ കുറിച്ചായിരുന്നു.
'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.
സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കവിതകള്‍ നസ്രാണിദീപികയിലും (ഇന്നത്തെ ദീപിക) മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.കവിതയോ കഥയോ വായിക്കുന്നതു് നരകത്തിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുമെന്നു് വിശ്വസിക്കുകയും സാധാരണക്കാരന്‍ ബൈബിള്‍ വായിക്കുന്നതു് അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന അക്കാലത്തെ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയിട്ടും തന്റെ കാവ്യജീവിതം തുടര്‍ന്നു് കൊണ്ടു് പോകാന്‍ കാണിച്ച ആത്മധൈര്യം തന്നെ സിസ്റ്ററുടെ സ്വത്വബോധത്തിനു തെളിവാണു്.
സിസ്റ്റര്‍ മേരി ബനീഞ്ജയുടെ പ്രധാന കൃതികള്‍- ലോകമേ യാത്ര, കവിതാരാമം, അദ്ധ്യാത്മിക ഗീത, പ്രഭാവതി, മാര്‍ത്തോമാവിജയം
മലയാള സ്ത്രീ എഴുത്തിന്റെ ചരിത്രം(സംഗ്രഹം)
കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837)എന്നിവര്‍ ഓട്ടന്‍ തുള്ളലും ചില ദൈവസ്തുതികളും രചിച്ചിരുന്നു. കേരള സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുഞ്ഞിക്കുട്ടി തങ്കച്ചിയാണു് (1820-1904)മലയാളത്തിലെ ആദ്യത്തെ കവയിത്രി. മലയാളത്തിലെ ആദ്യ സ്ത്രീ നാടകകൃത്തും കുഞ്ഞിക്കുട്ടി തങ്കച്ചിയാണു്. നാടകം അജ്ഞാതവാസം.
ആദ്യകാലങ്ങളില്‍ അധികവും എഴുതിയിരുന്നതു് രാജകുടുംബത്തിലുള്ള സംസ്കൃതം പഠിച്ച സ്ത്രീകളാണു്. സുഭദ്ര എന്നറിയപ്പെട്ടിരുന്ന ഇക്കുവമ്മ തമ്പുരാട്ടി (1844-1921) കൊച്ചി രാജകുടുംബാംഗമായിരുന്നു. ആറു് സംസ്കൃത കൃതികളും പതിനൊന്നു് മലയാള കവിതകളും അവര്‍ രചിച്ചീട്ടുണ്ടു്. തിരുവിതാം രാജകുടുംബത്തിലെ നാഗര്‍കോവില്‍ തങ്കച്ചി (1939-1909) ധാരാളം കൈക്കൊട്ടിപ്പാട്ടുകള്‍ എഴുതിയിരുന്നു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സേതുതമ്പുരാട്ടി സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസം ഭാഷാകൃഷ്ണവിലാസം എന്നപേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. (ജീവിതകാലം അറിയില്ല)
രണ്ടാം തലമുറയിലെ ഏറ്റവും പ്രസിദ്ധയായ എഴുത്തുകാരിയാണു് സുഭദ്രാര്‍ജ്ജുനം നാടകം എഴുതിയ തോട്ടാക്കാട്ടു് ഇക്കാവമ്മ (1864-). സാമൂഹത്തില്‍ സ്ത്രീതുല്യതയ്ക്കു വേണ്ടി ആദ്യം എഴുത്തിലൂടെ ആവശ്യപ്പെട്ടതു് ഇക്കാവമ്മയായിരിക്കണം. കൃതികള്‍ സുഭ്രാര്‍ജ്ജുനം, നളചരിതം (നാടകം),സന്മാര്‍ഗ്ഗോപദേശം (തുള്ളല്‍)കുറത്തിപ്പാട്ടു്, കല്‍ക്കി പുരാണം. (തോട്ടക്കാട്ടു് ഇക്കാവമ്മയുടെ മകളാണു് കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്തു് പദ്മനാഭന്റെ ഭാര്യയുമായ തോട്ടക്കാട്ടു് മാധവിയമ്മ)
ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം വീട്ടിലിരുന്നു ചെയ്തിരുന്ന ഭാഷാപഠനങ്ങളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം ആദ്യകാല സ്ത്രീഎഴുത്തുകള്‍ പദ്യങ്ങള്‍ ആയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചു തുടങ്ങിയതിനു് ശേഷമാണു് സ്ത്രീ എഴുത്തുകാര്‍ ഗദ്യത്തിലേക്കു് തിരിഞ്ഞതു്. ആദ്യ ഗദ്യം എഴുതിയതു് ആദ്യകാല സ്ത്രീ ബിരുദധാരിയായ അമ്പാടി കാര്‍ത്യായനി അമ്മയാണു് (1895-1990). ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ എന്നിവയെല്ലാം കാര്‍ത്യായനി അമ്മയുടെ കൃതികളില്‍ പെടുന്നു. ആദ്യത്തെ ലേഖനമെഴുത്തുകാരിയും കാര്‍ത്യായനി അമ്മയാണു്. (കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു കാര്‍ത്യായനി അമ്മ)
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളം കണ്ട പ്രഗല്‍ഭ എഴുത്തുകാരികളാണു് മേരി ജോണ്‍ തോട്ടം (1901-85), കൂത്താട്ടുകുളം മേരി ജോണ്‍ (1905-) (സി.ജെ. തോമസിന്റെ അനുജത്തി), മുതുകുളം പാര്‍വതി അമ്മ(1904-85) (പാര്‍വതിയമ്മയുടെ പേരില്‍ ഇപ്പോള്‍ ഒരു സാഹിത്യ അവാര്‍ഡുണ്ടു്), കടത്തിനാട്ടു് മാധവി അമ്മ(1909-), ലളിതാംബിക അന്തര്‍ജ്ജനം(1909-87), ബാലാമണിയമ്മ (1909-2004) എന്നിവര്‍. രാജകുടുംബങ്ങളില്‍ നിന്നല്ലാതെ മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുള്ള എഴുത്തുകാരികള്‍ ഉയര്‍ന്നു് വന്നതു് ഇക്കാലയളവിലാണു്.
ഫെമിനിസ്റ്റ് എന്നു് സ്വയം വിളിച്ച ആദ്യ മലയാളം എഴുത്തുകാരി പുരുഷന്മാരില്ലാത്ത ലോകം എഴുതിയ കെ.സരസ്വതിയമ്മയാണു് (1919-65). സ്ത്രീ രോദനങ്ങളെ കുറിച്ചെഴുതുകയും എഴുത്തിലൊതുങ്ങാത്ത ആത്മപീഡ ആത്മഹത്യയിലൂടെ അവസാനിപ്പിക്കുകയും ചെയ്ത രാജലക്ഷ്മിയാണു് (1930-75) മറ്റൊരു പ്രധാന സ്ത്രീ എഴുത്തുകാരി. ഇടങ്ങഴിയിലെ കുരിശു്, ബൈബിളിലെ സ്ത്രീകള്‍ തുടങ്ങ്ങിയവ എഴുതിയ ആനി തയ്യിലും ഇവരുടെ സമകാലികയാണു്.
ഗദ്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനവും, സരസ്വതിയമ്മയും സ്ത്രീപക്ഷ എഴുത്തുകള്‍ നടത്തിയിരുന്നെങ്കിലും പദ്യത്തില്‍ ഫെമിനിസം കടന്നുവരാന്‍ പിന്നേയും താമസിച്ചു. സുഗതകുമാരിയാണു് (1934-)പദ്യത്തില്‍ ഫെമിനിസ്റ്റിക് ആശയങ്ങള്‍ കൊണ്ടു് വന്നതു്.
പിന്നീടു വന്ന തലമുറയിലെ പ്രധാനിയാണു് സ്ത്രൈണത നിലനിര്‍ത്തികൊണ്ടു് സ്ത്രീപക്ഷാശയങ്ങള്‍ എഴുതിയ മാധവിക്കുട്ടി(ബാലാമണിയമ്മയുടെ മകള്‍) (1934-).ബാലസാഹിത്യത്തില്‍ ചെങ്കളത്തു് പാറുക്കുട്ടിയമ്മയും സുമംഗല എന്ന പേരില്‍ ലീല നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സാഹിത്യത്തിലെ പ്രധാന ശാഖയായ ചെറുകഥയും നോവലും എഴുതിയവര്‍ - മാനസി, സാറാ ജോസഫ്, സാറാതോമസ്, പി.ആര്‍ ശ്യാമള, കെ.ബി.ശ്രീദേവി നളിനി ബേക്കല്‍, സി. എല്‍. മീനാക്ഷി അമ്മ (ഡോ. എസ്. കെ നായരുടെ പത്നി), വത്സല, ഗ്രേസി, അഷിത, ശോഭാ വാരിയര്‍, തനൂജ ഭട്ടതിരിപ്പാടു്, പ്രമീള നായര്‍ (എം.ടി വാസുദേവന്‍ നായരുടെ ഭാര്യ) .. ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു ഗീതാഹിരണ്യന്‍. കവയിത്രികള്‍ ഒ.വി. ഉഷ, റോസ്മേരി, വിജയലക്ഷ്മി, അനിതാ തമ്പി,ലളിത ലെനിന്‍ , സാവിത്രി രാജീവന്‍, വി. എം ഗിരിജ .. പ്രതിഭാധനരായ നിരവധി ആണുങ്ങള്‍ നിറഞ്ഞ മൂന്നാം തലമുറ നിരൂപകര്‍ക്കിടയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ എം. ലീലാവതി. ലീലാവതിയുടെ കൃതികള്‍ കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്‌ത്രവും, മൂല്യസങ്കല്‌പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി, അപ്പുവിന്റെ അന്വേഷണങ്ങള്‍. അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നരകയാതനങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച സ്തീയാണു് ദേവകി നിലയങ്ങോട്.ലേഖനങ്ങളും കഥകളും എഴുതുന്ന സുവര്‍ണ നാലപ്പാട്ടു് മാധവിക്കുട്ടിയുടെ സഹോദരിയാണു്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുന്ന ലളിതാംബിക(I A S), ഇവനെന്റെ പ്രിയ സീജെ എന്ന പുസ്തക എഴുതിയ റോസി തോമസ് (എം. പി. പോളിന്റെ മകളും സി.ജെ തോമസിന്റെ ഭാര്യയും), ആരോഗ്യനികേതനം വിവര്‍ത്തനം ചെയ്ത നിലീന എബ്രാഹം.
യുവ എഴുത്തുകാരികള്‍ കെ.ആര്‍.മീര, കെ.രേഖ,ബി.എം.സുഹറ, സിതാര, പ്രിയ എ.എസ്സ്, ചന്ദ്രമതി, സി.എസ്. ചന്ദ്രിക.. നിരൂപണരംഗത്തു് എസ്.ശാരദക്കുട്ടി.
ജനപ്രിയ എഴുത്തുകളില്‍ എം.ഡി രത്നമ്മ, മല്ലിക യൂനസ്....
ഇംഗ്ലീഷില്‍ എഴുതിയിരുന്ന അരുന്ധതി റോയ്, മൃണാളിനി സാരാഭായി , ലീല ഓംചേരി..
(ബാക്കി വായനക്കാര്‍ പൂര്‍ത്തിയാക്കൂ. :) )
(ഈ പോസ്റ്റ് സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് സംഭവത്തിനു വേണ്ടി )
എഴുതിയിരുന്നിരിക്കാം. എന്നാല്‍ മലയാളി ചൊല്ലി പതിഞ്ഞ കവിതകള്‍ എഴുതിയ ഒരേ ഒരു കന്യാസ്ത്രീയെ ഉള്ളൂ; മേരി ജോണ്‍ തോട്ടം എന്ന സിസ്റ്റര്‍ മേരി ബനീഞ്ജ. ഇപ്പോള്‍ മനസ്സില്‍ വന്ന കവിതയേതാണു്?
സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മലയാളത്തിനു് സമ്മാനിച്ചതു് ഒരുപിടി പ്രതിഭാധനകളായ എഴുത്തുകാരികളെയാണു്. മേരി ജോണ്‍ തോട്ടം, കൂത്താട്ടുകുളം മേരി ജോണ്‍, മുതുകുളം പാര്‍വതി അമ്മ, കടത്തിനാട്ടു് മാധവി അമ്മ, ലളിതാംബിക അന്തര്‍ജ്ജനം, ബാലാമണിയമ്മ എന്നിങ്ങനെ. ആധുനിക മലയാളത്തിലെ സ്ത്രീ എഴുത്തില്‍ തുടങ്ങിയതു് ഇക്കാലയളവിലാണെന്നു് കരുതാം. അന്നു് ഇന്ത്യമുഴുവന്‍ നിറഞ്ഞു് നിന്നിരുന്ന സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ സ്ത്രീ എഴുത്തുക്കാരേയും ധാരാളമായി സ്വാധീനിച്ചിരുന്നു.
സവര്‍ണ്ണ പുരുഷാധിപത്യം മലയാളസാഹിത്യം അടക്കിവാണിരുന്ന കാലമായിരുന്നുവതു്. അന്നു് ക്രിസ്ത്യന്‍,മുസ്ലിം എഴുത്തുകാര്‍ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ശ്രീയേശു വിജയം എഴുതിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ക്രിസ്ത്യാനികളുടെ കാളിദാസന്‍ എന്നു വിളിച്ചു് ആക്ഷേപിച്ചിരുന്ന കാലത്താണു് ഒരു കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി ബനീഞ്ജ എഴുതിയ കവിതാരാമം ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപ്പോയതു്.
ഇരുപത്തിയേഴാം വയസ്സില്‍ തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കന്യാസ്ത്രീജീവിതം തിരഞ്ഞെടുത്തു് ഐഹീക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടന്നിരുന്നു മേരി ജോണ്‍ തോട്ടം. ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യ സമരത്തേയോ സാമൂഹിക പ്രശ്നങ്ങളേയോ നേരിട്ടു് തന്റെ കവിതയില്‍ അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും തത്ത്വചിന്ത, അദ്ധ്യാത്മികത എന്നിവയിലൂന്നിയുള്ള എഴുത്തിലും സ്ത്രീ എന്ന തന്റെ സ്വത്വത്തെ കുറിച്ചു് ബോധ്യവതിയായിരുന്നു.പുരുഷാധിപത്യത്തിനും പുരുഷസ്വാര്‍ത്ഥതയ്ക്കുമെതിരെ ഉയര്‍ന്ന ഒരു സ്ത്രീപക്ഷ ആര്‍ത്തനാദമായിരുന്നു പ്രഭാവതി എന്ന കവിത.
തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്‍മതിലെന്തു ചെയ്യാം
ചതികളുമിതുമട്ടില്‍ പൂരുഷന്മാര്‍ തുടര്‍ന്നാല്‍
സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.
(പ്രഭാവതി)
സിസ്റ്ററുടെ തത്ത്വചിന്താപരമായ കവിതകള്‍ പോലും ആദ്യതലമുറ മലയാളസ്ത്രീ എഴുത്തുകാരുടെ എഴുത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണു്. ആദ്യതലമുറയിലുള്ളവര്‍ ദൈവസ്തോത്രങ്ങളാണു് ധാരാളമായി എഴുതിയതെങ്കില്‍ മേരി ബനീഞ്ജയുടെ കവിതകള്‍ സൃഷ്ടികര്‍ത്താവിനോടുള്ള വിശ്വാസത്തില്‍ അടിയുറച്ചു് ഇഹലോകജീവിതത്തിന്റെ സുഖങ്ങളെ ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.
തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി
(ലോകമേ യാത്ര)
ഭൌതീക സുഖങ്ങളുപേക്ഷിച്ചു് സര്‍വ്വേശ്വരനില്‍ ചേരാനുള്ള ആഗ്രഹത്തിന്റെ കഠിനതയാണു് ആദ്യകാലങ്ങളിലെ കവിതകളെങ്കില്‍ പിന്നീടതു് പരമോന്നതനുമായി ലയിച്ചനുഭവിക്കുന്ന ആനന്ദത്തെ കുറിച്ചായിരുന്നു.
'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.
സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കവിതകള്‍ നസ്രാണിദീപികയിലും (ഇന്നത്തെ ദീപിക) മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.കവിതയോ കഥയോ വായിക്കുന്നതു് നരകത്തിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുമെന്നു് വിശ്വസിക്കുകയും സാധാരണക്കാരന്‍ ബൈബിള്‍ വായിക്കുന്നതു് അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന അക്കാലത്തെ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയിട്ടും തന്റെ കാവ്യജീവിതം തുടര്‍ന്നു് കൊണ്ടു് പോകാന്‍ കാണിച്ച ആത്മധൈര്യം തന്നെ സിസ്റ്ററുടെ സ്വത്വബോധത്തിനു തെളിവാണു്.
സിസ്റ്റര്‍ മേരി ബനീഞ്ജയുടെ പ്രധാന കൃതികള്‍- ലോകമേ യാത്ര, കവിതാരാമം, അദ്ധ്യാത്മിക ഗീത, പ്രഭാവതി, മാര്‍ത്തോമാവിജയം
മലയാള സ്ത്രീ എഴുത്തിന്റെ ചരിത്രം(സംഗ്രഹം)
കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837)എന്നിവര്‍ ഓട്ടന്‍ തുള്ളലും ചില ദൈവസ്തുതികളും രചിച്ചിരുന്നു. കേരള സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുഞ്ഞിക്കുട്ടി തങ്കച്ചിയാണു് (1820-1904)മലയാളത്തിലെ ആദ്യത്തെ കവയിത്രി. മലയാളത്തിലെ ആദ്യ സ്ത്രീ നാടകകൃത്തും കുഞ്ഞിക്കുട്ടി തങ്കച്ചിയാണു്. നാടകം അജ്ഞാതവാസം.
ആദ്യകാലങ്ങളില്‍ അധികവും എഴുതിയിരുന്നതു് രാജകുടുംബത്തിലുള്ള സംസ്കൃതം പഠിച്ച സ്ത്രീകളാണു്. സുഭദ്ര എന്നറിയപ്പെട്ടിരുന്ന ഇക്കുവമ്മ തമ്പുരാട്ടി (1844-1921) കൊച്ചി രാജകുടുംബാംഗമായിരുന്നു. ആറു് സംസ്കൃത കൃതികളും പതിനൊന്നു് മലയാള കവിതകളും അവര്‍ രചിച്ചീട്ടുണ്ടു്. തിരുവിതാം രാജകുടുംബത്തിലെ നാഗര്‍കോവില്‍ തങ്കച്ചി (1939-1909) ധാരാളം കൈക്കൊട്ടിപ്പാട്ടുകള്‍ എഴുതിയിരുന്നു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സേതുതമ്പുരാട്ടി സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസം ഭാഷാകൃഷ്ണവിലാസം എന്നപേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. (ജീവിതകാലം അറിയില്ല)
രണ്ടാം തലമുറയിലെ ഏറ്റവും പ്രസിദ്ധയായ എഴുത്തുകാരിയാണു് സുഭദ്രാര്‍ജ്ജുനം നാടകം എഴുതിയ തോട്ടാക്കാട്ടു് ഇക്കാവമ്മ (1864-). സാമൂഹത്തില്‍ സ്ത്രീതുല്യതയ്ക്കു വേണ്ടി ആദ്യം എഴുത്തിലൂടെ ആവശ്യപ്പെട്ടതു് ഇക്കാവമ്മയായിരിക്കണം. കൃതികള്‍ സുഭ്രാര്‍ജ്ജുനം, നളചരിതം (നാടകം),സന്മാര്‍ഗ്ഗോപദേശം (തുള്ളല്‍)കുറത്തിപ്പാട്ടു്, കല്‍ക്കി പുരാണം. (തോട്ടക്കാട്ടു് ഇക്കാവമ്മയുടെ മകളാണു് കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്തു് പദ്മനാഭന്റെ ഭാര്യയുമായ തോട്ടക്കാട്ടു് മാധവിയമ്മ)
ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം വീട്ടിലിരുന്നു ചെയ്തിരുന്ന ഭാഷാപഠനങ്ങളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം ആദ്യകാല സ്ത്രീഎഴുത്തുകള്‍ പദ്യങ്ങള്‍ ആയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചു തുടങ്ങിയതിനു് ശേഷമാണു് സ്ത്രീ എഴുത്തുകാര്‍ ഗദ്യത്തിലേക്കു് തിരിഞ്ഞതു്. ആദ്യ ഗദ്യം എഴുതിയതു് ആദ്യകാല സ്ത്രീ ബിരുദധാരിയായ അമ്പാടി കാര്‍ത്യായനി അമ്മയാണു് (1895-1990). ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ എന്നിവയെല്ലാം കാര്‍ത്യായനി അമ്മയുടെ കൃതികളില്‍ പെടുന്നു. ആദ്യത്തെ ലേഖനമെഴുത്തുകാരിയും കാര്‍ത്യായനി അമ്മയാണു്. (കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു കാര്‍ത്യായനി അമ്മ)
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളം കണ്ട പ്രഗല്‍ഭ എഴുത്തുകാരികളാണു് മേരി ജോണ്‍ തോട്ടം (1901-85), കൂത്താട്ടുകുളം മേരി ജോണ്‍ (1905-) (സി.ജെ. തോമസിന്റെ അനുജത്തി), മുതുകുളം പാര്‍വതി അമ്മ(1904-85) (പാര്‍വതിയമ്മയുടെ പേരില്‍ ഇപ്പോള്‍ ഒരു സാഹിത്യ അവാര്‍ഡുണ്ടു്), കടത്തിനാട്ടു് മാധവി അമ്മ(1909-), ലളിതാംബിക അന്തര്‍ജ്ജനം(1909-87), ബാലാമണിയമ്മ (1909-2004) എന്നിവര്‍. രാജകുടുംബങ്ങളില്‍ നിന്നല്ലാതെ മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുള്ള എഴുത്തുകാരികള്‍ ഉയര്‍ന്നു് വന്നതു് ഇക്കാലയളവിലാണു്.
ഫെമിനിസ്റ്റ് എന്നു് സ്വയം വിളിച്ച ആദ്യ മലയാളം എഴുത്തുകാരി പുരുഷന്മാരില്ലാത്ത ലോകം എഴുതിയ കെ.സരസ്വതിയമ്മയാണു് (1919-65). സ്ത്രീ രോദനങ്ങളെ കുറിച്ചെഴുതുകയും എഴുത്തിലൊതുങ്ങാത്ത ആത്മപീഡ ആത്മഹത്യയിലൂടെ അവസാനിപ്പിക്കുകയും ചെയ്ത രാജലക്ഷ്മിയാണു് (1930-75) മറ്റൊരു പ്രധാന സ്ത്രീ എഴുത്തുകാരി. ഇടങ്ങഴിയിലെ കുരിശു്, ബൈബിളിലെ സ്ത്രീകള്‍ തുടങ്ങ്ങിയവ എഴുതിയ ആനി തയ്യിലും ഇവരുടെ സമകാലികയാണു്.
ഗദ്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനവും, സരസ്വതിയമ്മയും സ്ത്രീപക്ഷ എഴുത്തുകള്‍ നടത്തിയിരുന്നെങ്കിലും പദ്യത്തില്‍ ഫെമിനിസം കടന്നുവരാന്‍ പിന്നേയും താമസിച്ചു. സുഗതകുമാരിയാണു് (1934-)പദ്യത്തില്‍ ഫെമിനിസ്റ്റിക് ആശയങ്ങള്‍ കൊണ്ടു് വന്നതു്.
പിന്നീടു വന്ന തലമുറയിലെ പ്രധാനിയാണു് സ്ത്രൈണത നിലനിര്‍ത്തികൊണ്ടു് സ്ത്രീപക്ഷാശയങ്ങള്‍ എഴുതിയ മാധവിക്കുട്ടി(ബാലാമണിയമ്മയുടെ മകള്‍) (1934-).ബാലസാഹിത്യത്തില്‍ ചെങ്കളത്തു് പാറുക്കുട്ടിയമ്മയും സുമംഗല എന്ന പേരില്‍ ലീല നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സാഹിത്യത്തിലെ പ്രധാന ശാഖയായ ചെറുകഥയും നോവലും എഴുതിയവര്‍ - മാനസി, സാറാ ജോസഫ്, സാറാതോമസ്, പി.ആര്‍ ശ്യാമള, കെ.ബി.ശ്രീദേവി നളിനി ബേക്കല്‍, സി. എല്‍. മീനാക്ഷി അമ്മ (ഡോ. എസ്. കെ നായരുടെ പത്നി), വത്സല, ഗ്രേസി, അഷിത, ശോഭാ വാരിയര്‍, തനൂജ ഭട്ടതിരിപ്പാടു്, പ്രമീള നായര്‍ (എം.ടി വാസുദേവന്‍ നായരുടെ ഭാര്യ) .. ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു ഗീതാഹിരണ്യന്‍. കവയിത്രികള്‍ ഒ.വി. ഉഷ, റോസ്മേരി, വിജയലക്ഷ്മി, അനിതാ തമ്പി,ലളിത ലെനിന്‍ , സാവിത്രി രാജീവന്‍, വി. എം ഗിരിജ .. പ്രതിഭാധനരായ നിരവധി ആണുങ്ങള്‍ നിറഞ്ഞ മൂന്നാം തലമുറ നിരൂപകര്‍ക്കിടയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ എം. ലീലാവതി. ലീലാവതിയുടെ കൃതികള്‍ കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്‌ത്രവും, മൂല്യസങ്കല്‌പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി, അപ്പുവിന്റെ അന്വേഷണങ്ങള്‍. അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നരകയാതനങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച സ്തീയാണു് ദേവകി നിലയങ്ങോട്.ലേഖനങ്ങളും കഥകളും എഴുതുന്ന സുവര്‍ണ നാലപ്പാട്ടു് മാധവിക്കുട്ടിയുടെ സഹോദരിയാണു്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുന്ന ലളിതാംബിക(I A S), ഇവനെന്റെ പ്രിയ സീജെ എന്ന പുസ്തക എഴുതിയ റോസി തോമസ് (എം. പി. പോളിന്റെ മകളും സി.ജെ തോമസിന്റെ ഭാര്യയും), ആരോഗ്യനികേതനം വിവര്‍ത്തനം ചെയ്ത നിലീന എബ്രാഹം.
യുവ എഴുത്തുകാരികള്‍ കെ.ആര്‍.മീര, കെ.രേഖ,ബി.എം.സുഹറ, സിതാര, പ്രിയ എ.എസ്സ്, ചന്ദ്രമതി, സി.എസ്. ചന്ദ്രിക.. നിരൂപണരംഗത്തു് എസ്.ശാരദക്കുട്ടി.
ജനപ്രിയ എഴുത്തുകളില്‍ എം.ഡി രത്നമ്മ, മല്ലിക യൂനസ്....
ഇംഗ്ലീഷില്‍ എഴുതിയിരുന്ന അരുന്ധതി റോയ്, മൃണാളിനി സാരാഭായി , ലീല ഓംചേരി..
(ബാക്കി വായനക്കാര്‍ പൂര്‍ത്തിയാക്കൂ. :) )
(ഈ പോസ്റ്റ് സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് സംഭവത്തിനു വേണ്ടി )
Sunday, April 27, 2008
തുറുപ്പ്
ഞാറാഴ്ചയെന്നാല്‍ അലസതയാണ്.ഉച്ചയൂണുകഴിഞ്ഞ് കൈ സോപ്പിട്ട് കഴുകാന്‍ മിക്കവാറും മറക്കും. അലസമായ ഉച്ചമയക്കത്തിനിടെ മുഖത്ത് പാറിവീഴുന്ന മുടിമാറ്റുമ്പോഴും ഇറച്ചിക്കൂട്ടാന്‍ മണക്കുന്നുണ്ടാവും. ചീട്ടുകളിയുടെ ബഹളം കേള്‍ക്കുന്നത് അങ്ങ് ദൂരെ നിന്നാണെന്ന് തോന്നും. പക്ഷേ അത് തൊട്ടടുത്ത് നിന്നാണെന്ന് നീനയ്ക്കറിയാം.
സാധാരണയായി നീന ചീട്ട് കളിക്കാന്‍ കൂടാറില്ല. വീട്ടിലെല്ലാവരും കളിക്കുന്നത് തുറുപ്പാണ്. നീനയ്ക്ക് തുറുപ്പ് കളിക്കാന്‍ വലിയ വശമില്ല.റമ്മിയാണിഷ്ടം. ചിലപ്പോഴൊക്കെ ശ്രദ്ധിച്ചീട്ടും തുറുപ്പ് അത്ര വഴങ്ങിയിട്ടില്ല. വല്ലപ്പോഴും ഒരു കുത്ത് കളിക്കാനിരുന്നാല്‍ തെറ്റിക്കളിച്ച് സെറ്റിലുള്ളവരുടെ ചീത്ത വാങ്ങിച്ചെടുക്കും. കളിക്കിടയിലായാലും കണ്ണുപൊട്ടണ ചീത്തയാണ്. എല്ലാ കുത്തും തോറ്റ് മുഖത്ത് നിറയെ മീശ വരച്ച കരിയുമാവും. പിന്നെ കുളിക്കണം. കുളിക്കു പോലും അവധി കൊടുത്ത അലസതയാണ് ഞാറാഴ്ച. അതിലുമൊക്കെ നല്ലത് ഇറച്ചിക്കൂട്ടാന്‍ മണത്ത് ഉറങ്ങുന്നതാണെന്നാണ് നീനയുടെ അഭിപ്രായം.
ഇന്നൊരു കുത്ത് കളിക്കാനിരുന്നാലെന്താ? ഒഴുകി വീണ കോലന്‍ മുടി കെട്ടി വയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നീന ചീട്ട്‌കെട്ടെടുത്തു. ഇസ്രായേലിലെ സ്ഥലങ്ങള്‍ പുറത്ത് പ്രിന്റ് ചെയ്തിരിക്കുന്ന മൂന്ന് കെട്ട് ചീട്ട്. അയച്ച് ഒരു വര്‍ഷം കഴിഞ്ഞീട്ടും പുത്തനായിരിക്കുന്നതില്‍ നീനക്കല്‍ഭുതം തോന്നി. ഇവരിതു വച്ച് സ്ഥിരം കളിക്കാറുണ്ടെന്നാണല്ലോ പറഞ്ഞത്?
മൂന്ന് കെട്ട് ചീട്ട് സെറ്റ് തിരിച്ചെടുത്ത് എഴുപത്തി രണ്ട് ചീട്ട് ഒന്നിച്ച് കശക്കാന്‍ വലിയ പാടാണ്. തീരെ ചെറിയ കൈകളാണ് നീനയുടെ. ചീട്ട് കശക്കാനും നീന മിടുക്കിയല്ല. വീട്ടില്‍ പെണ്ണുങ്ങളാരും ചീട്ട് കശക്കാന്‍ മിടുക്കികളല്ല. അപ്പച്ചനും വലിച്ചാച്ചനുമൊക്കെ ചീട്ട് കശക്കുന്ന കാണണം! വെള്ളം ഒഴുകി വീഴുന്ന പോലെയാണു കശക്കുന്നത്. വലിച്ചാച്ചന്‍ പറയുന്നത് ചീട്ട് കശക്കുന്നത് കൈനറ്റിക് ഹോണ്ടയുടെ സെട്രല്‍ സ്റ്റാന്റ് ഇടുന്നത് പോലൊരു ട്രിക് ആണെന്നാണ്. ശരീയായിരിക്കും നീനയ്ക്ക് കൈനറ്റിക്കിന്റെ സെന്റ്രല്‍ സ്റ്റാന്റ് ഇടാനും അറിയില്ല. കപ്യൂട്ടറില്‍ ആണെങ്കില്‍ കശക്കാന്‍ മിനക്കെടണ്ടാ.
നാലുചീട്ട് പത്ത് തവണയിട്ടപ്പോഴേയ്ക്കും നീനയ്ക്ക് കൈകഴച്ചു. ചീട്ട് വിശറി പോലെ വയ്ക്കുന്നതൊരു കലയാണ്. ഒരേ ചിഹ്നങ്ങളടുക്കടുക്കായി വയ്ക്കണം നീനയ്ക്ക്. നീന കുഞ്ഞേമ്മയുടെ സെറ്റിലാണെങ്കില്‍ ഉടനെ പിച്ചുറപ്പാണ്. ഒരേ ചിഹ്നങ്ങള്‍ അടുക്കി വയ്ക്കുന്നത് കണ്ടാല്‍ മറ്റേ സെറ്റുക്കാര്‍ക്ക് സിഗ്നല്‍ കിട്ടുമത്രെ. കുഞ്ഞേമ്മയ്ക്ക് എന്തിനും പിച്ചാണ്, സന്തോഷം വന്നലും, സങ്കടം, വന്നാലും, ദേഷ്യം വന്നാലും. സിനിമകാണാന്‍ പോയാല്‍ കുഞ്ഞേമ്മയുടെ അടുത്തിരിക്കാന്‍ കുട്ടികള്‍ക്കിഷ്ടമല്ല. സിനിമ കഴിയുമ്പോഴേയ്ക്കും അടുത്തിരിക്കുന്നയാളുടെ കൈ മുഴുവന്‍ നീലച്ച പാടുകളാവും.
നാലും ആഡ്യന്‍! ജാക്കി, ആസ്, പത്ത്, റാണി. ഓണേഴ്സ് വിളിച്ചാലോ? ഒമ്പതില്ല. വിനോദ് സെറ്റിലുണ്ടെങ്കില്‍ തോറ്റാല്‍ പിന്നെ വെറിയോട് വെറിയാവും. വേണ്ട 42 വിളിക്കാം. ഒരു പ്രാവശ്യമെങ്കിലും ജയിക്കുമോന്ന് നോക്കാലോ. അല്ലെങ്കില്‍ വേണ്ട അടുത്ത കുത്തില്‍ വിളിക്കാം. പിന്നത്തെ മൂന്നു ചീട്ടില്‍ രണ്ടും ആഡ്യന്‍. ഒമ്പതും രാജാവും. പിന്നൊന്ന് സ്പേഡ് ജാക്കി. ഓണേഴ്സ് വിളിക്കാമായിരുന്നു. ഈയടുത്തകാലം വരെ നീനയ്ക്ക് പൊട്ടന് ഓണേഴ്സ് കിട്ടിയ പോലെ എന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. വല്യമ്മിച്ചി ഉണ്ടായിരുന്നെങ്കില്‍ കശക്ക് ശരിയായില്ല ഒന്നൂടി കൈയിടണം എന്ന് പറഞ്ഞേനെ.
അപ്പച്ചനാണ് കളിക്കാന്‍ തുടങ്ങുന്നതെങ്കില്‍ ആ കുത്ത് അവരുടെ സെറ്റിനു കിട്ടിയിരിക്കും. അത്ര നേക്കാണ് അപ്പച്ചനു തുറുപ്പ് കളിക്കാന്‍. റമ്മി കളിക്കാന്‍ അപ്പച്ചനത്ര മിടുക്കില്ല. സ്വന്തം പീടിക തുറന്നിട്ട് ശബളക്കാരനെ ഇരുത്തി ഇറച്ചികടയുടെ മുകളിലിരുന്ന് ചീട്ട് കളിച്ചിരുന്ന ആളാണ് അപ്പച്ചന്‍. ചില സമയത്ത് ചീട്ട് കളി മൂത്ത് കടയില്‍ ആരും ഇല്ലാത്ത നേരത്ത് വരെ പോയിട്ടുണ്ട്. അമ്മിച്ചിയ്ക്ക് കണ്ടൂടാ ആ ചീട്ട് കളിസംഘത്തിനെ. അമ്മിച്ചിയുടെ ദേഷ്യം കാണുമ്പോള്‍ അപ്പച്ചന്‍ കളിയാക്കും “നിന്റെ അപ്പനാര്‍ന്നു അങ്ങാടിയിലെ ഏറ്റവും വലിയ ചീട്ടു കളിക്കാരന്‍. ചീട്ടു കളിച്ചും സൂചിയെറിഞ്ഞും നിന്റെ അപ്പന്‍ നശിപ്പിച്ചതിന്റെ ഏഴയലത്തു വരില്ല ഞാന്‍.“ എന്നാലും അപ്പച്ചന്‍ റിക്രിയേഷന്‍ ക്ലബില്‍ പോയി ചീട്ട് കളിക്കില്ല. വലിച്ചാച്ചന്‍ നശിച്ചത് റിക്രിയേഷന്‍ ക്ലബിലെ കളിക്കാരണമാണത്രെ. അമ്മിച്ചി സമ്മതിക്കില്ല. അമ്മിച്ചിയുടെ കണ്ണില്‍ വിനീതാന്റിയാണു കുറ്റക്കാരി. ഒരുപാട് കാശിന് ചീട്ട് കളിക്കണത് നേടാനല്ല എന്നാണ് അപ്പച്ചന്റെ വിശ്വാസം. അപ്പച്ചന്‍ ചീട്ട് കളിച്ച് കളയണത് കൂടിയാല്‍ നൂറു രൂപ. നേടിയാലും അത്ര തന്നെ. ചീട്ട് കളിയില്‍ നേടുന്ന ദിവസം വരവ് കണ്ടാലറിയാം. എം.ജി. യാറോ മറ്റോ അഭിനയിച്ച ദീപാവലി എന്നു തുടങ്ങണ തമിഴ് പാട്ടുണ്ടാവും ചുണ്ടത്ത്. കൈയ്യില്‍ ചീട്ട് കളിച്ച് കിട്ടിയ കാശിനു ബേക്കറി സാധനങ്ങളും. ചീട്ട് കളിച്ച് കിട്ടിയ കാശ് വേറൊന്നിനും ഉപയോഗിക്കില്ല അപ്പച്ചന്‍. വീട്ടില്‍ ചീട്ട് കളി ചൂട് പിടിച്ചതോടെ ചീട്ട് കളിക്കാനുള്ള അപ്പച്ചന്റെ പോക്ക് ഇല്ലാതെയായി.
സ്പേഡാണ് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പിടിയ്ക്കുതന്നെ രണ്ട് പോയന്റ് പോയി. ഓണെഴ്സ് വിളിക്കാഞ്ഞത് നന്നായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരൂസം മൊത്തം റീനേച്ചി മിണ്ടാതിരുന്നത് ഇങ്ങനെ ഓണേഴ് വിളിച്ച് തോറ്റതിനാണ്. റീനേച്ചീയുടെ വിചാരം നീന ഏറ്റവും സ്നേഹിക്കുന്നത് റീന ചേച്ചിയെയാണെന്നാണ്. അത് നീനയുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കണം. സൂത്രത്തില്‍ ചോദിക്കും നിനക്കവിടെ ഞങ്ങളെയൊക്കെ മിസ്സ് ചെയ്യില്ലെ? ഉവ്വ് റീനേച്ചിയെ ഭയങ്കരമായി മിസ്സ് ചെയ്യും എന്നാണ് ചേച്ചിയ്ക്ക് കേള്‍ക്കേണ്ടതെന്ന് നീനയ്ക്കറിയാം. നീന പക്ഷേ പറയില്ല. അല്ലെങ്കിലും കള്ളം പറയാന്‍ നീനയ്ക്ക് വലിയ പാടാണ്. “ഹേയ് ഇല്ല എനിക്കാരേയും മിസ് ചെയ്യില്ല.” എന്ന് ഉത്തരം കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ റിനേച്ചി പിന്നേയും ചോദിക്കും
“ഒന്നും? ആരേയും”
“മ്ം ഒരിക്കല്‍ തേന്‍നിലാവ് മിഠായി മിസ്സ് ചെയ്തു. ആ ആഴ്ച സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ ദേ ഇരിക്കണു തേന്‍നിലാവ്“ കണ്ണുകളില്‍ കുസൃതി നിറച്ച് നീന ചിരിക്കും
ഏകാന്തതയിലെ ആള്‍ക്കൂട്ടത്തെ കുറിച്ച് ഈ ബഹളത്തിനോട് പറഞ്ഞീട്ട് വല്ല കാര്യവുണ്ടോ?
രണ്ടാമതിറങ്ങിയത് ക്ലാവറ്. വെട്ടാണ്. തുറുപ്പ് ചോദിക്കണം.
ഹലോ..
ആ.. അമ്മേ.. തുറുപ്പേതാ.
തുറുപ്പോ? ഇന്നു കളിച്ചില്ലെടീ. ഇന്നു കുഞ്ഞുമോന്റെ മാമോദീസ കഴിഞ്ഞ് എല്ലാവരും നീയില്ലല്ലോ എന്നും പറഞ്ഞ് ഒരേ ഇരുപ്പായിരുന്നു.
ഒഹ്! ഞാനത് മറന്ന് പോയ്.
സാധാരണയായി നീന ചീട്ട് കളിക്കാന്‍ കൂടാറില്ല. വീട്ടിലെല്ലാവരും കളിക്കുന്നത് തുറുപ്പാണ്. നീനയ്ക്ക് തുറുപ്പ് കളിക്കാന്‍ വലിയ വശമില്ല.റമ്മിയാണിഷ്ടം. ചിലപ്പോഴൊക്കെ ശ്രദ്ധിച്ചീട്ടും തുറുപ്പ് അത്ര വഴങ്ങിയിട്ടില്ല. വല്ലപ്പോഴും ഒരു കുത്ത് കളിക്കാനിരുന്നാല്‍ തെറ്റിക്കളിച്ച് സെറ്റിലുള്ളവരുടെ ചീത്ത വാങ്ങിച്ചെടുക്കും. കളിക്കിടയിലായാലും കണ്ണുപൊട്ടണ ചീത്തയാണ്. എല്ലാ കുത്തും തോറ്റ് മുഖത്ത് നിറയെ മീശ വരച്ച കരിയുമാവും. പിന്നെ കുളിക്കണം. കുളിക്കു പോലും അവധി കൊടുത്ത അലസതയാണ് ഞാറാഴ്ച. അതിലുമൊക്കെ നല്ലത് ഇറച്ചിക്കൂട്ടാന്‍ മണത്ത് ഉറങ്ങുന്നതാണെന്നാണ് നീനയുടെ അഭിപ്രായം.
ഇന്നൊരു കുത്ത് കളിക്കാനിരുന്നാലെന്താ? ഒഴുകി വീണ കോലന്‍ മുടി കെട്ടി വയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നീന ചീട്ട്‌കെട്ടെടുത്തു. ഇസ്രായേലിലെ സ്ഥലങ്ങള്‍ പുറത്ത് പ്രിന്റ് ചെയ്തിരിക്കുന്ന മൂന്ന് കെട്ട് ചീട്ട്. അയച്ച് ഒരു വര്‍ഷം കഴിഞ്ഞീട്ടും പുത്തനായിരിക്കുന്നതില്‍ നീനക്കല്‍ഭുതം തോന്നി. ഇവരിതു വച്ച് സ്ഥിരം കളിക്കാറുണ്ടെന്നാണല്ലോ പറഞ്ഞത്?
മൂന്ന് കെട്ട് ചീട്ട് സെറ്റ് തിരിച്ചെടുത്ത് എഴുപത്തി രണ്ട് ചീട്ട് ഒന്നിച്ച് കശക്കാന്‍ വലിയ പാടാണ്. തീരെ ചെറിയ കൈകളാണ് നീനയുടെ. ചീട്ട് കശക്കാനും നീന മിടുക്കിയല്ല. വീട്ടില്‍ പെണ്ണുങ്ങളാരും ചീട്ട് കശക്കാന്‍ മിടുക്കികളല്ല. അപ്പച്ചനും വലിച്ചാച്ചനുമൊക്കെ ചീട്ട് കശക്കുന്ന കാണണം! വെള്ളം ഒഴുകി വീഴുന്ന പോലെയാണു കശക്കുന്നത്. വലിച്ചാച്ചന്‍ പറയുന്നത് ചീട്ട് കശക്കുന്നത് കൈനറ്റിക് ഹോണ്ടയുടെ സെട്രല്‍ സ്റ്റാന്റ് ഇടുന്നത് പോലൊരു ട്രിക് ആണെന്നാണ്. ശരീയായിരിക്കും നീനയ്ക്ക് കൈനറ്റിക്കിന്റെ സെന്റ്രല്‍ സ്റ്റാന്റ് ഇടാനും അറിയില്ല. കപ്യൂട്ടറില്‍ ആണെങ്കില്‍ കശക്കാന്‍ മിനക്കെടണ്ടാ.
നാലുചീട്ട് പത്ത് തവണയിട്ടപ്പോഴേയ്ക്കും നീനയ്ക്ക് കൈകഴച്ചു. ചീട്ട് വിശറി പോലെ വയ്ക്കുന്നതൊരു കലയാണ്. ഒരേ ചിഹ്നങ്ങളടുക്കടുക്കായി വയ്ക്കണം നീനയ്ക്ക്. നീന കുഞ്ഞേമ്മയുടെ സെറ്റിലാണെങ്കില്‍ ഉടനെ പിച്ചുറപ്പാണ്. ഒരേ ചിഹ്നങ്ങള്‍ അടുക്കി വയ്ക്കുന്നത് കണ്ടാല്‍ മറ്റേ സെറ്റുക്കാര്‍ക്ക് സിഗ്നല്‍ കിട്ടുമത്രെ. കുഞ്ഞേമ്മയ്ക്ക് എന്തിനും പിച്ചാണ്, സന്തോഷം വന്നലും, സങ്കടം, വന്നാലും, ദേഷ്യം വന്നാലും. സിനിമകാണാന്‍ പോയാല്‍ കുഞ്ഞേമ്മയുടെ അടുത്തിരിക്കാന്‍ കുട്ടികള്‍ക്കിഷ്ടമല്ല. സിനിമ കഴിയുമ്പോഴേയ്ക്കും അടുത്തിരിക്കുന്നയാളുടെ കൈ മുഴുവന്‍ നീലച്ച പാടുകളാവും.
നാലും ആഡ്യന്‍! ജാക്കി, ആസ്, പത്ത്, റാണി. ഓണേഴ്സ് വിളിച്ചാലോ? ഒമ്പതില്ല. വിനോദ് സെറ്റിലുണ്ടെങ്കില്‍ തോറ്റാല്‍ പിന്നെ വെറിയോട് വെറിയാവും. വേണ്ട 42 വിളിക്കാം. ഒരു പ്രാവശ്യമെങ്കിലും ജയിക്കുമോന്ന് നോക്കാലോ. അല്ലെങ്കില്‍ വേണ്ട അടുത്ത കുത്തില്‍ വിളിക്കാം. പിന്നത്തെ മൂന്നു ചീട്ടില്‍ രണ്ടും ആഡ്യന്‍. ഒമ്പതും രാജാവും. പിന്നൊന്ന് സ്പേഡ് ജാക്കി. ഓണേഴ്സ് വിളിക്കാമായിരുന്നു. ഈയടുത്തകാലം വരെ നീനയ്ക്ക് പൊട്ടന് ഓണേഴ്സ് കിട്ടിയ പോലെ എന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. വല്യമ്മിച്ചി ഉണ്ടായിരുന്നെങ്കില്‍ കശക്ക് ശരിയായില്ല ഒന്നൂടി കൈയിടണം എന്ന് പറഞ്ഞേനെ.
അപ്പച്ചനാണ് കളിക്കാന്‍ തുടങ്ങുന്നതെങ്കില്‍ ആ കുത്ത് അവരുടെ സെറ്റിനു കിട്ടിയിരിക്കും. അത്ര നേക്കാണ് അപ്പച്ചനു തുറുപ്പ് കളിക്കാന്‍. റമ്മി കളിക്കാന്‍ അപ്പച്ചനത്ര മിടുക്കില്ല. സ്വന്തം പീടിക തുറന്നിട്ട് ശബളക്കാരനെ ഇരുത്തി ഇറച്ചികടയുടെ മുകളിലിരുന്ന് ചീട്ട് കളിച്ചിരുന്ന ആളാണ് അപ്പച്ചന്‍. ചില സമയത്ത് ചീട്ട് കളി മൂത്ത് കടയില്‍ ആരും ഇല്ലാത്ത നേരത്ത് വരെ പോയിട്ടുണ്ട്. അമ്മിച്ചിയ്ക്ക് കണ്ടൂടാ ആ ചീട്ട് കളിസംഘത്തിനെ. അമ്മിച്ചിയുടെ ദേഷ്യം കാണുമ്പോള്‍ അപ്പച്ചന്‍ കളിയാക്കും “നിന്റെ അപ്പനാര്‍ന്നു അങ്ങാടിയിലെ ഏറ്റവും വലിയ ചീട്ടു കളിക്കാരന്‍. ചീട്ടു കളിച്ചും സൂചിയെറിഞ്ഞും നിന്റെ അപ്പന്‍ നശിപ്പിച്ചതിന്റെ ഏഴയലത്തു വരില്ല ഞാന്‍.“ എന്നാലും അപ്പച്ചന്‍ റിക്രിയേഷന്‍ ക്ലബില്‍ പോയി ചീട്ട് കളിക്കില്ല. വലിച്ചാച്ചന്‍ നശിച്ചത് റിക്രിയേഷന്‍ ക്ലബിലെ കളിക്കാരണമാണത്രെ. അമ്മിച്ചി സമ്മതിക്കില്ല. അമ്മിച്ചിയുടെ കണ്ണില്‍ വിനീതാന്റിയാണു കുറ്റക്കാരി. ഒരുപാട് കാശിന് ചീട്ട് കളിക്കണത് നേടാനല്ല എന്നാണ് അപ്പച്ചന്റെ വിശ്വാസം. അപ്പച്ചന്‍ ചീട്ട് കളിച്ച് കളയണത് കൂടിയാല്‍ നൂറു രൂപ. നേടിയാലും അത്ര തന്നെ. ചീട്ട് കളിയില്‍ നേടുന്ന ദിവസം വരവ് കണ്ടാലറിയാം. എം.ജി. യാറോ മറ്റോ അഭിനയിച്ച ദീപാവലി എന്നു തുടങ്ങണ തമിഴ് പാട്ടുണ്ടാവും ചുണ്ടത്ത്. കൈയ്യില്‍ ചീട്ട് കളിച്ച് കിട്ടിയ കാശിനു ബേക്കറി സാധനങ്ങളും. ചീട്ട് കളിച്ച് കിട്ടിയ കാശ് വേറൊന്നിനും ഉപയോഗിക്കില്ല അപ്പച്ചന്‍. വീട്ടില്‍ ചീട്ട് കളി ചൂട് പിടിച്ചതോടെ ചീട്ട് കളിക്കാനുള്ള അപ്പച്ചന്റെ പോക്ക് ഇല്ലാതെയായി.
സ്പേഡാണ് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പിടിയ്ക്കുതന്നെ രണ്ട് പോയന്റ് പോയി. ഓണെഴ്സ് വിളിക്കാഞ്ഞത് നന്നായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരൂസം മൊത്തം റീനേച്ചി മിണ്ടാതിരുന്നത് ഇങ്ങനെ ഓണേഴ് വിളിച്ച് തോറ്റതിനാണ്. റീനേച്ചീയുടെ വിചാരം നീന ഏറ്റവും സ്നേഹിക്കുന്നത് റീന ചേച്ചിയെയാണെന്നാണ്. അത് നീനയുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കണം. സൂത്രത്തില്‍ ചോദിക്കും നിനക്കവിടെ ഞങ്ങളെയൊക്കെ മിസ്സ് ചെയ്യില്ലെ? ഉവ്വ് റീനേച്ചിയെ ഭയങ്കരമായി മിസ്സ് ചെയ്യും എന്നാണ് ചേച്ചിയ്ക്ക് കേള്‍ക്കേണ്ടതെന്ന് നീനയ്ക്കറിയാം. നീന പക്ഷേ പറയില്ല. അല്ലെങ്കിലും കള്ളം പറയാന്‍ നീനയ്ക്ക് വലിയ പാടാണ്. “ഹേയ് ഇല്ല എനിക്കാരേയും മിസ് ചെയ്യില്ല.” എന്ന് ഉത്തരം കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ റിനേച്ചി പിന്നേയും ചോദിക്കും
“ഒന്നും? ആരേയും”
“മ്ം ഒരിക്കല്‍ തേന്‍നിലാവ് മിഠായി മിസ്സ് ചെയ്തു. ആ ആഴ്ച സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ ദേ ഇരിക്കണു തേന്‍നിലാവ്“ കണ്ണുകളില്‍ കുസൃതി നിറച്ച് നീന ചിരിക്കും
ഏകാന്തതയിലെ ആള്‍ക്കൂട്ടത്തെ കുറിച്ച് ഈ ബഹളത്തിനോട് പറഞ്ഞീട്ട് വല്ല കാര്യവുണ്ടോ?
രണ്ടാമതിറങ്ങിയത് ക്ലാവറ്. വെട്ടാണ്. തുറുപ്പ് ചോദിക്കണം.
ഹലോ..
ആ.. അമ്മേ.. തുറുപ്പേതാ.
തുറുപ്പോ? ഇന്നു കളിച്ചില്ലെടീ. ഇന്നു കുഞ്ഞുമോന്റെ മാമോദീസ കഴിഞ്ഞ് എല്ലാവരും നീയില്ലല്ലോ എന്നും പറഞ്ഞ് ഒരേ ഇരുപ്പായിരുന്നു.
ഒഹ്! ഞാനത് മറന്ന് പോയ്.
Saturday, April 26, 2008
അമ്മിച്ചി*
മിനിയേ, അമ്മിച്ചി ഇല്ലേടീ?
ചേച്ചീ കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ അമ്മിച്ചീം മക്കളും കൂട്ടക്കരച്ചിലാണ്.
അയ്യോ അതെന്ത് പറ്റീടീ?
ഉണ്ണിമോന് ഇപ്പോ ചെറുതിനെ ഭയങ്കര ദേഷ്യമാന്നേ. ഇന്നവന്‍ ചെറുതിന്റെ കവിളത്തൊരു കടി കൊടുത്തു. പതുക്കെ അടിച്ചീട്ടൊന്നും അവന്‍ കടി വിട്ടില്ല. അപ്പോ അമ്മിച്ചി നല്ലൊരു പിച്ച് കൊടുത്തു. നന്നായി വേദനിച്ചൂന്ന് തോന്നുണു. ഇപ്പോള്‍ ചെറുത് കടി കിട്ടിയ വേദനയില്‍ കരയുന്നു, അമ്മിച്ചി പിച്ചിയ സ്ഥലത്ത് നോക്കി വലിയ വായീല്‍ കരയുന്നു ഉണ്ണിമോന്‍, അവന്റെ തുട നോക്കി കരയുന്നു അമ്മിച്ചി.
അമ്മിച്ചി =അമ്മച്ചി
ചേച്ചീ കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ അമ്മിച്ചീം മക്കളും കൂട്ടക്കരച്ചിലാണ്.
അയ്യോ അതെന്ത് പറ്റീടീ?
ഉണ്ണിമോന് ഇപ്പോ ചെറുതിനെ ഭയങ്കര ദേഷ്യമാന്നേ. ഇന്നവന്‍ ചെറുതിന്റെ കവിളത്തൊരു കടി കൊടുത്തു. പതുക്കെ അടിച്ചീട്ടൊന്നും അവന്‍ കടി വിട്ടില്ല. അപ്പോ അമ്മിച്ചി നല്ലൊരു പിച്ച് കൊടുത്തു. നന്നായി വേദനിച്ചൂന്ന് തോന്നുണു. ഇപ്പോള്‍ ചെറുത് കടി കിട്ടിയ വേദനയില്‍ കരയുന്നു, അമ്മിച്ചി പിച്ചിയ സ്ഥലത്ത് നോക്കി വലിയ വായീല്‍ കരയുന്നു ഉണ്ണിമോന്‍, അവന്റെ തുട നോക്കി കരയുന്നു അമ്മിച്ചി.
അമ്മിച്ചി =അമ്മച്ചി
Tuesday, February 05, 2008
ഉത്തരവും ചോദ്യവും
"ആലീസല്ല, സിസ്റ്റര്‍ ആഗ്നസ്" എന്നത് എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.
"ആലീസല്ലേ? രാത്രികളില്‍ മാത്രമല്ല പകലുകളിലും അപ്പനെ പേടിച്ച് തുടങ്ങിയെന്നും, മാര്‍ഗ്രറ്റിന്റെ കല്യാണത്തിനു സഹായിക്കാമെന്നുള്ള മഠത്തിന്റെ പ്രലോഭനം അതിജീവിക്കാന്‍ കഴിയുന്നില്ലെന്നതിന്നാല്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചെന്നും എഴുതി എനിക്കു കിട്ടിയ കത്തിന്റെ ഉടമ? നെറ്റ് എഴുതിയെടുത്താല്‍ മാത്രം മതി. സെന്റ്.ജോസഫിലെ ലെക്ചര്‍ പോസ്റ്റ് നല്‍കാമെന്ന് മദര്‍ വാക്കു പറഞ്ഞെന്ന് യു.ജി.സി പരീക്ഷയ്ക്ക് കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നവള്‍? ബി.എസ്സിയ്ക്ക് കൂടെ പഠിച്ച സിന്ധുവിന്റെ കല്യാണത്തിനു കണ്ടപ്പോള്‍ വിപ്ലവകാരി യൂസഫിനെ എനിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരി? എസ്.എസ്.എല്‍.സി പുസ്തകം വാങ്ങാന്‍ വന്നപ്പോള്‍ ഈ ഓര്‍ഫനേജിനു പുറത്ത് കടക്കാന്‍ എനിക്ക് പേടിയാകുന്നെടോ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ച് കരഞ്ഞവള്‍? എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറോട് ഓര്‍ഫണേജില്‍ നിന്ന് പഠിക്കുന്നവര്‍ക്കും അപ്പനും അമ്മയുമുണ്ടെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞ് തള്ളിയിട്ടതിന്റെ പേരില്‍ അസംബ്ലിയ്ക്ക് വെയിലില്‍ നിര്‍ത്തപ്പെട്ടവള്‍? യു.പിയിലെ സ്കൂള്‍ കലോത്സവത്തില്‍ ഓട്ടത്തിലും ജാവലിന്‍ ത്രോയിലും ഒന്നാം സമ്മാനക്കാരി? ആറില്‍ പഠിക്കുമ്പോള്‍ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ചുമ്മരിലെ കുമ്മായത്താല്‍ തിളക്കപ്പെടുത്തുന്നതെങ്ങിനെയെന്നു പുരികം ഷേപ്പില്‍ ചീകി വയ്ക്കുന്നതെങ്ങനെയെന്നും കാണിച്ച് എന്നെ പ്രലോഭിപ്പിച്ചവള്‍? ഞാന്‍ ആദ്യമായി ആ സ്കൂളില്‍ ചേര്‍ന്ന വര്‍ഷം തൊട്ടടുത്ത പ്രേതബംഗ്ലാവിലെ അത്ഭുതലോകം കാട്ടിതന്ന അതേ ആലീസ്?! എന്നതായിരുന്നു ചോദ്യം.
കുറിപ്പ്:
ഇത് സിദ്ധന്റെ റിവേഴ്സ് ഗിയര്‍ കഥയ്ക്ക് വേണ്ടിയാണ്. അതിലുമുപരിയായി അതില്‍ പറഞ്ഞിരിക്കുന്ന ഴാക് ലകാന്‍ തിയറി പരമസത്യമാണെന്ന് തെളിയിക്കാനും കൂടിയാണ്. ഈ ബ്ലോഗില്‍ ഒരു കഥ വരുന്നത് കുമാറേട്ടന്റെ ഒരു പടത്തിനു വേണ്ടി നടത്തിയ കഥയെഴുത്ത് മത്സരത്തിനായിരുന്നു. ജീവിതത്തില്‍ ആദ്യമായി എഴുതിയ കഥയും അത് തന്നെ. ജന്തുസഹജമായ അബോധപ്രേരണയ്ക്കു മുന്‍പില്‍ നമോവാകം.
റിവേഴ്സ് ഗിയറിലെ കൂടുതല്‍ ഭാവനകള്‍
രേഷ്മ
രാജ്
സൂ
ഇഞ്ചി
"ആലീസല്ലേ? രാത്രികളില്‍ മാത്രമല്ല പകലുകളിലും അപ്പനെ പേടിച്ച് തുടങ്ങിയെന്നും, മാര്‍ഗ്രറ്റിന്റെ കല്യാണത്തിനു സഹായിക്കാമെന്നുള്ള മഠത്തിന്റെ പ്രലോഭനം അതിജീവിക്കാന്‍ കഴിയുന്നില്ലെന്നതിന്നാല്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചെന്നും എഴുതി എനിക്കു കിട്ടിയ കത്തിന്റെ ഉടമ? നെറ്റ് എഴുതിയെടുത്താല്‍ മാത്രം മതി. സെന്റ്.ജോസഫിലെ ലെക്ചര്‍ പോസ്റ്റ് നല്‍കാമെന്ന് മദര്‍ വാക്കു പറഞ്ഞെന്ന് യു.ജി.സി പരീക്ഷയ്ക്ക് കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നവള്‍? ബി.എസ്സിയ്ക്ക് കൂടെ പഠിച്ച സിന്ധുവിന്റെ കല്യാണത്തിനു കണ്ടപ്പോള്‍ വിപ്ലവകാരി യൂസഫിനെ എനിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരി? എസ്.എസ്.എല്‍.സി പുസ്തകം വാങ്ങാന്‍ വന്നപ്പോള്‍ ഈ ഓര്‍ഫനേജിനു പുറത്ത് കടക്കാന്‍ എനിക്ക് പേടിയാകുന്നെടോ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ച് കരഞ്ഞവള്‍? എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറോട് ഓര്‍ഫണേജില്‍ നിന്ന് പഠിക്കുന്നവര്‍ക്കും അപ്പനും അമ്മയുമുണ്ടെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞ് തള്ളിയിട്ടതിന്റെ പേരില്‍ അസംബ്ലിയ്ക്ക് വെയിലില്‍ നിര്‍ത്തപ്പെട്ടവള്‍? യു.പിയിലെ സ്കൂള്‍ കലോത്സവത്തില്‍ ഓട്ടത്തിലും ജാവലിന്‍ ത്രോയിലും ഒന്നാം സമ്മാനക്കാരി? ആറില്‍ പഠിക്കുമ്പോള്‍ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ചുമ്മരിലെ കുമ്മായത്താല്‍ തിളക്കപ്പെടുത്തുന്നതെങ്ങിനെയെന്നു പുരികം ഷേപ്പില്‍ ചീകി വയ്ക്കുന്നതെങ്ങനെയെന്നും കാണിച്ച് എന്നെ പ്രലോഭിപ്പിച്ചവള്‍? ഞാന്‍ ആദ്യമായി ആ സ്കൂളില്‍ ചേര്‍ന്ന വര്‍ഷം തൊട്ടടുത്ത പ്രേതബംഗ്ലാവിലെ അത്ഭുതലോകം കാട്ടിതന്ന അതേ ആലീസ്?! എന്നതായിരുന്നു ചോദ്യം.
കുറിപ്പ്:
ഇത് സിദ്ധന്റെ റിവേഴ്സ് ഗിയര്‍ കഥയ്ക്ക് വേണ്ടിയാണ്. അതിലുമുപരിയായി അതില്‍ പറഞ്ഞിരിക്കുന്ന ഴാക് ലകാന്‍ തിയറി പരമസത്യമാണെന്ന് തെളിയിക്കാനും കൂടിയാണ്. ഈ ബ്ലോഗില്‍ ഒരു കഥ വരുന്നത് കുമാറേട്ടന്റെ ഒരു പടത്തിനു വേണ്ടി നടത്തിയ കഥയെഴുത്ത് മത്സരത്തിനായിരുന്നു. ജീവിതത്തില്‍ ആദ്യമായി എഴുതിയ കഥയും അത് തന്നെ. ജന്തുസഹജമായ അബോധപ്രേരണയ്ക്കു മുന്‍പില്‍ നമോവാകം.
റിവേഴ്സ് ഗിയറിലെ കൂടുതല്‍ ഭാവനകള്‍
രേഷ്മ
രാജ്
സൂ
ഇഞ്ചി
Sunday, January 20, 2008
സെക്കന്റ് മദര്‍ഹുഡ്
2006,ജനുവരി
അമ്മയുടെ പൊന്നു മോള്‍ക്ക്,
കണ്ണടച്ചാല്‍ നിന്റെ മുഖമാണ് തെളിയുന്നത്. മിക്കാവാറും എല്ലാ ദിവസവും നിന്നെ സ്വപ്നം കണ്ട് ഞെട്ടി ഉണരും. ഇവിടെ നിന്റെ മുല്ല പൂത്തു. അതില്‍ നിന്നും രണ്ടെണ്ണം ഈ കത്തിന്റെ കൂടെ വയ്ക്കുന്നു. നിന്റെ മുറിയിലെ പല്ലികുട്ടന്‍ എപ്പോഴും എന്നോട് ചോദിക്കും നീ എവിടെയാണെന്ന്? നീ ഇനി എന്നാണ് വരുന്നത്? എന്നാണ് അമ്മയ്ക്കൊന്നു കാണാന്‍ പറ്റുക.നീ പോയ ശേഷം ഒന്നിനും ഒരു ഉഷാറില്ല. മിനിയ്ക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത് മാര്‍ച്ച് മാസം അവസാനമാണ്. നീ പ്രാര്‍ത്ഥിക്കണം.ഞാറാഴ്ച നിനക്ക് ഒഴിവല്ലേ ചാറ്റ് ചെയ്യാന്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
******************
2006, ജൂണ്‍
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇന്നു നമ്മുടെ വീട്ടിലുണ്ടായ ആദ്യത്തെ ഉണ്ണിയുടെ മാമോദീസയായിരുന്നു. നീയില്ലായിരുന്ന സങ്കടം ഒഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷകരമായി തീര്‍ന്നു.അപ്പച്ചന്റെ പേര് ഉണ്ണിമോന്റെ പള്ളിയിലെ പേരായിട്ടു. ഇനി നിന്റെ മോള്‍ക്ക് വേണം എന്റെ പേരിടാന്‍. നീയെന്നാണു വരുന്നത്? നീ കണ്ണില്‍ കിടന്ന് മറിയുന്നു. ഉണ്ണിമോനുള്ളത് കൊണ്ട് നേരം പോണതറിയില്ല. ഈ ഞാറാഴ്ച മാമോദീസ കാരണം ചാറ്റില്‍ വരാന്‍ പറ്റിയില്ല. അടുത്ത ആഴ്ച നീ ചാറ്റില്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
*******************
2007, ജനുവരി
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇവിടെ എല്ലാവര്‍ക്കും സുഖം. നിനക്കു സുഖമെന്നു കരുതുന്നു.ഉണ്ണിമോനുള്ളത് കൊണ്ട് ഒന്നിനും നേരം തികയുന്നില്ല. അവന്‍ അപ്പച്ചനോടും കൂട്ടൊക്കെയാണ്. പക്ഷേ എന്നെ കണ്ടാല്‍ പിന്നെ ഒക്കത്തു നിന്നും ഇറങ്ങില്ല. മിനി ഇടയ്ക്കൊക്കെ വഴക്കു പറയുന്നതുകൊണ്ടാണെന്ന് തോന്നുന്നു അവളേക്കാള്‍ അടുപ്പം എന്നോടാണ്. ഞാന്‍ കമ്പ്യൂട്ടറില്‍ ഇരുന്നാല്‍ ഉണ്ണിമോന് ഉടന്‍ മടിയില്‍ കയറി ഇരിക്കണം. അവനുള്ളപ്പോള്‍ സമാധാനമായി സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട്.ഇനി കുറച്ച് നാളത്തേയ്ക്ക് ചാറ്റില്‍ വരാന്‍ പറ്റില്ല.
ഉമ്മകളോടെ മോളുടെ അമ്മ.
******************
2008, ജനുവരി
ഹലോ.. അമ്മേ ഇതെന്താണു കുറേ കാലായിട്ട് കത്തൊന്നുമില്ലല്ലോ. ഒന്നു ഫോണെങ്കിലും ചെയ്തൂടെ?
അയ്യോ. മോളെ ഞാന്‍ പറഞ്ഞിരുന്നില്ലേ. മിനി പ്രസവത്തിനു പോയെടീ. ഉണ്ണിമോന്‍ ഇവിടെണ്ട്. അവന്റെ കാര്യം ഒന്നും പറയണ്ടാ. ഒന്നിനും സമയം കിട്ടിലാ. അവന്റെ പുറകെ എപ്പോഴും നടക്കണം. വല്യേ വാശിയൊന്നുമില്ല. പക്ഷേ എപ്പോഴും ഒരാള് ശ്രദ്ധിക്കണം. ഭയങ്കര കുസൃതിയാണെടീ. അവന്റെ അപ്പനെ പോലെ തന്നെ.ഭക്ഷണം കഴിപ്പിക്കലാണു ഒരു വലിയ പണി. ഇപ്പോള്‍ പുറത്തേയ്ക്കിറങ്ങിയാല്‍ അപ്പോ അക്രീം അക്രീം എന്നും പറഞ്ഞ് ബഹളമാ.എല്ലാ വാക്കുകളുടേം ആദ്യത്തെ അക്ഷരം പറയും. പാലിനു പാ. ചിക്കുനു ചി. ബ്ലാക്കിനെ ചൊക്ലീന്നാ പറയാ. അണ്ണാന്‍ന്ന് നീട്ടി പറയും..ദേ അവനു ഫോണ്‍ വേണംന്ന് ഞാന്‍ അവന്റെ കയ്യില്‍ കൊടുക്കാട്ടാ.
അമ്മയുടെ പൊന്നു മോള്‍ക്ക്,
കണ്ണടച്ചാല്‍ നിന്റെ മുഖമാണ് തെളിയുന്നത്. മിക്കാവാറും എല്ലാ ദിവസവും നിന്നെ സ്വപ്നം കണ്ട് ഞെട്ടി ഉണരും. ഇവിടെ നിന്റെ മുല്ല പൂത്തു. അതില്‍ നിന്നും രണ്ടെണ്ണം ഈ കത്തിന്റെ കൂടെ വയ്ക്കുന്നു. നിന്റെ മുറിയിലെ പല്ലികുട്ടന്‍ എപ്പോഴും എന്നോട് ചോദിക്കും നീ എവിടെയാണെന്ന്? നീ ഇനി എന്നാണ് വരുന്നത്? എന്നാണ് അമ്മയ്ക്കൊന്നു കാണാന്‍ പറ്റുക.നീ പോയ ശേഷം ഒന്നിനും ഒരു ഉഷാറില്ല. മിനിയ്ക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത് മാര്‍ച്ച് മാസം അവസാനമാണ്. നീ പ്രാര്‍ത്ഥിക്കണം.ഞാറാഴ്ച നിനക്ക് ഒഴിവല്ലേ ചാറ്റ് ചെയ്യാന്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
******************
2006, ജൂണ്‍
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇന്നു നമ്മുടെ വീട്ടിലുണ്ടായ ആദ്യത്തെ ഉണ്ണിയുടെ മാമോദീസയായിരുന്നു. നീയില്ലായിരുന്ന സങ്കടം ഒഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷകരമായി തീര്‍ന്നു.അപ്പച്ചന്റെ പേര് ഉണ്ണിമോന്റെ പള്ളിയിലെ പേരായിട്ടു. ഇനി നിന്റെ മോള്‍ക്ക് വേണം എന്റെ പേരിടാന്‍. നീയെന്നാണു വരുന്നത്? നീ കണ്ണില്‍ കിടന്ന് മറിയുന്നു. ഉണ്ണിമോനുള്ളത് കൊണ്ട് നേരം പോണതറിയില്ല. ഈ ഞാറാഴ്ച മാമോദീസ കാരണം ചാറ്റില്‍ വരാന്‍ പറ്റിയില്ല. അടുത്ത ആഴ്ച നീ ചാറ്റില്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
*******************
2007, ജനുവരി
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇവിടെ എല്ലാവര്‍ക്കും സുഖം. നിനക്കു സുഖമെന്നു കരുതുന്നു.ഉണ്ണിമോനുള്ളത് കൊണ്ട് ഒന്നിനും നേരം തികയുന്നില്ല. അവന്‍ അപ്പച്ചനോടും കൂട്ടൊക്കെയാണ്. പക്ഷേ എന്നെ കണ്ടാല്‍ പിന്നെ ഒക്കത്തു നിന്നും ഇറങ്ങില്ല. മിനി ഇടയ്ക്കൊക്കെ വഴക്കു പറയുന്നതുകൊണ്ടാണെന്ന് തോന്നുന്നു അവളേക്കാള്‍ അടുപ്പം എന്നോടാണ്. ഞാന്‍ കമ്പ്യൂട്ടറില്‍ ഇരുന്നാല്‍ ഉണ്ണിമോന് ഉടന്‍ മടിയില്‍ കയറി ഇരിക്കണം. അവനുള്ളപ്പോള്‍ സമാധാനമായി സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട്.ഇനി കുറച്ച് നാളത്തേയ്ക്ക് ചാറ്റില്‍ വരാന്‍ പറ്റില്ല.
ഉമ്മകളോടെ മോളുടെ അമ്മ.
******************
2008, ജനുവരി
ഹലോ.. അമ്മേ ഇതെന്താണു കുറേ കാലായിട്ട് കത്തൊന്നുമില്ലല്ലോ. ഒന്നു ഫോണെങ്കിലും ചെയ്തൂടെ?
അയ്യോ. മോളെ ഞാന്‍ പറഞ്ഞിരുന്നില്ലേ. മിനി പ്രസവത്തിനു പോയെടീ. ഉണ്ണിമോന്‍ ഇവിടെണ്ട്. അവന്റെ കാര്യം ഒന്നും പറയണ്ടാ. ഒന്നിനും സമയം കിട്ടിലാ. അവന്റെ പുറകെ എപ്പോഴും നടക്കണം. വല്യേ വാശിയൊന്നുമില്ല. പക്ഷേ എപ്പോഴും ഒരാള് ശ്രദ്ധിക്കണം. ഭയങ്കര കുസൃതിയാണെടീ. അവന്റെ അപ്പനെ പോലെ തന്നെ.ഭക്ഷണം കഴിപ്പിക്കലാണു ഒരു വലിയ പണി. ഇപ്പോള്‍ പുറത്തേയ്ക്കിറങ്ങിയാല്‍ അപ്പോ അക്രീം അക്രീം എന്നും പറഞ്ഞ് ബഹളമാ.എല്ലാ വാക്കുകളുടേം ആദ്യത്തെ അക്ഷരം പറയും. പാലിനു പാ. ചിക്കുനു ചി. ബ്ലാക്കിനെ ചൊക്ലീന്നാ പറയാ. അണ്ണാന്‍ന്ന് നീട്ടി പറയും..ദേ അവനു ഫോണ്‍ വേണംന്ന് ഞാന്‍ അവന്റെ കയ്യില്‍ കൊടുക്കാട്ടാ.
Thursday, January 17, 2008
ബൊക്കെ
പാലസ് റോട്ടില്‍, പൂക്കാരി മുക്കില്‍, യശ്വന്ത്പുരയില്‍, ശിവാജി നഗറില്‍,സീവില്‍ പൂക്കളും ബൊക്കെകളും നിരന്നിരിക്കുമ്പോള്‍ ഒരെണ്ണെമെങ്കിലും ആരെങ്കിലും വാങ്ങി തരണമെന്ന് ആഗ്രഹിച്ചിരുന്നു. നിരവധി തവണ പൂക്കള്‍ വാങ്ങി ബൊക്കെയുണ്ടാക്കി. കല്യാണങ്ങള്‍ക്ക്, ജന്മദിനങ്ങള്‍ക്ക്, സന്തോഷം കൊണ്ട് പലര്‍ക്കും സമ്മാനിച്ചു.തിരിഞ്ഞു നോക്കുമ്പോള്‍ അതിശയിക്കപ്പെടാന്‍ പോലും തോന്നുമാറ് ഒന്നു പോലും തിരിച്ച് കിട്ടിയില്ല. കല്യാണ സമയത്തെ ഫാഷന്‍ ഉണങ്ങിയ പൂക്കള്‍ കൊണ്ടുള്ള ബൊക്കെയായിരുന്നു. പിന്നീടൊരിക്കല്‍ വെളുത്ത പൂക്കളും നിറയെ ഇലകളും നിറഞ്ഞ ഒരു വലിയ ബൊക്കെ എനിക്കയച്ചു കിട്ടി. പക്ഷേ അന്നു ഞാന്‍ വെള്ളയും പച്ചയും തിരിച്ചറിയാനാവാതെ ഉറക്കത്തിലായിരുന്നത്രേ! ബൊക്കെയിലെ പൂക്കള്‍ നാറിതുടങ്ങിയിട്ടും ഞാന്‍ ഉറക്കമുണരാഞ്ഞതിനാല്‍ ഞാന്‍ കാണാതെ തന്നെ അവ ചവറ്റു കൂട്ടയിലെറിയപ്പെട്ടു. ഇപ്പോള്‍ സീവില്‍ നിരന്നിരിക്കുന്ന ബൊക്കെകള്‍ എന്റെ ഉറക്കത്തെ ഉണര്‍ത്തുന്നു.
Friday, October 12, 2007
സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി
റോസി മോളേ,
നിന്റെ നാഗവള്ളി ഓട്ടുമ്പുറം നിറയെ പൂത്തുകിടക്കുന്നു. മഴ ഉള്ളത് കൊണ്ട് അവ പെട്ടെന്ന് കൊഴിയുന്നു.എപ്പോഴുമതേ നാഗവള്ളി പൂക്കുമ്പോള്‍ ഒരു മഴയുണ്ട്. അതോടെ അതിന്റെ തിളക്കമൊക്കെ പോയി ചാഞ്ഞ് കിടക്കും. ഇനി വെയിലുദിക്കണം എല്ലാം തലപ്പൊക്കണമെങ്കില്‍. ഈ ആഴ്ചയും നീ വന്നില്ലെങ്കില്‍ ഇത്തവണയും നിന്റെ പൂക്കളെ കാണാന്‍ പറ്റില്ല. വള്ളി റോസായില്‍ ഇത്തവണ അമ്പത്തിമൂന്ന് പൂക്കളുണ്ടായി. പള്ളിയില്‍ പോണോരുടെ കയ്യീന്ന് അവയെ സംരക്ഷിക്കാനാണ് പാട്. ആ ...പള്ളിടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തെ, നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു. ഇന്നലെ പള്ളിയില്‍ കണ്ടിരുന്നു, സാരിയുടുത്ത് തന്നെ. നീ വന്നാല്‍ മഠം വരെ ചെല്ലണമെന്ന് പറഞ്ഞു...
“നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു.“ അമ്മയുടെ കത്തിലെ വരി റോസ്‌ലാന്റ് പിന്നേയും പിന്നേയും വായിച്ചു. സഭാവസ്ത്രത്തിനു പകരം സാരി ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയ്ക്ക് ഉത്തരം കിട്ടാന്‍ സിസ്റ്റര്‍ക്ക് നടക്കേണ്ടി വന്നത് അഞ്ചുവര്‍ഷത്തിന്റെ ദൂരം! സൌമ്യഭാവത്തിന്റെ ദൃഢത എന്തെന്ന് മനസ്സിലാക്കിതരുന്ന മുഖത്ത് ശാന്തതയില്ലാത്ത കണ്ണുകള്‍. കാണരുതാത്തത് കാണുന്നു എന്ന ഭാവമായിരുന്നു എന്നും അവയ്ക്ക്. കാവി നിറമുള്ള ശിരോവസ്ത്രം മറയ്ക്കാത്ത ഭാഗത്തെ ചുരുണ്ട മുടി നരച്ച് തുടങ്ങിയിരിക്കുന്നു. കാവി സാരിയില്‍, നീളന്‍ ബ്ലൌസില്‍ ഒരു കന്യാസ്ത്രീ രൂപം. റോസ്‌ലാന്റിന് ഉടന്‍ തന്നെ സിസ്റ്റര്‍ അന്ന ബാരറ്റിനെ കാണണം എന്ന് തോന്നി.
ട്രെയിന്‍ സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഏകാന്തത ആഗ്രഹിക്കുന്ന ഇത്തരം യാത്രകളില്‍ സ്കൂട്ടറാണ് നല്ലത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോസ്‌ലാന്റിന്റെ ഏറ്റവും നല്ല സുഹൃത്തും ആ സ്കൂട്ടറായിരുന്നു; ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും അതിനോട് തന്നെ. സമയവും കാലവും നോക്കാതെയുള്ള അവളുടെ യാത്രകളില്‍ ഇതില്‍ കൂടുതല്‍ വിശ്വസ്തത മറ്റൊരു സുഹൃത്തിനും കാണിക്കാനാവില്ല. കവലകളിലെ കമന്റടികളേയും ഇരുണ്ടമൂലകളിലെ ഭയപ്പാടുകളേയും കുറിച്ച് സഹപ്രവര്‍ത്തകള്‍ ആകുലപ്പെടുമ്പോള്‍ റോസിയ്ക്കൊന്നും പറയാനില്ലാതിരുന്നതിന് കാരണവും സ്കൂട്ടറായിരുന്നു. എങ്കിലും സൈക്കളില്‍ പോകുന്ന കൊച്ച് ആണ്‍കുട്ടി, സ്ത്രീയോടിക്കുന്ന സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അവളറിയാതെ ചിരിച്ച് പോകും. ആരെയാണ് ഈ ആണ്‍കുട്ടികള്‍ക്ക് തോല്‍പ്പിക്കേണ്ടത്? സ്ത്രീയേയോ? സ്കൂട്ടറിനേയോ? അതോ സ്കൂട്ടര്‍ ഓടിക്കുന്ന സ്ത്രീയേയോ? അന്ന സിസ്റ്ററിനോട് ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം. നേരത്തെ ഇരുട്ട് വീഴുന്ന ഒക്ടോബര്‍ വൈകുന്നേരങ്ങളില്‍ കാണരുതെന്ന് ആഗ്രഹിക്കുന്ന കാഴ്ചകളും, കാതില്‍ വീഴരുത് എന്നാഗ്രഹിക്കുന്ന ചോദ്യങ്ങളും വളവുകളിലെ കലുങ്കില്‍ നിന്നും ഉയരുന്നുവെന്ന് കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ വ്യാകുലപ്പെട്ടിരുന്നു. ചേരിയിലെ ജീവിതങ്ങള്‍ കഴുകിയെടുക്കാന്‍ പോയ കന്യാസ്ത്രീ അവരിലൊരാളാവാന്‍ ഉടുപ്പിന്റെ വെണ്മ ഉപേക്ഷിച്ച് സാരി വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ കഴിയാത്ത ഇടവക കുഞ്ഞാടുകളെ കേട്ടില്ലെന്ന് നടിക്കൂ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കേട്ടില്ല എന്ന് നടിക്കുന്നതിനേക്കാള്‍ എളുപ്പം കേള്‍ക്കാതിരിക്കുന്നതാണ്.
റോസ്‌ലന്റിന്റെ പ്രീഡിഗ്രി അദ്ധ്യാപിക ആയിരുന്നു സിസ്റ്റര്‍ അന്ന ബാരറ്റ്. ബര്‍ണാഡ് ഷായേയും സില്‍വിയാപ്ലാത്തിനേയും പഠിപ്പിക്കുനതിനു പകരം പെണ്‍കുട്ടികള്‍ ജീവിതത്തെ എങ്ങിനെ നേരിടണം എന്ന് സിസ്റ്റര്‍ പഠിപ്പിച്ചു. അന്ന് മുതലുള്ള പരിചയം സൌഹൃദമായത് വേദപാഠസ്കൂളിലെ അദ്ധ്യാപികയായി റോസിയും ചേര്‍ന്നതു മുതലാണ്. എട്ടാം ക്ലാസ്സില്‍ സഭാചരിത്രം പഠിപ്പിക്കുന്ന റോസിയും ഒന്നാം ക്ലാസ്സില്‍ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന അന്ന സിസ്റ്ററും. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിലേയ്ക്ക് അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങള്‍ കോരിയൊഴിച്ച് കൊടുക്കുന്ന സിസ്റ്ററെ കാത്തിരിക്കുന്നത് നരകമാണെന്ന് റോസി തമാശ പറഞ്ഞപ്പോള്‍ അടിസ്ഥാനമിട്ട് പഠിപ്പിച്ച വിശ്വാസങ്ങള്‍ക്ക് മേല്‍ സഭാചരിത്രത്തിലെ സംശയവിത്തുകള്‍ പാകി അവരെ ചെകുത്താനും കടലിനും ഇടയിലാക്കുന്നവരെ കാത്തിരിക്കുന്നതും നരകം തന്നെ എന്ന് സിസ്റ്റര്‍ തിരിച്ചടിച്ചു. പക്ഷേ നരകത്തിലും ദൈവത്തെ കുറിച്ച് പഠിപ്പിക്കാനായിരിക്കും ശിക്ഷ എന്ന പറഞ്ഞ് നടന്നകന്ന സിസ്റ്ററുടെ സാരി ഞൊറിവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ചോദ്യങ്ങള്‍ റോസിയെ നോക്കി തലയാട്ടി.
വടക്കെ ഇന്ത്യയിലെ മഠത്തിലേയ്ക്ക് പോകണ്ടി വന്ന സാഹചര്യത്തിലാണ് അന്ന സിസ്റ്റര്‍ സഭാവസ്ത്രമായ ഉടുപ്പ് മാറ്റി കാവി സാരിയണിഞ്ഞത്. സിസ്റ്ററുടെ ചേരിപ്രവര്‍ത്തനങ്ങളെ അസഹിഷ്ണുതയോടെ നോക്കിയ മഠത്തിന്റെ ശിക്ഷാനടപടിയായിരുന്നു സ്ഥലം മാറ്റം. പ്രാര്‍ത്ഥനയാണ് പ്രവര്‍ത്തനം എന്ന് പറയുന്നൊരു കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന എന്ന് പറയുന്നൊരു കന്യാസ്ത്രീ അധികപറ്റായിരുന്നു. എന്നാല്‍ തിരിച്ചു വന്ന സിസ്റ്റര്‍ ചേരി പ്രവര്‍ത്തനം നിര്‍ത്തിയില്ല എന്ന് മാത്രമല്ല സാരിയുപേക്ഷിക്കാനും തയ്യാറായില്ല.
സഭാവസ്ത്രത്തോടൊപ്പം തദ്ദേശവസ്ത്രവും ധരിക്കാന്‍ വത്തിക്കാന്‍ അനുവദിക്കുന്നുണ്ടെന്നായിരുന്നു സിസ്റ്ററുടെ വാദം. വെളുത്ത ഉടുപ്പിട്ട് മാലാഖയെപ്പോലെ വരുന്ന കന്യാസ്ത്രീകളോട് ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ അടുപ്പം തങ്ങളുടെ വേഷമിട്ട് തങ്ങളില്‍ ഒരുവളെ പോലെ വരുന്നവരോട് സാധാരണ ജനത്തിനുണ്ടാകുമെന്ന് സിസ്റ്റര്‍ വിശ്വസിച്ചു. മദര്‍ തെരെസ കൊല്‍ക്കൊത്താ തെരുവുകളില്‍ പ്രവര്‍ത്തിക്കാന്‍ തോട്ടികളുടെ വേഷം തിരഞ്ഞെടുത്തുവെന്നത് സിസ്റ്ററുടെ വിശ്വാസങ്ങളെ സാധൂകരിച്ചു. എന്നാല്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ കൂടി കലരാനല്ല തങ്ങള്‍ മഠത്തില്‍ വന്നതെന്ന് ഉറച്ച് വിശ്വസിച്ച മഠാധിപകള്‍ സിസ്റ്ററെ എതിര്‍ത്തു. സഭാകോടതിയില്‍ കേസിനു പോകാന്‍ പ്രേരിപ്പിച്ചത് റോസ്‌ലാന്റാണ്. പക്ഷേ പകുതി വഴിയില്‍ സിസ്റ്ററെ ഉപേക്ഷിച്ച് അവള്‍ ഉപരിപഠനത്തിനു പോയി. കേസിനിടയ്ക്ക് വച്ച് തന്നെ സഭാവസ്ത്രം ധരിക്കാന്‍ സിസ്റ്റര്‍ നിര്‍ബന്ധിതയായിരുന്നു. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധം അവസാനിച്ചിരിക്കുന്നു. പള്ളിയില്‍ സാരിയുടുത്ത സിസ്റ്ററെ കണ്ടു എന്ന വാചകം ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.
കേസുകൊടുക്കാന്‍ പ്രേരിപ്പിച്ച്, അന്ന സിസ്റ്ററുടെ ആശയങ്ങളെ സ്നേഹിച്ച്, കൂടെ ഉണ്ടായിരുന്ന കാലമത്രയും വലിയൊരു താങ്ങായി നിന്ന റോസ്‌ലാന്റ് പക്ഷേ ഏറ്റവും വെറുത്തിരുന്ന വേഷമായിരുന്നു സാരി. അഞ്ചര മീറ്ററിന്റെ തടവറ എന്നാണ് അവള്‍ സാരിയെ വിശേഷിപ്പിച്ചത്. വേദപാഠക്ലാസ്സില്‍ ചുരിദാറിട്ട് വന്നിരുന്ന ഏക അദ്ധ്യാപിക റോസ്‌ലാന്റായിരുന്നു.
“എന്നുമുതലാണ് സാരി തദ്ദേശ വസ്ത്രമായത്? എന്ന് മുതലാണ് കേരള നസ്രാണികള്‍ സാരി ധരിക്കാന്‍ തുടങ്ങിയത്? മുണ്ടും കുപ്പായവും ആയിരുന്നു ഇന്നും നസ്രാണി വേഷമെങ്കില്‍ സിസ്റ്ററ് സഭാവസ്ത്രത്തിനു പകരം മുണ്ടും കുപ്പായവും ധരിക്കണമെന്ന് വാശി പിടിക്കുമായിരുന്നോ?“
സിസ്റ്റര്‍ അന്ന ചിരിച്ചതേയുള്ളൂ. അല്ലെങ്കിലും അത്തരം ചോദ്യങ്ങള്‍ക്കൊന്നും ഒരു മറുപടി റോസ്‌ലാന്റും പ്രതീക്ഷിച്ചിരുന്നില്ല. എത്ര അടക്കിപിടിച്ചാലും എന്നെങ്കിലും പുറത്തുവരുമായിരുന വാക്കുകള്‍ മാത്രമായിരുന്നു അവ.
റോസ്‌ലാന്റിന്റെ മനസ്സില്‍ സാരി മരണത്തേയും അസ്വാതന്ത്ര്യത്തേയും പ്രതീകവത്കരിച്ചു. സ്കൂട്ടര്‍ ചക്രങ്ങള്‍ക്കിടയില്‍ സാരി കുരുങ്ങി അപകടമരണപ്പെട്ട വല്യമ്മയും വല്യപ്പനും, സ്വന്തം സാരിയില്‍ തൂങ്ങി ജീവിതം തീര്‍ത്ത ചേച്ചി, അടിപ്പാവടയുടുത്ത് കയ്യില്‍ ചുരുട്ടി കിട്ടിയ സാരിയുമായി തിരക്കുള്ള ബസ്സില്‍ നിന്നറങ്ങി വരുന്ന നിസ്സഹായയായ യുവതി, ആദ്യമായി സാരിയുടുത്തപ്പോള്‍ രണ്ട് ഡസന്‍ സേഫ്റ്റിപിന്നുപയോഗിച്ചു എന്ന് പറഞ്ഞ ക്ലാസ്മേറ്റ് തുടങ്ങി അനേകം ചിത്രങ്ങള്‍ ഉപബോധമനസ്സില്‍ തീര്‍ത്ത കൊളാജ് അവളുടെ ബോധമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അയഞ്ഞു തൂങ്ങിയ ചുരിദാറില്‍ അവള്‍ തന്റെ സ്വാതന്ത്ര്യം കണ്ടെത്തി.
കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ അന്ന കൂടുതല്‍ വികാരപരമായി സംസാരിച്ചിരുന്നു.
“ഉത്തരേന്ത്യയില്‍ കന്യാസ്ത്രീ കൂട്ടങ്ങള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ഉടുപ്പിനു പകരം സാരി ധരിക്കേണ്ടത് അത്യാവശ്യമായിരുന്നു. ശിരോവസ്ത്രം പോലും ഇടാതെയാണ് അവിടെ ജീവിച്ചിരുന്നത്.“ തന്നോട് തന്നെ സംസാരിക്കുകായിരുന്നവര്‍.
“തിരിച്ചു വന്നപ്പോള്‍ നാട്ടിലെ പ്രവര്‍ത്തനത്തിലും ഉടുപ്പിന്റെ ദിവ്യത്വം ഒഴിവാക്കി സാധാരണ സ്ത്രീയെ പോലെ ആയി കൂടെ എന്ന ചോദ്യമായിരുന്നു.“ സിസ്റ്റര്‍ ശബ്ദം പതറാതിരിക്കാന്‍ പാടുപെടുന്ന പോലെ.
“കന്യാസ്ത്രീ ഒരു സാധാരണ സ്ത്രീ!!“ റോസ്‌ലാന്റ് ആശ്ചര്യം മറച്ച് വയ്ക്കാതെ പിറുപിറുത്തു. എന്നെങ്കിലും സമൂഹത്തിനങ്ങനെ കരുതാനാകുമോ? കന്യാസ്ത്രീയ്ക്ക് ആര്‍ത്തവമുണ്ടാകില്ല, ഭാഗ്യവതികള്‍ എന്ന് വിശ്വസിച്ചിരുന്ന ഒരമ്മയുടെ മകളായ താന്‍ എത്രയോ കാലം വിശ്വസിച്ചിരുന്നു കന്യാത്രീകള്‍ക്ക് മുലകളില്ലെന്ന്. ഒരുപക്ഷേ പഴയ കാരണവമനസ്സുള്ള അപ്പാപ്പന്‍ മാത്രമാവും കന്യാസ്ത്രീകളെ സാധാരണസ്ത്രീകളായി കാണാന്‍ ആഗ്രഹിച്ചത്, “കന്യാസ്ത്രികള്‍ക്കെന്തിനാടോ പോക്കറ്റുള്ള ഉടുപ്പ്“ എന്നത് അപ്പാപ്പന്റെ പ്രശസ്തമായ ചോദ്യമായിരുന്നു.
“പിന്നീട് കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സാരിയിലൂടെ തിരിച്ചു കിട്ടാന്‍ പോകുന്ന സ്ത്രീത്വമായിരുന്നു എന്റെ സ്വപ്നം.“ സ്വപ്നം ചോര്‍ന്ന് പോകാതിരിക്കാനെന്നോണം സിസ്റ്റര്‍ കണ്ണുകള്‍ ഇറുകെ അടച്ചു.
“നിങ്ങളുടേതൊരു വിഡ്ഢിസ്വപ്നമാണ്. ഒരു സാരികൊണ്ടൊന്നും തിരിച്ചു കിട്ടാന്‍ പോകുന്നതല്ല സ്ത്രീത്വം. അഥവാ ഒരു സാരിയിലൂടെ സ്ത്രീത്വ പ്രതിഛായ പതിച്ചു തരാന്‍ സമൂഹം തയ്യറായാല്‍ തന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും സമൂഹം ആവശ്യപ്പെടുന്ന വലിയൊരു വില നിങ്ങള്‍ കൊടുക്കേണ്ടി വരും. "നിങ്ങള്‍ക്ക് സാരി വേണ്ടാ, ഉടുപ്പ് തന്നെയാണ് നല്ലത്.“
ഗേറ്റില്‍ നിന്നും ഏറെ ഉള്ളിലായി സമീപത്തെ എല്ലാ ഒച്ചയനക്കങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന മഠം. മുള്ള് കമ്പികളും കുപ്പിചില്ലുകളും പാകിയ പൊക്കമുള്ള മതില്‍ എല്ലാക്കാലത്തും ഒരു തടവറയെ ഓര്‍മ്മിപ്പിച്ചു. ഒരിക്കലും തുറന്ന് കണ്ടിട്ടില്ലാത്ത വലിയ ഗേറ്റും തുറന്നു കിടക്കുന്ന നൂണ്ടിറങ്ങാന്‍ പാകത്തിലുള്ള സൈഡ് ഗേറ്റും. കനത്ത താഴിട്ട് പൂട്ടിയ ആ ഗേറ്റ് കാണുമ്പോള്‍ വലിയ ഗേറ്റിലൂടെ മാത്രം കടക്കാനാവുന്ന വലിയൊരു കള്ളന്‍ ആര് എന്ന ചോദ്യമാണ് റോസിയുടെ മനസ്സില്‍. മഠത്തില്‍ സിസ്റ്റര്‍ എത്തിയിരുന്നില്ല.
റോസ്‌ലാന്റ് സ്ലം സര്‍വീസ് സെന്ററില്‍ എത്തുമ്പോള്‍ സിസ്റ്റര്‍ തിരിച്ച് പോരാന്‍ ഒരുങ്ങുകയായിരുന്നു.
“ഇന്നെങ്കിലും റോസിയെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തിരുന്നു.“ സ്കൂട്ടറില്‍ കയറുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞത് വെറുംവാക്കല്ലെന്ന് റോസ്‌ലാന്റിനു തോന്നി.

“റോസീ, നിന്റെ വാക്കുകള്‍ക്ക് എപ്പോഴുമൊരു പ്രവചനഭാവമാണ്.“ അകത്തെ ശ്യൂന്യത മറച്ച് വയ്ക്കാത്ത സ്വരത്തില്‍ അവര്‍ പറയാന്‍ തുടങ്ങുന്നതെന്തെന്ന് റോസിയ്ക്ക് മന്നസ്സിലായില്ല.
“സാരിയില്‍ സ്ത്രീത്വം പതിച്ചു തന്ന സമൂഹം ഇപ്പോള്‍ അതിന്റെ വില ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. വളവിലെ കലുങ്കിന്റെ ഇരുണ്ട മൂലകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ലേ? അത്തരം ഇരുണ്ട മൂലകള്‍ ചേരിക്കകത്തും ഉണ്ടായി കൊണ്ടിരിക്കുന്നു. “
“അത് പ്രവചനമായിരുന്നില്ല, അനുഭവം പറയിച്ചതായിരുന്നു. സാധാരണ സ്ത്രീയാകാന്‍ ആഗ്രഹിച്ചവള്‍ സാധാരണ സ്ത്രീയുടെ പ്രശ്നങ്ങളും അഭിമുഖീകരിക്കണം.“ റോസിയുടെ സ്വരം നിര്‍വികാരമായിരുന്നു.
സിസ്റ്ററുടെ കണ്ണുകളിലെ അശാന്തത ഇപ്പോള്‍ വ്യക്തമായി തിരിച്ചറിയാം. ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണരുതായിരുന്ന, മുക്കുകളും മൂലകളും ജീവീതത്തില്‍ മറ നീക്കി വെളിച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ അത് പേടിപ്പിക്കുന്നത് പോലെ.
വേദന കല്ലിച്ച സ്വരത്തില്‍ സിസ്റ്റര്‍ പിറുപിറുക്കുന്നുണ്ട്. വണ്ടികള്‍ കടന്ന് പോകുന്ന ഇരമ്പലിനിടയിലെ ശാന്തതയില്‍ കുറച്ച് വാക്കുകള്‍ മാത്രം റോസി കേട്ടു.പകല്‍ സമായത്തും പൊതുസമൂഹത്തിലും തന്നിലെ സ്ത്രീത്വം അംഗീകരിക്കുന്നവര്‍ ഇരുളിന്റെ മറവില്‍ സൃഷ്ടിക്കപ്പെടുന്ന കലുങ്കുകളില്‍ ഇരുന്ന് അതേ സ്ത്രീത്വത്തിനെതിരെ ചോദ്യങ്ങളെറിയുന്നതും സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ സാരിയെ കുറിച്ച് കുശുകുശുക്കുന്നതുമെല്ലാം സിസ്റ്റര്‍ക്കുള്ളില്‍ ഇതുവരെയില്ലതിരുന്ന അപകര്‍ഷതാബോധത്തിനു ഹേതുവായതുപോലെ. സമൂഹം തരുന്ന സ്ത്രീത്വം ഇത്ര വലിയ ഭാരമാണെന്ന് സിസ്റ്ററൊരിക്കലും ചിന്തിച്ചിട്ടില്ലായിരിക്കാം.
ഒരാള്‍ കന്യാസ്ത്രീയാവാന്‍ തീരുമാനിക്കുമ്പോള്‍ അവരെ ഭരിക്കുന്നതെന്തൊക്കെ വികാരങ്ങളായിരിക്കും? തന്നോട് തന്നെയുള്ള ചോദ്യങ്ങളില്‍ മുഴുകി റോസി വളരെ പതിയെ സ്കൂട്ടര്‍ ഓടിച്ചു. ഉറക്കെ കേട്ട ഹോണ്‍ ആണ് അവളുടെ ശ്രദ്ധയെ തിരിച്ചത്. പുത്തന്‍ ബൈക്കില്‍ ഒരു കൊച്ച് പയ്യന്‍ തിരിഞ്ഞ് നോക്കി കടന്ന് പോയി. മഠം എത്തുന്നവരെ രണ്ട് പേരും അവരവരുടെ ലോകത്ത് ചോദ്യങ്ങള്‍ ചോദിച്ചു. റോസിയുടെ ഒതുക്കിക്കെട്ടിയിരുന്ന മുടിയില്‍ നിന്ന് ചില ഇഴകള്‍ മാത്രം കാറ്റില്‍ പാറിച്ചെന്ന് അന്ന ബാരറ്റിന്റെ വലത്തേക്കവിളില്‍ മൃദുവായി തൊട്ടു കൊണ്ടിരുന്നു.
മഠത്തിന്റെ ഗേറ്റില്‍ റോസ്‌ലാന്റ് സ്കൂട്ടര്‍ നിറുത്തി.
“ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം എന്ന് വഴിയില്‍ വച്ച് ഞാന്‍ ഓര്‍ത്തിരുന്നു.“
“നൂറ്റമ്പത് രൂപ മാസബത്തയുള്ള കന്യാസ്ത്രീ സ്കൂട്ടര്‍ വാങ്ങുക“, വലിയൊരു തമാശ പറഞ്ഞിട്ടെന്ന പോലെ സിസ്റ്റര്‍ അന്ന പൊട്ടിച്ചിരിച്ചു. സിസ്റ്റര്‍ പൊട്ടിച്ചിരിക്കുന്നത് കാണുന്നത് ആദ്യമാണ്! നിര്‍ത്തിയ സ്കൂട്ടറില്‍ ചാരി ചിരി നിര്‍ത്താതെ സിസ്റ്റര്‍ പറയുകയാണ്.
“റോസി, പുറത്തുള്ള സമൂഹത്തേക്കാള്‍ ഇരുണ്ടതാണ് അകത്ത്.“
റോസിയ്ക്കത് പുതിയ അറിവല്ല. കന്യാസ്ത്രീകള്‍ ഭയങ്കര പിശുക്കികളാണ് എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ റോസി വേദനിച്ചിരുന്നു. ശമ്പളപുസ്തകത്തില്‍ ഒപ്പിടുകയല്ലതെ ആ ശമ്പളം ഒരിക്കലും കണ്ടിട്ടില്ലാത്ത, നൂറ്റമ്പത് രൂപയുടെ മാസബത്തയില്‍ യാത്രാചിലവും, സോപ്പും, ചെരുപ്പും, വസ്തവുമടക്കം എല്ലാം ഉള്‍ക്കൊള്ളിച്ച് അറ്റം മുട്ടിക്കാന്‍ ശ്രമിക്കുന്ന, ഏറ്റവുമധികം അസമത്വം അനുഭവിക്കുന്ന കുറേ ജന്മങ്ങള്‍. വലിയൊരു ശതമാനത്തിനും പ്രാര്‍ത്ഥനയും, സേവനവും സമൂഹനിരാസത്തിനെടുക്കുന്ന പുറംപൂച്ചുകള്‍. ഇതിനിടയില്‍ നൂറ്റാണ്ടിലെപ്പോഴെങ്കിലും ഒരു മദര്‍തെരേസ ഉണ്ടാകുന്നു.
“പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ സൌകര്യത്തിനു ചെന്നെത്താന്‍ അച്ചന്മാര്‍ക്ക് ഒരു ബൈക്ക് സ്വപ്നം കാണാം റോസി. പക്ഷേ ഒരു കന്യാസ്ത്രീയ്ക്ക് സ്വപ്നങ്ങളെല്ലാം വിലക്കപ്പെട്ട കനിയാണ്.“
റോസിയുടെ മനസ്സ് ശ്യൂന്യമായിരുന്നു. ഒന്നും പറയാതെ അവള്‍ അന്നയെ നോക്കി നിന്നു.
“എങ്കിലും ആ ഇരുണ്ട അകത്തേയ്ക്ക് തിരിച്ച് നടക്കുകയാണ് ഞാന്‍. ഒരു മുഴുവന്‍ സമൂഹത്തെ താങ്ങനുള്ള പക്വതയോ ഒരു സാധാരണ സ്ത്രീയാവാന്‍ വേണ്ട മനകരുത്തോ ഇനിയും എനിക്കായിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു കന്യാസ്ത്രി ആകില്ലായിരുന്നു.“ ഇതു തന്നെയാണല്ലോ താനും ഇപ്പോള്‍ ചിന്തിച്ചത്. അന്നയെ കെട്ടിപിടിയ്ക്കണം എന്ന് തോന്നിയെങ്കിലും മഠത്തിന്റെ മതിലിനകത്തെ ഉറക്കം തൂങ്ങി മരങ്ങളിലേയ്ക്ക് നോക്കുകയാണ് റോസി ചെയ്തത്.
“ഇന്നത്തോടെ സാരി ഞാന്‍ ഉപേക്ഷിക്കുകയാണ്. സഭാവസ്ത്രത്തിന്റെ ദിവ്യത്വത്തിനെങ്കിലും എന്നെ രക്ഷിക്കാനായെങ്കില്‍..“
സൈഡ് ഗേറ്റ് നൂണ്ട് കടന്ന് സിസ്റ്റര്‍ അന്ന ബാരറ്റ് മഠത്തിലേയ്ക്കുള്ള വഴിയില്‍ നടക്കുന്നത് വലിയ ഗേറ്റിന്റെ ഇരുമ്പ് തീര്‍ത്ത കളങ്ങളിലൂടെ റോസ്‌ലാന്റ് നോക്കി നിന്നു.
വര: പരാജിതന്‍
നിന്റെ നാഗവള്ളി ഓട്ടുമ്പുറം നിറയെ പൂത്തുകിടക്കുന്നു. മഴ ഉള്ളത് കൊണ്ട് അവ പെട്ടെന്ന് കൊഴിയുന്നു.എപ്പോഴുമതേ നാഗവള്ളി പൂക്കുമ്പോള്‍ ഒരു മഴയുണ്ട്. അതോടെ അതിന്റെ തിളക്കമൊക്കെ പോയി ചാഞ്ഞ് കിടക്കും. ഇനി വെയിലുദിക്കണം എല്ലാം തലപ്പൊക്കണമെങ്കില്‍. ഈ ആഴ്ചയും നീ വന്നില്ലെങ്കില്‍ ഇത്തവണയും നിന്റെ പൂക്കളെ കാണാന്‍ പറ്റില്ല. വള്ളി റോസായില്‍ ഇത്തവണ അമ്പത്തിമൂന്ന് പൂക്കളുണ്ടായി. പള്ളിയില്‍ പോണോരുടെ കയ്യീന്ന് അവയെ സംരക്ഷിക്കാനാണ് പാട്. ആ ...പള്ളിടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തെ, നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു. ഇന്നലെ പള്ളിയില്‍ കണ്ടിരുന്നു, സാരിയുടുത്ത് തന്നെ. നീ വന്നാല്‍ മഠം വരെ ചെല്ലണമെന്ന് പറഞ്ഞു...
“നമ്മുടെ അന്ന സിസ്റ്ററ് കേസ് ജയിച്ചു.“ അമ്മയുടെ കത്തിലെ വരി റോസ്‌ലാന്റ് പിന്നേയും പിന്നേയും വായിച്ചു. സഭാവസ്ത്രത്തിനു പകരം സാരി ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയ്ക്ക് ഉത്തരം കിട്ടാന്‍ സിസ്റ്റര്‍ക്ക് നടക്കേണ്ടി വന്നത് അഞ്ചുവര്‍ഷത്തിന്റെ ദൂരം! സൌമ്യഭാവത്തിന്റെ ദൃഢത എന്തെന്ന് മനസ്സിലാക്കിതരുന്ന മുഖത്ത് ശാന്തതയില്ലാത്ത കണ്ണുകള്‍. കാണരുതാത്തത് കാണുന്നു എന്ന ഭാവമായിരുന്നു എന്നും അവയ്ക്ക്. കാവി നിറമുള്ള ശിരോവസ്ത്രം മറയ്ക്കാത്ത ഭാഗത്തെ ചുരുണ്ട മുടി നരച്ച് തുടങ്ങിയിരിക്കുന്നു. കാവി സാരിയില്‍, നീളന്‍ ബ്ലൌസില്‍ ഒരു കന്യാസ്ത്രീ രൂപം. റോസ്‌ലാന്റിന് ഉടന്‍ തന്നെ സിസ്റ്റര്‍ അന്ന ബാരറ്റിനെ കാണണം എന്ന് തോന്നി.
ട്രെയിന്‍ സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഏകാന്തത ആഗ്രഹിക്കുന്ന ഇത്തരം യാത്രകളില്‍ സ്കൂട്ടറാണ് നല്ലത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോസ്‌ലാന്റിന്റെ ഏറ്റവും നല്ല സുഹൃത്തും ആ സ്കൂട്ടറായിരുന്നു; ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും അതിനോട് തന്നെ. സമയവും കാലവും നോക്കാതെയുള്ള അവളുടെ യാത്രകളില്‍ ഇതില്‍ കൂടുതല്‍ വിശ്വസ്തത മറ്റൊരു സുഹൃത്തിനും കാണിക്കാനാവില്ല. കവലകളിലെ കമന്റടികളേയും ഇരുണ്ടമൂലകളിലെ ഭയപ്പാടുകളേയും കുറിച്ച് സഹപ്രവര്‍ത്തകള്‍ ആകുലപ്പെടുമ്പോള്‍ റോസിയ്ക്കൊന്നും പറയാനില്ലാതിരുന്നതിന് കാരണവും സ്കൂട്ടറായിരുന്നു. എങ്കിലും സൈക്കളില്‍ പോകുന്ന കൊച്ച് ആണ്‍കുട്ടി, സ്ത്രീയോടിക്കുന്ന സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അവളറിയാതെ ചിരിച്ച് പോകും. ആരെയാണ് ഈ ആണ്‍കുട്ടികള്‍ക്ക് തോല്‍പ്പിക്കേണ്ടത്? സ്ത്രീയേയോ? സ്കൂട്ടറിനേയോ? അതോ സ്കൂട്ടര്‍ ഓടിക്കുന്ന സ്ത്രീയേയോ? അന്ന സിസ്റ്ററിനോട് ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം. നേരത്തെ ഇരുട്ട് വീഴുന്ന ഒക്ടോബര്‍ വൈകുന്നേരങ്ങളില്‍ കാണരുതെന്ന് ആഗ്രഹിക്കുന്ന കാഴ്ചകളും, കാതില്‍ വീഴരുത് എന്നാഗ്രഹിക്കുന്ന ചോദ്യങ്ങളും വളവുകളിലെ കലുങ്കില്‍ നിന്നും ഉയരുന്നുവെന്ന് കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ വ്യാകുലപ്പെട്ടിരുന്നു. ചേരിയിലെ ജീവിതങ്ങള്‍ കഴുകിയെടുക്കാന്‍ പോയ കന്യാസ്ത്രീ അവരിലൊരാളാവാന്‍ ഉടുപ്പിന്റെ വെണ്മ ഉപേക്ഷിച്ച് സാരി വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ കഴിയാത്ത ഇടവക കുഞ്ഞാടുകളെ കേട്ടില്ലെന്ന് നടിക്കൂ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കേട്ടില്ല എന്ന് നടിക്കുന്നതിനേക്കാള്‍ എളുപ്പം കേള്‍ക്കാതിരിക്കുന്നതാണ്.
റോസ്‌ലന്റിന്റെ പ്രീഡിഗ്രി അദ്ധ്യാപിക ആയിരുന്നു സിസ്റ്റര്‍ അന്ന ബാരറ്റ്. ബര്‍ണാഡ് ഷായേയും സില്‍വിയാപ്ലാത്തിനേയും പഠിപ്പിക്കുനതിനു പകരം പെണ്‍കുട്ടികള്‍ ജീവിതത്തെ എങ്ങിനെ നേരിടണം എന്ന് സിസ്റ്റര്‍ പഠിപ്പിച്ചു. അന്ന് മുതലുള്ള പരിചയം സൌഹൃദമായത് വേദപാഠസ്കൂളിലെ അദ്ധ്യാപികയായി റോസിയും ചേര്‍ന്നതു മുതലാണ്. എട്ടാം ക്ലാസ്സില്‍ സഭാചരിത്രം പഠിപ്പിക്കുന്ന റോസിയും ഒന്നാം ക്ലാസ്സില്‍ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന അന്ന സിസ്റ്ററും. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിലേയ്ക്ക് അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങള്‍ കോരിയൊഴിച്ച് കൊടുക്കുന്ന സിസ്റ്ററെ കാത്തിരിക്കുന്നത് നരകമാണെന്ന് റോസി തമാശ പറഞ്ഞപ്പോള്‍ അടിസ്ഥാനമിട്ട് പഠിപ്പിച്ച വിശ്വാസങ്ങള്‍ക്ക് മേല്‍ സഭാചരിത്രത്തിലെ സംശയവിത്തുകള്‍ പാകി അവരെ ചെകുത്താനും കടലിനും ഇടയിലാക്കുന്നവരെ കാത്തിരിക്കുന്നതും നരകം തന്നെ എന്ന് സിസ്റ്റര്‍ തിരിച്ചടിച്ചു. പക്ഷേ നരകത്തിലും ദൈവത്തെ കുറിച്ച് പഠിപ്പിക്കാനായിരിക്കും ശിക്ഷ എന്ന പറഞ്ഞ് നടന്നകന്ന സിസ്റ്ററുടെ സാരി ഞൊറിവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ചോദ്യങ്ങള്‍ റോസിയെ നോക്കി തലയാട്ടി.
വടക്കെ ഇന്ത്യയിലെ മഠത്തിലേയ്ക്ക് പോകണ്ടി വന്ന സാഹചര്യത്തിലാണ് അന്ന സിസ്റ്റര്‍ സഭാവസ്ത്രമായ ഉടുപ്പ് മാറ്റി കാവി സാരിയണിഞ്ഞത്. സിസ്റ്ററുടെ ചേരിപ്രവര്‍ത്തനങ്ങളെ അസഹിഷ്ണുതയോടെ നോക്കിയ മഠത്തിന്റെ ശിക്ഷാനടപടിയായിരുന്നു സ്ഥലം മാറ്റം. പ്രാര്‍ത്ഥനയാണ് പ്രവര്‍ത്തനം എന്ന് പറയുന്നൊരു കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന എന്ന് പറയുന്നൊരു കന്യാസ്ത്രീ അധികപറ്റായിരുന്നു. എന്നാല്‍ തിരിച്ചു വന്ന സിസ്റ്റര്‍ ചേരി പ്രവര്‍ത്തനം നിര്‍ത്തിയില്ല എന്ന് മാത്രമല്ല സാരിയുപേക്ഷിക്കാനും തയ്യാറായില്ല.
സഭാവസ്ത്രത്തോടൊപ്പം തദ്ദേശവസ്ത്രവും ധരിക്കാന്‍ വത്തിക്കാന്‍ അനുവദിക്കുന്നുണ്ടെന്നായിരുന്നു സിസ്റ്ററുടെ വാദം. വെളുത്ത ഉടുപ്പിട്ട് മാലാഖയെപ്പോലെ വരുന്ന കന്യാസ്ത്രീകളോട് ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ അടുപ്പം തങ്ങളുടെ വേഷമിട്ട് തങ്ങളില്‍ ഒരുവളെ പോലെ വരുന്നവരോട് സാധാരണ ജനത്തിനുണ്ടാകുമെന്ന് സിസ്റ്റര്‍ വിശ്വസിച്ചു. മദര്‍ തെരെസ കൊല്‍ക്കൊത്താ തെരുവുകളില്‍ പ്രവര്‍ത്തിക്കാന്‍ തോട്ടികളുടെ വേഷം തിരഞ്ഞെടുത്തുവെന്നത് സിസ്റ്ററുടെ വിശ്വാസങ്ങളെ സാധൂകരിച്ചു. എന്നാല്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ കൂടി കലരാനല്ല തങ്ങള്‍ മഠത്തില്‍ വന്നതെന്ന് ഉറച്ച് വിശ്വസിച്ച മഠാധിപകള്‍ സിസ്റ്ററെ എതിര്‍ത്തു. സഭാകോടതിയില്‍ കേസിനു പോകാന്‍ പ്രേരിപ്പിച്ചത് റോസ്‌ലാന്റാണ്. പക്ഷേ പകുതി വഴിയില്‍ സിസ്റ്ററെ ഉപേക്ഷിച്ച് അവള്‍ ഉപരിപഠനത്തിനു പോയി. കേസിനിടയ്ക്ക് വച്ച് തന്നെ സഭാവസ്ത്രം ധരിക്കാന്‍ സിസ്റ്റര്‍ നിര്‍ബന്ധിതയായിരുന്നു. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധം അവസാനിച്ചിരിക്കുന്നു. പള്ളിയില്‍ സാരിയുടുത്ത സിസ്റ്ററെ കണ്ടു എന്ന വാചകം ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.
കേസുകൊടുക്കാന്‍ പ്രേരിപ്പിച്ച്, അന്ന സിസ്റ്ററുടെ ആശയങ്ങളെ സ്നേഹിച്ച്, കൂടെ ഉണ്ടായിരുന്ന കാലമത്രയും വലിയൊരു താങ്ങായി നിന്ന റോസ്‌ലാന്റ് പക്ഷേ ഏറ്റവും വെറുത്തിരുന്ന വേഷമായിരുന്നു സാരി. അഞ്ചര മീറ്ററിന്റെ തടവറ എന്നാണ് അവള്‍ സാരിയെ വിശേഷിപ്പിച്ചത്. വേദപാഠക്ലാസ്സില്‍ ചുരിദാറിട്ട് വന്നിരുന്ന ഏക അദ്ധ്യാപിക റോസ്‌ലാന്റായിരുന്നു.
“എന്നുമുതലാണ് സാരി തദ്ദേശ വസ്ത്രമായത്? എന്ന് മുതലാണ് കേരള നസ്രാണികള്‍ സാരി ധരിക്കാന്‍ തുടങ്ങിയത്? മുണ്ടും കുപ്പായവും ആയിരുന്നു ഇന്നും നസ്രാണി വേഷമെങ്കില്‍ സിസ്റ്ററ് സഭാവസ്ത്രത്തിനു പകരം മുണ്ടും കുപ്പായവും ധരിക്കണമെന്ന് വാശി പിടിക്കുമായിരുന്നോ?“
സിസ്റ്റര്‍ അന്ന ചിരിച്ചതേയുള്ളൂ. അല്ലെങ്കിലും അത്തരം ചോദ്യങ്ങള്‍ക്കൊന്നും ഒരു മറുപടി റോസ്‌ലാന്റും പ്രതീക്ഷിച്ചിരുന്നില്ല. എത്ര അടക്കിപിടിച്ചാലും എന്നെങ്കിലും പുറത്തുവരുമായിരുന വാക്കുകള്‍ മാത്രമായിരുന്നു അവ.
റോസ്‌ലാന്റിന്റെ മനസ്സില്‍ സാരി മരണത്തേയും അസ്വാതന്ത്ര്യത്തേയും പ്രതീകവത്കരിച്ചു. സ്കൂട്ടര്‍ ചക്രങ്ങള്‍ക്കിടയില്‍ സാരി കുരുങ്ങി അപകടമരണപ്പെട്ട വല്യമ്മയും വല്യപ്പനും, സ്വന്തം സാരിയില്‍ തൂങ്ങി ജീവിതം തീര്‍ത്ത ചേച്ചി, അടിപ്പാവടയുടുത്ത് കയ്യില്‍ ചുരുട്ടി കിട്ടിയ സാരിയുമായി തിരക്കുള്ള ബസ്സില്‍ നിന്നറങ്ങി വരുന്ന നിസ്സഹായയായ യുവതി, ആദ്യമായി സാരിയുടുത്തപ്പോള്‍ രണ്ട് ഡസന്‍ സേഫ്റ്റിപിന്നുപയോഗിച്ചു എന്ന് പറഞ്ഞ ക്ലാസ്മേറ്റ് തുടങ്ങി അനേകം ചിത്രങ്ങള്‍ ഉപബോധമനസ്സില്‍ തീര്‍ത്ത കൊളാജ് അവളുടെ ബോധമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അയഞ്ഞു തൂങ്ങിയ ചുരിദാറില്‍ അവള്‍ തന്റെ സ്വാതന്ത്ര്യം കണ്ടെത്തി.
കഴിഞ്ഞ തവണ കണ്ടപ്പോള്‍ സിസ്റ്റര്‍ അന്ന കൂടുതല്‍ വികാരപരമായി സംസാരിച്ചിരുന്നു.
“ഉത്തരേന്ത്യയില്‍ കന്യാസ്ത്രീ കൂട്ടങ്ങള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ഉടുപ്പിനു പകരം സാരി ധരിക്കേണ്ടത് അത്യാവശ്യമായിരുന്നു. ശിരോവസ്ത്രം പോലും ഇടാതെയാണ് അവിടെ ജീവിച്ചിരുന്നത്.“ തന്നോട് തന്നെ സംസാരിക്കുകായിരുന്നവര്‍.
“തിരിച്ചു വന്നപ്പോള്‍ നാട്ടിലെ പ്രവര്‍ത്തനത്തിലും ഉടുപ്പിന്റെ ദിവ്യത്വം ഒഴിവാക്കി സാധാരണ സ്ത്രീയെ പോലെ ആയി കൂടെ എന്ന ചോദ്യമായിരുന്നു.“ സിസ്റ്റര്‍ ശബ്ദം പതറാതിരിക്കാന്‍ പാടുപെടുന്ന പോലെ.
“കന്യാസ്ത്രീ ഒരു സാധാരണ സ്ത്രീ!!“ റോസ്‌ലാന്റ് ആശ്ചര്യം മറച്ച് വയ്ക്കാതെ പിറുപിറുത്തു. എന്നെങ്കിലും സമൂഹത്തിനങ്ങനെ കരുതാനാകുമോ? കന്യാസ്ത്രീയ്ക്ക് ആര്‍ത്തവമുണ്ടാകില്ല, ഭാഗ്യവതികള്‍ എന്ന് വിശ്വസിച്ചിരുന്ന ഒരമ്മയുടെ മകളായ താന്‍ എത്രയോ കാലം വിശ്വസിച്ചിരുന്നു കന്യാത്രീകള്‍ക്ക് മുലകളില്ലെന്ന്. ഒരുപക്ഷേ പഴയ കാരണവമനസ്സുള്ള അപ്പാപ്പന്‍ മാത്രമാവും കന്യാസ്ത്രീകളെ സാധാരണസ്ത്രീകളായി കാണാന്‍ ആഗ്രഹിച്ചത്, “കന്യാസ്ത്രികള്‍ക്കെന്തിനാടോ പോക്കറ്റുള്ള ഉടുപ്പ്“ എന്നത് അപ്പാപ്പന്റെ പ്രശസ്തമായ ചോദ്യമായിരുന്നു.
“പിന്നീട് കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സാരിയിലൂടെ തിരിച്ചു കിട്ടാന്‍ പോകുന്ന സ്ത്രീത്വമായിരുന്നു എന്റെ സ്വപ്നം.“ സ്വപ്നം ചോര്‍ന്ന് പോകാതിരിക്കാനെന്നോണം സിസ്റ്റര്‍ കണ്ണുകള്‍ ഇറുകെ അടച്ചു.
“നിങ്ങളുടേതൊരു വിഡ്ഢിസ്വപ്നമാണ്. ഒരു സാരികൊണ്ടൊന്നും തിരിച്ചു കിട്ടാന്‍ പോകുന്നതല്ല സ്ത്രീത്വം. അഥവാ ഒരു സാരിയിലൂടെ സ്ത്രീത്വ പ്രതിഛായ പതിച്ചു തരാന്‍ സമൂഹം തയ്യറായാല്‍ തന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും സമൂഹം ആവശ്യപ്പെടുന്ന വലിയൊരു വില നിങ്ങള്‍ കൊടുക്കേണ്ടി വരും. "നിങ്ങള്‍ക്ക് സാരി വേണ്ടാ, ഉടുപ്പ് തന്നെയാണ് നല്ലത്.“
ഗേറ്റില്‍ നിന്നും ഏറെ ഉള്ളിലായി സമീപത്തെ എല്ലാ ഒച്ചയനക്കങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന മഠം. മുള്ള് കമ്പികളും കുപ്പിചില്ലുകളും പാകിയ പൊക്കമുള്ള മതില്‍ എല്ലാക്കാലത്തും ഒരു തടവറയെ ഓര്‍മ്മിപ്പിച്ചു. ഒരിക്കലും തുറന്ന് കണ്ടിട്ടില്ലാത്ത വലിയ ഗേറ്റും തുറന്നു കിടക്കുന്ന നൂണ്ടിറങ്ങാന്‍ പാകത്തിലുള്ള സൈഡ് ഗേറ്റും. കനത്ത താഴിട്ട് പൂട്ടിയ ആ ഗേറ്റ് കാണുമ്പോള്‍ വലിയ ഗേറ്റിലൂടെ മാത്രം കടക്കാനാവുന്ന വലിയൊരു കള്ളന്‍ ആര് എന്ന ചോദ്യമാണ് റോസിയുടെ മനസ്സില്‍. മഠത്തില്‍ സിസ്റ്റര്‍ എത്തിയിരുന്നില്ല.
റോസ്‌ലാന്റ് സ്ലം സര്‍വീസ് സെന്ററില്‍ എത്തുമ്പോള്‍ സിസ്റ്റര്‍ തിരിച്ച് പോരാന്‍ ഒരുങ്ങുകയായിരുന്നു.
“ഇന്നെങ്കിലും റോസിയെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തിരുന്നു.“ സ്കൂട്ടറില്‍ കയറുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞത് വെറുംവാക്കല്ലെന്ന് റോസ്‌ലാന്റിനു തോന്നി.
“റോസീ, നിന്റെ വാക്കുകള്‍ക്ക് എപ്പോഴുമൊരു പ്രവചനഭാവമാണ്.“ അകത്തെ ശ്യൂന്യത മറച്ച് വയ്ക്കാത്ത സ്വരത്തില്‍ അവര്‍ പറയാന്‍ തുടങ്ങുന്നതെന്തെന്ന് റോസിയ്ക്ക് മന്നസ്സിലായില്ല.
“സാരിയില്‍ സ്ത്രീത്വം പതിച്ചു തന്ന സമൂഹം ഇപ്പോള്‍ അതിന്റെ വില ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. വളവിലെ കലുങ്കിന്റെ ഇരുണ്ട മൂലകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ലേ? അത്തരം ഇരുണ്ട മൂലകള്‍ ചേരിക്കകത്തും ഉണ്ടായി കൊണ്ടിരിക്കുന്നു. “
“അത് പ്രവചനമായിരുന്നില്ല, അനുഭവം പറയിച്ചതായിരുന്നു. സാധാരണ സ്ത്രീയാകാന്‍ ആഗ്രഹിച്ചവള്‍ സാധാരണ സ്ത്രീയുടെ പ്രശ്നങ്ങളും അഭിമുഖീകരിക്കണം.“ റോസിയുടെ സ്വരം നിര്‍വികാരമായിരുന്നു.
സിസ്റ്ററുടെ കണ്ണുകളിലെ അശാന്തത ഇപ്പോള്‍ വ്യക്തമായി തിരിച്ചറിയാം. ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണരുതായിരുന്ന, മുക്കുകളും മൂലകളും ജീവീതത്തില്‍ മറ നീക്കി വെളിച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ അത് പേടിപ്പിക്കുന്നത് പോലെ.
വേദന കല്ലിച്ച സ്വരത്തില്‍ സിസ്റ്റര്‍ പിറുപിറുക്കുന്നുണ്ട്. വണ്ടികള്‍ കടന്ന് പോകുന്ന ഇരമ്പലിനിടയിലെ ശാന്തതയില്‍ കുറച്ച് വാക്കുകള്‍ മാത്രം റോസി കേട്ടു.പകല്‍ സമായത്തും പൊതുസമൂഹത്തിലും തന്നിലെ സ്ത്രീത്വം അംഗീകരിക്കുന്നവര്‍ ഇരുളിന്റെ മറവില്‍ സൃഷ്ടിക്കപ്പെടുന്ന കലുങ്കുകളില്‍ ഇരുന്ന് അതേ സ്ത്രീത്വത്തിനെതിരെ ചോദ്യങ്ങളെറിയുന്നതും സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ സാരിയെ കുറിച്ച് കുശുകുശുക്കുന്നതുമെല്ലാം സിസ്റ്റര്‍ക്കുള്ളില്‍ ഇതുവരെയില്ലതിരുന്ന അപകര്‍ഷതാബോധത്തിനു ഹേതുവായതുപോലെ. സമൂഹം തരുന്ന സ്ത്രീത്വം ഇത്ര വലിയ ഭാരമാണെന്ന് സിസ്റ്ററൊരിക്കലും ചിന്തിച്ചിട്ടില്ലായിരിക്കാം.
ഒരാള്‍ കന്യാസ്ത്രീയാവാന്‍ തീരുമാനിക്കുമ്പോള്‍ അവരെ ഭരിക്കുന്നതെന്തൊക്കെ വികാരങ്ങളായിരിക്കും? തന്നോട് തന്നെയുള്ള ചോദ്യങ്ങളില്‍ മുഴുകി റോസി വളരെ പതിയെ സ്കൂട്ടര്‍ ഓടിച്ചു. ഉറക്കെ കേട്ട ഹോണ്‍ ആണ് അവളുടെ ശ്രദ്ധയെ തിരിച്ചത്. പുത്തന്‍ ബൈക്കില്‍ ഒരു കൊച്ച് പയ്യന്‍ തിരിഞ്ഞ് നോക്കി കടന്ന് പോയി. മഠം എത്തുന്നവരെ രണ്ട് പേരും അവരവരുടെ ലോകത്ത് ചോദ്യങ്ങള്‍ ചോദിച്ചു. റോസിയുടെ ഒതുക്കിക്കെട്ടിയിരുന്ന മുടിയില്‍ നിന്ന് ചില ഇഴകള്‍ മാത്രം കാറ്റില്‍ പാറിച്ചെന്ന് അന്ന ബാരറ്റിന്റെ വലത്തേക്കവിളില്‍ മൃദുവായി തൊട്ടു കൊണ്ടിരുന്നു.
മഠത്തിന്റെ ഗേറ്റില്‍ റോസ്‌ലാന്റ് സ്കൂട്ടര്‍ നിറുത്തി.
“ഒരു സ്കൂട്ടര്‍ വാങ്ങാന്‍ പറയണം എന്ന് വഴിയില്‍ വച്ച് ഞാന്‍ ഓര്‍ത്തിരുന്നു.“
“നൂറ്റമ്പത് രൂപ മാസബത്തയുള്ള കന്യാസ്ത്രീ സ്കൂട്ടര്‍ വാങ്ങുക“, വലിയൊരു തമാശ പറഞ്ഞിട്ടെന്ന പോലെ സിസ്റ്റര്‍ അന്ന പൊട്ടിച്ചിരിച്ചു. സിസ്റ്റര്‍ പൊട്ടിച്ചിരിക്കുന്നത് കാണുന്നത് ആദ്യമാണ്! നിര്‍ത്തിയ സ്കൂട്ടറില്‍ ചാരി ചിരി നിര്‍ത്താതെ സിസ്റ്റര്‍ പറയുകയാണ്.
“റോസി, പുറത്തുള്ള സമൂഹത്തേക്കാള്‍ ഇരുണ്ടതാണ് അകത്ത്.“
റോസിയ്ക്കത് പുതിയ അറിവല്ല. കന്യാസ്ത്രീകള്‍ ഭയങ്കര പിശുക്കികളാണ് എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ റോസി വേദനിച്ചിരുന്നു. ശമ്പളപുസ്തകത്തില്‍ ഒപ്പിടുകയല്ലതെ ആ ശമ്പളം ഒരിക്കലും കണ്ടിട്ടില്ലാത്ത, നൂറ്റമ്പത് രൂപയുടെ മാസബത്തയില്‍ യാത്രാചിലവും, സോപ്പും, ചെരുപ്പും, വസ്തവുമടക്കം എല്ലാം ഉള്‍ക്കൊള്ളിച്ച് അറ്റം മുട്ടിക്കാന്‍ ശ്രമിക്കുന്ന, ഏറ്റവുമധികം അസമത്വം അനുഭവിക്കുന്ന കുറേ ജന്മങ്ങള്‍. വലിയൊരു ശതമാനത്തിനും പ്രാര്‍ത്ഥനയും, സേവനവും സമൂഹനിരാസത്തിനെടുക്കുന്ന പുറംപൂച്ചുകള്‍. ഇതിനിടയില്‍ നൂറ്റാണ്ടിലെപ്പോഴെങ്കിലും ഒരു മദര്‍തെരേസ ഉണ്ടാകുന്നു.
“പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ സൌകര്യത്തിനു ചെന്നെത്താന്‍ അച്ചന്മാര്‍ക്ക് ഒരു ബൈക്ക് സ്വപ്നം കാണാം റോസി. പക്ഷേ ഒരു കന്യാസ്ത്രീയ്ക്ക് സ്വപ്നങ്ങളെല്ലാം വിലക്കപ്പെട്ട കനിയാണ്.“
റോസിയുടെ മനസ്സ് ശ്യൂന്യമായിരുന്നു. ഒന്നും പറയാതെ അവള്‍ അന്നയെ നോക്കി നിന്നു.
“എങ്കിലും ആ ഇരുണ്ട അകത്തേയ്ക്ക് തിരിച്ച് നടക്കുകയാണ് ഞാന്‍. ഒരു മുഴുവന്‍ സമൂഹത്തെ താങ്ങനുള്ള പക്വതയോ ഒരു സാധാരണ സ്ത്രീയാവാന്‍ വേണ്ട മനകരുത്തോ ഇനിയും എനിക്കായിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു കന്യാസ്ത്രി ആകില്ലായിരുന്നു.“ ഇതു തന്നെയാണല്ലോ താനും ഇപ്പോള്‍ ചിന്തിച്ചത്. അന്നയെ കെട്ടിപിടിയ്ക്കണം എന്ന് തോന്നിയെങ്കിലും മഠത്തിന്റെ മതിലിനകത്തെ ഉറക്കം തൂങ്ങി മരങ്ങളിലേയ്ക്ക് നോക്കുകയാണ് റോസി ചെയ്തത്.
“ഇന്നത്തോടെ സാരി ഞാന്‍ ഉപേക്ഷിക്കുകയാണ്. സഭാവസ്ത്രത്തിന്റെ ദിവ്യത്വത്തിനെങ്കിലും എന്നെ രക്ഷിക്കാനായെങ്കില്‍..“
സൈഡ് ഗേറ്റ് നൂണ്ട് കടന്ന് സിസ്റ്റര്‍ അന്ന ബാരറ്റ് മഠത്തിലേയ്ക്കുള്ള വഴിയില്‍ നടക്കുന്നത് വലിയ ഗേറ്റിന്റെ ഇരുമ്പ് തീര്‍ത്ത കളങ്ങളിലൂടെ റോസ്‌ലാന്റ് നോക്കി നിന്നു.
വര: പരാജിതന്‍
Tuesday, July 17, 2007
സര്‍പ്പഗന്ധി
കെ. ആര്‍. നാരായണന്‍ പത്രത്താളുകളിലും ടി.വി സ്ക്രീനിലും നിറഞ്ഞപ്പോഴൊക്കെ ലീന സെബാസ്ത്യന്റെ മനസ്സില്‍ തെളിഞ്ഞത് കുമാരിയായിരുന്നു. രണ്ടുപേരുടേയും നനുത്ത മുഖത്തെ കണ്ണുകള്‍ക്ക് ഒരേ ആര്‍ദ്രത, പിന്നെ പതിഞ്ഞ ചിരിയും. ലീന സെബാസ്ത്യനെ സംബന്ധിച്ചിടത്തോളം നാരായണനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും, കുമാരിയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന് വളരുന്നുണ്ടെന്ന് ലീന വിശ്വസിച്ചിരുന്ന സര്‍പ്പഗന്ധിയുടെ ഇലകളും ചില്ലകളുമായിരുന്നു. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ ആ ചെടി പൂത്തെന്നും രാഷ്ട്രപതിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അത് കായ്ച്ചെന്നും ലീന സെബാസ്ത്യന്‍ സ്വപ്നം കണ്ടു.
നാരായണന്‍ ഉപരാഷ്ട്രപതിയായി വാര്‍ത്തകളില്‍ വന്നിരുന്ന സമയത്താണ് ലീന സെബാസ്ത്യന്‍ പത്താംക്ലാസ് ജയിച്ചത്. അന്നാളുകളില്‍ ലീനയുടെ വീട്ടിലെ ഊണുമേശ ചര്‍ച്ചകളില്‍ സ്ഥിരം കടന്നുവരാറുള്ള പേരായിരുന്നു കെ.ആര്‍. നാരായണന്‍. മുതിര്‍ന്നവരുടെ ചര്‍ച്ചകളില്‍ കേട്ട് കേട്ട് ലീനയ്ക്ക് ആ പേരിനോട് ഒരിഷ്ടം തോന്നി. ചേച്ചി വെള്ളായണിപച്ചയിലെ കാട്ടില്‍ നിന്നും കൊണ്ട് വന്ന് കൊടുത്ത സര്‍പ്പഗന്ധി ചെടി പൂത്തപ്പോള്‍ ലീന അതിനെ നാരായണന്‍ എന്ന് വിളിച്ചു; തീയുടെ നിറമായിരുന്നു അതിന്റെ പൂക്കള്‍ക്ക്. ലീനയുടെ അന്ധവിശ്വാസ ശേഖരത്തിലെ ആത്മവിശ്വാസവും തീയുടെ നിറമുള്ള പൂക്കളായിരുന്നു.
കുഞ്ഞു കുഞ്ഞു അന്ധവിശ്വാസങ്ങള്‍ ഉപാധികളോ കാരണങ്ങളോ കൂടാതെ തന്നെ ലീനയുടെ കൊച്ച് മനസ്സിന്റെ ഭാഗമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്ക് ചാണകത്തില്‍ ചവിട്ടിയാല്‍ അടി കിട്ടുമെന്നും പരിഹാരമായി പൊട്ടിച്ചെടിയുടെ ഇല മുടിയില്‍ ചൂടണമെന്നുമുള്ള വിശ്വാസത്തിന്‍ പുറത്ത് അടി പൂര്‍ണമായും ഒഴിവാക്കാന്‍ എന്നും പൊട്ടിച്ചെടിയുടെ ഇല തുളസി കതിരു പോലെ ലീന മുടിപിന്നലുകള്‍ക്കിടയില്‍ തിരുകി. വെളുത്ത അംബാസിഡര്‍ കാറിനൊപ്പം കാക്കയെ കണ്ടാല്‍ അപ്പം കിട്ടുമെന്ന ധാരണയില്‍ കാറിനൊപ്പം കാക്കയെ കണ്ടില്ലെങ്കില്‍ അവള്‍ ഖിന്നയായി. ഒരു മൈനയെ കാണുന്നത് സങ്കടം വരുത്തുമെന്നതിനാല്‍ പ്രതീക്ഷകളുടെ കത്ത് കൊണ്ട് വരുന്ന രണ്ടാം മൈനയെ കാണുന്നത് വരെ ഒരു സങ്കടകാലത്തെ തന്റെ പുറകിലവള്‍ പ്രതിക്ഷിച്ചു. വെള്ള വളകളിട്ട് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടുമെന്നതിനും, നീല ഉടുപ്പിടുന്ന ദിവസം വഴക്കു കിട്ടുമെന്നതിനും അവള്‍ അനുഭവസ്ഥയായിരുന്നു. വീടിനു പുറക് വശത്തെ പുഷ്കരമൂലത്തില്‍ വെള്ള പൂക്കളുണ്ടാവുന്ന ദിവസം ഒരു മരണം നടക്കുമെന്നതും തീയുടെ നിറമുള്ള പൂക്കള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നതും അത്തരത്തില്‍ വര്‍ത്തമാന സംഭവങ്ങളില്‍ നിന്ന് ലീന മനസ്സിലേയ്ക്ക് നടന്ന് കയറിയ അന്ധവിശ്വാസങ്ങളാണ്.
പ്രശസ്തമായ കോളേജിലെ രണ്ടാം ദിവസം റാഗിംഗ് സമയത്താണ് ലീന കുമാരിയെ ആദ്യമായി ശ്രദ്ധിച്ചത്.
“എന്താടോ തന്റെ പേര്?“ സംഘത്തലവിയാണ്.
“കുമാരി“
“കുമാരനാശാന്‍ തന്റെ ആരാണ്? “
“ആരുമല്ല“
ആ ഉത്തരം അവര്‍ക്ക് രസിച്ചില്ല. അവര്‍ അവളെ ആകെ ഉഴിഞ്ഞു നോക്കി
“എത്ര മാര്‍ക്കുണ്ടായിരുന്നു“
“നാനൂറ്റി അറുപത്തഞ്ച്“ ആത്മവിശ്വാസത്തോടെ ഒരു മറുപടി.
“ഹ ഹ “ കൂട്ടത്തിന്റെ പരിഹാസ ചിരികള്‍!
“എസ്സിഎസ്റ്റി ആണല്ലേ! എന്തായാലും നീയൊന്നും ജയിക്കാന്‍ പോകുന്നില്ല. പിന്നെ വെറുതെ എന്തിനാ ഒരു സീറ്റ് കളയുന്നത്.“
“എന്താടോ ഇവിടെ ഒരു വല്ലാത്ത മണം?“ ഒരാള്‍ക്ക് മുനയുള്ള സംശയം
“ കുളിക്കാത്ത ജാതി“ പിറുപിറുക്കലോടെ കടന്ന് പോകുകയാണവര്‍
തലകുനിച്ചിരിക്കുന്ന ലീനയുടെ കണ്ണില്‍പ്പെടുന്ന കുമാരിയുടെ പുറഭാഗം അപ്പോഴും ഈറന്‍ മുടിയിലെ വെള്ളം വീണ് നനഞ്ഞ് കിടന്നിരുന്നു!! കുമാരി പതുക്കെ ബെഞ്ചിലേയ്ക് താഴുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ ബലൂണില്‍ ചെറുതല്ലാത്ത തുള വീണിരുന്നു. ലീനയാകട്ടെ എസ്സീഎസ്റ്റി എന്ന വാക്കിനെ മെരുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേട്ടീട്ടുണ്ട് ആ വാക്ക്, പക്ഷേ അതിന്റെ അര്‍ത്ഥം ആലോചിക്കുമ്പോള്‍ കനമുള്ള എന്തോ ഒന്ന് മാത്രം ചിന്തയില്‍ പൊങ്ങി പൊങ്ങി നടക്കുന്നു. ലീനയ്ക്ക് ചില സമയങ്ങള്‍ ഉണ്ടാകുന്നതാണിത്. ചില വാക്കുകള്‍ മനസ്സില്‍ വരുമ്പോള്‍ കനമുള്ള എന്തോ ഒന്ന് എന്ന പ്രതിതി. അവയാകട്ടെ പൊങ്ങി നടക്കുകയും ചെയ്യും! സ്കൂള്‍ ക്ലാസ്സിലേയ്ക്ക് തിരിച്ചു ചെന്ന് എസ്സീഎസ്റ്റി എന്ന് വാക്ക് പെറുക്കിയെടുക്കാന്‍ ലീന ഒരു ശ്രമം നടത്തി,പക്ഷേ അവിടെ വേദോപദേശക്കാരും സന്മാര്‍ഗക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. കത്തോലിക്കക്കാരെല്ലം വേദപാഠം പഠിച്ചപ്പോള്‍ ബാക്കി എല്ലാവരും സന്മാര്‍ഗ്ഗം പഠിച്ചു.വേദോപദേശത്തേക്കാള്‍ സന്മാര്‍ഗ്ഗ കഥകളായിരുന്നു ലീനയ്ക്കിഷ്ടം.
എം.ബി.ബി.എസ്. നും എഞ്ചിനീയറിംഗിനുമുള്ള കോച്ചിംഗ് സെന്റര്‍ കോളേജിന്റെ അടുത്തായിരുന്നതിന്നാല്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ റാങ്ക്‌കാര്‍ പഠിക്കാന്‍ എത്തിയിരുന്ന കോളേജ് ആയിരുന്നു അത്.വീടിനേറ്റവും അടുത്തുള്ള ആ കോളേജില്‍ തന്നെ മകള്‍ പഠിക്കണമെന്ന് ലീനയുടെ അമ്മയ്ക്കൊരു ആശയാണ്, ആണ്‍കുട്ടികള്‍ ഉള്ള കോളേജിലൊന്നും നല്ല കുടുംബത്തിലെ കുട്ടികളെ വിട്ട് കൂടാ എന്ന് ലീനയുടെ അപ്പന്‍ സെബാസ്ത്യനു വാശിയും. ആ ആശയ്ക്കും വാശിയ്ക്കും മുകളില്‍ ലീനയ്ക്കൊരു വീറോ ശബ്ദമോ അന്നില്ലായിരുന്നു.
“അഞ്ഞൂറ്റി മുപ്പത് മാര്‍ക്കല്ലേയുള്ളൂ മോള്‍ക്ക്. ജെനറല്‍ മെറിറ്റില്‍ കിട്ടാന്‍ ബുദ്ധിമുട്ടാവും, കാത്തലിക് കോട്ടയില്‍ ഒന്ന് ശ്രമിച്ച് നോക്ക് “ പ്രവേശനാപേക്ഷ വാങ്ങി വയ്ക്കുന്ന കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ വിക്ടോറിയ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ലീനയുടെ അമ്മ ഉണ്ണീശോയുടെ നൊവേന ചൊല്ലി, ഒരു മെഴുകുതിരിക്കാല്‍ നേര്‍ച്ച നേര്‍ന്നു. കുമാരിയുടേയും വീടിന് ഏറ്റവും അടുത്തുള്ള കോളേജും അത് തന്നെയായിരുന്നു. അവിടെ പ്രവേശനം കിട്ടിയില്ലെങ്കില്‍ കുമാരി തന്റെ കൂടെ വാര്‍ക്ക പണിയ്ക്ക് വരുന്നതാണ് നല്ലതെന്ന് കുമാരിയുടെ അമ്മ വിശ്വസിച്ചു. കുമാരി അടുത്ത കാവില്‍ ഒരു കോഴി നേര്‍ച്ച നേര്‍ന്നു.നേര്‍ച്ചകള്‍ ചിലപ്പോഴെങ്കിലും ഫലിച്ചിരുന്നു! അറനൂറില്‍ അഞ്ഞൂറ്റി മുപ്പത് മാര്‍ക്ക് കിട്ടി, തന്റെ സ്കൂളില്‍ ഒന്നാമതായ ലീന സെബാസ്ത്യന്‍ സമുദായ സംവരണത്തിലും നാനൂറ്റി അറുപത്തഞ്ച് മാര്‍ക്ക് കിട്ടി അവരുടെ പഞ്ചായത്തിലെ സംവരണ വിഭാഗത്തിലെ അവാര്‍ഡ് കരസ്ഥമാക്കിയ കുമാരി ജാതി സംവരണത്തിലും സെക്കന്റ് ഗ്രൂപ്പില്‍ പ്രവേശനം നേടി.
വീട്ടിലെത്തി ബാഗ് കട്ടിലേയ്ക്ക് വലിച്ചൊരു ഏറും കൊടുത്ത് മുഖവും വീര്‍പ്പിച്ച് അടുക്കളയിലെ ബെഞ്ചില്‍ പോയിരുന്നപ്പോള്‍ ലീനയെ അമ്മ കളിയാക്കി.
“ഇന്നെന്താ മുഖം വട്ടേപ്പം വീര്‍പ്പിച്ചാണല്ലോ. എങ്കില്‍ ചായക്ക് പലഹാരം അതു തന്നെ ആയിക്കോട്ടെ.“
ലീന റാഗിംഗിങ്ങിന്റെ സങ്കടം അടുക്കള ബെഞ്ചില്‍ പെയ്തൊഴിഞ്ഞു. അടുക്കളയിലെ പരിഭവമഴ സ്ഥിരമുള്ളതാണ്. മഴതോര്‍ച്ചയായി അമ്മ പകരം വയ്ക്കുന്ന വാക്കുകളെ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ എന്ന് ചേച്ചി പരിഹസിച്ചു. ആത്മാവിശ്വാസ ഗുളിക രണ്ട്മൂന്നെണ്ണം കിട്ടിയപ്പോള്‍ പിന്നെ ലീനയുടെ മനസ്സീല്‍ ബാക്കിയായത് എസ്സീഎസ്റ്റി എന്ന വാക്ക്.

അന്നത്തെ തോട്ടം നനയ്ക്കിടെ മുറ്റത്തെ സര്‍പ്പഗന്ധിയെ ലീന പിന്നേയും മാമോദീസ മുക്കി.
“പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ സര്‍പ്പഗന്ധിയെന്ന കുമാരിനാരായണനെ ഞാന്‍ മാമോദീസ മുക്കുന്നു.“ പൂചെരികയിലെ വെള്ളം പൂക്കള്‍ക്ക് മേലെ വീണപ്പോള്‍ അടുത്ത് നിന്നിരുന്ന കോളാമ്പി പൂക്കള്‍, ഗാര്‍ഗിയും മൈത്രേയിയും തലതൊട്ടമ്മമാരായി. സ്കൂള്‍ ദിവസങ്ങളിലൊന്നില്‍ ഒരു പദ്യക്ലാസ്സില്‍ നിന്നും ലീനയുടെ കൈപിടിച്ച് ഇറങ്ങി വന്നവരായിരുന്നു ഗാര്‍ഗിയും മൈത്രേയിയും.
“ഇനി എന്നും കുമാരിയുടെ അടുത്ത് തന്നെ ഇരിക്കണം” ലീന മനസ്സിലുറപ്പിച്ചു
ക്ലാസ്സ് തുടങ്ങി മൂന്നാം ദിവസം ക്ലാസ്സ് ടീച്ചര്‍ മിസ്സ് ശാന്ത എല്ലാവര്‍ക്കും പേരിന്റെ ആദ്യക്ഷര ക്രമത്തിലുള്ള റോള്‍ നമ്പര്‍ തന്നതിനുശേഷം ക്ലാസ്സ് ടീച്ചര്‍ എന്ന നിലയിലുള്ള തന്റെ നയം ഇങ്ങനെ പ്രഖ്യാപിച്ചു.
“ഇനി മുതല്‍ എല്ലാ കാര്യത്തിനും റോള്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. എല്ലാവരും റോള്‍ നമ്പര്‍ പ്രകാരം ഇരിക്കുക. ഇരിക്കുന്ന ബെഞ്ച് എല്ലാ ദിവസവും റോട്ടേഷന്‍ അനുസരിച്ച് മാറണം. ഒരു നിരയില്‍ ഇരിക്കുന്നവര്‍ ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിനൊരു ലീഡര്‍. ക്ലാസ്സ് ലീഡറേയും ഗ്രൂപ്പ് ലീഡറേയും എല്ലാ മാസവും തിരഞ്ഞെടുക്കണം.ക്ലാസ്സില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും പ്രത്യേക ഗ്രൂപ്പുകളും ഉണ്ടാവരുത്.“
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ലീന ലക്ഷ്മിയുടേയും ലിഷയുടേയും ബെഞ്ചിലായി. കുമാരി തൊട്ടപ്പുറത്തെ ബഞ്ചില്‍ കുസുമത്തിന്റേയും കാതറീന്റേയും ഇടയിലിരുന്ന് വീര്‍പ്പു മുട്ടി. കുമാരിയുടെ മുടിയിലെ എണ്ണ പറ്റാതെ ഇരുന്നു നോട്ടെഴുതാന്‍ കുസുമവും കാതറിനും വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. മലയാള അക്ഷരമാല ക്രമത്തില്‍ ഇരുത്തിയിരുന്നെങ്കില്‍ കുമാരിയില്‍ നിന്നും താന്‍ ഏറെ ദൂരെ ആയി പോയേനെ എന്ന ചിന്തയില്‍ ലീന ഇംഗ്ലീഷ് അക്ഷരമാലയെ സ്നേഹിക്കാന്‍ തുടങ്ങി.
ഇന്റര്‍വെല്‍ സമയങ്ങളില്‍ കുമാരിയോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ലീന ശ്രമിച്ചപ്പോള്‍ കുമാരി കഴിയുന്നതും അവളെ പോലെ തന്നെ സംവരണക്കാരിയായ ഷീബയുമായി കൂട്ടുകൂടാന്‍ ഇഷ്ടപ്പെട്ടു. ഡേ സ്കോളറായ ലീന കൊണ്ട് വന്നിരുന്ന ചപ്പാത്തിയിലും വറുത്തിറച്ചിയിലും ഹോസ്റ്റല്‍വാസികള്‍ കൈ വച്ചപ്പോള്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ സ്നേഹത്തോടെ അതില്‍ നിന്നൊരു ചപ്പാത്തി കുമാരിയ്ക്ക് കൊടുക്കണം എന്ന് ലീന മോഹിച്ചു. പക്ഷേ ഭക്ഷണ സമയത്ത് കുമാരിയും ഷീബയും തേര്‍ഡ് ഗ്രൂപ്പിലുള്ള അവരുടെ കൂട്ടുകാരുടെ കൂടെ പോയിരുന്നു കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചോറുപാത്രം കഴുകാനെടുക്കുമ്പോള്‍ ഒരു ചപ്പാത്തിയും മൂന്ന് നാല് കഷ്ണം വറുത്തിറച്ചിയും എന്നും ബാക്കി കിടന്നത് ലീനയുടെ അമ്മയെ അസ്വസ്ഥയാക്കി.
ആര്‍ട്ട്‌സ് സെക്രട്ടറിയായി മത്സരിച്ച അരുണ ചേച്ചി പ്രചാരണ മത്സരങ്ങളില്‍ കൈയ്യടി നേടിയിരുന്നത് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ താറാവ് നടത്തം അനുകരിച്ചായിരുന്നു. പലരേയും അനുകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപരാഷ്ട്രപതി കെ.ആര്‍. നാരായണനെ അനുകരിക്കമോ എന്നതായിരുന്നു ലീനയുടെ ചോദ്യം. അടുത്ത തവണ തീര്‍ച്ചയായും അനുകരിക്കാം എന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറങ്ങിയ അരുണ ചേച്ചി ലീനയെ സ്വകാര്യമായീ വീളിച്ച് പറഞ്ഞു. “അനുകരിക്കാന്‍ പറ്റിയ വൈകൃതങ്ങള്‍ നാരായണനുള്ളതായി ഞാന്‍ ശ്രദ്ധിച്ചീട്ടില്ല. അതുകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കുട്ടി എന്തായാലും എനിക്ക് തന്നെ വോട്ട് ചെയ്യണം”. കുമാരി നടക്കുന്നത് പോലെയായിരിക്കും നാരായണന്‍ നടക്കുക എന്ന് ലീന സങ്കല്‍പ്പിച്ച് നോക്കി. മനസ്സില്‍ തെളിഞ്ഞ കുമാരി-നാരായണന്‍ ചിത്രത്തില്‍ കുമാരിയുടെ ചാര നിറമുള്ള പോളിയെസ്റ്റര്‍ പാവാടയുടെ അരികുകള്‍ വേറിട്ട് നിന്നു. ഭൂമി അറിയാതെ, ചുമരിനരികു പറ്റി നടന്നിരുന്ന കുമാരിയെ അനുകരിക്കാന്‍ ലീനയ്ക്കും കഴിഞ്ഞില്ല.
കോളേജില്‍ വൈവിധ്യം നിറഞ്ഞ ചുരിദാറുകള്‍ക്കിടയില്‍ കുമാരിയുടേയും ഷീബയുടേയും നീളന്‍ പാവാടകള്‍ ഒറ്റപ്പെട്ട് നീന്നു. വല്ലപ്പോഴും ഒരു മാറ്റത്തിനായും, കുമാരിയോട് കൂട്ടുകൂടാനൂം ലീന മുഴുവന്‍ പാവാടകളില്‍ വന്നപ്പോള്‍ “നഗരത്തിന്റെ കാപട്യമേ നിനക്ക് ഗ്രാമീണതയുടെ വച്ച്‌കെട്ട് ചേരില്ല“ എന്ന് സാജിത.
ഇംഗ്ലീഷ് ക്ലാസില്‍ ലീന വരുത്തിയ ചെറിയ വ്യാകരണ പിശകുകള്‍ക്ക് മിസ്സ് ശോഭ മലയാളം മീഡിയത്തിനെ മൊത്തം പരിഹസിച്ചതും, സൂവോളജി റെക്കോര്‍ഡില്‍ വര മോശമായതിനു മിക്ക താളുകളിലും ഒപ്പിനു പകരം ടിക് കിട്ടിയതും ലീനയുടെ ആത്മവിശ്വാസ ബലൂണിലും തുളകള്‍ വീഴ്ത്തിയിരുന്നു. പക്ഷേ അടുക്കളബെഞ്ചില്‍ വച്ച് പതിവായി കിട്ടിയിരുന്ന ആത്മവിശ്വാസഗുളിക കഴിക്കുന്നതോടെ ആ തുളകളെല്ലാം അടഞ്ഞു പോന്നു. കുമാരി വരച്ചിരുന്ന പടങ്ങള്‍ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നീട്ടും ഭാഗങ്ങള്‍ അവ്യക്തമാണ് എന്ന കാരണത്താല്‍ അവള്‍ക്കും കിട്ടിയത് അധികവും ടിക്കുകളായിരുന്നു.
ആദ്യത്തെ ടേം പരീക്ഷയ്ക്കു മുന്‍പ് തന്നെ നിര ഗ്രൂപ്പുകളെ കൂടാതെ ക്ലാസ്സില്‍ മൂന്ന് പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടായി; ഹോസ്റ്റലേഴ്സ്, ഡേ സ്കോളേഴ്സ്, എസ്സീഎസ്റ്റി! ഹോസ്റ്റലുകാര്‍ പഠന മികവും മിടുക്കും കൊണ്ട് മിസ്സുമാരുടെ കണ്ണിലുണ്ണികളും കുറുമ്പിന്റെ ആധിക്യം കൊണ്ട് ശത്രുക്കളും ഒക്കെയായി നിറഞ്ഞാടിയപ്പോള്‍ ഡേ സ്കോളേസ് തങ്ങളിലേയ്ക്ക് തന്നെ ചുരുങ്ങി കൂടി. എസ്സീഎസ്റ്റിക്കാര്‍ തങ്ങളെ എന്നോ മറന്ന് കഴിഞ്ഞിരുന്നു; അവരെ ക്ലാസ്സിലുള്ളവരും.
കോളേജ് നടത്തിയ അരപരീക്ഷയ്ക്ക് കുമാരി തോറ്റ് തുന്നം പാടിയിരുന്നു. മിസ്സ് അമ്മിണി കുമാരിയ്ക്ക് പേപ്പര്‍ കൊടൂത്തപ്പോള്‍ വളരെ ശാന്തമായി ഉപദേശിച്ചു. “എന്തിനാ കുട്ട്യേയ് നീ കോളേജില് വരണെ ആ നേരം അമ്മയുടെ കൂടെ പണിയ്ക്ക് പോയി അതിനെ സഹായിച്ചൂടെ?” ഉത്തര കടലാസ്സ് കൊടുത്തപ്പോള്‍ ഗ്രേസ്സമ്മ മിസ്സിന്റെ കയ്യില്‍ നിന്നും ലീനയ്ക്കും കിട്ടി വഴക്ക്; നന്നായി പഠിച്ചില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ്സ് കിട്ടില്ലത്രേ.
തുടര്‍ച്ചയായ ദിവസങ്ങളില്‍ കുമാരി ക്ലാസ്സില്‍ വരാതിരിക്കുന്നത് പനി കാരണമെന്ന് ഷീബ പറയുമ്പോള്‍ അസുഖകരമായ ഒരു സത്യത്തിന്റെ മണം. കുമാരിയുടെ പനികാലങ്ങളില്‍ അടുക്കള ബഞ്ചില്‍ വച്ച് ലീനയ്ക്ക് കിട്ടി കൊണ്ടിരുന്ന ആത്മവിശ്വാസ ഗുളികയുടെ എണ്ണം കൂടി. സര്‍പ്പ ഗന്ധിയ്ക്ക് പൂക്കളിലാതിരുന്ന കാലമായിരുന്നു, ഗാര്‍ഗ്ഗിയും മൈത്രേയിയും എന്നും നിറയെ കോളാമ്പി പൂക്കളുമായി ചിരിച്ചു നിന്നു.
ആത്മവിശ്വാസ ഗുളിക കൊണ്ട് മാത്രം കാര്യങ്ങള്‍ നന്നാകുന്നില്ലെന്ന് കണ്ട് ആ ഞാറാഴ്ച്ച ലീനയും അമ്മയും കുമാരിയുടെ വീട്ടില്‍ ചെന്നു.
“വരരുതായിരുന്നു“ കുമാരിയുടെ ഇടറിയ സ്വരം.
“എന്റെ കൂടെ പണിയ്ക്കു വരുകയാണവള്‍, ഇനി കോളേജിലേയ്ക്കില്ലെന്ന്” പ്രതീക്ഷകള്‍ ബാക്കിയില്ലെന്നവിധം കുമാരിയുടെ അമ്മ.
“കുമാരിയെ എന്തായാലും കോളേജില്‍ വിടണം, രാധ“ ലീനയുടെ അമ്മ നിര്‍ബന്ധിക്കുകയാണ്.
“എങ്ങിനെയെങ്കിലും വിടാമായിരുന്നു, പക്ഷേ ജയിക്കും എന്ന് ഒരു വിശ്വാസം അവള്‍ക്കില്ല.”
അവസാനം ലീനയ്ക്ക് ദിവസവും കൊടുക്കുന്ന ആത്മവിശ്വാസഗുളികള്‍ കുമാരിയ്ക്കും കൊടുക്കാം എന്ന് പറഞ്ഞപ്പോഴാണ് കുമാരിയുടെ അമ്മ സമ്മതിച്ചത്.
പിറ്റേന്ന് മുതല്‍ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ക്കും ലീനയുടെ നോട്ടുകള്‍ക്കുമൊപ്പം സര്‍പ്പഗന്ധി പൂക്കളും കുമാരിയ്ക്ക് കിട്ടിക്കൊണ്ടിരുന്നു. കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം ലീനയുടെ സര്‍പ്പഗന്ധി ചെടി, കുമാരിനാരായണനില്‍ തീയുടെ നിറമുള്ള പൂക്കള്‍ നിറയെ വിരിഞ്ഞിരുന്നു. ഒന്നാം കൊല്ലത്തെ മാര്‍ക്ക് ലിസ്റ്റ് വന്നു എന്ന് ലിഷ വിളിച്ച് പറഞ്ഞപ്പോള്‍ കുമാരിയുടെ മാര്‍ക്കെത്രയായിരിക്കും എന്ന് അറിയാനായിരുന്നു ലീനയ്ക്ക് തിടുക്കം. പിറ്റേന്ന് ആകാംഷയോടെ കോളേജില്‍ ചെന്നപ്പോള്‍ കുമാരിയുടെ സീറ്റ് ഒഴിവായി കിടന്നു. അവള്‍ തോറ്റു പോയോ.. കണ്ണില്‍ കാറ്റ് വീശുന്നു, നെഞ്ചില്‍ ഒരു തിരമാല! പിന്നാലെ വന്ന ഷീബ ഒരു കടലാസ് നീട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
പ്രിയപ്പെട്ട ലീന,
ഞാന്‍ എല്ലാ പേപ്പറിലും ജയിച്ചു. നിന്റെ നോട്ടുകള്‍ക്കും നിന്റെ അമ്മയുടെ ആത്മവിശ്വാസ ഗുളികകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നലെ അമ്മ വാര്‍ക്ക പണിയ്ക്കിടെ വീണു. ഇനി എണീക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ ക്ലാസ്സില്‍ വരുന്നില്ല. അച്ഛന്റെ കൂടെ കൈയാളായി പോകാന്‍ വേറെ ആളില്ല. വീട്ടില്‍ വരരുത് എന്ന് പറയാന്‍ അമ്മ പ്രത്യേകം പറഞ്ഞു. ലീന തന്നിരുന്ന സര്‍പ്പഗന്ധി ചെടി ഞാന്‍ അടുക്കളപുറത്ത് കുഴിച്ചിട്ടിരുന്നു. ഇന്ന് അതിനൊരു പുതിയ ഇല വന്നു.
സ്നേഹത്തോടെ,
കുമാരി.
കുസുമവും കാതറീനും വീര്‍പ്പു മുട്ടലില്ലാതെ മിസ് അമ്മിണിയുടെ ക്ലാസ്സ് ശ്രദ്ധയോടെ കേട്ട് നോട്ടെഴുതാന്‍ തുടങ്ങിയ അന്ന് മുതല്‍ ലീന സെബാസ്ത്യന്റെ മനസ്സില്‍ കുമാരിയുടെ ചിത്രവും നാരായണന്റെ ചിത്രവും തമ്മില്‍ സന്നിവേശിക്കാന്‍ തുടങ്ങി; പഴയ വീട്ടുമുറ്റത്തെ കുമാരിനാരായണനിലെ സര്‍പ്പഗന്ധിപൂവിന് ഇപ്പോഴും തീയുടെ നിറമാണ്.
വര: പരാജിതന്‍
നാരായണന്‍ ഉപരാഷ്ട്രപതിയായി വാര്‍ത്തകളില്‍ വന്നിരുന്ന സമയത്താണ് ലീന സെബാസ്ത്യന്‍ പത്താംക്ലാസ് ജയിച്ചത്. അന്നാളുകളില്‍ ലീനയുടെ വീട്ടിലെ ഊണുമേശ ചര്‍ച്ചകളില്‍ സ്ഥിരം കടന്നുവരാറുള്ള പേരായിരുന്നു കെ.ആര്‍. നാരായണന്‍. മുതിര്‍ന്നവരുടെ ചര്‍ച്ചകളില്‍ കേട്ട് കേട്ട് ലീനയ്ക്ക് ആ പേരിനോട് ഒരിഷ്ടം തോന്നി. ചേച്ചി വെള്ളായണിപച്ചയിലെ കാട്ടില്‍ നിന്നും കൊണ്ട് വന്ന് കൊടുത്ത സര്‍പ്പഗന്ധി ചെടി പൂത്തപ്പോള്‍ ലീന അതിനെ നാരായണന്‍ എന്ന് വിളിച്ചു; തീയുടെ നിറമായിരുന്നു അതിന്റെ പൂക്കള്‍ക്ക്. ലീനയുടെ അന്ധവിശ്വാസ ശേഖരത്തിലെ ആത്മവിശ്വാസവും തീയുടെ നിറമുള്ള പൂക്കളായിരുന്നു.
കുഞ്ഞു കുഞ്ഞു അന്ധവിശ്വാസങ്ങള്‍ ഉപാധികളോ കാരണങ്ങളോ കൂടാതെ തന്നെ ലീനയുടെ കൊച്ച് മനസ്സിന്റെ ഭാഗമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്ക് ചാണകത്തില്‍ ചവിട്ടിയാല്‍ അടി കിട്ടുമെന്നും പരിഹാരമായി പൊട്ടിച്ചെടിയുടെ ഇല മുടിയില്‍ ചൂടണമെന്നുമുള്ള വിശ്വാസത്തിന്‍ പുറത്ത് അടി പൂര്‍ണമായും ഒഴിവാക്കാന്‍ എന്നും പൊട്ടിച്ചെടിയുടെ ഇല തുളസി കതിരു പോലെ ലീന മുടിപിന്നലുകള്‍ക്കിടയില്‍ തിരുകി. വെളുത്ത അംബാസിഡര്‍ കാറിനൊപ്പം കാക്കയെ കണ്ടാല്‍ അപ്പം കിട്ടുമെന്ന ധാരണയില്‍ കാറിനൊപ്പം കാക്കയെ കണ്ടില്ലെങ്കില്‍ അവള്‍ ഖിന്നയായി. ഒരു മൈനയെ കാണുന്നത് സങ്കടം വരുത്തുമെന്നതിനാല്‍ പ്രതീക്ഷകളുടെ കത്ത് കൊണ്ട് വരുന്ന രണ്ടാം മൈനയെ കാണുന്നത് വരെ ഒരു സങ്കടകാലത്തെ തന്റെ പുറകിലവള്‍ പ്രതിക്ഷിച്ചു. വെള്ള വളകളിട്ട് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടുമെന്നതിനും, നീല ഉടുപ്പിടുന്ന ദിവസം വഴക്കു കിട്ടുമെന്നതിനും അവള്‍ അനുഭവസ്ഥയായിരുന്നു. വീടിനു പുറക് വശത്തെ പുഷ്കരമൂലത്തില്‍ വെള്ള പൂക്കളുണ്ടാവുന്ന ദിവസം ഒരു മരണം നടക്കുമെന്നതും തീയുടെ നിറമുള്ള പൂക്കള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നതും അത്തരത്തില്‍ വര്‍ത്തമാന സംഭവങ്ങളില്‍ നിന്ന് ലീന മനസ്സിലേയ്ക്ക് നടന്ന് കയറിയ അന്ധവിശ്വാസങ്ങളാണ്.
പ്രശസ്തമായ കോളേജിലെ രണ്ടാം ദിവസം റാഗിംഗ് സമയത്താണ് ലീന കുമാരിയെ ആദ്യമായി ശ്രദ്ധിച്ചത്.
“എന്താടോ തന്റെ പേര്?“ സംഘത്തലവിയാണ്.
“കുമാരി“
“കുമാരനാശാന്‍ തന്റെ ആരാണ്? “
“ആരുമല്ല“
ആ ഉത്തരം അവര്‍ക്ക് രസിച്ചില്ല. അവര്‍ അവളെ ആകെ ഉഴിഞ്ഞു നോക്കി
“എത്ര മാര്‍ക്കുണ്ടായിരുന്നു“
“നാനൂറ്റി അറുപത്തഞ്ച്“ ആത്മവിശ്വാസത്തോടെ ഒരു മറുപടി.
“ഹ ഹ “ കൂട്ടത്തിന്റെ പരിഹാസ ചിരികള്‍!
“എസ്സിഎസ്റ്റി ആണല്ലേ! എന്തായാലും നീയൊന്നും ജയിക്കാന്‍ പോകുന്നില്ല. പിന്നെ വെറുതെ എന്തിനാ ഒരു സീറ്റ് കളയുന്നത്.“
“എന്താടോ ഇവിടെ ഒരു വല്ലാത്ത മണം?“ ഒരാള്‍ക്ക് മുനയുള്ള സംശയം
“ കുളിക്കാത്ത ജാതി“ പിറുപിറുക്കലോടെ കടന്ന് പോകുകയാണവര്‍
തലകുനിച്ചിരിക്കുന്ന ലീനയുടെ കണ്ണില്‍പ്പെടുന്ന കുമാരിയുടെ പുറഭാഗം അപ്പോഴും ഈറന്‍ മുടിയിലെ വെള്ളം വീണ് നനഞ്ഞ് കിടന്നിരുന്നു!! കുമാരി പതുക്കെ ബെഞ്ചിലേയ്ക് താഴുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ ബലൂണില്‍ ചെറുതല്ലാത്ത തുള വീണിരുന്നു. ലീനയാകട്ടെ എസ്സീഎസ്റ്റി എന്ന വാക്കിനെ മെരുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേട്ടീട്ടുണ്ട് ആ വാക്ക്, പക്ഷേ അതിന്റെ അര്‍ത്ഥം ആലോചിക്കുമ്പോള്‍ കനമുള്ള എന്തോ ഒന്ന് മാത്രം ചിന്തയില്‍ പൊങ്ങി പൊങ്ങി നടക്കുന്നു. ലീനയ്ക്ക് ചില സമയങ്ങള്‍ ഉണ്ടാകുന്നതാണിത്. ചില വാക്കുകള്‍ മനസ്സില്‍ വരുമ്പോള്‍ കനമുള്ള എന്തോ ഒന്ന് എന്ന പ്രതിതി. അവയാകട്ടെ പൊങ്ങി നടക്കുകയും ചെയ്യും! സ്കൂള്‍ ക്ലാസ്സിലേയ്ക്ക് തിരിച്ചു ചെന്ന് എസ്സീഎസ്റ്റി എന്ന് വാക്ക് പെറുക്കിയെടുക്കാന്‍ ലീന ഒരു ശ്രമം നടത്തി,പക്ഷേ അവിടെ വേദോപദേശക്കാരും സന്മാര്‍ഗക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. കത്തോലിക്കക്കാരെല്ലം വേദപാഠം പഠിച്ചപ്പോള്‍ ബാക്കി എല്ലാവരും സന്മാര്‍ഗ്ഗം പഠിച്ചു.വേദോപദേശത്തേക്കാള്‍ സന്മാര്‍ഗ്ഗ കഥകളായിരുന്നു ലീനയ്ക്കിഷ്ടം.
എം.ബി.ബി.എസ്. നും എഞ്ചിനീയറിംഗിനുമുള്ള കോച്ചിംഗ് സെന്റര്‍ കോളേജിന്റെ അടുത്തായിരുന്നതിന്നാല്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ റാങ്ക്‌കാര്‍ പഠിക്കാന്‍ എത്തിയിരുന്ന കോളേജ് ആയിരുന്നു അത്.വീടിനേറ്റവും അടുത്തുള്ള ആ കോളേജില്‍ തന്നെ മകള്‍ പഠിക്കണമെന്ന് ലീനയുടെ അമ്മയ്ക്കൊരു ആശയാണ്, ആണ്‍കുട്ടികള്‍ ഉള്ള കോളേജിലൊന്നും നല്ല കുടുംബത്തിലെ കുട്ടികളെ വിട്ട് കൂടാ എന്ന് ലീനയുടെ അപ്പന്‍ സെബാസ്ത്യനു വാശിയും. ആ ആശയ്ക്കും വാശിയ്ക്കും മുകളില്‍ ലീനയ്ക്കൊരു വീറോ ശബ്ദമോ അന്നില്ലായിരുന്നു.
“അഞ്ഞൂറ്റി മുപ്പത് മാര്‍ക്കല്ലേയുള്ളൂ മോള്‍ക്ക്. ജെനറല്‍ മെറിറ്റില്‍ കിട്ടാന്‍ ബുദ്ധിമുട്ടാവും, കാത്തലിക് കോട്ടയില്‍ ഒന്ന് ശ്രമിച്ച് നോക്ക് “ പ്രവേശനാപേക്ഷ വാങ്ങി വയ്ക്കുന്ന കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ വിക്ടോറിയ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ലീനയുടെ അമ്മ ഉണ്ണീശോയുടെ നൊവേന ചൊല്ലി, ഒരു മെഴുകുതിരിക്കാല്‍ നേര്‍ച്ച നേര്‍ന്നു. കുമാരിയുടേയും വീടിന് ഏറ്റവും അടുത്തുള്ള കോളേജും അത് തന്നെയായിരുന്നു. അവിടെ പ്രവേശനം കിട്ടിയില്ലെങ്കില്‍ കുമാരി തന്റെ കൂടെ വാര്‍ക്ക പണിയ്ക്ക് വരുന്നതാണ് നല്ലതെന്ന് കുമാരിയുടെ അമ്മ വിശ്വസിച്ചു. കുമാരി അടുത്ത കാവില്‍ ഒരു കോഴി നേര്‍ച്ച നേര്‍ന്നു.നേര്‍ച്ചകള്‍ ചിലപ്പോഴെങ്കിലും ഫലിച്ചിരുന്നു! അറനൂറില്‍ അഞ്ഞൂറ്റി മുപ്പത് മാര്‍ക്ക് കിട്ടി, തന്റെ സ്കൂളില്‍ ഒന്നാമതായ ലീന സെബാസ്ത്യന്‍ സമുദായ സംവരണത്തിലും നാനൂറ്റി അറുപത്തഞ്ച് മാര്‍ക്ക് കിട്ടി അവരുടെ പഞ്ചായത്തിലെ സംവരണ വിഭാഗത്തിലെ അവാര്‍ഡ് കരസ്ഥമാക്കിയ കുമാരി ജാതി സംവരണത്തിലും സെക്കന്റ് ഗ്രൂപ്പില്‍ പ്രവേശനം നേടി.
വീട്ടിലെത്തി ബാഗ് കട്ടിലേയ്ക്ക് വലിച്ചൊരു ഏറും കൊടുത്ത് മുഖവും വീര്‍പ്പിച്ച് അടുക്കളയിലെ ബെഞ്ചില്‍ പോയിരുന്നപ്പോള്‍ ലീനയെ അമ്മ കളിയാക്കി.
“ഇന്നെന്താ മുഖം വട്ടേപ്പം വീര്‍പ്പിച്ചാണല്ലോ. എങ്കില്‍ ചായക്ക് പലഹാരം അതു തന്നെ ആയിക്കോട്ടെ.“
ലീന റാഗിംഗിങ്ങിന്റെ സങ്കടം അടുക്കള ബെഞ്ചില്‍ പെയ്തൊഴിഞ്ഞു. അടുക്കളയിലെ പരിഭവമഴ സ്ഥിരമുള്ളതാണ്. മഴതോര്‍ച്ചയായി അമ്മ പകരം വയ്ക്കുന്ന വാക്കുകളെ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ എന്ന് ചേച്ചി പരിഹസിച്ചു. ആത്മാവിശ്വാസ ഗുളിക രണ്ട്മൂന്നെണ്ണം കിട്ടിയപ്പോള്‍ പിന്നെ ലീനയുടെ മനസ്സീല്‍ ബാക്കിയായത് എസ്സീഎസ്റ്റി എന്ന വാക്ക്.

അന്നത്തെ തോട്ടം നനയ്ക്കിടെ മുറ്റത്തെ സര്‍പ്പഗന്ധിയെ ലീന പിന്നേയും മാമോദീസ മുക്കി.
“പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ സര്‍പ്പഗന്ധിയെന്ന കുമാരിനാരായണനെ ഞാന്‍ മാമോദീസ മുക്കുന്നു.“ പൂചെരികയിലെ വെള്ളം പൂക്കള്‍ക്ക് മേലെ വീണപ്പോള്‍ അടുത്ത് നിന്നിരുന്ന കോളാമ്പി പൂക്കള്‍, ഗാര്‍ഗിയും മൈത്രേയിയും തലതൊട്ടമ്മമാരായി. സ്കൂള്‍ ദിവസങ്ങളിലൊന്നില്‍ ഒരു പദ്യക്ലാസ്സില്‍ നിന്നും ലീനയുടെ കൈപിടിച്ച് ഇറങ്ങി വന്നവരായിരുന്നു ഗാര്‍ഗിയും മൈത്രേയിയും.
“ഇനി എന്നും കുമാരിയുടെ അടുത്ത് തന്നെ ഇരിക്കണം” ലീന മനസ്സിലുറപ്പിച്ചു
ക്ലാസ്സ് തുടങ്ങി മൂന്നാം ദിവസം ക്ലാസ്സ് ടീച്ചര്‍ മിസ്സ് ശാന്ത എല്ലാവര്‍ക്കും പേരിന്റെ ആദ്യക്ഷര ക്രമത്തിലുള്ള റോള്‍ നമ്പര്‍ തന്നതിനുശേഷം ക്ലാസ്സ് ടീച്ചര്‍ എന്ന നിലയിലുള്ള തന്റെ നയം ഇങ്ങനെ പ്രഖ്യാപിച്ചു.
“ഇനി മുതല്‍ എല്ലാ കാര്യത്തിനും റോള്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. എല്ലാവരും റോള്‍ നമ്പര്‍ പ്രകാരം ഇരിക്കുക. ഇരിക്കുന്ന ബെഞ്ച് എല്ലാ ദിവസവും റോട്ടേഷന്‍ അനുസരിച്ച് മാറണം. ഒരു നിരയില്‍ ഇരിക്കുന്നവര്‍ ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിനൊരു ലീഡര്‍. ക്ലാസ്സ് ലീഡറേയും ഗ്രൂപ്പ് ലീഡറേയും എല്ലാ മാസവും തിരഞ്ഞെടുക്കണം.ക്ലാസ്സില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും പ്രത്യേക ഗ്രൂപ്പുകളും ഉണ്ടാവരുത്.“
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ലീന ലക്ഷ്മിയുടേയും ലിഷയുടേയും ബെഞ്ചിലായി. കുമാരി തൊട്ടപ്പുറത്തെ ബഞ്ചില്‍ കുസുമത്തിന്റേയും കാതറീന്റേയും ഇടയിലിരുന്ന് വീര്‍പ്പു മുട്ടി. കുമാരിയുടെ മുടിയിലെ എണ്ണ പറ്റാതെ ഇരുന്നു നോട്ടെഴുതാന്‍ കുസുമവും കാതറിനും വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. മലയാള അക്ഷരമാല ക്രമത്തില്‍ ഇരുത്തിയിരുന്നെങ്കില്‍ കുമാരിയില്‍ നിന്നും താന്‍ ഏറെ ദൂരെ ആയി പോയേനെ എന്ന ചിന്തയില്‍ ലീന ഇംഗ്ലീഷ് അക്ഷരമാലയെ സ്നേഹിക്കാന്‍ തുടങ്ങി.
ഇന്റര്‍വെല്‍ സമയങ്ങളില്‍ കുമാരിയോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ലീന ശ്രമിച്ചപ്പോള്‍ കുമാരി കഴിയുന്നതും അവളെ പോലെ തന്നെ സംവരണക്കാരിയായ ഷീബയുമായി കൂട്ടുകൂടാന്‍ ഇഷ്ടപ്പെട്ടു. ഡേ സ്കോളറായ ലീന കൊണ്ട് വന്നിരുന്ന ചപ്പാത്തിയിലും വറുത്തിറച്ചിയിലും ഹോസ്റ്റല്‍വാസികള്‍ കൈ വച്ചപ്പോള്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ സ്നേഹത്തോടെ അതില്‍ നിന്നൊരു ചപ്പാത്തി കുമാരിയ്ക്ക് കൊടുക്കണം എന്ന് ലീന മോഹിച്ചു. പക്ഷേ ഭക്ഷണ സമയത്ത് കുമാരിയും ഷീബയും തേര്‍ഡ് ഗ്രൂപ്പിലുള്ള അവരുടെ കൂട്ടുകാരുടെ കൂടെ പോയിരുന്നു കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചോറുപാത്രം കഴുകാനെടുക്കുമ്പോള്‍ ഒരു ചപ്പാത്തിയും മൂന്ന് നാല് കഷ്ണം വറുത്തിറച്ചിയും എന്നും ബാക്കി കിടന്നത് ലീനയുടെ അമ്മയെ അസ്വസ്ഥയാക്കി.
ആര്‍ട്ട്‌സ് സെക്രട്ടറിയായി മത്സരിച്ച അരുണ ചേച്ചി പ്രചാരണ മത്സരങ്ങളില്‍ കൈയ്യടി നേടിയിരുന്നത് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ താറാവ് നടത്തം അനുകരിച്ചായിരുന്നു. പലരേയും അനുകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപരാഷ്ട്രപതി കെ.ആര്‍. നാരായണനെ അനുകരിക്കമോ എന്നതായിരുന്നു ലീനയുടെ ചോദ്യം. അടുത്ത തവണ തീര്‍ച്ചയായും അനുകരിക്കാം എന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറങ്ങിയ അരുണ ചേച്ചി ലീനയെ സ്വകാര്യമായീ വീളിച്ച് പറഞ്ഞു. “അനുകരിക്കാന്‍ പറ്റിയ വൈകൃതങ്ങള്‍ നാരായണനുള്ളതായി ഞാന്‍ ശ്രദ്ധിച്ചീട്ടില്ല. അതുകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കുട്ടി എന്തായാലും എനിക്ക് തന്നെ വോട്ട് ചെയ്യണം”. കുമാരി നടക്കുന്നത് പോലെയായിരിക്കും നാരായണന്‍ നടക്കുക എന്ന് ലീന സങ്കല്‍പ്പിച്ച് നോക്കി. മനസ്സില്‍ തെളിഞ്ഞ കുമാരി-നാരായണന്‍ ചിത്രത്തില്‍ കുമാരിയുടെ ചാര നിറമുള്ള പോളിയെസ്റ്റര്‍ പാവാടയുടെ അരികുകള്‍ വേറിട്ട് നിന്നു. ഭൂമി അറിയാതെ, ചുമരിനരികു പറ്റി നടന്നിരുന്ന കുമാരിയെ അനുകരിക്കാന്‍ ലീനയ്ക്കും കഴിഞ്ഞില്ല.
കോളേജില്‍ വൈവിധ്യം നിറഞ്ഞ ചുരിദാറുകള്‍ക്കിടയില്‍ കുമാരിയുടേയും ഷീബയുടേയും നീളന്‍ പാവാടകള്‍ ഒറ്റപ്പെട്ട് നീന്നു. വല്ലപ്പോഴും ഒരു മാറ്റത്തിനായും, കുമാരിയോട് കൂട്ടുകൂടാനൂം ലീന മുഴുവന്‍ പാവാടകളില്‍ വന്നപ്പോള്‍ “നഗരത്തിന്റെ കാപട്യമേ നിനക്ക് ഗ്രാമീണതയുടെ വച്ച്‌കെട്ട് ചേരില്ല“ എന്ന് സാജിത.
ഇംഗ്ലീഷ് ക്ലാസില്‍ ലീന വരുത്തിയ ചെറിയ വ്യാകരണ പിശകുകള്‍ക്ക് മിസ്സ് ശോഭ മലയാളം മീഡിയത്തിനെ മൊത്തം പരിഹസിച്ചതും, സൂവോളജി റെക്കോര്‍ഡില്‍ വര മോശമായതിനു മിക്ക താളുകളിലും ഒപ്പിനു പകരം ടിക് കിട്ടിയതും ലീനയുടെ ആത്മവിശ്വാസ ബലൂണിലും തുളകള്‍ വീഴ്ത്തിയിരുന്നു. പക്ഷേ അടുക്കളബെഞ്ചില്‍ വച്ച് പതിവായി കിട്ടിയിരുന്ന ആത്മവിശ്വാസഗുളിക കഴിക്കുന്നതോടെ ആ തുളകളെല്ലാം അടഞ്ഞു പോന്നു. കുമാരി വരച്ചിരുന്ന പടങ്ങള്‍ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നീട്ടും ഭാഗങ്ങള്‍ അവ്യക്തമാണ് എന്ന കാരണത്താല്‍ അവള്‍ക്കും കിട്ടിയത് അധികവും ടിക്കുകളായിരുന്നു.
ആദ്യത്തെ ടേം പരീക്ഷയ്ക്കു മുന്‍പ് തന്നെ നിര ഗ്രൂപ്പുകളെ കൂടാതെ ക്ലാസ്സില്‍ മൂന്ന് പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടായി; ഹോസ്റ്റലേഴ്സ്, ഡേ സ്കോളേഴ്സ്, എസ്സീഎസ്റ്റി! ഹോസ്റ്റലുകാര്‍ പഠന മികവും മിടുക്കും കൊണ്ട് മിസ്സുമാരുടെ കണ്ണിലുണ്ണികളും കുറുമ്പിന്റെ ആധിക്യം കൊണ്ട് ശത്രുക്കളും ഒക്കെയായി നിറഞ്ഞാടിയപ്പോള്‍ ഡേ സ്കോളേസ് തങ്ങളിലേയ്ക്ക് തന്നെ ചുരുങ്ങി കൂടി. എസ്സീഎസ്റ്റിക്കാര്‍ തങ്ങളെ എന്നോ മറന്ന് കഴിഞ്ഞിരുന്നു; അവരെ ക്ലാസ്സിലുള്ളവരും.
കോളേജ് നടത്തിയ അരപരീക്ഷയ്ക്ക് കുമാരി തോറ്റ് തുന്നം പാടിയിരുന്നു. മിസ്സ് അമ്മിണി കുമാരിയ്ക്ക് പേപ്പര്‍ കൊടൂത്തപ്പോള്‍ വളരെ ശാന്തമായി ഉപദേശിച്ചു. “എന്തിനാ കുട്ട്യേയ് നീ കോളേജില് വരണെ ആ നേരം അമ്മയുടെ കൂടെ പണിയ്ക്ക് പോയി അതിനെ സഹായിച്ചൂടെ?” ഉത്തര കടലാസ്സ് കൊടുത്തപ്പോള്‍ ഗ്രേസ്സമ്മ മിസ്സിന്റെ കയ്യില്‍ നിന്നും ലീനയ്ക്കും കിട്ടി വഴക്ക്; നന്നായി പഠിച്ചില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ്സ് കിട്ടില്ലത്രേ.
തുടര്‍ച്ചയായ ദിവസങ്ങളില്‍ കുമാരി ക്ലാസ്സില്‍ വരാതിരിക്കുന്നത് പനി കാരണമെന്ന് ഷീബ പറയുമ്പോള്‍ അസുഖകരമായ ഒരു സത്യത്തിന്റെ മണം. കുമാരിയുടെ പനികാലങ്ങളില്‍ അടുക്കള ബഞ്ചില്‍ വച്ച് ലീനയ്ക്ക് കിട്ടി കൊണ്ടിരുന്ന ആത്മവിശ്വാസ ഗുളികയുടെ എണ്ണം കൂടി. സര്‍പ്പ ഗന്ധിയ്ക്ക് പൂക്കളിലാതിരുന്ന കാലമായിരുന്നു, ഗാര്‍ഗ്ഗിയും മൈത്രേയിയും എന്നും നിറയെ കോളാമ്പി പൂക്കളുമായി ചിരിച്ചു നിന്നു.
ആത്മവിശ്വാസ ഗുളിക കൊണ്ട് മാത്രം കാര്യങ്ങള്‍ നന്നാകുന്നില്ലെന്ന് കണ്ട് ആ ഞാറാഴ്ച്ച ലീനയും അമ്മയും കുമാരിയുടെ വീട്ടില്‍ ചെന്നു.
“വരരുതായിരുന്നു“ കുമാരിയുടെ ഇടറിയ സ്വരം.
“എന്റെ കൂടെ പണിയ്ക്കു വരുകയാണവള്‍, ഇനി കോളേജിലേയ്ക്കില്ലെന്ന്” പ്രതീക്ഷകള്‍ ബാക്കിയില്ലെന്നവിധം കുമാരിയുടെ അമ്മ.
“കുമാരിയെ എന്തായാലും കോളേജില്‍ വിടണം, രാധ“ ലീനയുടെ അമ്മ നിര്‍ബന്ധിക്കുകയാണ്.
“എങ്ങിനെയെങ്കിലും വിടാമായിരുന്നു, പക്ഷേ ജയിക്കും എന്ന് ഒരു വിശ്വാസം അവള്‍ക്കില്ല.”
അവസാനം ലീനയ്ക്ക് ദിവസവും കൊടുക്കുന്ന ആത്മവിശ്വാസഗുളികള്‍ കുമാരിയ്ക്കും കൊടുക്കാം എന്ന് പറഞ്ഞപ്പോഴാണ് കുമാരിയുടെ അമ്മ സമ്മതിച്ചത്.
പിറ്റേന്ന് മുതല്‍ ആത്മവിശ്വാസത്തിന്റെ ഗുളികകള്‍ക്കും ലീനയുടെ നോട്ടുകള്‍ക്കുമൊപ്പം സര്‍പ്പഗന്ധി പൂക്കളും കുമാരിയ്ക്ക് കിട്ടിക്കൊണ്ടിരുന്നു. കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം ലീനയുടെ സര്‍പ്പഗന്ധി ചെടി, കുമാരിനാരായണനില്‍ തീയുടെ നിറമുള്ള പൂക്കള്‍ നിറയെ വിരിഞ്ഞിരുന്നു. ഒന്നാം കൊല്ലത്തെ മാര്‍ക്ക് ലിസ്റ്റ് വന്നു എന്ന് ലിഷ വിളിച്ച് പറഞ്ഞപ്പോള്‍ കുമാരിയുടെ മാര്‍ക്കെത്രയായിരിക്കും എന്ന് അറിയാനായിരുന്നു ലീനയ്ക്ക് തിടുക്കം. പിറ്റേന്ന് ആകാംഷയോടെ കോളേജില്‍ ചെന്നപ്പോള്‍ കുമാരിയുടെ സീറ്റ് ഒഴിവായി കിടന്നു. അവള്‍ തോറ്റു പോയോ.. കണ്ണില്‍ കാറ്റ് വീശുന്നു, നെഞ്ചില്‍ ഒരു തിരമാല! പിന്നാലെ വന്ന ഷീബ ഒരു കടലാസ് നീട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
പ്രിയപ്പെട്ട ലീന,
ഞാന്‍ എല്ലാ പേപ്പറിലും ജയിച്ചു. നിന്റെ നോട്ടുകള്‍ക്കും നിന്റെ അമ്മയുടെ ആത്മവിശ്വാസ ഗുളികകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നലെ അമ്മ വാര്‍ക്ക പണിയ്ക്കിടെ വീണു. ഇനി എണീക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ ക്ലാസ്സില്‍ വരുന്നില്ല. അച്ഛന്റെ കൂടെ കൈയാളായി പോകാന്‍ വേറെ ആളില്ല. വീട്ടില്‍ വരരുത് എന്ന് പറയാന്‍ അമ്മ പ്രത്യേകം പറഞ്ഞു. ലീന തന്നിരുന്ന സര്‍പ്പഗന്ധി ചെടി ഞാന്‍ അടുക്കളപുറത്ത് കുഴിച്ചിട്ടിരുന്നു. ഇന്ന് അതിനൊരു പുതിയ ഇല വന്നു.
സ്നേഹത്തോടെ,
കുമാരി.
കുസുമവും കാതറീനും വീര്‍പ്പു മുട്ടലില്ലാതെ മിസ് അമ്മിണിയുടെ ക്ലാസ്സ് ശ്രദ്ധയോടെ കേട്ട് നോട്ടെഴുതാന്‍ തുടങ്ങിയ അന്ന് മുതല്‍ ലീന സെബാസ്ത്യന്റെ മനസ്സില്‍ കുമാരിയുടെ ചിത്രവും നാരായണന്റെ ചിത്രവും തമ്മില്‍ സന്നിവേശിക്കാന്‍ തുടങ്ങി; പഴയ വീട്ടുമുറ്റത്തെ കുമാരിനാരായണനിലെ സര്‍പ്പഗന്ധിപൂവിന് ഇപ്പോഴും തീയുടെ നിറമാണ്.
വര: പരാജിതന്‍
Monday, July 02, 2007
സല്‍മയും അമീറയും വന്ന വഴി
ശൈത്യകാലത്തെ മുന്തിരിവള്ളികള്‍ എന്ന പോസ്റ്റിനെ കുറിച്ച്.
ചിലനേരത്ത് പറഞ്ഞ പോലെ കുറേയധികം ആള്‍ക്കാര്‍ക്ക് കേട്ട് കേട്ട് ബോറടിച്ചതാണ് പാലസ്തീന്‍ പ്രശ്നം. എന്നീട്ടും വിമതന്‍ പറഞ്ഞ പോലെ പാലസ്തീനിനെ ഇനിയും മനസ്സിലാക്കാന്‍ പറ്റാത്തവരാണധികവും. ഇസ്രായേലില്‍ ജീവിക്കുന്ന എനിക്ക് ഇടങ്ങള്‍ പറഞ്ഞതാണ് അനുഭവപ്പെടാറ്. കണ്ണ് എത്ര ഇറുക്കി അടച്ചാലും ഈ വെളിച്ചം തുളഞ്ഞ് കയറും. കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കത്യൂഷ വീണു എന്ന് കേള്‍ട്ടപ്പോള്‍, പാലസ്തീനിലേയ്ക്ക് പിന്നേയും പട്ടാളക്കാര്‍ പോകുന്നു എന്ന് വായിക്കുമ്പോള്‍ ഒക്കെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ എന്നപോലെ ഈ വെളിച്ചം വരും. എന്നിട്ടും ഒരുപാട് കാലം എഴുതാതിരിക്കാന്‍ ശ്രമിച്ച് നോക്കിയതാണ് ഇക്കഥ. രേഷ്മയും മെലോഡിയോസും, ഷീബയും പറഞ്ഞ പോലെ ഞാനും വല്ലാതെ പേടിച്ചിരുന്നു സല്‍മയുടെ കണ്ണിലെ തിളക്കത്തെ. വായനക്കാരിയുടെ ചിന്ത പോലെ അത് പുറംലോകത്തിന്റെ വ്യഗ്രത മാത്രമാണെന്ന് വിചാരിക്കാന്‍ ശ്രമിച്ചീട്ട് ഞാന്‍ പരാജപ്പെട്ടിരുന്നു. ഞാന്‍ ഇസ്രായേലില്‍ വരുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് നത്യന്യായിലെ ഹോട്ടലില്‍ ഒരു ചാവേര്‍ ആക്രമണമുണ്ടായത്. ടെല്‍അവീവില്‍ നിന്ന് ഹൈഫയിലേയ്ക്കുള്ള വഴിയില്‍ നത്യാന്യാ ക്രോസ്സ് ചെയ്യുമ്പോള്‍ അന്ന് ഹൃദയം എങ്ങനെ വിറച്ചിരുന്നുവോ അതേ തോതില്‍ തന്നെ ഇന്നും ആ വഴി കടന്നു പോകുമ്പോള്‍ പടപടപ്പാണ്.
എന്നീട്ടും പരാജിതന്റെ മയിലിനെയെ കണ്ടപ്പോള്‍ എനിക്ക് സല്‍മയെ പറ്റി എഴുതാതിരിക്കാനായില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലെയാണ് ഞാന്‍ സല്‍മയെ പറ്റി എഴുതി വച്ചത്. എഴുതി കഴിഞ്ഞപ്പോള്‍ തോന്നി സല്‍മയെ മാത്രം പറഞ്ഞാല്‍ അവളെ കണ്ട അന്ന് തന്നെ എന്റെ കൂട്ടുകാരിയ്ക്കുണ്ടായ അനുഭവം കൂടെ പറഞ്ഞില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഒരു വഞ്ചന ആവുമെന്ന്. കൂട്ടുകാരിയെ കുറിച്ച് ഓര്‍മ്മ കുറിപ്പായി എഴുതാന്‍ ആകുമായിരുന്നില്ല. അങ്ങനെയാണ് റഷീദ് പറഞ്ഞ പോലെ യാത്രയുടെ വിത്ത് ഉള്ളില്‍ വിണു മുളച്ച ഈ കുറിപ്പ് കഥ എന്ന മാധ്യമത്തിലൂടെ പരീക്ഷിക്കാം എന്ന് വിചാരിച്ചത്. കുറച്ച് പേരെ ബോറടിപ്പിച്ചെങ്കിലും വായിച്ച പലര്‍ക്കും ഇഷ്ടമായി എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷം. മയില്‍ വഴി വന്ന ഈ കഥയെ മയിലിനു തന്നെ സമര്‍പ്പിക്കുന്നു.
പേരുകളുടെ ജനനം
മൂര്‍ത്തിടെയും കണ്ണുസേട്ടന്റേയും കമന്റുകള്‍ കണ്ട് ഒത്തിരി സന്തോഷമായി. ബ്ലോഗില്‍ ഗൌരവമായ വായന നടക്കുമോ എന്നൊക്കെയുള്ള സംശയം പാടെ മാറി. മൂര്‍ത്തിടെ ബ്ലോഗറല്ലാത്ത സുഹൃത്തിന് ഒത്തിരി നന്ദി. സുഹൃത്തിന്റെ വായന ഏറെ കുറെ ശരിയാണ്. അമീറ സുരക്ഷിത സാഹചര്യത്തില്‍ മാത്രം പാലസ്തീനിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. അത് അമീറയെ അവതരിപ്പിക്കുമ്പോഴെ പറയുന്നുണ്ട്. (വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം..... സൌകര്യവും സുരക്ഷിതത്വവും കിട്ടിയാല്‍ പലതും മറക്കാം എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ അമീറ) മനസ്ഥൈര്യം ഇല്ലാത്ത അവളെ ഒരു ജര്‍മ്മന്‍കാരിയാക്കിയപ്പോള്‍ ബ്രിഗിറ്റ് എന്നൊക്കെയുള്ള ജര്‍മ്മന്‍ പേരുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ തിരിച്ച് കയറാത്ത പ്രകൃതക്കാരായിരുന്നു. സുഹൃത്ത് പറഞ്ഞപോലെ അമീറ ഹീബ്രുവിലും അറബിയിലും ഒരു പോലെ പോപ്പുലറായ പേരാണ്. അറബ് കൃസ്ത്യന്‍സ് ആണ് ഈ പേര് അധികവും ഉപയോഗിക്കുക. എനിക്ക് കുറച്ചധികം സോഫ്റ്റ് കോര്‍ണര്‍ ഉള്ള ഒരു ജനതയാണ് ഇവിടുത്തെ അറബ് കൃസ്ത്യന്‍സ്. അവരുടെ യാതനകള്‍ പുറം ലോകം അധികം അറിഞ്ഞീട്ടില്ല. ഇവിടുത്തെ പല പ്രശ്നങ്ങളീലും അവരുടെ മനസ്സ് വല്ലാതെ ചാഞ്ചാടുന്നത് കാണാറുണ്ട്. കഴിഞ്ഞ ലബനോന്‍ യുദ്ധത്തിലും അതുണ്ടായി. അമീറ എന്ന പേരിനര്‍ത്ഥം രാജകുമാരി, നേതാവ് എന്നൊക്കെയാണ്. സല്‍മ അറബ് ഒറിജിന്‍ മാത്രമുള്ള പേരാണ് (ഓള്‍ഡ് ജെര്‍മനും ഉണ്ട് എന്ന് ഇപ്പോള്‍ കണ്ടു). യഥാര്‍ത്ഥ പാലസ്തീനി. അര്‍ത്ഥം കണ്ണൂസേട്ടന്‍ പറഞ്ഞതൊക്കെ തന്നെ. Ambitious എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കൊടുത്തത്. ഇനി ഒരാള്‍ കൂടെ ഉണ്ട് യാക്കൂബ്. സല്‍മയുടെ സുഹൃത്ത്. യാക്കോവ് എന്ന് ഹീബ്രുവിലും യാക്കൂബ് എന്ന് അറബിയിലും, ജേക്കബ് എന്ന് ഇംഗ്ലീഷിലും ഉള്ള പേര്. പേരിനര്‍ത്ഥം തന്ത്രത്തില്‍ ചതി അകറ്റുന്നവന്‍ എന്നാണ്. സല്‍മയെ ചതികളില്‍ നിന്നും രക്ഷിക്കാനാണ് യാക്കൂബ്. (ആ പേര്‍ പക്ഷേ മനസ്സില്‍ വീണത് നാട്ടിലെ പഴയൊരു വിപ്ലവകാരിയുടെ ഭര്‍ത്താവിന്റെ പേരിന്റെ ഓര്‍മ്മയില്‍ നിന്നായിരുന്നു) എന്റെ മറ്റൊരു സ്വപ്നം ആണ്, ജൂതരുടെ പുതുതലമുറ തന്നെ പാലസ്തീനികളെ സഹായിക്കാന്‍ തയ്യാറാവുക. അതിന്റെ ചില ലക്ഷണങ്ങള്‍ ഞാന്‍ കണ്ടതിനെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. (പാലസ്തീന്‍ പ്രശ്നത്തെ കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കേണ്ടതാണ് രാജീവ് ചേലനാട്ട് ചെയ്ത ആ തര്‍ജ്ജമ). കുറച്ച് കടല്‍ കിഴവന്മാര്‍ മാറിയാല്‍ എനിക്ക് പ്രതീക്ഷയുണ്ട്. പാലസ്തീനികളെ കൂടെ ഒലിവ് പറിക്കാനൊക്കെ പോയി സഹായിക്കുന്ന ജൂത സന്നദ്ധ സംഘത്തിലെ ആളുകളെ ഞാന്‍ കണ്ടിരുന്നു. പട്ടാളക്കാരുടെ അക്രമത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുക എന്നതാണ് ഈ സന്നദ്ധ സേവകര്‍ ചെയ്യാറ്. ജൂതരും കൃസ്ത്യാനികളും പാലസ്തീനിക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവും എന്നൊരു സ്വപ്നം! പറഞ്ഞു വന്നപ്പോ വലുതായി. പക്ഷേ ഇതൊന്നും ഇതിനു വേണ്ടി ഗവേഷണം നടത്തിയതല്ല. എന്റെ പേരിനൊരു അര്‍ത്ഥം ഇല്ലാത്തത് കൊണ്ട് പേരുകളുടെ അര്‍ത്ഥം, ഉല്പത്തി ഒക്കെ നോക്കി വയ്ക്കല്‍ ഒരു വിനോദം ആയിരുന്നു. അങ്ങനെ വന്നു പെട്ടതാണ്. രണ്ടാള് അത് ശ്രദ്ധിച്ചപ്പോള്‍ സന്തോഷം കൊണ്ട് പറഞ്ഞ് പോയതാണ്.
ഒരു മുന്തിരിവള്ളി കൂടുതല്‍ കൊടുത്തത് സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ക്കാണ്. വേറൊരു കാര്യം കൂടെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇസ്രായേല്‍ പട്ടാളം പാലസ്തീനില്‍ നിന്നും ഒഴിഞ്ഞു പോകലാണ് എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ പാലസ്തീനിയ്ക്കു നേരെ ഇസ്രായേല്‍ പട്ടാളത്തെ കൊണ്ടുവരുന്നത് പ്രോത്സാഹജനകമല്ല.
ഫോട്ടോകള്‍ മുന്തിരി പാടത്തെ കുറിച്ച് ഒരു ലേഖനം എഴുതാന്‍ പണ്ട് ശേഖരിച്ചിട്ടതായിരുന്നു. ഈ കമന്റ് മുന്‍പേ കണ്ടിരുന്നെങ്കില്‍ ഫോട്ടോ തീര്‍ച്ചയായും ഒഴിവാക്കിയേനെ. ആദ്യപടം ഏതു സൈറ്റില്‍ നിന്നാണെന്ന് ഓര്‍മ്മയില്ല. അത് മോശയ്ക്ക് മുന്നില്‍ വഴി തുറന്ന് കിടന്ന ചെങ്കടലിനെ ഒരു സുഹൃത്തിന്റെ ഓര്‍മ്മയില്‍ കൊണ്ടു വന്നത്രെ. അവാസാന ചിത്രം വേണ്ടായിരുന്നു എന്ന് പെരിങ്ങോടനും അത് ഇഷ്ടപ്പെട്ടു എന്ന് വേണുജിയും. ഇട്ട് പോയല്ലോ എന്നോര്‍ത്ത് രണ്ടും പടങ്ങളും ബ്ലോഗില്‍ നിന്നും മാറ്റുന്നില്ല.
എനിക്കു മനസ്സിലായിടത്തോളം പാലസ്തീന്‍ ജനതയെ കുറിച്ച് അങ്ങനെ എന്തെങ്കിലും ഒരു കോപ്ലസ്കില്‍ ഒതുക്കാനാവില്ല സതീശ്. രാജീവ് നീളമുള്ള വഴികളില്‍ പറഞ്ഞ ഉപമ ലളിതമെങ്കിലും അതനുഭവിക്കുന്ന ജനതയുടെ മാനസീകവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. വളരെ സെന്‍സേഷണല്‍ ആയ ഒരു കാര്യം ആയത് കൊണ്ട് അത്തരത്തിലൊന്നും വരാതെ നോക്കാന്‍ കഴിയുന്നതും ശ്രദ്ധിച്ചിരുന്നു ലാപുട. മുന്തിരിപാടം പൂക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം അശോക്. പ്രിയംവദ ചേച്ചി പറഞ്ഞ് അപ്പു ഒപ്പു വച്ച സംഗതി നടക്കണമെങ്കില്‍ ഞാന്‍ ഇനിയും എത്രയോ മനസ്സിലാക്കാനും വായിക്കാനും കിടക്കുന്നു. നടക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു സ്വപ്നം. നിര്‍മ്മലേടത്തി, ബിന്ദു ക്യാനഡയിലെ വസന്തത്തില്‍ നിന്നും തികച്ചൂം വ്യതസ്തം തന്നെ ഇവിടെ. പ്രതികാരത്തിനേക്കാള്‍ പരിഹാരത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു മുംസി. യുദ്ധങ്ങള്‍ക്ക് അറുതി വരുത്തണേ എന്ന് എന്നും കുടുംബ പ്രാര്‍ത്ഥനയ്ക്ക് ചൊല്ലുമായിരുന്നു ശാലിനി അപ്പോള്‍ ഞാന്‍ കരുതിയിരുന്നു, ഇപ്പോള്‍ അതിന് യുദ്ധം ഒന്നും ഇല്ലല്ലോ എന്ന്. സാല്‍ജൊ, വേഴാംബല്‍ സജിത്ത് നന്ദി.
വായിച്ച എല്ലാവര്‍ക്കും നന്ദി.
ചിലനേരത്ത് പറഞ്ഞ പോലെ കുറേയധികം ആള്‍ക്കാര്‍ക്ക് കേട്ട് കേട്ട് ബോറടിച്ചതാണ് പാലസ്തീന്‍ പ്രശ്നം. എന്നീട്ടും വിമതന്‍ പറഞ്ഞ പോലെ പാലസ്തീനിനെ ഇനിയും മനസ്സിലാക്കാന്‍ പറ്റാത്തവരാണധികവും. ഇസ്രായേലില്‍ ജീവിക്കുന്ന എനിക്ക് ഇടങ്ങള്‍ പറഞ്ഞതാണ് അനുഭവപ്പെടാറ്. കണ്ണ് എത്ര ഇറുക്കി അടച്ചാലും ഈ വെളിച്ചം തുളഞ്ഞ് കയറും. കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കത്യൂഷ വീണു എന്ന് കേള്‍ട്ടപ്പോള്‍, പാലസ്തീനിലേയ്ക്ക് പിന്നേയും പട്ടാളക്കാര്‍ പോകുന്നു എന്ന് വായിക്കുമ്പോള്‍ ഒക്കെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ എന്നപോലെ ഈ വെളിച്ചം വരും. എന്നിട്ടും ഒരുപാട് കാലം എഴുതാതിരിക്കാന്‍ ശ്രമിച്ച് നോക്കിയതാണ് ഇക്കഥ. രേഷ്മയും മെലോഡിയോസും, ഷീബയും പറഞ്ഞ പോലെ ഞാനും വല്ലാതെ പേടിച്ചിരുന്നു സല്‍മയുടെ കണ്ണിലെ തിളക്കത്തെ. വായനക്കാരിയുടെ ചിന്ത പോലെ അത് പുറംലോകത്തിന്റെ വ്യഗ്രത മാത്രമാണെന്ന് വിചാരിക്കാന്‍ ശ്രമിച്ചീട്ട് ഞാന്‍ പരാജപ്പെട്ടിരുന്നു. ഞാന്‍ ഇസ്രായേലില്‍ വരുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് നത്യന്യായിലെ ഹോട്ടലില്‍ ഒരു ചാവേര്‍ ആക്രമണമുണ്ടായത്. ടെല്‍അവീവില്‍ നിന്ന് ഹൈഫയിലേയ്ക്കുള്ള വഴിയില്‍ നത്യാന്യാ ക്രോസ്സ് ചെയ്യുമ്പോള്‍ അന്ന് ഹൃദയം എങ്ങനെ വിറച്ചിരുന്നുവോ അതേ തോതില്‍ തന്നെ ഇന്നും ആ വഴി കടന്നു പോകുമ്പോള്‍ പടപടപ്പാണ്.
എന്നീട്ടും പരാജിതന്റെ മയിലിനെയെ കണ്ടപ്പോള്‍ എനിക്ക് സല്‍മയെ പറ്റി എഴുതാതിരിക്കാനായില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലെയാണ് ഞാന്‍ സല്‍മയെ പറ്റി എഴുതി വച്ചത്. എഴുതി കഴിഞ്ഞപ്പോള്‍ തോന്നി സല്‍മയെ മാത്രം പറഞ്ഞാല്‍ അവളെ കണ്ട അന്ന് തന്നെ എന്റെ കൂട്ടുകാരിയ്ക്കുണ്ടായ അനുഭവം കൂടെ പറഞ്ഞില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഒരു വഞ്ചന ആവുമെന്ന്. കൂട്ടുകാരിയെ കുറിച്ച് ഓര്‍മ്മ കുറിപ്പായി എഴുതാന്‍ ആകുമായിരുന്നില്ല. അങ്ങനെയാണ് റഷീദ് പറഞ്ഞ പോലെ യാത്രയുടെ വിത്ത് ഉള്ളില്‍ വിണു മുളച്ച ഈ കുറിപ്പ് കഥ എന്ന മാധ്യമത്തിലൂടെ പരീക്ഷിക്കാം എന്ന് വിചാരിച്ചത്. കുറച്ച് പേരെ ബോറടിപ്പിച്ചെങ്കിലും വായിച്ച പലര്‍ക്കും ഇഷ്ടമായി എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷം. മയില്‍ വഴി വന്ന ഈ കഥയെ മയിലിനു തന്നെ സമര്‍പ്പിക്കുന്നു.
പേരുകളുടെ ജനനം
മൂര്‍ത്തിടെയും കണ്ണുസേട്ടന്റേയും കമന്റുകള്‍ കണ്ട് ഒത്തിരി സന്തോഷമായി. ബ്ലോഗില്‍ ഗൌരവമായ വായന നടക്കുമോ എന്നൊക്കെയുള്ള സംശയം പാടെ മാറി. മൂര്‍ത്തിടെ ബ്ലോഗറല്ലാത്ത സുഹൃത്തിന് ഒത്തിരി നന്ദി. സുഹൃത്തിന്റെ വായന ഏറെ കുറെ ശരിയാണ്. അമീറ സുരക്ഷിത സാഹചര്യത്തില്‍ മാത്രം പാലസ്തീനിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. അത് അമീറയെ അവതരിപ്പിക്കുമ്പോഴെ പറയുന്നുണ്ട്. (വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം..... സൌകര്യവും സുരക്ഷിതത്വവും കിട്ടിയാല്‍ പലതും മറക്കാം എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ അമീറ) മനസ്ഥൈര്യം ഇല്ലാത്ത അവളെ ഒരു ജര്‍മ്മന്‍കാരിയാക്കിയപ്പോള്‍ ബ്രിഗിറ്റ് എന്നൊക്കെയുള്ള ജര്‍മ്മന്‍ പേരുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ തിരിച്ച് കയറാത്ത പ്രകൃതക്കാരായിരുന്നു. സുഹൃത്ത് പറഞ്ഞപോലെ അമീറ ഹീബ്രുവിലും അറബിയിലും ഒരു പോലെ പോപ്പുലറായ പേരാണ്. അറബ് കൃസ്ത്യന്‍സ് ആണ് ഈ പേര് അധികവും ഉപയോഗിക്കുക. എനിക്ക് കുറച്ചധികം സോഫ്റ്റ് കോര്‍ണര്‍ ഉള്ള ഒരു ജനതയാണ് ഇവിടുത്തെ അറബ് കൃസ്ത്യന്‍സ്. അവരുടെ യാതനകള്‍ പുറം ലോകം അധികം അറിഞ്ഞീട്ടില്ല. ഇവിടുത്തെ പല പ്രശ്നങ്ങളീലും അവരുടെ മനസ്സ് വല്ലാതെ ചാഞ്ചാടുന്നത് കാണാറുണ്ട്. കഴിഞ്ഞ ലബനോന്‍ യുദ്ധത്തിലും അതുണ്ടായി. അമീറ എന്ന പേരിനര്‍ത്ഥം രാജകുമാരി, നേതാവ് എന്നൊക്കെയാണ്. സല്‍മ അറബ് ഒറിജിന്‍ മാത്രമുള്ള പേരാണ് (ഓള്‍ഡ് ജെര്‍മനും ഉണ്ട് എന്ന് ഇപ്പോള്‍ കണ്ടു). യഥാര്‍ത്ഥ പാലസ്തീനി. അര്‍ത്ഥം കണ്ണൂസേട്ടന്‍ പറഞ്ഞതൊക്കെ തന്നെ. Ambitious എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കൊടുത്തത്. ഇനി ഒരാള്‍ കൂടെ ഉണ്ട് യാക്കൂബ്. സല്‍മയുടെ സുഹൃത്ത്. യാക്കോവ് എന്ന് ഹീബ്രുവിലും യാക്കൂബ് എന്ന് അറബിയിലും, ജേക്കബ് എന്ന് ഇംഗ്ലീഷിലും ഉള്ള പേര്. പേരിനര്‍ത്ഥം തന്ത്രത്തില്‍ ചതി അകറ്റുന്നവന്‍ എന്നാണ്. സല്‍മയെ ചതികളില്‍ നിന്നും രക്ഷിക്കാനാണ് യാക്കൂബ്. (ആ പേര്‍ പക്ഷേ മനസ്സില്‍ വീണത് നാട്ടിലെ പഴയൊരു വിപ്ലവകാരിയുടെ ഭര്‍ത്താവിന്റെ പേരിന്റെ ഓര്‍മ്മയില്‍ നിന്നായിരുന്നു) എന്റെ മറ്റൊരു സ്വപ്നം ആണ്, ജൂതരുടെ പുതുതലമുറ തന്നെ പാലസ്തീനികളെ സഹായിക്കാന്‍ തയ്യാറാവുക. അതിന്റെ ചില ലക്ഷണങ്ങള്‍ ഞാന്‍ കണ്ടതിനെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. (പാലസ്തീന്‍ പ്രശ്നത്തെ കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കേണ്ടതാണ് രാജീവ് ചേലനാട്ട് ചെയ്ത ആ തര്‍ജ്ജമ). കുറച്ച് കടല്‍ കിഴവന്മാര്‍ മാറിയാല്‍ എനിക്ക് പ്രതീക്ഷയുണ്ട്. പാലസ്തീനികളെ കൂടെ ഒലിവ് പറിക്കാനൊക്കെ പോയി സഹായിക്കുന്ന ജൂത സന്നദ്ധ സംഘത്തിലെ ആളുകളെ ഞാന്‍ കണ്ടിരുന്നു. പട്ടാളക്കാരുടെ അക്രമത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുക എന്നതാണ് ഈ സന്നദ്ധ സേവകര്‍ ചെയ്യാറ്. ജൂതരും കൃസ്ത്യാനികളും പാലസ്തീനിക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവും എന്നൊരു സ്വപ്നം! പറഞ്ഞു വന്നപ്പോ വലുതായി. പക്ഷേ ഇതൊന്നും ഇതിനു വേണ്ടി ഗവേഷണം നടത്തിയതല്ല. എന്റെ പേരിനൊരു അര്‍ത്ഥം ഇല്ലാത്തത് കൊണ്ട് പേരുകളുടെ അര്‍ത്ഥം, ഉല്പത്തി ഒക്കെ നോക്കി വയ്ക്കല്‍ ഒരു വിനോദം ആയിരുന്നു. അങ്ങനെ വന്നു പെട്ടതാണ്. രണ്ടാള് അത് ശ്രദ്ധിച്ചപ്പോള്‍ സന്തോഷം കൊണ്ട് പറഞ്ഞ് പോയതാണ്.
ഒരു മുന്തിരിവള്ളി കൂടുതല്‍ കൊടുത്തത് സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ക്കാണ്. വേറൊരു കാര്യം കൂടെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇസ്രായേല്‍ പട്ടാളം പാലസ്തീനില്‍ നിന്നും ഒഴിഞ്ഞു പോകലാണ് എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ പാലസ്തീനിയ്ക്കു നേരെ ഇസ്രായേല്‍ പട്ടാളത്തെ കൊണ്ടുവരുന്നത് പ്രോത്സാഹജനകമല്ല.
ഫോട്ടോകള്‍ മുന്തിരി പാടത്തെ കുറിച്ച് ഒരു ലേഖനം എഴുതാന്‍ പണ്ട് ശേഖരിച്ചിട്ടതായിരുന്നു. ഈ കമന്റ് മുന്‍പേ കണ്ടിരുന്നെങ്കില്‍ ഫോട്ടോ തീര്‍ച്ചയായും ഒഴിവാക്കിയേനെ. ആദ്യപടം ഏതു സൈറ്റില്‍ നിന്നാണെന്ന് ഓര്‍മ്മയില്ല. അത് മോശയ്ക്ക് മുന്നില്‍ വഴി തുറന്ന് കിടന്ന ചെങ്കടലിനെ ഒരു സുഹൃത്തിന്റെ ഓര്‍മ്മയില്‍ കൊണ്ടു വന്നത്രെ. അവാസാന ചിത്രം വേണ്ടായിരുന്നു എന്ന് പെരിങ്ങോടനും അത് ഇഷ്ടപ്പെട്ടു എന്ന് വേണുജിയും. ഇട്ട് പോയല്ലോ എന്നോര്‍ത്ത് രണ്ടും പടങ്ങളും ബ്ലോഗില്‍ നിന്നും മാറ്റുന്നില്ല.
എനിക്കു മനസ്സിലായിടത്തോളം പാലസ്തീന്‍ ജനതയെ കുറിച്ച് അങ്ങനെ എന്തെങ്കിലും ഒരു കോപ്ലസ്കില്‍ ഒതുക്കാനാവില്ല സതീശ്. രാജീവ് നീളമുള്ള വഴികളില്‍ പറഞ്ഞ ഉപമ ലളിതമെങ്കിലും അതനുഭവിക്കുന്ന ജനതയുടെ മാനസീകവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. വളരെ സെന്‍സേഷണല്‍ ആയ ഒരു കാര്യം ആയത് കൊണ്ട് അത്തരത്തിലൊന്നും വരാതെ നോക്കാന്‍ കഴിയുന്നതും ശ്രദ്ധിച്ചിരുന്നു ലാപുട. മുന്തിരിപാടം പൂക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം അശോക്. പ്രിയംവദ ചേച്ചി പറഞ്ഞ് അപ്പു ഒപ്പു വച്ച സംഗതി നടക്കണമെങ്കില്‍ ഞാന്‍ ഇനിയും എത്രയോ മനസ്സിലാക്കാനും വായിക്കാനും കിടക്കുന്നു. നടക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു സ്വപ്നം. നിര്‍മ്മലേടത്തി, ബിന്ദു ക്യാനഡയിലെ വസന്തത്തില്‍ നിന്നും തികച്ചൂം വ്യതസ്തം തന്നെ ഇവിടെ. പ്രതികാരത്തിനേക്കാള്‍ പരിഹാരത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു മുംസി. യുദ്ധങ്ങള്‍ക്ക് അറുതി വരുത്തണേ എന്ന് എന്നും കുടുംബ പ്രാര്‍ത്ഥനയ്ക്ക് ചൊല്ലുമായിരുന്നു ശാലിനി അപ്പോള്‍ ഞാന്‍ കരുതിയിരുന്നു, ഇപ്പോള്‍ അതിന് യുദ്ധം ഒന്നും ഇല്ലല്ലോ എന്ന്. സാല്‍ജൊ, വേഴാംബല്‍ സജിത്ത് നന്ദി.
വായിച്ച എല്ലാവര്‍ക്കും നന്ദി.
Friday, June 29, 2007
ശൈത്യകാലത്തെ മുന്തിരിവള്ളികള്‍

ഹൈഫയില്‍ നിന്നും ജറുസലേമിലേയ്ക്കുള്ള യാത്രയില്‍ നിറയെ കണ്ടിരുന്നു ഇലപൊഴിച്ചു നില്‍ക്കുന്ന മുന്തിരി പാടങ്ങള്‍. ശൈത്യകാലത്തെ മുന്തിരി തോട്ടങ്ങള്‍ കണ്ടാല്‍ അവ ഇനി ഒരിക്കലും തളിര്‍ക്കാന്‍ പോകുന്നിലായെന്ന് തോന്നും. ഇലമുഴുവന്‍ പൊഴിഞ്ഞ്, താങ്ങുകളില്‍ ഇറുകെ പിടിച്ച് കിടക്കുന്ന വെറും വള്ളികള്‍. താങ്ങുകള്‍ക്ക് പോലും ഭാരമായി കിടക്കുന്ന അവ എന്നോ കരിഞ്ഞ് പോയ തോട്ടങ്ങളെ മാത്രമേ യാത്രക്കാരന്റെ ഓര്‍മ്മയില്‍ കൊണ്ട് വരൂ. അവ നിര്‍ജ്ജീവമല്ലെന്നും വസന്തം വരുമ്പോള്‍ തളിര്‍ക്കുമെന്നും, പൂക്കുമെന്നും, മനോഹരമായ മുന്തിരികുലകളുണ്ടാകുമെന്നും തോട്ടക്കാരനറിയാം. ശൈത്യകാലത്ത് ഇലപൊഴിച്ച് വരണ്ട് കിടക്കുന്ന തോട്ടത്തിനരികിലൂടെ കടന്ന് പോകുന്ന യാത്രക്കാരന്‍ പുച്ഛത്തോടെയോ, സഹതാപത്തോടെയോ വരണ്ട വള്ളികളെ നോക്കി കണ്ടു; വസന്തത്തില്‍ തളിര്‍ത്ത് കിടക്കുന്ന മുന്തിരി തോട്ടത്തെ വീഞ്ഞിന്റെ ലഹരിയോടെയും. യഥാര്‍ത്ഥത്തില്‍ മുന്തിരി എന്ന ചെടി എന്താണെന്ന് യാത്രക്കാരന് മനസ്സിലായതേ ഇല്ല. തോട്ടകാരനു മുന്നില്‍ മാത്രം അവ എല്ലാകാലത്തും മുന്തിരി ചെടികളായി നിലനിന്നു.
“നീയെന്റെ കൂടെ വരുന്നോ“ അമീറയുടെ പതിഞ്ഞ ചോദ്യം. ഇന്നലത്തെ രാത്രിയുടെ ഭീതി അവളിലെ വസന്തത്തെ അവസാനിപ്പിച്ചിരിക്കുന്നു എന്ന് തോന്നി. അവള്‍ ഇലപൊഴിക്കാന്‍ ആരംഭിച്ചിരിക്കുന്നു.
“നീ വന്നാലും ഇല്ലെങ്കിലും ഞാനുടന്‍ പോകാന്‍ തീരുമാനിച്ചു.“
“അപ്പോള്‍ ഹേറോദെസിന്റെ കൊട്ടാരം? അത് കാണണം എന്ന് നിനക്കായിരുന്നല്ലോ നിര്‍ബന്ധം.“ ബി.ബി.സി വാര്‍ത്തയില്‍ നിന്നും കണ്ണെടുക്കാതെ ഞാന്‍ ചോദിച്ചു
കാണാന്‍ നില്‍ക്കുന്നില്ല ഹമാസും ഫത്തായും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നു എന്ന് ബി.ബി.സി റിപ്പോര്‍ട്ട്.
ഞാന്‍ അതിശയത്തോടെ അമീറയെ നോക്കി! അവളുടെ കണ്ണുകളില്‍ ദയനീയത തെളിഞ്ഞ് കിടക്കുന്നു. ഇന്നലത്തെ രാത്രിയെ മറച്ച് പിടിക്കാന്‍ അവളുടെ വിഫലശ്രമം! ഇലപൊഴിച്ച് നില്‍ക്കുന്ന ഒരു മുന്തിരിപാടം പോലെ അമീറ.
“ഞാനും വരാം നീ തനിയെ പോകേണ്ടാ. ഹോട്ടലില്‍ പരാതിപ്പെടുന്നുണ്ടോ? അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല.“
“ഇല്ല എന്തായാലും പറയണം ആ തെമ്മാടിയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇസ്രായേല്‍ പോലീസിനെ ഏല്‍പ്പിക്കും“
“ഇസ്രായേല്‍ പോലീസ് അല്ല, പാലസ്തീന്‍ പോലീസ്.” ഞാന്‍ തിരുത്തി.
“അല്ല ഇസ്രായേല്‍ പോലീസ് തന്നെ. തച്ചു തകര്‍ക്കണം ഇത്തരം കീടങ്ങളെ.“ അമീറ ഉറച്ച് തന്നെ.
“ഉം“ ഞാന്‍ നിര്‍വികാരയായി മൂളി. ഒന്നും നടക്കാന്‍ പോകുന്നില്ല.
അമീറ പോയപ്പോള്‍ കുഞ്ഞിചിരിയുമായി മനസ്സിലേയ്ക്ക് ഓടികയറി വന്നത് സല്‍മ, അവളുടെ കയ്യും പിടിച്ച് യാക്കൂബും. പിറവിയുടെ കുറുബാന കാണാന്‍ പോയപ്പോള്‍ പിറവിയുടെ ബസിലക്ക ചത്വരത്തില്‍ വച്ച് കണ്ട് മുട്ടിയതാണവളെയും കൂട്ടുകാരന്‍ യാക്കൂബിനേയും.അമീറയ്ക്ക് മറ്റു പല പരിപാടികളും ഉണ്ടായിരുന്നതിനാല്‍ പൊന്തഫിക്കല്‍ കുറുബാനയ്ക്ക് ബസിലിക്ക പള്ളിയില്‍ എത്തി കൊള്ളാം എന്നും പറഞ്ഞ് നേരത്തെ തന്നെ ഹോട്ടലില്‍ നിന്നും പോയിരുന്നു. പാലസ്തീനില്‍ തനിയെ നടക്കുന്നത് ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും ആ ത്രില്ലും തണുപ്പും ആസ്വദിച്ച്, പല്ലു കൂട്ടിയിടിച്ച്, എന്റെ ക്യാമറയുമായി ഞാന്‍ പള്ളിയിലേയ്ക്ക് നടന്നു. തെരുവുകള്‍ വൃത്തിഹീനമായിരുന്നെങ്കിലും മാലലൈറ്റുകളും തോരണങ്ങളും കൊണ്ട് നന്നായി അലങ്കരിച്ചിരുന്നു. തെരുവോരത്ത് തീകാഞ്ഞ് അതില്‍ ചോളം ചുട്ടുതിന്നുന്നവര്‍ വിദേശികളേയും തദ്ദേശിയരേയും ഒരു പോലെ കമന്റടിച്ചു. ചത്വരത്തില്‍ നിറയെ വിദേശികള്‍ കുറുബാനയ്ക്ക് പങ്കെടുക്കാന്‍ സെക്യൂരിറ്റി ചെക്കിംഗിനായി ക്യൂ നില്‍ക്കുന്നു, ചുരുക്കം ചിലര്‍ ചുറ്റി കറങ്ങുന്നു. ചെക്കിങ്ങ് ആരംഭിക്കാത്തതിനാല്‍ അക്ഷമരായി നില്‍ക്കുന്ന ചാനല്‍ക്കാര്‍ പാലസ്തീന്‍ സമാധാനത്തിനായി നടത്തുന്ന സിംഫണിയില്‍ ശ്രദ്ധിക്കുന്നു. തദ്ദേശീയരായ പാലസ്തീകള്‍ക്ക് പള്ളിയില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നില്ല. എല്ലാവരേയും പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു; പാസ്സ് കൊടുക്കുന്നതാവട്ടെ ജറുസലേമിലെ കേന്ദ്രവും. പാലസ്തീനികള്‍ കൊച്ച് കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ചെറിയ ചെറിയ കച്ചവടങ്ങളുമായി ചത്വരത്തില്‍ ഒരു നേരത്തെയ്ക്കുള്ള അന്നത്തിനുള്ള വക തേടി. ചോളം പുഴുങ്ങി ചൂടോടെ വില്‍ക്കുന്നവര്‍, ഫ്ലാസ്കില്‍ കട്ടന്‍കാപ്പി നിറച്ച് വില്‍ക്കുന്നവര്‍, ചെറിയ പോസ്റ്റ് കാര്‍ഡിലടിച്ച പടങ്ങള്‍ വില്‍ക്കുന്നവര്‍. ചളിപറ്റി തുടങ്ങിയ ബബിള്‍ഗം കവറുമായി മുഷിഞ്ഞ പിന്നിയ ഉടുപ്പുകളും, ദയനീയമായ മുഖവുമുള്ള ഒരു പെണ്‍കുട്ടി ചുളിവു വീഴാത്ത ഔദ്യോദിക വേഷങ്ങളണിഞ്ഞ് ക്യൂവില്‍ നില്‍ക്കുന്ന മദാമമ്മാരെ സമീപിക്കുന്നത് കണ്ടപ്പോളെനിക്ക് എന്നോട് തന്നെ അവഞ്ജ തോന്നി. പക്ഷേ അവരാരും തന്നെ ആ പെണ്‍കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല, അത്ഭുതം! കയ്യിലൊരു ക്യാമറയുമായി ഒറ്റയ്ക്കൊരു സ്ത്രീയെ കണ്ടപ്പോള്‍ പാലസ്തീന്‍ യൌവനങ്ങള്‍ക്ക് കൌതുകം. സര്‍വ്വ ചാനലുകാരുടേയും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് ക്യാമറയുടെ എല്‍.സി.ഡി സ്ക്രീനില്‍ കാണപ്പെടുന്ന തന്റെ പടം നോക്കി നിര്‍വൃതി അടഞ്ഞ പാലസ്തീനി എന്റെ ക്യാമറയ്ക്കും തന്നു ഒരു ഷോട്ട്. അയാളെ ഒഴിവാക്കാന്‍ ആവാതെയായപ്പോള്‍ ചാനല്‍ക്കാര്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. ചത്വരത്തിലെ ഇവിധം കാഴ്ചകളില്‍ മുഴുകി നിന്നപ്പോഴാണ് പുറകില്‍ നിന്നൊരു വിളി.
“ഹലോ മാഡം“
തിരിഞ്ഞു നോക്കിയപ്പോള്‍ ഷേക് ഹാന്‍ഡിനായി കൈ നീട്ടി പിടിച്ച് ഏകദ്ദേശം എട്ട് വയസ്സ് തോന്നിക്കുന്ന, വൃത്തിയായി വസ്ത്രം ധരിച്ച ഒരു പാലസ്തീനി പെണ്‍കുട്ടി. അവളുടെ കയ്യും പിടിച്ച് അവളേക്കാള്‍ പൊക്കമുള്ള ഒരാണ്‍കുട്ടിയും.
“ഹലോ മോളെ“ ഞാന്‍ കൈനീട്ടി.
“ഐ ആം സല്‍മ. ഹീ ഇസ് യാക്കൂബ്.“
അവള്‍ ഇംഗ്ലീഷ് പറയുന്നു! എനിക്ക് അതിശയം ഒപ്പം സന്തോഷവും; ഇവളോട് കുറച്ച് സംസാരിക്കാമല്ലോ.
ഒരു പടം എടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ഞാന്‍ പടമെടുക്കാന്‍ തയ്യാറായപ്പോള്‍ നാണിച്ച് നില്‍ക്കുന്ന കൂട്ടുകാരനെ ചേര്‍ത്ത് പിടിച്ച് അവള്‍ മിടുക്കിയായി പോസ് ചെയ്തു. ആ പടം ക്യാമറയുടെ സ്ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷം.
“സല്‍മ, മിടുക്കി കുട്ടി നീ ഏതു ക്ലാസ്സിലാ?“
“ഞാന്‍ സ്കൂളില്‍ പോകുന്നില്ല.“
“ങേ.. നീ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നല്ലോ“
“അത് അമ്മ പഠിപ്പിച്ചതാണ്, അമ്മ ടീച്ചറായിരുന്നു.“
“സല്‍മയുടെ അമ്മ ഇപ്പോള്‍ എന്തു ചെയ്യുന്നു.“
“അമ്മ മരിച്ച് പോയി. നത്യാന്യായില്‍ ഒരു ജൂതനെ കൊന്ന ചാവേര്‍ അമ്മയായിരുന്നു.“
“ങേ..!!“ ഞാനെന്താ കേട്ടത് എന്നാലോചിക്കുന്നതിനു മുന്‍പേ സല്‍മയുടെ വാക്കുകള്‍ വീണ്ടും
“ഞാനും വലുതാവുമ്പോള്‍ ചാവേറാകും, യാക്കൂബും ആകും.“
പാലസ്തീനില്‍ വച്ച് ചാവേര്‍ എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഒരു എട്ട് വയസ്സുകാരി അത് പറഞ്ഞപ്പോള്‍ ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.
അല്ല മോളെ ഹിംസയെ ഹിംസകൊണ്ട് എതിര്‍ക്കുകയല്ല വേണ്ടത്, അഹിംസയുടെ വഴിയിലൂടെ,ആത്മാഭിമാനത്തോടെ പ്രതികരിക്കണം എന്നിങ്ങനെ കുറേ വാക്കുകള്‍ എന്റെ തൊണ്ടയില്‍ തന്നെ കുരുങ്ങി കിടന്നു. വാക്കുകള്‍ക്ക് വേണ്ടി ഞാന്‍ പരതുന്നതിനിടയ്ക്ക് സല്‍മയുടെ സ്വരം.
“മാഡം കൈ നീട്ടു.“
യാന്ത്രികമായി ഞാന്‍ നീട്ടിയ കൈയില്‍ ഒരു തരിപ്പ്, ഒരു വൈദ്യുതി പ്രവാഹം!
“അയ്യോ..“ ഞാന്‍ പെട്ടെന്ന് ഒച്ചയിട്ട് കൈവലിച്ചു. എന്റെ പ്രകടനം കണ്ട് കൈകൊട്ടി ചിരിക്കുന്ന സല്‍മ. സല്‍മയുടെ കയ്യിലെ കൊച്ചു കളിപ്പാട്ടത്തില്‍ നിന്നും വന്ന ചെറിയ ഷോക്ക് എന്റെ കയ്യില്‍ തട്ടിച്ചതായിരുന്നു സല്‍മ. ഞാന്‍ പേടിച്ചു എന്ന് കണ്ട് ആ കൊച്ച് മുഖത്ത് അതിയായ സന്തോഷം. എന്റെ നിലവിളി സെക്യൂരിറ്റികാര്‍ കേട്ടു എന്ന് തോന്നുന്നു. ഓടി വന്ന രണ്ട് പേരെ തടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ സല്‍മയും യാക്കൂബും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.
2000 കൊല്ലം മുന്‍പ് ഈശൊ ജനിച്ചതെന്ന് കരുതപ്പെടുന്ന ഗുഹയിലെ പുല്‍കൂടിനോട് ചേര്‍ന്ന് പാതിരാകുര്‍ബാനയ്ക്ക് നില്‍ക്കുമ്പോള്‍ സല്‍മയുടെ കുഞ്ഞു തൊണ്ടയ്ക്കെങ്ങിനെ ചാവേര്‍ എന്ന വാക്ക് ഉള്‍ക്കൊള്ളാനായി എന്ന ചിന്തയില്‍ ആ കടുത്ത തണുപ്പിലും ഞാന്‍ വിയര്‍ത്തു. പുറംകുപ്പായം ഊരുമ്പോള്‍ അടുത്തു നില്‍ക്കുന്ന ആള്‍ക്കാരുടെ നിശ്വാസങ്ങളാണ് എന്റെ വിയര്‍പ്പിനു കാരണം എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഒരു പാഴ് ശ്രമം കൂടെ നടത്തി. മേലങ്കി ചോദിക്കുന്നവനു കുപ്പായം കൂടെ കൊടുത്ത് സ്വയം നഗ്നനാക്കി, ചോദിക്കുന്നവനെ ലജ്ജകൊണ്ട് ശിരസ്സ് താഴ്ത്തിച്ച് ആത്മാഭിമാനം വീണ്ടെടുക്കേണ്ടതിനെ കുറിച്ച് പാതിരി പ്രസംഗിച്ചപ്പോള്‍ എന്നെ അലട്ടിയത്, എന്നെ ചെറുതായെങ്കിലും പേടിപ്പിക്കാനായപ്പോള്‍ സല്‍മയുടെ കണ്ണുകളില്‍ കണ്ട ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു. കുര്‍ബാന കഴിഞ്ഞ് സല്‍മയെ ഉള്ളിലിട്ടു തന്നെ ഞാന്‍ അമീറ നില്‍ക്കാമെന്നേറ്റിരുന്ന ബസലിക്കാ പള്ളിയുടെ കവടത്തിലേയ്ക്ക് നടന്നു.
“പ്രാതല്‍ കഴിക്കാന്‍ പോകുമ്പോള്‍ ഹോട്ടലില്‍ പരാതിപ്പെടാം“ അമീറയുടെ നനഞ്ഞ ശബ്ദം. സല്‍മയെ മാറ്റി വീണ്ടും അമീറ മനസ്സ് കയ്യടക്കി.
ജര്‍മ്മന്‍കാരിയാണ് അമീറ. പാലസ്തീനിലെ സംസ്കാരങ്ങളെ കുറിച്ച് പഠിക്കാന്‍ വന്ന സമൂഹ്യ പ്രവര്‍ത്തക.
വികസിത രാജ്യങ്ങളുടെ പാലസ്തീന്‍ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളെല്ലാം ഇസ്രായേലിലെ ജറുസലേമില്‍ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അമീറയുടെ ഉത്തരം, ജര്‍മ്മനിയില്‍ എന്തുകൊണ്ടിപ്പോഴും ധാരാളം ജൂതന്മാര്‍ എന്ന മറുചോദ്യമായിരുന്നു.പിന്നീട് ബുദ്ധിയ്ക്ക് വഴങ്ങി തരാത്ത അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ കേരളത്തിലെ മണ്‍സൂണിനെ കുറിച്ച് ഞാനും റെയ്ന്‍ നദിയെ കുറിച്ച് അമീറയും വാചാലരായി.
ഫത്തായും ഹമാസും തമ്മില്‍ ആഭ്യന്തരയുദ്ധം മൂര്‍ച്ഛീരുന്നതിനാല്‍ പോകുന്നത് ബുദ്ധിയല്ല എന്ന പ്രൊഫസ്സറുടെ ഉപദേശം അവഗണിച്ചാണ് അമീറയുടെ നീര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ബെത്‌ലേഹത്തേയ്ക്ക് പുറപ്പെട്ടത്. കുപ്രസിദ്ധമായ ജെറുസ്സലം മതിലും ചെക്ക് പോസ്റ്റും ഒഴിവാക്കി നേരിട്ട് ബത്‌ലേഹത്തേയ്ക്ക് പോകാനായിരുന്നു, സ്ഥിരം ബെത്‌ലേഹം പാലസ്തീന്‍ യാത്രകള്‍ നടത്തിയിരുന്ന അമീറയുടെ തീരുമാനം. ജൂത ടാക്സികള്‍ അതിനു തയ്യാറാവാത്തതിനാല്‍ അറബ് ടാക്സിയ്ക്കായുള്ള കാത്തുനില്‍പ്പില്‍ അമീറ ജറുസലേം മതിലിനെ കുറിച്ച് വാചാലയായി.
"പാലസ്തീനിനെ ശരിയ്ക്കും രണ്ടായി പകുക്കുകയാണീ മതില്‍. പാലസ്തീനിയെ ക്രൂശിക്കാനായി മാത്രം ഉണ്ടാക്കിയ ചെക്ക് പോസ്റ്റ്. ഈ ചെക്ക് പോസ്റ്റില്‍ വീണ പാലസ്തീന്‍ കണ്ണിരു മാത്രം മതി ഭീമാകാരനായ ഈ മതിലിനെ വീഴ്ത്താന്‍. അത് വീഴുക തന്നെ ചെയ്യും" അമീറയുടെ കുതിരവാല്‍ കൂടുതല്‍ ശക്തിയായി ഇളകി.
"നിനക്കൊന്നും പറയാനില്ലേ അരാഷ്ട്രീയക്കാരി." അമീറയുടെ സ്ഥിരം പരിഹാസം. പാലസ്തീനിനു വേണ്ടി വൈകാരികമായി പ്രതികരിക്കാത്തതിനാണ് ദേഷ്യം. അരാജകവാദി എന്ന് പലപ്പോഴും ഞാന്‍ തിരുത്തിയെങ്കിലും അമീറ അത് വിശ്വസിച്ചില്ല.
“ഈ ഹോട്ടലില്‍ വച്ച് ഒരാള്‍ ഒരു അതിഥിയുടെ മുറി തള്ളി തുറക്കാന്‍ ശ്രമിച്ചെന്നോ? അവിശ്വസനീയം അവിശ്വസനീയം.“
ഹോട്ടല്‍ റെസപ്ഷനില്‍ പരാതി പെട്ടപ്പോള്‍ മാനേജറുടെ മുഖത്ത് വച്ചുകെട്ടിയ അതിശയം.
“പാലസ്തീനിലെ എല്ലാ ഉയര്‍ന്ന പട്ടാള ഉദ്ദ്യോഗസ്ഥരും ക്രിസ്തുമസ്സ് സമയത്ത് തങ്ങുന്നത് ഇവിടെയാണ്. ഒരിക്കലും ഉണ്ടായി കൂടാത്തത്. അസംഭവ്യം” അയാളുടെ പുലമ്പലില്‍ പോലും കൃത്രിമ്വം! ബസിലിക്കാ കവാടത്തിനിപ്പുറം വച്ച് ഒരു വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പട്ടാളക്കാരനോട് അമീറ കയര്‍ത്തിരുന്നു. അയാള്‍ തന്നെയാണ് ഇന്നലെ രാത്രി വാതില്‍ തള്ളി തുറന്ന് ഒരു മല്‍പിടിത്തതിനു ശ്രമിച്ചത് എന്നാണ് അമീറയുടെ വാദം. അമീറ മുറിക്കകത്ത് കടന്ന് വാതില്‍ അടയ്ക്കുക്കാനൊരുങ്ങുമ്പോള്‍ അത് തള്ളി തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്റെ മുഖം അവള്‍ വ്യക്തമായി കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ കപ്യൂട്ടറിലെ പട്ടാളക്കാരുടെ പടങ്ങള്‍ നോക്കി തിരിച്ചറിയല്‍ പരേഡ് നടത്താം എന്നായി മാനേജര്‍. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ നിരവധി പടങ്ങള്‍ക്കിടയില്‍ നിന്നും അക്രമിയെ തിരിച്ചറിയാന്‍ അമീറയ്ക്കായില്ല. ആളെ അറിയാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്നായി ഹോട്ടലുകാര്‍.
നിശബ്ദയായി ഇരുന്നു ബ്രെഡ് മുറിക്കുന്ന അമീറയുടെ കണ്ണില്‍ ഒരു മുത്തു ഉരുണ്ട് കൂടുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ ഒന്നു മുഖം തിരിച്ച് ശേഷം അവളുടെ കണ്ണില്‍ കണ്ട വന്യമായ തിളക്കം സല്‍മയുടെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ഫത്തായും ഹമാസും തമ്മിലെ രൂക്ഷ സംഘര്‍ഷം റോഡുകളെ വിജനമാക്കിയിരുന്നു. ചെക്ക് പോസ്റ്റ് വഴിയാണ് പോകുന്നതെന്ന് അമീറ കനം തൂങ്ങിയ വാക്കുകളില്‍ നേരത്തെ സൂചിപ്പിച്ചീരുന്നു! അതിര്‍ത്തിയീലേയ്ക്ക് നടക്കുന്നിനിടയ്ക്ക് പാലസ്തീന്‍ പോലീസ് എല്ലാവരേയും തടഞ്ഞു നിര്‍ത്തുന്നു. പെട്ടെന്ന് ശ്വാസഗതി കൂടി. ഒരു സംഘര്‍ഷത്തിനിടയ്ക്ക് രണ്ട് വിദേശ വനിതകള്‍ അകപ്പെട്ടു എന്ന് നാളത്തെ പത്ര തലക്കെട്ട് മിന്നിമാഞ്ഞു. അല്പ സമയത്തിനിടെ അനേകം വാഹന ഉടമ്പടിയോടെ പ്രസിഡണ്ട് അബു മാസെന്‍ കടന്ന് പോയി; പാലസ്തീനു ഇസ്രായേലില്‍ നിന്നും വിട്ട് കിട്ടാനുള്ള പണത്തെ കുറിച്ചുള്ള ചര്‍ച്ച കഴിഞ്ഞു വരുകയായിരുന്നു അദ്ദേഹം. പെട്ടെന്നൊരു കുഞ്ഞു ശബ്ദം,
“സ്വതന്ത്ര പാലസ്തീന്‍ വിപ്ലവം വിജയിക്കട്ടെ“
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടു പിന്നില്‍ സല്‍മ, ഒരു കൈയില്‍ അവളുടെ ഷോക്കടിപ്പിക്കുന്ന കളിപ്പാട്ടവും മറുകൈ പിടിച്ച് യാക്കൂബും. എന്നെ കണ്ടതും “ഹായ് മേം“ എന്നും പറഞ്ഞ് കുസൃതിയോടെ കളിപ്പാട്ടം പിടിച്ച കൈ നീട്ടി. കൈയില്‍ പിടിക്കാതെ അവളെ കെട്ടിപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഞാന്‍ പറഞ്ഞു "വസന്തത്തില്‍ വിജയം നിനക്കാകട്ടെ കുട്ടി"
എന്തായിരിക്കും വസന്തത്തില്‍ സല്‍മയുടെ വിജയം? ജറുസലേമിലെ വഴിയിലേക്കുള്ള ഒരു ചാവേറ്?
അല്ല അല്ല സ്വതന്ത്ര പാലസ്തീനിന്റെ മകള്‍ ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു.
അപ്പോള്‍ മുന്തിരി വള്ളികള്‍ തളിര്‍ക്കുന്ന വസന്തത്തില്‍ ഇസ്രായേല്‍ പട്ടാളം പാലസ്തീനിലെ എല്ലാ ആക്രമികളേയും തകര്‍ക്കുന്നത് സ്വപ്നം കണ്ട് അമീറ എന്റെ ഇടത് ഭാഗത്ത് നടന്നിരുന്നു.
അതിര്‍ത്തിയില്‍ എത്തിയപ്പോഴേയ്ക്കും സല്‍മയും അമീറയും എന്റെ ഹൃദയത്തിന്റെ രണ്‍ട് ഭാഗത്തുമിരുന്ന് ഇലപൊഴിഞ്ഞ മുന്തിരി വള്ളികള്‍ പങ്കെട്ടെടുക്കുകയായിരുന്നു. ഒന്ന് സല്‍മയ്ക്ക്, ഒന്ന് അമീറയ്ക്ക്, പിന്നേയും ഒന്ന് സല്‍മയ്ക്ക്. പകുത്ത് കഴിഞ്ഞപ്പോള്‍ ഒരു മുന്തിരി വള്ളി അധികം വന്നു. സല്‍മ കുഞ്ഞാണല്ലോ എന്നോര്‍ത്ത് അധികം വന്നത് ഞാന്‍ അവള്‍ക്ക് കൊടുത്തു. എന്റെ നാട്ടിലെ കാലാവസ്ഥയില്‍ വസന്തത്തില്‍ മുന്തിരി വള്ളി തളിര്‍ക്കുമെങ്കിലും പൂക്കാറില്ലായിരുന്നു.സല്‍മയും അമീറയുമാകട്ടെ മുന്തിരിക്കുലകളുണ്ടാകുന്ന സുനിശ്ചിതമായ ഒരു വസന്തകാലത്തെ സ്വപ്നം കാണുകയായിരുന്നു.

സമര്‍പ്പണം പരാജിതന്റെ മയിലിന്
Subscribe to:
Posts (Atom)