Sunday, June 08, 2008

Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം


Joining hands with injipennu against the black world of kerals.com. Requesting all of you to join this protest.


other blogs joined in the protest ( List in Alphabetical Order)

1.Raj Neetiyath
2.One Swallow
3.Vellezhuthth
4.Visalamanaskan
5.Choottazhi
6.Guptham
7.Ithentha
8.Salini
9.Kumar
10.Anchalkkaran
11.Najoos
12.Wakkarimashta
13.Idival
14.Bindu
15.Pachalam
16.Njan
17.Sree
18.Siju
19.Beerankutti
20.Reshma
21.Moorthy
22.Saramgi
23.Sebin Jacob
24.Sreevallabhan
25.Anamgari
26.Sankuchithan
27.Yarid
28.Sundaran
29.Devan
30. Sapthavarnangal
31.Venu
32.Shiju
33.Vavachi
34.Mayoora
35.Pulli
36.Anilan
37.Kannuran
38.G. Manu
39.Thamanu
40.Shefi
41.Tharavadi & Valyammayi
42.Sakshi
43.Ziya
44.Kunjans
45.Nazeer
46.Cheedappi
47.Kuttenmenon
48.Anony Antony
49.Prasanth Kalathil
50.Keralafarmer
51.Dasthakir
52.Kinav
53.Nishkalankan
54.Asha
55.Latheesh Mohan
56.P.R
57.Sidarthan
58.Bhumiputhri
59.Kala
60.Agrajan
61.Sharu
62.Chintha
63.Umesh
64.Cibu
65.Indira
66.DesiPundit
67.Thahirabdhu
68.MS
69.Viswam
70.Baji Odamveli
71.Revathi
72.Hariyanan
73.Viswam Tumblr
74.Karinkallu
75.Patrix
76.Kovalakrishnan
77.Jayarajan
78.Jihesh
79.Bikku
80.Basheer Vellarakkad
81.Sreelal
82.Melodious
83.Nandan
84.Anjathan
85.Ithirivettam
86.Thonnivasan
87.Coolsun
88.Vayadi Malayali
89.Priyamvada
90.Wonderstruck
91.Neha Viswanathan
92.Santhosh
93.Nikhil
94.Ranjith chemmad
95.Anil
96.Lapuda
97.Sabi
98.Achinthya
99.Nalan
100.Saljo
101.Malayaali
102.Santhosh Pillai
103.Sini
104.Kaithamullu
105.Nandini Vishwanath
106.Thathamma
107.Bee and Jai
108.Chithal
109.Karim Mash
110.Jyonavan
111.Anuraj
112.Shankupushpam
113.Kavalan
114.IdliDosa
115.Ravunni
116.Panchali
117.Kochuthresia
118.Sreedevi Nair
119.Visakh Sankar
120.Cartoonist
121.Silverine
122.P.Anoop
123.Amrutha
124.Santosh
125.Lakshmy
126.Uganda Randaman
127.Sia
128.Trevor Penn
129.Drisyan
130.Kochumuthalali
131.Krish
132.Abdul Aleef
133.Naagurinch
134.Aisibi
135.Appu
136.Ittimalu
137.Baburaj Bagavathi
138.Anomani
139.Jyothirmayi
140.Sajith M
141.Vimmuuu
142. FLu!D
143.nE0999
144.Papi
145.Anish Thomas Panicker
146.Sijonane
147.Sahodharan
148.FLu!D
149.Shubha Ravikoti
150.Nandita
151.Alootechie
152.Su
153. Nikolai


Supporters of the Black Protest (As per their comments to this post)
1.Arundathi
2.Shammi
3.Pooja
4.Sunitha
5.pippala leaf
6.Priya
7.Kalai
8.Mallugirl
9.RP
10.Pravs
11.Cherthalakkaran

News
1.e-pathram
2.ThatsMalayalam
3.Webdunia
4.The New Indian Express
5.Mathrubhumi


More about kerals.com's content theft and protests (blogs)

Answers to some F.A.Q about black protest - Njaan, Anchalkkaran

Monday, June 02, 2008

‘ഒഴക്ക് കഞ്ഞെര്‍ള്ള’ത്തിന്റെ കാലങ്ങള്‍

കാലം: 1960-70

കോക്കാഞ്ചിറയില്‍ നിന്നു് പടിഞ്ഞാട്ടു നടന്നു് കോന്നിമേസ്രിയുടെ പറമ്പില്‍ കയറി ആലും വെട്ടോഴിയില്‍ ഇറങ്ങി അവിടന്നും പടിഞ്ഞാട്ടു നടന്നു് കൂര്‍ക്കഞ്ചേരിയിലെത്തി, അവിടന്നും പടിഞ്ഞാട്ടു് നടന്നു് തങ്കമണിക്കേറ്റത്തെത്തിയാല്‍ അവിടെ ഒരു വീടുണ്ടു്. അവിടെ അരിയുണ്ടു്. അല്ലാതെ ഈ ലോകത്തെവിടെയും അരിയില്ല...

...രാത്രി രണ്ടു മണിക്കെഴുന്നേറ്റു് അമരപ്പന്തലിലിരിക്കുകയാണു് ആനിയും അമ്മാമയും. അമ്മ ചിന്നമ്മ ചിയ്യമ്മ ഇവരും ഉണ്ടു്. തൃപ്പവെടിപ്പെട്ടുമ്പോള്‍ കോച്ചാത്തി എത്തും. കോച്ചാത്തിയുടെ കൂടെ ആനിയും അമ്മാമയും തങ്കമണിക്കേറ്റത്തു് പോവുകയാണു്. കുട്ടിപ്പാപ്പന്‍ അറിയാതെയാണു് പോകുന്നതു്. കുട്ടിപ്പാ‍പ്പനും വല്യമ്മായിയും അന്തം വിട്ടുറങ്ങുകയാണു്. അമരപ്പന്തലില്‍ എല്ലാവരും കുശുക്കുശുക്കാനെ പാടുള്ളൂ. കോച്ചാത്തിയൂടെ ചപ്പട്ടക്കാലും ചപ്പട്ടക്കൈയും വീശിയുള്ള നടത്തം കണക്കാക്കിയാല്‍ തൃപ്പവെടി പത്തുവട്ടം പൊട്ടിയാലെ അവന്‍ ഇവിടെയെത്തൂ എന്നു് അമ്മാമ കുശുകുശുത്തു. എന്തിനാണു് കോച്ചാത്തി വരുന്നതു്? ആരെങ്കിലും വെറുതെ കേറിച്ചെന്നാലൊന്നും അവിടന്ന് അരി കിട്ടില്ല. കോച്ചാത്തി കൊണ്ടു് ചെല്ലുന്നവര്‍ക്കേ അരിയുള്ളൂ. ഇതൊന്നുമറിയാതെ കോക്കഞ്ചറക്കാരില്‍ ചിലര്‍ തങ്കമണീകേറ്റത്തു ചെന്ന് അരി ചോദിച്ചു. അപ്പോള്‍ അവിടെ ഒരപ്പാപ്പന്‍ പ്രത്യക്ഷപ്പെട്ടു. അപ്പാപ്പന്‍ ചോദിച്ചു

"എന്തരി ഏതരി?"

വീടുതെറ്റിയതാണെന്നു കരുതി കോക്കാഞ്ചിറക്കാര്‍ മടങ്ങിപ്പോന്നു. വിവരങ്ങളറിഞ്ഞു കോച്ചാത്തി സ്വന്തം സത്യം വെളിപ്പെടുത്തി. അങ്ങനെയാണു് കോക്കാഞ്ചിറക്കാര്‍ക്കു് കോച്ചത്തിയുടെ കഴിവു് മനസ്സിലായതു്...


കാലം: 2008

ലോകം മുഴുവന്‍ അരിക്ഷാമം തുടരുന്നു.കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയെ കുറിച്ചു് ആലോചകള്‍, ഗ്വാ..ഗ്വാ വിളികള്‍. കൃഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകര്‍ സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന സ്വപ്ന പദ്ധതിയെ കുറിച്ച് പറയുന്നു. (
മനോരമ, മാരീചന്‍) അവശ്യസാധങ്ങളുടെ വില കുതിച്ചു കയറുന്നു. ഇവിടെ ബസുമതി കിലോയ്ക്ക് ഏകദേശം 160 (16 ഷെക്കല്‍) രൂപയ്ക്കു് മുകളിലായി. മറ്റ് അരികള്‍ക്ക് ഇരട്ടി വിലയും. അറുപതുകള്‍- എഴുപതുകളിലെ തലമുറ ഈ ക്ഷാമം ശരിയ്ക്കും അനുഭവിച്ചിരുന്നു. അക്കാലത്ത് ഗ്രാമങ്ങളില്‍ നെല്‍കൃഷിയും മറ്റു കൃഷികളുമായിരുന്നു വരുമാനമാര്‍ഗ്ഗം എന്നതിനാല്‍ ഗ്രാമങ്ങള്‍ ഈ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത അനുഭവിച്ചു് കാണില്ലായിരിക്കും. നഗരങ്ങളിലെ പണക്കാരെ വിലകൂടുതല്‍ ബാധിച്ചിരുന്നില്ല. എന്നാല്‍ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള സാധാരണക്കാരന്‍ (മദ്ധ്യവര്‍ഗ്ഗം) വറുതിയുടെ, പട്ടിണിയുടെ ഭീകരത ശരിയ്ക്കും അറിഞ്ഞിരുന്നു(പട്ടിണിപാവങ്ങള്‍ക്കു എന്നും ഭക്ഷ്യക്ഷാമം!). കൊള്ളി (കപ്പ) കേരളത്തിന്റെ പ്രധാനഭക്ഷണം ആയതു് അക്കാലത്താണെന്ന് എന്‍.പി. രാജേന്ദ്രന്‍. (1, 2) ക്ഷാമക്കാലത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് വലിയ പിടിപാടിലെന്നു് മനസ്സിലായി. കേരളത്തില്‍ അരികിട്ടാനില്ലാതിരുന്ന അക്കാലത്തു് പട്ടിണി കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ കമ്യൂണസത്തിലേക്ക് വീണാലോ എന്നോര്‍ത്ത് അമേരിക്ക നല്‍കിയിരുന്ന അമേരിക്കന്‍ ഉപ്പുമാവും, പാല്‍പ്പൊടിയും, റൊട്ടിയും, ചുവന്ന നിറത്തിലുള്ള മീനെണ്ണ ഗുളികയും ഓര്‍ക്കുന്നവര്‍ നിരവധിയാണു്.

കാലം: 1960-70
“പൂവാ മറിഞ്ചേട്ത്ത്യേ“ കൊച്ചാത്തി വിളിച്ചു് ചോദിച്ചു.
“പതുക്കെ പറയരാ പിശാശേ“ അമ്മാമ സന്തോഷത്തോടെ പറഞ്ഞു. കുട്ടിപ്പാപ്പനുണര്‍ന്നാല്‍ അരി കൊണ്ടുവരാനുള്ള പോക്കു് നടക്കില്ല.
“വേണ്ടാ.” കുട്ടിപ്പാപ്പന്‍ പറയും.
“കോക്കാഞ്ചറേല് എല്ലാവാരും കെടക്കണ പട്ടിണ്യന്ന്യല്ലേ നമുക്കും ഉള്ളോ? കരിഞ്ചന്തേന്നു് അരി വാങ്ങിക്കണ്ടാ.”
എന്നീട്ട് കൊള്ളിപ്പൊടി കുറുക്കിയതു് കഴിച്ചു് കുട്ടിപ്പാപ്പന്‍ നിര്‍ത്താതെ ഛര്‍ദ്ദിയ്ക്കും.
“സൂക്ഷിച്ചോളോട്ടാ അമ്മേ“
അമ്മ ആനിയെ കെട്ടിപ്പിടിച്ചിറുക്കിയീട്ട് അമ്മാമയെ ഓര്‍മ്മിപ്പിച്ചു

“ഇല്യാ‍! നിന്റെ ക്ടാവിനെ ഞാനാകളയും.അല്ലപിന്നെ! നിങ്ങള് പോയി കെടന്നേരീ പെണ്ണുങ്ങളേ”...

... തങ്കമണിക്കേറ്റത്തെ വീട്ടിലെത്തിയെന്നു് കോച്ചാ‍ത്തി അറിയിച്ചപ്പോള്‍ ആനിയ്ക്കു് അത്ഭുതവും ഒപ്പം നിരാശയും തോന്നി. ‘തങ്കമണിക്കേറ്റം’ അവളുടെ ഉള്ളില്‍ പൊന്നിന്റേയും തങ്കത്തിന്റേയും പളപളപ്പായിരുന്നു. ഇപ്പോള്‍ കുറ്റാക്കുറ്റിരുട്ടത്തു് തപ്പിത്തടഞ്ഞു് ഏതോ ഒരു വീട്ടിന്റെ പടിക്കല്‍ അവര്‍ നില്‍ക്കുകയാണു്. ഇരുട്ടു് മാത്രമേ ഉള്ളൂ;നോക്കുന്നിടത്തൊക്കെ.ഇതാണത്രെ തങ്കമണീക്കുട്ടിക്കേറ്റം! അപ്പാപ്പനും പ്രത്യക്ഷപ്പെട്ടില്ല.പകരം ഒരു സാധാരണ മനുഷ്യന്‍ വാതില്‍ തുറന്നു.

“എന്തോരം വേണം?” അയാള്‍ ചോദിച്ചു.അമ്മാമ മുണ്ടിന്റെ മടി നീട്ടിക്കാട്ടി
ചാക്കില്ലേ” അയാള്‍ ചോദിച്ചു.
എനിക്കൊരെടങ്ങഴ്യര്യാ വേണ്ട്വോ മോനേ..ഒരു സൂക്കേട്കാരന്ണ്ട്‌ വീട്ടില്. പിന്നെ ദേ ഈ ക്ടാവും.അവറ്റയ്ക്കു് രണ്ടിനും ഒഴുക്കീശ്ശെ കഞ്ഞെര്‍ള്ളം കൊട്ക്കാന്‍ ഓരോ പിട്യാ ഇട്ടു് തെളപ്പിയ്ക്കണം. അതാവേണ്ട്വോ”
“ഇനി വന്നാ കിട്ടില്ലാട്ടാ.” അയാള്‍ ഓര്‍മ്മിപ്പിച്ചു.

ഇത്രയും കുറച്ചു് അരി വാങ്ങാനാണോ പാതിരാത്രിക്കു് ഈ വഴി മുഴുവന്‍ നടത്തിച്ചതു്‌ എന്നൂം ചോദിച്ചു് കോച്ചാത്തിയും ദേഷ്യപ്പെട്ടു. ആനിയ്ക്കു് സങ്കടവും നാണക്കേടും തോന്നി. ഒരു ചാക്കില്‍ അരി വാങ്ങാനുള്ള കാശൊന്നും ആനിയുടെ വീട്ടീല്‍ ഇല്ല. എന്നാലും ഒരു അരിത്തൊട്ടി നിറയെ എങ്കിലും വാങ്ങിച്ചാല്‍ നാണം കെടാതിരിക്കാമായിരുന്നു.
അവസാനം അമ്മാമ അഞ്ഞാഴി അരി മടിക്കുത്തില്‍ വാങ്ങി മുണ്ടു് മുറുക്കി ഉടുത്തു...

കാലം: 2008

അറുപതുകളില്‍ ലോകം അനുഭവിച്ച ക്ഷാമത്തെ തുടര്‍ന്നു് 1967 -ഇല്‍ William Paddock & Paul Paddock ചേര്‍ന്നു ഒരു പുസ്തകം എഴുതി-
FAMINE-1975! 1975-ല്‍ വരാനിരുന്ന ക്ഷാമത്തെ മുന്‍‌കൂട്ടി പ്രവചിച്ചു എഴുതിയിരുന്ന പുസ്തകമാണു് ക്ഷാമം-1975. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ചില രാജ്യങ്ങള്‍ രക്ഷിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോകുമെന്നും അമേരിക്കയ്ക്കു മാത്രമേ എന്തെങ്കിലും സഹായം ചെയ്യാ‍ന്‍ കഴിയൂ എന്നും പുസ്തകത്തില്‍ മുന്‍‌കൂട്ടി കണ്ടിരുന്നത്രേ!! പക്ഷേ ഹരിതവിപ്ലവങ്ങള്‍ അവര്‍ മുന്‍‌കൂട്ടി കണ്ടില്ല. ഹരിത വിപ്ലവം മുന്‍‌കൂട്ടി കണ്ട ചിലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതിനാല്‍ 75 ലെ ക്ഷാമത്തില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമായില്ല.

കാലം: 1960-70
ആലുംവെട്ടോഴിയുടെ നടുവിലെത്തിയപ്പോള്‍ അമ്മാമ പെട്ടെന്നു് നിന്നു. എതിരെ ആരോ വരുന്നുണ്ടു് എന്നു് അമ്മാമയ്ക്കു തോന്നി.
മിണ്ടണ്ട ട്ടാ! അരിപിട്ത്തക്കാര്ണ്ന്നാ തോന്നണേ.
അമ്മാമ അവളെ ഒതുക്കിപ്പിടിച്ചു് വഴിയുടെ ഓരം ചേര്‍ന്നു് പതുക്കെ നടന്നു.

“ആര്ണത്” അവര്‍ ചോദിച്ചു. അവര്‍ അമ്മാമയുടേയും ആനിയുടേയും അടുത്തേയ്ക്കു് വന്നു.അഞ്ചെട്ടു പേരുണ്ടു്.
“ഞാന്ണ്.” അമ്മാമയുടെ ഒച്ച വിറയ്ക്കുന്നു.കൈയ് വിറയ്ക്കുന്നു.
എവ്ട്ന്നണ് ഈ നേരത്ത്”
“ഞാനെന്റെ മോളടെ വീട്ടിന്ന്‌ണ്. എന്റെ വീട്ടിലയ്ക്ക് പൂവ്ണ്.”
“ഈ നേരത്താ?“
“നേരം വെള്ക്കമ്പഴയ്ക്കും ഇനിക്കെന്റെ വീട്ടിലെത്തണം മക്കളെ ചെന്നട്ട് മീന്‍ കച്ചോടത്തിന് പൂവാനുള്ളത്‌ണ്.”
“ഏതാ ഈ കുട്ടി?“
“എന്റെ മോന്റെ കുട്ടിണ്.”

തീപ്പെട്ടി ഉരച്ച്യ്‌ അവര്‍ അമ്മാമയെ നോക്കി.ആനിയെ നോക്കി.ആനിയുടെ കണ്ണില്‍ നിന്ന് കുടുകുടാ കണ്ണീര്‍ ചാടുന്നുണ്ടായിരുന്നു. ചുണ്ടു് കൂട്ടികടിച്ചു് അവള്‍ കരച്ഛിലമര്‍ത്തി നില്‍ക്കുകയണു്.

“ന്തുട്ടാ കൈയില്?“ അരിപിടുത്തക്കാര്‍ ചോദിച്ചു.
“അരയ്ക്കലാമ്പ് വെളക്ക്‍ണ്.” അമ്മാമ വിളക്ക് പൊക്കിക്കാട്ടി.
“ങ് ആ പൊക്കോ“

അവര്‍ പേടിപ്പിക്കുന്ന ഒച്ചയില്‍ പറഞ്ഞു.അമ്മാമയുടെ വിറയല്‍ കൂടുന്നതു് ആനിയ്ക്കു് സ്വന്തം കൈയില്‍ അറിയാമായിരുന്നു.
അരിപിടുത്തക്കാര്‍ പോയി. അവര്‍ തെല്ലകലത്തായതും അടക്കിപ്പിടിച്ച സങ്കടവും നാണക്കേടും മുഴുവന്‍ പൊട്ടിത്തെറിച്ചു് ആനി ഉറക്കെ കരഞ്ഞു. ഒരു ഞെട്ടലോടെ അമ്മാമ അവളെ കെട്ടിപ്പിടിച്ചു.

“ഇല്ലെറീ. ഒന്നൂല്യറീ മോളേ..ഒന്നൂല്യ.ഒന്നൂല്യാട്ടാ.”

അമ്മാമ ആനിയുടെ കണ്ണും മൂക്കും മുഖവും ഒക്കെ തുടച്ചു. അമ്മാമയും കരയുകയാണെന്നു് ആനിയ്ക്കു് തോന്നി.

“തെണ്ടന്മാരേക്കാലും മീതിണ് മോളേ അരിപിട്ത്തക്കാര്! മ്മള് പാവങ്ങള്ടെ പിച്ചച്ചട്ടീന്ന്ണ് അവര് കയ്യിട്ടാ വാര്വാ.വല്യോമ്മാര്യൊന്നും അവര് തൊട്‌ല്യാ.ഇതൊക്കെ എന്തൂട്ട് അരി പിട്ത്തം? ഇപ്പ യുദ്ധൊന്നുല്യാല്ലോ?“...

കാലം: 2008

നന്നായി തുടച്ച ഊണുമേശമേല്‍ ചോറുകിണ്ണം വച്ചു്തന്നു കുഞ്ഞുകൈക്കിടയില്ലൂടെ ഊര്‍ന്നു് നിലത്തു വീണു പോകുന്ന ഒരോ വറ്റും പെറുക്കി കിണ്ണത്തിലിട്ടു അപ്പച്ചന്‍ വിവരിക്കുമായിരുന്നു വറുതിയുടെ ദിനങ്ങള്‍.. കവടിപിഞ്ഞാണത്തില്‍ ഒഴിച്ച കഞ്ഞിയില്‍ വീടിന്റെ കഴുക്കോല്‍ എണ്ണിയിരുന്നതു്.. കിണ്ണത്തിനു താ‍ഴെയുള്ള വറ്റു പറുക്കുമായിരുന്നതു്.. അന്നു അപ്പച്ചന്‍
ഇതിലുംനന്നായി കഞ്ഞിവെള്ളത്തെ വര്‍ണ്ണിച്ചീട്ടുണ്ടാവണം. കശുമാന്തോപ്പില്‍ മീശയുള്ള സര്‍പ്പത്തെ കണ്ട അപ്പാപ്പന്റെ കഥ തെല്ലതിശയോക്തിയായിരുന്നെങ്കിലും കശുമാങ്ങ പെറുക്കാനും മുളയരി അടിച്ചു കൂട്ടാനും പോയിരുന്നൊരു കാലം ഇപ്പോഴങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടു്. പഴമക്കാര്‍ പറയും മുള പൂത്താല്‍ ക്ഷാമം വരുമെന്നു്.ലോകത്തിലെല്ലായിടത്തും മുള പൂത്തുവോ ഇപ്പോള്‍? ഇന്ത്യയില്‍ പൂത്തിരിക്കുന്നുവെന്നു് നാഷണല്‍ ജ്യോഗ്രഫി ന്യൂസ്.

കാലം: 1960-70
... അരിഡിപ്പോവില്‍ നിന്നു് പച്ചരിയ്ക്കു പുറമേ കിട്ടുന്നതു് അമ്മയും അമ്മാമയും ജീവിതത്തില്‍ കണ്ടീട്ടില്ലാത്ത തരം വിത്തുകളോ പുല്ലുകളോ ഒക്കെയാണു്.ചാമയുമല്ല കഞ്ഞിപ്പുല്ലുമല്ലാത്തൊരു ‘സാധനം’ എങ്ങനെയാണു് വേവിക്കേണ്ടതെന്നറിയാതെ അമ്മാമ കഷ്ടപ്പെട്ടു. കോക്കാഞ്ചിറയിലാര്‍ക്കും അതെന്തു ചെയ്യണമെന്നറിഞ്ഞുകൂടായിരുന്നു. ഇടിയ്ക്കണോ? പൊടിയ്ക്കണോ? തൊണ്ടുകളയണോ? രണ്ടു ദിവസം വെച്ചു് കൊണ്ടിരുന്നു. അവസാനം അമ്മാമ പറഞ്ഞു:
“നീയാ പണ്ടാറങ്ങട് അട്പ്പത്ത്‌ട്ടാ പുഴ്ങ്ങ്‌! എന്തൂട്ടാണ്ടാവണേന്ന് നോക്കാലോ.”

അമ്മ അതു പുഴുങ്ങി. അതു് വെന്തിരുന്നോ എന്നു് ഇപ്പോഴും ആര്‍ക്കും അറിയില്ല. ആരും അതു തിന്നില്ല. ഉമി വായിലിലിട്ടു ചവക്കുന്നതു പോലെ ആയിരുന്നു അതിന്റെ രുചി. തുരുതുരാ പുറത്തേയ്ക്കു് തുപ്പിക്കളയാനാണു് തോന്നുക.അരിഡിപ്പോയില്‍ ഒരുദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കണ്ടീട്ടും കേട്ടീട്ടും ഇല്ലാത്ത ഇത്തരം 'പണ്ടാറങ്ങള്‍‘ ആണ് കോക്കഞ്ചിറക്കാരെ ഏറ്റവും കഷ്പ്പെടുത്തിയതു്. ഉള്ളതില്‍ ഭേദം ഉണക്കക്കൊള്ളിയായിരുന്നു.അതെന്തു ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. വെട്ടിനുറുക്കി പുഴുവിനെ കളയലാണു് പ്രയാസമുള്ള പണി...
...
"ഇനി ജീവിക്കണങ്ങില് മര്യാദവെലഷാപ്പ് വരണം.”
കുട്ടിപ്പാപ്പന്‍ ഇടയ്ക്കിടെ മര്യാദവെല ഷാപ്പുകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കോക്കാഞ്ചറയിലും മര്യാദവെല ഷാപ്പ് തുറക്കും.

“ആന്ധ്‌റേന്ന് അരി വര്ത്താന്ണ് നീക്കം. അഞ്ചണയ്ക്ക് എല്ലാവര്ക്കും അരി എത്തിക്കണം. ഇതാണ് മര്യാദവെലഷാപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.“

കുട്ടിപ്പാപ്പാന്‍ വര്‍ത്തമാനക്കടലാസില്‍ നോക്കി അമ്മാമയ്ക്കു്‌ വായിച്ചു് കൊടുത്തു. കോക്കാഞ്ചിറയിലെല്ലാര്‍ക്കും അഞ്ചണയ്ക്കു് അരി കിട്ടുന്ന മര്യാദവെല ഷാപ്പിനെ കാണാന്‍ ആനിയ്ക്ക് തിടുക്കമായി. എവിടെയായിരിക്കും മര്യാദവെല ഷാപ്പ് വരിക? അതു് മുക്കിലെ ചാക്കുവിന്റെ കടയുടെ നേരെ മുന്നില്‍ വരണമെന്നു് ആനി ആഗ്രഹിച്ചു. എങ്കിലെ മുക്കിലെ ചാകുവിനു് നാണക്കേടാവൂ. ആനിയ്ക്കു് ആ പേരും ഇഷ്ടപ്പെട്ടു.മര്യാദവെല ഷാപ്പ്. ഏതുകാര്യത്തിനും ഒരു ‘നേരും നെറീം മര്യാദീം‘ വേണമെന്നു് അമ്മാമ പറയാറുണ്ടല്ലോ. മര്യാദയുള്ള ഒരു ഷാപ്പ് മുക്കിലെ ചാക്കുവിന്റെ പീടികയുടെ മുന്നില്‍ വരട്ടെ. കോക്കാഞ്ചിറക്കാര്‍ക്കു് മാന്യമായി അരി വാങ്ങാമല്ലോ...

കാലം: 2008/strong>

സ്കൂളിലെ ഉപ്പുമാവിന്റെ നാണക്കേടോര്‍ത്തു് അതു് തിന്നാതെ, അപ്പന്‍ ഉച്ചയ്ക്കെങ്കിലും അരിയുമായി എത്തിയിരിക്കും എന്ന പ്രത്യാശയില്‍ വരുന്ന കുഞ്ഞനുജന്‍ അടുപ്പില്‍ കയറ്റി വച്ച വെറും കലം നോക്കുന്നതു കാണുമ്പോള്‍ വിതുമ്പുമായിരുന്ന ചേച്ചി കഥകള്‍..കൊള്ളി പുഴുങ്ങിയതു് കഴിക്കാതെ പാത്രം നിരക്കുന്ന ബാല്യത്തിനു് കേള്‍ക്കേണ്ടി വരുമായിരുന്നതു് നീലച്ച കൊള്ളി പുഴുക്കു്, ഉണക്ക കൊള്ളി, കൊള്ളി പൊടി കുറുക്കു്, കൊള്ളിപുട്ട്‌, ചക്ക, മാങ്ങ കഥകള്‍. ഗോതുമ്പുണ്ട തിന്നു ഉദ്യോഗത്തിനു പോയിരുന്ന അച്ചീച്ചി കഥകള്‍..കരിഞ്ചന്തയെ കുറിച്ചു്,അരിപിടുത്തക്കാരെ കുറിച്ചു് പേടിപ്പെടുത്തുന്ന കഥകള്‍..അമ്മായപ്പനും മരുമകനും ചോറു് കൊടുത്തു് വീട്ടിലുള്ളവരെല്ലാം ഗോതമ്പു് ദോശ കഴിച്ചിരുന്നതു് പറഞ്ഞു്‌ കളിയാക്കിയിരുന്ന മരുമകന്‍ കഥകള്‍..എല്ലാം തന്നെ ദാരിദ്ര്യം കണ്ടീട്ടില്ലാത്ത കുഞ്ഞു മനസ്സുകള്‍ക്കതു് ഏതോ ‘മക്കോണ്ടാ‘ കഥാകളായിരുന്നു. നൊസ്റ്റാള്‍ജിയ എന്നു മുതിര്‍ന്നവര്‍ കളിയാക്കി. അതിനും മുന്‍‌തലമുറ പക്ഷേ പട്ടിണി, യുദ്ധം , ദാരിദ്ര്യം, വറുതി മുതലായവയില്‍ നിന്നു രക്ഷിക്കാന്‍ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലി, മനസ്സുകൊണ്ടു് പട്ടിണിക്കാലത്തെ ‘മക്കോണ്ട‘യില്‍ തന്നെ ജീവിച്ചു. ഇന്നു വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ടു് ആ കഥകളെല്ലാം. മലയാളിയ്ക്കു് അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടാണു് നല്ല എഴുത്തുകള്‍ ഇല്ലാത്തതു് എന്നൊരു പ്രശസ്തമായ നിരീക്ഷണമുണ്ടു് (കൃഷ്ണന്‍ നായരുടേതാണെനെന്നു തോന്നുന്നു). ഇനി അനുഭവങ്ങളുടെ കാലമാവും. അനുഭവിക്കാന്‍ കാത്തിരിക്കുക തന്നെയാണു് മലയാളി ഇപ്പോള്‍ ചെയ്യുന്നതു് എന്നാണു് മനസ്സിലാവുന്നതു്. അതുകൊണ്ടു് അനുഭവിക്കാന്‍ തയ്യാറെടുക്കാം. ചില സാമ്പിള്‍സ് 60-70കളില്‍ നിന്നും.

കാലം: 1960-70
...മുക്കിലെ ചാക്കുവിന്റെ പീടികയില്‍ അരിയുണ്ടു്. പക്ഷേ കോക്കാഞ്ചറക്കാര്‍ക്കു് അവിടന്നു് അരി കിട്ടില്ല. മുക്കിലെ ചാക്കുവിന്റെ കടയില്‍ വന്നു് നോട്ടുകള്‍ വാരിയെറിഞ്ഞിട്ടു് അരി കൊണ്ടു് പോകുന്നവരുണ്ടത്രെ. എന്തുകൊണ്ടാണു് കൊക്കാഞ്ചറക്കാര്‍ക്കു് അരിയില്ലത്തതു്? കോക്കാഞ്ചറക്കാര്‍ക്കു് അഞ്ചണയുടെ അരി വാങ്ങനുള്ള കാശേ ഉള്ളുവെന്നു് അമ്മാമ പറയുന്നു.

“എടങ്ങാഴി അരിയ്ക്ക് അഞ്ചേമുക്കാല്‍ രൂവ്യാ? ഇവിടെ മനിഷ്യമ്മാര് ഒര് രൂവ തെകച്ച് കണ്ടള്ള കാലാ മറന്നു!.”...

...പുഴുപച്ചരി തിന്നീട്ടാണു് തോട്ടികളുടെ കോളനിയില്‍ ‘തൂറലും ശര്‍ദ്ദിയും’ ഉണ്ടായതു്. കുഞ്ചന്‍ കമ്പോണ്ടറുടെമരുന്നൊന്നും ഫലിച്ചില്ല. ശര്‍ദ്ദിച്ചു് ശര്‍ദ്ദിച്ചു് കുട്ടികള്‍ പിന്നെ ശര്‍ദ്ദിക്കാതായി. മിണ്ടാതായി. കണ്ണു തുറക്കാതായി.തോട്ടികളുടെ വീട്ടില് നിന്നു് നെഞ്ചത്തടിയും നിലവിളിയും പൊങ്ങി. കോക്കാഞ്ചറക്കാര്‍ ഓടി കൂടുമ്പോള്‍ തീട്ടത്തിലും ശര്‍ദ്ദിയിലും നിന്നു് നീക്കി കിടത്താന്‍ പോലും ആളിലാത്ത വിധം എല്ലാവരും അവശരായിരുന്നു. ഈച്ചയും നാറ്റവും കൊണ്ടു് അവിടേയ്ക്കടുക്കാനും വയ്യായിരുന്നു. ആരോടും ഒന്നും ചോദിക്കാന്‍ നില്‍ക്കതെ നനഞ്ഞു കുഴഞ്ഞു ഈര്‍ച്ചയാര്‍ക്കുന്ന കുട്ടികളേയും എടുത്തുകൊണ്ടു് കുഞ്ചന്‍ കമ്പോണ്ടറും വല്യമ്മായിയും തൃശൂരാശുപത്രിയിലേക്കോടി. പിന്നാലെ പതിന്നാലു കേഡികള്‍ പതിന്നാലു കുട്ടികളേയും എടുത്തുകൊണ്ടോടി.

“അയ്യോ! ദെര്‍മ്മാശൂത്രില് കൊണ്ടോയി കൊല്ല്ണേ!“ എന്നു നിലവിളിച്ചു് പിന്നാലെ വന്ന പെണ്ണുങ്ങളെ കേഡികള്‍ പേടിപ്പിച്ചു.
“ചങ്കിലിട്യാ കിട്ടൂട്ടാ. ക്ടാങ്ങളെ രക്ഷിക്കാന്‍ നോക്ക്‌ബ്‌ള്ണ് ഒര് മയിറ്റല്! പോട്യവടന്ന് തീട്ടംകോര്യോളേ!“...

മലയാളത്തിനു് മഹാസാഹിത്യകാരന്മാരെ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ ‘ഒഴക്ക് കഞ്ഞെര്‍ള്ള‘കാലത്തിനൊരുങ്ങുക. സാഹിത്യകാരന്മാരാകാത്തവരെ കാത്തിരിക്കുന്നതോ‍ സുന്ദരമായ നൊസ്റ്റാള്‍ജിയയുടെ ‘മക്കൊണ്ട‘കള്‍!

കടപ്പാടു് : ആയിരത്തിതൊള്ളായിരത്തി അറുപതുകളിലേയും എഴുപതുകളിലേയും കാലം. എടുത്തിരിക്കുന്നതു് സാറാജോസഫ് എഴുതിയ ആലാഹയുടെ പെണ്മക്കളില്‍ നിന്നും. പ്രസാധകര്‍ - കറന്റ്ബുക്സ് തൃശ്ശൂര്‍.

സമര്‍പ്പണം കൊള്ളിപ്പുട്ടിന്റെ ആരാധകര്‍ക്കും ‘ആലാഹയെ‘ വായിക്കാത്തവര്‍ക്കും.

Friday, May 30, 2008

The story of robbery: Plagiarism by kerals.com

If you wish to make money from your portal what would you do?

kerals.com is demonstrating the easiest path. Just run towards the blogs or any other easily available Internet contents, drag and drop to their portal. How easy the things are! You will get the money from others effort. What a nice idea!

But listen kerals.com guys. This is plagiarism, a criminal punishable offense as per Section 63 of Copyright Act, 1957, India.

The fellow blogger Saji was the one who first reported about this in his blog. When I checked the portal to verify this I realized that all most all of their malayalam poem and malayalam novel section contents are simply a copy of the active malayalam blog contents without proper credits and links. I was shocked by seeing Thulasi's photos as their greeting cards.

Shame on you kerals.com. Remove all the stolen stuffs from your portal and write apology. I strongly protest against this plagiarism, the shameless crime act committed by Kerals.com.


References:

Anchalkaran
Aravind
Cibu
Copyrightviolations
Injipennu
Injipennu
Abdu
Thulasi
Kannus
Bhumiputhri
Saji
Njan
Raj Nettiyath
Pramod
Reshma
Valyammayi
Mayoora
Mayoora
Satheesh
Blogbarathi
Lapuda
Saljo
Nalan
Malayaali
Santhosh Pillai

Saturday, May 24, 2008

കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും

കന്യാസ്ത്രീ മഠത്തേയും കന്യാസ്ത്രീകളേയും ചുറ്റിപറ്റി വളര്‍ന്നതാണെന്റെ ബാല്യം. പിന്നീടു്‌ ചേച്ചിമാരും, അനിയത്തിമാരും, ബന്ധുക്കളില്‍ ചിലരും,കൂട്ടുകാരും, പരിചയക്കാരും കന്യാസ്ത്രീകളായി. നിയമങ്ങളുടേയും, നിര്‍ദ്ദേശങ്ങളുടെയും, പാരതന്ത്ര്യത്തീന്റേയും ചങ്ങലകളില്‍ കുരുങ്ങി ജീവിതം കഴിച്ചിരുന്ന അവരെ കണ്ടും കൊണ്ടും വളര്‍ന്നതു് കൊണ്ടു് അവരുമായി താദാത്മ്യപ്പെടാന്‍ എളുപ്പം കഴിഞ്ഞിരുന്നു. അക്കാലങ്ങളില്‍ മഠത്തില്‍ വരാറുണ്ടായിരുന്ന ആസ്പിരന്റ്സ് ധാരാളം (ഭക്തി) ഗാനങ്ങള്‍ എഴുതുകയും അതെല്ലാം ഈണമിട്ടു് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവരില്‍ ആരെങ്കിലും കവിതയെഴുതിയിരുന്നോ? കഥയോ?

എഴുതിയിരുന്നിരിക്കാം. എന്നാല്‍ മലയാളി ചൊല്ലി പതിഞ്ഞ കവിതകള്‍ എഴുതിയ ഒരേ ഒരു കന്യാസ്ത്രീയെ ഉള്ളൂ; മേരി ജോണ്‍ തോട്ടം എന്ന സിസ്റ്റര്‍ മേരി ബനീഞ്ജ. ഇപ്പോള്‍ മനസ്സില്‍ വന്ന കവിതയേതാണു്?

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മലയാളത്തിനു് സമ്മാനിച്ചതു് ഒരുപിടി പ്രതിഭാധനകളായ എഴുത്തുകാരികളെയാണു്. മേരി ജോണ്‍ തോട്ടം, കൂത്താട്ടുകുളം മേരി ജോണ്‍, മുതുകുളം പാര്‍വതി അമ്മ, കടത്തിനാട്ടു് മാധവി അമ്മ, ലളിതാംബിക അന്തര്‍ജ്ജനം, ബാലാമണിയമ്മ എന്നിങ്ങനെ. ആധുനിക മലയാളത്തിലെ സ്ത്രീ എഴുത്തില്‍ തുടങ്ങിയതു് ഇക്കാലയളവിലാണെന്നു് കരുതാം. അന്നു് ഇന്ത്യമുഴുവന്‍ നിറഞ്ഞു് നിന്നിരുന്ന സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ സ്ത്രീ എഴുത്തുക്കാരേയും ധാരാളമായി സ്വാധീനിച്ചിരുന്നു.

സവര്‍ണ്ണ പുരുഷാധിപത്യം മലയാളസാഹിത്യം അടക്കിവാണിരുന്ന കാലമായിരുന്നുവതു്. അന്നു് ക്രിസ്ത്യന്‍,മുസ്ലിം എഴുത്തുകാര്‍ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ശ്രീയേശു വിജയം എഴുതിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ ക്രിസ്ത്യാനികളുടെ കാളിദാ‍സന്‍ എന്നു വിളിച്ചു് ആക്ഷേപിച്ചിരുന്ന കാ‍ലത്താണു് ഒരു കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി ബനീഞ്ജ എഴുതിയ കവിതാരാമം ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപ്പോയതു്.

ഇരുപത്തിയേഴാം വയസ്സില്‍ തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കന്യാസ്ത്രീജീവിതം തിരഞ്ഞെടുത്തു് ഐഹീക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടന്നിരുന്നു മേരി ജോണ്‍ തോട്ടം. ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യ സമരത്തേയോ സാമൂഹിക പ്രശ്നങ്ങളേയോ നേരിട്ടു് തന്റെ കവിതയില്‍ അടയാളപ്പെടുത്തിയിരുന്നില്ലെങ്കിലും തത്ത്വചിന്ത, അദ്ധ്യാത്മികത എന്നിവയിലൂന്നിയുള്ള എഴുത്തിലും സ്ത്രീ എന്ന തന്റെ സ്വത്വത്തെ കുറിച്ചു് ബോധ്യവതിയായിരുന്നു.പുരുഷാധിപത്യത്തിനും പുരുഷസ്വാര്‍ത്ഥതയ്ക്കുമെതിരെ ഉയര്‍ന്ന ഒരു സ്ത്രീപക്ഷ ആര്‍ത്തനാദമായിരുന്നു പ്രഭാവതി എന്ന കവിത.

തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്‍‌മതിലെന്തു ചെയ്യാം
ചതികളുമിതുമട്ടില്‍ പൂരുഷന്മാര്‍ തുടര്‍ന്നാല്‍
സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.
(പ്രഭാവതി)

സിസ്റ്ററുടെ തത്ത്വചിന്താപരമായ കവിതകള്‍ പോലും ആദ്യതലമുറ മലയാളസ്ത്രീ എഴുത്തുകാരുടെ എഴുത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണു്. ആദ്യതലമുറയിലുള്ളവര്‍ ദൈവസ്തോത്രങ്ങളാണു് ധാരാളമായി എഴുതിയതെങ്കില്‍ മേരി ബനീഞ്ജയുടെ കവിതകള്‍ സൃഷ്ടികര്‍ത്താവിനോടുള്ള വിശ്വാസത്തില്‍ അടിയുറച്ചു് ഇഹലോകജീവിതത്തിന്റെ സുഖങ്ങളെ ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി
(ലോകമേ യാത്ര)

ഭൌതീക സുഖങ്ങളുപേക്ഷിച്ചു് സര്‍വ്വേശ്വരനില്‍ ചേരാനുള്ള ആഗ്രഹത്തിന്റെ കഠിനതയാണു് ആദ്യകാലങ്ങളിലെ കവിതകളെങ്കില്‍ പിന്നീടതു് പരമോന്നതനുമായി ലയിച്ചനുഭവിക്കുന്ന ആനന്ദത്തെ കുറിച്ചായിരുന്നു.

'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കവിതകള്‍ നസ്രാണിദീപികയിലും (ഇന്നത്തെ ദീപിക) മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.കവിതയോ കഥയോ വായിക്കുന്നതു് നരകത്തിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുമെന്നു് വിശ്വസിക്കുകയും സാധാരണക്കാരന്‍ ബൈബിള്‍ വായിക്കുന്നതു് അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന അക്കാലത്തെ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയിട്ടും തന്റെ കാവ്യജീവിതം തുടര്‍ന്നു് കൊണ്ടു് പോകാന്‍ കാണിച്ച ആത്മധൈര്യം തന്നെ സിസ്റ്ററുടെ സ്വത്വബോധത്തിനു തെളിവാണു്.

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ പ്രധാന കൃതികള്‍- ലോകമേ യാത്ര, കവിതാരാമം, അദ്ധ്യാത്മിക ഗീത, പ്രഭാവതി, മാര്‍ത്തോമാവിജയം

മലയാള സ്ത്രീ എഴുത്തിന്റെ ചരിത്രം(സംഗ്രഹം)

കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടിയായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. പത്തൊന്‍പതാം നൂ‍റ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837)എന്നിവര്‍ ഓട്ടന്‍ തുള്ളലും ചില ദൈവസ്തുതികളും രചിച്ചിരുന്നു. കേരള സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുഞ്ഞിക്കുട്ടി തങ്കച്ചിയാണു് (1820-1904)മലയാളത്തിലെ ആദ്യത്തെ കവയിത്രി. മലയാളത്തിലെ ആദ്യ സ്ത്രീ നാടകകൃത്തും കുഞ്ഞിക്കുട്ടി തങ്കച്ചിയാണു്. നാടകം അജ്ഞാതവാസം.

ആദ്യകാലങ്ങളില്‍ അധികവും എഴുതിയിരുന്നതു് രാജകുടുംബത്തിലുള്ള സംസ്കൃതം പഠിച്ച സ്ത്രീകളാണു്. സുഭദ്ര എന്നറിയപ്പെട്ടിരുന്ന ഇക്കുവമ്മ തമ്പുരാട്ടി (1844-1921) കൊച്ചി രാജകുടുംബാംഗമായിരുന്നു. ആറു് സംസ്കൃത കൃതികളും പതിനൊന്നു് മലയാള കവിതകളും അവര്‍ രചിച്ചീട്ടുണ്ടു്. തിരുവിതാം രാജകുടുംബത്തിലെ നാഗര്‍കോവില്‍ തങ്കച്ചി (1939-1909) ധാരാളം കൈക്കൊട്ടിപ്പാട്ടുകള്‍ എഴുതിയിരുന്നു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സേതുതമ്പുരാട്ടി സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസം ഭാഷാകൃഷ്ണവിലാസം എന്നപേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. (ജീവിതകാലം അറിയില്ല)

രണ്ടാം തലമുറയിലെ ഏറ്റവും പ്രസിദ്ധയായ എഴുത്തുകാരിയാണു് സുഭദ്രാര്‍ജ്ജുനം നാടകം എഴുതിയ തോട്ടാക്കാട്ടു് ഇക്കാവമ്മ (1864-). സാമൂഹത്തില്‍ സ്ത്രീതുല്യതയ്ക്കു വേണ്ടി ആദ്യം എഴുത്തിലൂടെ ആവശ്യപ്പെട്ടതു് ഇക്കാവമ്മയായിരിക്കണം. കൃതികള്‍ സുഭ്രാര്‍ജ്ജുനം, നളചരിതം (നാടകം),സന്മാര്‍ഗ്ഗോപദേശം (തുള്ളല്‍)കുറത്തിപ്പാട്ടു്, കല്‍ക്കി പുരാണം. (തോട്ടക്കാട്ടു് ഇക്കാവമ്മയുടെ മകളാണു് കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്തു് പദ്മനാഭന്റെ ഭാര്യയുമായ തോട്ടക്കാട്ടു് മാധവിയമ്മ)

ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം വീട്ടിലിരുന്നു ചെയ്തിരുന്ന ഭാഷാപഠനങ്ങളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം ആദ്യകാല സ്ത്രീഎഴുത്തുകള്‍ പദ്യങ്ങള്‍ ആയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചു തുടങ്ങിയതിനു് ശേഷമാണു് സ്ത്രീ എഴുത്തുകാര്‍ ഗദ്യത്തിലേക്കു് തിരിഞ്ഞതു്. ആദ്യ ഗദ്യം എഴുതിയതു് ആദ്യകാല സ്ത്രീ ബിരുദധാരിയായ അമ്പാടി കാര്‍ത്യായനി അമ്മയാണു് (1895-1990). ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ എന്നിവയെല്ലാം കാര്‍ത്യായനി അമ്മയുടെ കൃതികളില്‍ പെടുന്നു. ആദ്യത്തെ ലേഖനമെഴുത്തുകാരിയും കാര്‍ത്യായനി അമ്മയാണു്. (കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു കാര്‍ത്യായനി അമ്മ)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളം കണ്ട പ്രഗല്‍ഭ എഴുത്തുകാരികളാണു് മേരി ജോണ്‍ തോട്ടം (1901-85), കൂത്താട്ടുകുളം മേരി ജോണ്‍ (1905-) (സി.ജെ. തോമസിന്റെ അനുജത്തി), മുതുകുളം പാര്‍വതി അമ്മ(1904-85) (പാര്‍വതിയമ്മയുടെ പേരില്‍ ഇപ്പോള്‍ ഒരു സാഹിത്യ അവാര്‍ഡുണ്ടു്), കടത്തിനാട്ടു് മാധവി അമ്മ(1909-), ലളിതാംബിക അന്തര്‍ജ്ജനം(1909-87), ബാലാമണിയമ്മ (1909-2004) എന്നിവര്‍. രാജകുടുംബങ്ങളില്‍ നിന്നല്ലാതെ മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുള്ള എഴുത്തുകാരികള്‍ ഉയര്‍ന്നു് വന്നതു് ഇക്കാലയളവിലാണു്‌.

ഫെമിനിസ്റ്റ് എന്നു്‌ സ്വയം വിളിച്ച ആദ്യ മലയാളം എഴുത്തുകാരി പുരുഷന്മാരില്ലാത്ത ലോകം എഴുതിയ കെ.സരസ്വതിയമ്മയാണു് (1919-65). സ്ത്രീ രോദനങ്ങളെ കുറിച്ചെഴുതുകയും എഴുത്തിലൊതുങ്ങാത്ത ആത്മപീഡ ആത്മഹത്യയിലൂടെ അവസാനിപ്പിക്കുകയും ചെയ്ത രാജലക്ഷ്മിയാണു് (1930-75) മറ്റൊരു പ്രധാന സ്ത്രീ എഴുത്തുകാരി. ഇടങ്ങഴിയിലെ കുരിശു്‌, ബൈബിളിലെ സ്ത്രീകള്‍ തുടങ്ങ്ങിയവ എഴുതിയ ആനി തയ്യിലും ഇവരുടെ സമകാലികയാണു്.

ഗദ്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനവും, സരസ്വതിയമ്മയും സ്ത്രീപക്ഷ എഴുത്തുകള്‍ നടത്തിയിരുന്നെങ്കിലും പദ്യത്തില്‍ ഫെമിനിസം കടന്നുവരാന്‍ പിന്നേയും താമസിച്ചു. സുഗതകുമാരിയാണു് (1934-)പദ്യത്തില്‍ ഫെമിനിസ്റ്റിക് ആശയങ്ങള്‍ കൊണ്ടു് വന്നതു്.

പിന്നീടു വന്ന തലമുറയിലെ പ്രധാനിയാണു് സ്ത്രൈണത നിലനിര്‍ത്തികൊണ്ടു് സ്ത്രീപക്ഷാശയങ്ങള്‍ എഴുതിയ മാധവിക്കുട്ടി(ബാലാമണിയമ്മയുടെ മകള്‍) (1934-).ബാലസാഹിത്യത്തില്‍ ചെങ്കളത്തു് പാറുക്കുട്ടിയമ്മയും സുമംഗല എന്ന പേരില്‍ ലീല നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സാഹിത്യത്തിലെ പ്രധാന ശാഖയായ ചെറുകഥയും നോവലും എഴുതിയവര്‍ - മാനസി, സാറാ ജോസഫ്, സാറാതോമസ്, പി.ആര്‍ ശ്യാമള, കെ.ബി.ശ്രീദേവി നളിനി ബേക്കല്‍, സി. എല്‍. മീനാക്ഷി അമ്മ (ഡോ. എസ്. കെ നായരുടെ പത്നി), വത്സല, ഗ്രേസി, അഷിത, ശോഭാ വാരിയര്‍, തനൂജ ഭട്ടതിരിപ്പാടു്, പ്രമീള നായര്‍ (എം.ടി വാസുദേവന്‍ നായരുടെ ഭാര്യ) .. ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു ഗീതാഹിരണ്യന്‍. കവയിത്രികള്‍ ഒ.വി. ഉഷ, റോസ്മേരി, വിജയലക്ഷ്മി, അനിതാ തമ്പി,ലളിത ലെനിന്‍ , സാവിത്രി രാജീവന്‍, വി. എം ഗിരിജ .. പ്രതിഭാധനരായ നിരവധി ആണുങ്ങള്‍ നിറഞ്ഞ മൂന്നാം തലമുറ നിരൂപകര്‍ക്കിടയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ എം. ലീലാവതി. ലീലാവതിയുടെ കൃതികള്‍ കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്‌ത്രവും, മൂല്യസങ്കല്‌പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി, അപ്പുവിന്റെ അന്വേഷണങ്ങള്‍. അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നരകയാതനങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച സ്തീയാണു് ദേവകി നിലയങ്ങോട്.ലേഖനങ്ങളും കഥകളും എഴുതുന്ന സുവര്‍ണ നാലപ്പാ‍ട്ടു് മാധവിക്കുട്ടിയുടെ സഹോദരിയാണു്‌. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുന്ന ലളിതാംബിക(I A S), ഇവനെന്റെ പ്രിയ സീജെ എന്ന പുസ്തക എഴുതിയ റോസി തോമസ് (എം. പി. പോളിന്റെ മകളും സി.ജെ തോമസിന്റെ ഭാര്യയും), ആരോഗ്യനികേതനം വിവര്‍ത്തനം ചെയ്ത നിലീ‍ന എബ്രാഹം.

യുവ എഴുത്തുകാരികള്‍ കെ.ആര്‍.മീര, കെ.രേഖ,ബി.എം.സുഹറ, സിതാര, പ്രിയ എ.എസ്സ്, ചന്ദ്രമതി, സി.എസ്. ചന്ദ്രിക.. നിരൂപണരംഗത്തു് എസ്.ശാരദക്കുട്ടി.

ജനപ്രിയ എഴുത്തുകളില്‍ എം.ഡി രത്നമ്മ, മല്ലിക യൂനസ്....

ഇംഗ്ലീഷില്‍ എഴുതിയിരുന്ന അരുന്ധതി റോയ്, മൃണാളിനി സാരാഭായി , ലീല ഓംചേരി..

(ബാക്കി വാ‍യനക്കാര്‍ പൂര്‍ത്തിയാക്കൂ. :) )

(ഈ പോസ്റ്റ് സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് സംഭവത്തിനു വേണ്ടി )

Sunday, April 27, 2008

തുറുപ്പ്

ഞാറാഴ്ചയെന്നാല്‍ അലസതയാണ്.ഉച്ചയൂണുകഴിഞ്ഞ് കൈ സോപ്പിട്ട് കഴുകാന്‍ മിക്കവാറും മറക്കും. അലസമായ ഉച്ചമയക്കത്തിനിടെ മുഖത്ത് പാറിവീഴുന്ന മുടിമാറ്റുമ്പോഴും ഇറച്ചിക്കൂട്ടാന്‍ മണക്കുന്നുണ്ടാവും. ചീട്ടുകളിയുടെ ബഹളം കേള്‍ക്കുന്നത് അങ്ങ് ദൂരെ നിന്നാണെന്ന് തോന്നും. പക്ഷേ അത് തൊട്ടടുത്ത് നിന്നാണെന്ന് നീനയ്ക്കറിയാം.

സാധാരണയായി നീന ചീട്ട്‌ കളിക്കാന്‍ കൂടാറില്ല. വീട്ടിലെല്ലാവരും കളിക്കുന്നത് തുറുപ്പാണ്. നീനയ്ക്ക് തുറുപ്പ് കളിക്കാന്‍ വലിയ വശമില്ല.റമ്മിയാണിഷ്ടം. ചിലപ്പോഴൊക്കെ ശ്രദ്ധിച്ചീ‍ട്ടും തുറുപ്പ് അത്ര വഴങ്ങിയിട്ടില്ല. വല്ലപ്പോഴും ഒരു കുത്ത് കളിക്കാനിരുന്നാല്‍ തെറ്റിക്കളിച്ച് സെറ്റിലുള്ളവരുടെ ചീത്ത വാങ്ങിച്ചെടുക്കും. കളിക്കിടയിലായാലും കണ്ണുപൊട്ടണ ചീത്തയാണ്. എല്ലാ കുത്തും തോറ്റ് മുഖത്ത് നിറയെ മീശ വരച്ച കരിയുമാവും. പിന്നെ കുളിക്കണം. കുളിക്കു പോലും അവധി കൊടുത്ത അലസതയാണ് ഞാറാഴ്ച. അതിലുമൊക്കെ നല്ലത് ഇറച്ചിക്കൂട്ടാന്‍ മണത്ത് ഉറങ്ങുന്നതാണെന്നാണ് നീനയുടെ അഭിപ്രായം.

ഇന്നൊരു കുത്ത് കളിക്കാനിരുന്നാലെന്താ? ഒഴുകി വീണ കോലന്‍ മുടി കെട്ടി വയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നീന ചീട്ട്‌കെട്ടെടുത്തു. ഇസ്രായേലിലെ സ്ഥലങ്ങള്‍ പുറത്ത് പ്രിന്റ് ചെയ്തിരിക്കുന്ന മൂന്ന് കെട്ട് ചീട്ട്. അയച്ച് ഒരു വര്‍ഷം കഴിഞ്ഞീട്ടും പുത്തനായിരിക്കുന്നതില്‍ നീനക്കല്‍ഭുതം തോന്നി. ഇവരിതു വച്ച് സ്ഥിരം കളിക്കാറുണ്ടെന്നാണല്ലോ പറഞ്ഞത്?

മൂന്ന് കെട്ട് ചീട്ട് സെറ്റ് തിരിച്ചെടുത്ത് എഴുപത്തി രണ്ട് ചീട്ട് ഒന്നിച്ച് കശക്കാന്‍ വലിയ പാടാണ്. തീരെ ചെറിയ കൈകളാണ് നീനയുടെ. ചീട്ട് കശക്കാനും നീന മിടുക്കിയല്ല. വീട്ടില്‍ പെണ്ണുങ്ങളാരും ചീട്ട് കശക്കാന്‍ മിടുക്കികളല്ല. അപ്പച്ചനും വലിച്ചാച്ചനുമൊക്കെ ചീട്ട് കശക്കുന്ന കാണണം! വെള്ളം ഒഴുകി വീഴുന്ന പോലെയാണു കശക്കുന്നത്. വലിച്ചാച്ചന്‍ പറയുന്നത് ചീട്ട് കശക്കുന്നത് കൈനറ്റിക് ഹോണ്ടയുടെ സെട്രല്‍ സ്റ്റാന്റ് ഇടുന്നത് പോലൊരു ട്രിക് ആണെന്നാണ്. ശരീയായിരിക്കും നീനയ്ക്ക് കൈനറ്റിക്കിന്റെ സെന്റ്രല്‍ സ്റ്റാന്റ് ഇടാനും അറിയില്ല. കപ്യൂട്ടറില്‍ ആണെങ്കില്‍ കശക്കാന്‍ മിനക്കെടണ്ടാ.

നാലുചീട്ട് പത്ത് തവണയിട്ടപ്പോഴേയ്ക്കും നീനയ്ക്ക് കൈകഴച്ചു. ചീട്ട് വിശറി പോലെ വയ്ക്കുന്നതൊരു കലയാണ്. ഒരേ ചിഹ്നങ്ങളടുക്കടുക്കായി വയ്ക്കണം നീനയ്ക്ക്. നീന കുഞ്ഞേമ്മയുടെ സെറ്റിലാണെങ്കില്‍ ഉടനെ പിച്ചുറപ്പാണ്. ഒരേ ചിഹ്നങ്ങള്‍ അടുക്കി വയ്ക്കുന്നത് കണ്ടാല്‍ മറ്റേ സെറ്റുക്കാര്‍ക്ക് സിഗ്നല്‍ കിട്ടുമത്രെ. കുഞ്ഞേമ്മയ്ക്ക് എന്തിനും പിച്ചാണ്, സന്തോഷം വന്നലും, സങ്കടം, വന്നാലും, ദേഷ്യം വന്നാലും. സിനിമകാണാന്‍ പോയാല്‍ കുഞ്ഞേമ്മയുടെ അടുത്തിരിക്കാന്‍ കുട്ടികള്‍ക്കിഷ്ടമല്ല. സിനിമ കഴിയുമ്പോഴേയ്ക്കും അടുത്തിരിക്കുന്നയാളുടെ കൈ മുഴുവന്‍ നീ‍ലച്ച പാടുകളാവും.

നാലും ആഡ്യന്‍! ജാക്കി, ആസ്, പത്ത്, റാണി. ഓണേഴ്സ് വിളിച്ചാലോ? ഒമ്പതില്ല. വിനോദ് സെറ്റിലുണ്ടെങ്കില്‍ തോറ്റാല്‍ പിന്നെ വെറിയോട് വെറിയാവും. വേണ്ട 42 വിളിക്കാം. ഒരു പ്രാവശ്യമെങ്കിലും ജയിക്കുമോന്ന് നോക്കാലോ. അല്ലെങ്കില്‍ വേണ്ട അടുത്ത കുത്തില്‍ വിളിക്കാം. പിന്നത്തെ മൂന്നു ചീട്ടില്‍ രണ്ടും ആഡ്യന്‍. ഒമ്പതും രാജാവും. പിന്നൊന്ന് സ്പേഡ് ജാക്കി. ഓണേഴ്സ് വിളിക്കാമായിരുന്നു. ഈയടുത്തകാലം വരെ നീനയ്ക്ക് പൊട്ടന് ഓണേഴ്സ് കിട്ടിയ പോലെ എന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. വല്യമ്മിച്ചി ഉണ്ടായിരുന്നെങ്കില്‍ കശക്ക് ശരിയായില്ല ഒന്നൂടി കൈയിടണം എന്ന് പറഞ്ഞേനെ.

അപ്പച്ചനാണ് കളിക്കാന്‍ തുടങ്ങുന്നതെങ്കില്‍ ആ കുത്ത് അവരുടെ സെറ്റിനു കിട്ടിയിരിക്കും. അത്ര നേക്കാണ് അപ്പച്ചനു തുറുപ്പ് കളിക്കാന്‍. റമ്മി കളിക്കാന്‍ അപ്പച്ചനത്ര മിടുക്കില്ല. സ്വന്തം പീടിക തുറന്നിട്ട് ശബളക്കാരനെ ഇരുത്തി ഇറച്ചികടയുടെ മുകളിലിരുന്ന് ചീട്ട്‌ കളിച്ചിരുന്ന ആളാണ് അപ്പച്ചന്‍. ചില സമയത്ത് ചീട്ട് കളി മൂത്ത് കടയില്‍ ആരും ഇല്ലാത്ത നേരത്ത് വരെ പോയിട്ടുണ്ട്. അമ്മിച്ചിയ്ക്ക് കണ്ടൂടാ ആ ചീട്ട് കളിസംഘത്തിനെ. അമ്മിച്ചിയുടെ ദേഷ്യം കാണുമ്പോള്‍ അപ്പച്ചന്‍ കളിയാക്കും “നിന്റെ അപ്പനാര്‍ന്നു അങ്ങാടിയിലെ ഏറ്റവും വലിയ ചീട്ടു കളിക്കാരന്‍. ചീട്ടു കളിച്ചും സൂ‍ചിയെറിഞ്ഞും നിന്റെ അപ്പന്‍ നശിപ്പിച്ചതിന്റെ ഏഴയലത്തു വരില്ല ഞാന്‍.“ എന്നാലും അപ്പച്ചന്‍ റിക്രിയേഷന്‍ ക്ലബില്‍ പോയി ചീട്ട് കളിക്കില്ല. വലിച്ചാച്ചന്‍ നശിച്ചത് റിക്രിയേഷന്‍ ക്ലബിലെ കളിക്കാരണമാണത്രെ. അമ്മിച്ചി സമ്മതിക്കില്ല. അമ്മിച്ചിയുടെ കണ്ണില്‍ വിനീതാന്റിയാണു കുറ്റക്കാരി. ഒരുപാട് കാശിന് ചീട്ട് കളിക്കണത് നേടാനല്ല എന്നാണ് അപ്പച്ചന്റെ വിശ്വാസം. അപ്പച്ചന്‍ ചീട്ട് കളിച്ച് കളയണത് കൂടിയാല്‍ നൂറു രൂ‍പ. നേടിയാലും അത്ര തന്നെ. ചീട്ട് കളിയില്‍ നേടുന്ന ദിവസം വരവ് കണ്ടാലറിയാം. എം.ജി. യാറോ മറ്റോ അഭിനയിച്ച ദീപാവലി എന്നു തുടങ്ങണ തമിഴ് പാട്ടുണ്ടാവും ചുണ്ടത്ത്. കൈയ്യില്‍ ചീട്ട് കളിച്ച് കിട്ടിയ കാശിനു ബേക്കറി സാധനങ്ങളും. ചീട്ട് കളിച്ച് കിട്ടിയ കാശ് വേറൊന്നിനും ഉപയോഗിക്കില്ല അപ്പച്ചന്‍. വീട്ടില്‍ ചീട്ട് കളി ചൂട് പിടിച്ചതോടെ ചീട്ട് കളിക്കാനുള്ള അപ്പച്ചന്റെ പോക്ക് ഇല്ലാതെയായി.


സ്പേഡാണ് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പിടിയ്ക്കുതന്നെ രണ്ട് പോയന്റ് പോയി. ഓണെഴ്സ് വിളിക്കാഞ്ഞത് നന്നായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരൂസം മൊത്തം റീനേച്ചി മിണ്ടാതിരുന്നത് ഇങ്ങനെ ഓണേഴ് വിളിച്ച് തോറ്റതിനാണ്. റീനേച്ചീയുടെ വിചാരം നീന ഏറ്റവും സ്നേഹിക്കുന്നത് റീന ചേച്ചിയെയാണെന്നാണ്. അത് നീനയുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കണം. സൂത്രത്തില്‍ ചോദിക്കും നിനക്കവിടെ ഞങ്ങളെയൊക്കെ മിസ്സ് ചെയ്യില്ലെ? ഉവ്വ് റീനേച്ചിയെ ഭയങ്കരമായി മിസ്സ് ചെയ്യും എന്നാണ് ചേച്ചിയ്ക്ക് കേള്‍ക്കേണ്ടതെന്ന് നീനയ്ക്കറിയാം. നീന പക്ഷേ പറയില്ല. അല്ലെങ്കിലും കള്ളം പറയാന്‍ നീനയ്ക്ക് വലിയ പാടാണ്. “ഹേയ് ഇല്ല എനിക്കാരേയും മിസ് ചെയ്യില്ല.” എന്ന് ഉത്തരം കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ റിനേച്ചി പിന്നേയും ചോദിക്കും

“ഒന്നും? ആരേയും”

“മ്ം ഒരിക്കല്‍ തേന്‍‌നിലാവ് മിഠായി മിസ്സ് ചെയ്തു. ആ ആഴ്ച സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ ദേ ഇരിക്കണു തേന്‍‌നിലാവ്“ കണ്ണുകളില്‍ കുസൃതി നിറച്ച് നീന ചിരിക്കും

ഏകാന്തതയിലെ ആള്‍ക്കൂട്ടത്തെ കുറിച്ച് ഈ ബഹളത്തിനോട് പറഞ്ഞീട്ട് വല്ല കാര്യവുണ്ടോ?

രണ്ടാമതിറങ്ങിയത് ക്ലാവറ്. വെട്ടാണ്. തുറുപ്പ് ചോദിക്കണം.



ഹലോ..

ആ.. അമ്മേ.. തുറുപ്പേതാ.

തുറുപ്പോ? ഇന്നു കളിച്ചില്ലെടീ. ഇന്നു കുഞ്ഞുമോന്റെ മാമോദീസ കഴിഞ്ഞ് എല്ലാവരും നീയില്ലല്ലോ എന്നും പറഞ്ഞ് ഒരേ ഇരുപ്പായിരുന്നു.

ഒഹ്! ഞാനത് മറന്ന് പോയ്.

Saturday, April 26, 2008

അമ്മിച്ചി*

മിനിയേ, അമ്മിച്ചി ഇല്ലേടീ?

ചേച്ചീ കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ അമ്മിച്ചീം മക്കളും കൂട്ടക്കരച്ചിലാണ്.

അയ്യോ അതെന്ത് പറ്റീടീ?

ഉണ്ണിമോന് ഇപ്പോ ചെറുതിനെ ഭയങ്കര ദേഷ്യമാന്നേ. ഇന്നവന്‍ ചെറുതിന്റെ കവിളത്തൊരു കടി കൊടുത്തു. പതുക്കെ അടിച്ചീട്ടൊന്നും അവന്‍ കടി വിട്ടില്ല. അപ്പോ അമ്മിച്ചി നല്ലൊരു പിച്ച് കൊടുത്തു. നന്നായി വേദനിച്ചൂന്ന് തോന്നുണു. ഇപ്പോള്‍ ചെറുത് കടി കിട്ടിയ വേദനയില്‍ കരയുന്നു, അമ്മിച്ചി പിച്ചിയ സ്ഥലത്ത് നോക്കി വലിയ വായീല്‍ കരയുന്നു ഉണ്ണിമോന്‍, അവന്റെ തുട നോക്കി കരയുന്നു അമ്മിച്ചി.

അമ്മിച്ചി =അമ്മച്ചി

Tuesday, February 05, 2008

ഉത്തരവും ചോദ്യവും

"ആലീസല്ല, സിസ്റ്റര്‍ ആഗ്നസ്" എന്നത് എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.
"ആലീസല്ലേ? രാത്രികളില്‍ മാത്രമല്ല പകലുകളിലും അപ്പനെ പേടിച്ച് തുടങ്ങിയെന്നും, മാര്‍ഗ്രറ്റിന്റെ കല്യാണത്തിനു സഹായിക്കാമെന്നുള്ള മഠത്തിന്റെ പ്രലോഭനം അതിജീവിക്കാന്‍ കഴിയുന്നില്ലെന്നതിന്നാല്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചെന്നും എഴുതി എനിക്കു കിട്ടിയ കത്തിന്റെ ഉടമ? നെറ്റ് എഴുതിയെടുത്താല്‍ മാത്രം മതി. സെന്റ്.ജോസഫിലെ ലെക്ചര്‍ പോസ്റ്റ് നല്‍കാമെന്ന് മദര്‍ വാക്കു പറഞ്ഞെന്ന് യു.ജി.സി പരീക്ഷയ്ക്ക് കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നവള്‍? ബി.എസ്സിയ്ക്ക് കൂടെ പഠിച്ച സിന്ധുവിന്റെ കല്യാണത്തിനു കണ്ടപ്പോള്‍ വിപ്ലവകാരി യൂസഫിനെ എനിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരി? എസ്.എസ്.എല്‍.സി പുസ്തകം വാങ്ങാന്‍ വന്നപ്പോള്‍ ഈ ഓര്‍ഫനേജിനു പുറത്ത് കടക്കാന്‍ എനിക്ക് പേടിയാകുന്നെടോ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ച് കരഞ്ഞവള്‍? എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറോട് ഓര്‍ഫണേജില്‍ നിന്ന് പഠിക്കുന്നവര്‍ക്കും അപ്പനും അമ്മയുമുണ്ടെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞ് തള്ളിയിട്ടതിന്റെ പേരില്‍ അസംബ്ലിയ്ക്ക് വെയിലില്‍ നിര്‍ത്തപ്പെട്ടവള്‍? യു.പിയിലെ സ്കൂള്‍ കലോത്സവത്തില്‍ ഓട്ടത്തിലും ജാവലിന്‍ ത്രോയിലും ഒന്നാം സമ്മാനക്കാരി? ആറില്‍ പഠിക്കുമ്പോള്‍ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ചുമ്മരിലെ കുമ്മായത്താല്‍ തിളക്കപ്പെടുത്തുന്നതെങ്ങിനെയെന്നു പുരികം ഷേപ്പില്‍ ചീകി വയ്ക്കുന്നതെങ്ങനെയെന്നും കാണിച്ച് എന്നെ പ്രലോഭിപ്പിച്ചവള്‍? ഞാന്‍ ആദ്യമായി ആ സ്കൂളില്‍ ചേര്‍ന്ന വര്‍ഷം തൊട്ടടുത്ത പ്രേതബംഗ്ലാവിലെ അത്ഭുതലോകം കാട്ടിതന്ന അതേ ആലീസ്?! എന്നതായിരുന്നു ചോദ്യം.

കുറിപ്പ്:
ഇത് സിദ്ധന്റെ റിവേഴ്സ് ഗിയര്‍ കഥയ്ക്ക് വേണ്ടിയാണ്. അതിലുമുപരിയായി അതില്‍ പറഞ്ഞിരിക്കുന്ന ഴാക് ലകാന്‍ തിയറി പരമസത്യമാണെന്ന് തെളിയിക്കാനും കൂടിയാണ്. ഈ ബ്ലോഗില്‍ ഒരു കഥ വരുന്നത് കുമാറേട്ടന്റെ ഒരു പടത്തിനു വേണ്ടി നടത്തിയ കഥയെഴുത്ത് മത്സരത്തിനായിരുന്നു. ജീവിതത്തില്‍ ആദ്യമായി എഴുതിയ കഥയും അത് തന്നെ. ജന്തുസഹജമായ അബോധപ്രേരണയ്ക്കു മുന്‍പില്‍ നമോവാകം.
റിവേഴ്സ് ഗിയറിലെ കൂടുതല്‍ ഭാവനകള്‍
രേഷ്മ
രാജ്
സൂ
ഇഞ്ചി

Sunday, January 20, 2008

സെക്കന്റ് മദര്‍ഹുഡ്

2006,ജനുവരി
അമ്മയുടെ പൊന്നു മോള്‍ക്ക്,
കണ്ണടച്ചാല്‍ നിന്റെ മുഖമാണ് തെളിയുന്നത്. മിക്കാവാറും എല്ലാ ദിവസവും നിന്നെ സ്വപ്നം കണ്ട് ഞെട്ടി ഉണരും. ഇവിടെ നിന്റെ മുല്ല പൂത്തു. അതില്‍ നിന്നും രണ്ടെണ്ണം ഈ കത്തിന്റെ കൂടെ വയ്ക്കുന്നു. നിന്റെ മുറിയിലെ പല്ലികുട്ടന്‍ എപ്പോഴും എന്നോട് ചോദിക്കും നീ എവിടെയാണെന്ന്? നീ ഇനി എന്നാണ് വരുന്നത്? എന്നാണ് അമ്മയ്ക്കൊന്നു കാണാന്‍ പറ്റുക.നീ പോയ ശേഷം ഒന്നിനും ഒരു ഉഷാറില്ല. മിനിയ്ക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത് മാര്‍ച്ച് മാസം അവസാനമാണ്. നീ പ്രാര്‍ത്ഥിക്കണം.ഞാറാഴ്ച നിനക്ക് ഒഴിവല്ലേ ചാറ്റ് ചെയ്യാന്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
******************

2006, ജൂണ്‍
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇന്നു നമ്മുടെ വീട്ടിലുണ്ടായ ആദ്യത്തെ ഉണ്ണിയുടെ മാമോദീസയായിരുന്നു. നീയില്ലായിരുന്ന സങ്കടം ഒഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷകരമായി തീര്‍ന്നു.അപ്പച്ചന്റെ പേര് ഉണ്ണിമോന്റെ പള്ളിയിലെ പേരായിട്ടു. ഇനി നിന്റെ മോള്‍ക്ക് വേണം എന്റെ പേരിടാന്‍. നീയെന്നാണു വരുന്നത്? നീ കണ്ണില്‍ കിടന്ന് മറിയുന്നു. ഉണ്ണിമോനുള്ളത് കൊണ്ട് നേരം പോണതറിയില്ല. ഈ ഞാറാഴ്ച മാമോദീസ കാരണം ചാറ്റില്‍ വരാന്‍ പറ്റിയില്ല. അടുത്ത ആഴ്ച നീ ചാറ്റില്‍ വരുമോ?
ഉമ്മകളോടെ മോളുടെ അമ്മ.
*******************

2007, ജനുവരി
അമ്മയുടെ പൊന്നുമോള്‍ക്ക്,
ഇവിടെ എല്ലാവര്‍ക്കും സുഖം. നിനക്കു സുഖമെന്നു കരുതുന്നു.ഉണ്ണിമോനുള്ളത് കൊണ്ട് ഒന്നിനും നേരം തികയുന്നില്ല. അവന്‍ അപ്പച്ചനോടും കൂട്ടൊക്കെയാണ്. പക്ഷേ എന്നെ കണ്ടാല്‍ പിന്നെ ഒക്കത്തു നിന്നും ഇറങ്ങില്ല. മിനി ഇടയ്ക്കൊക്കെ വഴക്കു പറയുന്നതുകൊണ്ടാണെന്ന് തോന്നുന്നു അവളേക്കാള്‍ അടുപ്പം എന്നോടാണ്. ഞാന്‍ കമ്പ്യൂട്ടറില്‍ ഇരുന്നാല്‍ ഉണ്ണിമോന് ഉടന്‍ മടിയില്‍ കയറി ഇരിക്കണം. അവനുള്ളപ്പോള്‍ സമാധാനമായി സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട്.ഇനി കുറച്ച് നാളത്തേയ്ക്ക് ചാറ്റില്‍ വരാന്‍ പറ്റില്ല.
ഉമ്മകളോടെ മോളുടെ അമ്മ.
******************

2008, ജനുവരി
ഹലോ.. അമ്മേ ഇതെന്താണു കുറേ കാലായിട്ട് കത്തൊന്നുമില്ലല്ലോ. ഒന്നു ഫോണെങ്കിലും ചെയ്തൂടെ?
അയ്യോ. മോളെ ഞാന്‍ പറഞ്ഞിരുന്നില്ലേ. മിനി പ്രസവത്തിനു പോയെടീ. ഉണ്ണിമോന്‍ ഇവിടെണ്ട്. അവന്റെ കാര്യം ഒന്നും പറയണ്ടാ. ഒന്നിനും സമയം കിട്ടിലാ. അവന്റെ പുറകെ എപ്പോഴും നടക്കണം. വല്യേ വാശിയൊന്നുമില്ല. പക്ഷേ എപ്പോഴും ഒരാള് ശ്രദ്ധിക്കണം. ഭയങ്കര കുസൃതിയാണെടീ. അവന്റെ അപ്പനെ പോലെ തന്നെ.ഭക്ഷണം കഴിപ്പിക്കലാണു ഒരു വലിയ പണി. ഇപ്പോള്‍ പുറത്തേയ്ക്കിറങ്ങിയാല്‍ അപ്പോ അക്രീം അക്രീം എന്നും പറഞ്ഞ് ബഹളമാ.എല്ലാ വാക്കുകളുടേം ആദ്യത്തെ അക്ഷരം പറയും. പാലിനു പാ. ചിക്കുനു ചി. ബ്ലാക്കിനെ ചൊക്ലീന്നാ പറയാ. അണ്ണാന്‍ന്ന് നീട്ടി പറയും..ദേ അവനു ഫോണ്‍ വേണംന്ന് ഞാന്‍ അവന്റെ കയ്യില്‍ കൊടുക്കാട്ടാ.

Thursday, January 17, 2008

ബൊക്കെ

പാലസ് റോട്ടില്‍, പൂക്കാരി മുക്കില്‍, യശ്വന്ത്പുരയില്‍, ശിവാജി നഗറില്‍,സീവില്‍ പൂക്കളും ബൊക്കെകളും നിരന്നിരിക്കുമ്പോള്‍ ഒരെണ്ണെമെങ്കിലും ആരെങ്കിലും വാങ്ങി തരണമെന്ന് ആഗ്രഹിച്ചിരുന്നു. നിരവധി തവണ പൂക്കള്‍ വാങ്ങി ബൊക്കെയുണ്ടാക്കി. കല്യാണങ്ങള്‍ക്ക്, ജന്മദിനങ്ങള്‍ക്ക്, സന്തോഷം കൊണ്ട് പലര്‍ക്കും സമ്മാനിച്ചു.തിരിഞ്ഞു നോക്കുമ്പോള്‍ അതിശയിക്കപ്പെടാന്‍ പോലും തോന്നുമാറ് ഒന്നു പോലും തിരിച്ച് കിട്ടിയില്ല. കല്യാണ സമയത്തെ ഫാഷന്‍ ഉണങ്ങിയ പൂക്കള്‍ കൊണ്ടുള്ള ബൊക്കെയായിരുന്നു. പിന്നീടൊരിക്കല്‍ വെളുത്ത പൂക്കളും നിറയെ ഇലകളും നിറഞ്ഞ ഒരു വലിയ ബൊക്കെ എനിക്കയച്ചു കിട്ടി. പക്ഷേ അന്നു ഞാന്‍ വെള്ളയും പച്ചയും തിരിച്ചറിയാനാവാതെ ഉറക്കത്തിലായിരുന്നത്രേ! ബൊക്കെയിലെ പൂക്കള്‍ നാറിതുടങ്ങിയിട്ടും ഞാന്‍ ഉറക്കമുണരാഞ്ഞതിനാല്‍ ഞാന്‍ കാണാതെ തന്നെ അവ ചവറ്റു കൂട്ടയിലെറിയപ്പെട്ടു. ഇപ്പോള്‍ സീവില്‍ നിരന്നിരിക്കുന്ന ബൊക്കെകള്‍ എന്റെ ഉറക്കത്തെ ഉണര്‍ത്തുന്നു.